വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
പ്രകാശ് ചന്ദ്രശേഖർ
കൊല്ലം: ദാമ്പത്യ ജീവിതത്തിൽ ഇഷ്ടങ്ങൾ നടന്നില്ല. കുഞ്ഞിനെ നോക്കുന്നതിലും വീഴ്ച. പോരായ്മകൾ പ്രതീക്ഷിച്ചതിനും അപ്പുറം. സ്വർണ്ണവും പണവും പല വഴിക്കായി മാറ്റിയത് ബന്ധമൊഴിയുന്നതിനും തടസ്സമായി. മകനെ നഷ്ടപ്പെടുമെന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും അശക്തൻ. കൃത്യം വിജയിച്ചാൽ എല്ലാം ശുഭം. ഭാര്യ ഉത്രയെ കൊലപ്പെടുത്തുന്നതിന് തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെക്കുറിച്ച് ഭർത്താവ് സൂരജ് പൊലീസിനോട് ഏറ്റവുമൊടുവിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.
ഇപ്പോൾ പൊലീസിന് മുന്നിൽ എല്ലാം ഏറ്റുപറയുന്ന പ്രകൃതമാണ് സൂരജ് പ്രകടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. നേരത്തെ 4 ദിവസത്തേയ്ക്കായിരുന്നു സൂരജിനെ പൊലീസ് കസ്റ്റഡിയിൽ വീട്ടിരുന്നത്. അന്വേഷണ സംഗത്തിന്റെ അപേക്ഷ പരിഗണിച്ച് 5 ദിവസംകൂടി പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ജൂൺ 4-ന് സൂരജിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
വിവാഹ ആലോചന വന്നപ്പോൾ ഇടനിലക്കാരൻ ഉത്രയുടെ പോരായ്മകളെകുറിച്ച് തന്നോട് പറഞ്ഞിരുന്നതെന്നും എന്നാൽ ഒപ്പം ജീവിച്ചു തുടങ്ങിയപ്പോൾ ഒരു തരത്തിലും പൊരുത്തപ്പെടാനാവാതെ പോയി എന്നും സൂരജ് പറയുന്നു. ഒരു കുട്ടി ആയതോടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി എന്നും ഇതാണ് ഉത്രയെ കൊല്ലാൻ പ്രധാന കാരണമെന്നുമാണ് സൂരജ് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുള്ളത്.
വിവാഹത്തിന് ഉത്രയുടെ വീട്ടുകാർ സമ്മാനിച്ച 90 പവൻ സ്വർണ്ണത്തിൽ ഒട്ടുമുക്കാലും താൻ പല ആവശ്യങ്ങൾക്കായി ലോക്കറിൽ നിന്നും എടുത്തതായി സൂരജ് പൊലീസിനോട് സമ്മതിച്ചു. അച്ഛന് ഓട്ടോറിക്ഷ വാങ്ങാനും സുഹൃത്തുക്കളുടെ വീടുകളിലെ വിശേഷങ്ങൾക്ക് സമ്മാനമായി നൽകാനും പണയം വയ്ക്കാനും വീട്ടിലെ നിരവധി ആവശ്യങ്ങൾക്കുമായിട്ടാണ് ലോക്കറിൽ നിന്നെടുത്ത സ്വർണം വിനയോഗിച്ചതെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. ലോക്കർ തുറന്ന് പരിശോധിച്ചാലെ ഇക്കാര്യം വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.
എച്ച് ഡി എൽ ബാങ്കിന്റെ മൈക്രോ ഫിനാൻസ് വായ്പയുടെ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു സൂരജ്. 15000 രൂപയോളമായിരുന്നു തന്റെ ശമ്പളമെന്നും ഇത് ഒന്നിനും തികയാത്ത അവസ്ഥയയായിരുന്നെന്നും അതിനാലാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉത്ര അറിയാതെ എടുത്ത് പണയപ്പെടുത്തേണ്ടിവന്നതെന്ന ന്യായീകരണവും ഇയാൾ പൊലീസിന് മുമ്പാകെ നിരത്തിയിട്ടുണ്ട്.
സാമ്പത്തീക പ്രതിസന്ധി മനസ്സിലാക്കി താൻ എല്ലാമാസവും 8000 രൂപവീതം സൂരജിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നതായി ഉത്രയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയായിരുന്നെന്ന് സൂരജിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ സമ്മർദ്ദങ്ങൾക്കും ഭീഷിണികൾക്കും വിധേയയാക്കിയും ദൗർബല്യം മുതലെടുത്തും വീട്ടുകാരിൽ നിന്നും പണം തട്ടിയെടുക്കാൻ തന്റെ വീട്ടുകാർ ശ്രമിച്ചതായുള്ള സൂചനകളും സൂരജ് പൊലീസുമായി പങ്കിട്ടിട്ടുണ്ടെന്നാണ് സൂചന.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസിൽ ഉത്രയ്ക്കെതിരെ ഗാർഹിക പീഡനം നടന്നതായി കാണിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്ന് കൊലക്കേസ് അന്വേഷിക്കുന്ന സംഘം പത്തനംതിട്ട എസ് പി യിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമവശങ്ങൾ പഠിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ മറുനാടനോട് വ്യക്തമാക്കി. കേസിൽ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ കണ്ടെത്തി. ഉത്രയുടെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നും സംശയം. വൻ തുകയ്ക്കുള്ള എൽ.ഐ.സി. പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, പ്രതികളുടെ പൊലീസ് കസ്റ്റഡി കൊട്ടാരക്കര കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി നൽകി.
സൂരജ് ഉറക്കഗുളികകൾ വാങ്ങിയതിനു തെളിവായി ഗുളികയുടെ സ്ട്രിപ്പ് പൊലീസ് കണ്ടെടുത്തു. പാമ്പിനെക്കൊണ്ടു കൊത്തിക്കുന്നതിനു മുമ്പ് ഉറക്കഗുളിക നൽകിയിരുന്നതായി സൂരജ് മൊഴി നൽകിയിരുന്നു. സൂരജ് പാമ്പിനെ കൊണ്ടുവന്നത് ഉത്രയുടെ കുടുംബം വിവാഹ സമ്മാനമായി നൽകിയ ബൊലേനോ കാറിലായിരുെന്നന്നും പൊലീസിനു തെളിവു ലഭിച്ചു. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കയായിരുന്ന ഈ കാർ കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞയുടൻ ആൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ബൊലേനോ തന്നെ വേണമെന്നു സൂരജ് വാശിപിടിക്കുകയായിരുന്നു. ഉത്രയുടെ പേരിലാണു കാർ വാങ്ങിയത്. കഴിഞ്ഞ ആറിന് രാത്രി ഈ കാറിലാണ് സൂരജ് പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി ഉത്രയുടെ വീട്ടിൽ കൊണ്ടുവന്നത്.
ഏഴിന് രാവിലെ പാമ്പുകടിയേറ്റ നിലയിൽ കട്ടിലിൽ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേർന്ന് ഇതേ കാറിലാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ഈ സമയം കാറോടിക്കാൻ തനിക്കു കഴിയില്ലെന്നു പറഞ്ഞു സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. തുടർന്ന് ഉത്രയുടെ സഹോദരൻ വിഷുവാണ് കാർ ഓടിച്ചത്. ഇതേ കാറിൽനിന്നാണ് ഉറക്കഗുളികയുടെ സ്ട്രിപ്പ് പൊലീസിന് ലഭിച്ചത്. ഇതിൽ എട്ട് ഗുളികകൾ ഉപയോഗിച്ച നിലയിലായിരുന്നു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബെഡ്ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവയും തെളിവായി കണ്ടെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- വരൻ മദ്യപിച്ചെത്തിയതിനെത്തുടർന്ന് മുടങ്ങിയ വിവാഹം നടന്നു; പെൺകുട്ടിയും വീട്ടുകാരും കല്യാണത്തിന് സമ്മതിച്ചത് വരന് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- 14 വർഷം ശിക്ഷയല്ലേ.... 39 ആവുമ്പോഴേക്കും പുറത്തിറങ്ങും; എല്ലാം ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്! പ്രതിയുടെ കുറ്റസമ്മതത്തിനൊപ്പമുള്ള ഈ പ്രതികരണം പൊലീസിനെ ഞെട്ടിച്ചു; ക്രൂരകൊലയെന്ന് കോടതിയും; ശിക്ഷാ വിധി തിങ്കളാഴ്ച; നിർണ്ണായകമായത് 13 സെക്കന്റ് ദൃശ്യം
- സിം കാർഡ് എടുക്കാൻ റീട്ടെയിൽ ഷോപ്പിൽ വരുമ്പോൾ കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിക്കും; ഓൺലൈൻ നിക്ഷേപ തട്ടിപ്പ് സംഘത്തിന് വ്യാജ സിംകാർഡുകൾ വിൽക്കും; ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ കണ്ണി മടിക്കേരിയിൽ പിടിയിൽ; അബ്ദുൾ റോഷന്റെ പക്കൽ 40000 സിം കാർഡും 180 മൊബൈൽ ഫോണുകളും ബയോമെട്രിക് സ്കാനറുകളും
- മീൻ മുതൽ അരി വരെ സർവത്ര മായം മെര്ക്യുറിയും കാഡ്മിയവും അടക്കം പരിശോധനയിൽ കണ്ടെത്തി; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ
- പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം; ഇല്ലെങ്കിൽ അവർ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കർ അയ്യർ; തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ബിജെപിക്ക് മറ്റൊരു സുവർണ്ണാവസരം നൽകി കോൺഗ്രസ് നേതാവ്; പ്രചരണത്തിൽ പാക്കിസ്ഥാൻ ചർച്ചയും; 'ചായവാല' വീണ്ടും പ്രതികരിക്കുമ്പോൾ
- മുണ്ടക്കയത്തെ വ്യാഴാഴ്ച പ്രാർത്ഥനാലയത്തിൽ സിബിഐ പോകണം; ആ കേന്ദ്രത്തിലേക്ക് ജസ്നയെ കൊണ്ടു പോയ സുഹൃത്തിനെ ചോദ്യം ചെയ്യേണ്ടി വരും; ജസ്ന തിരോധനക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; ജസ്ന അജ്ഞാത സുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടുവോ? സത്യം സിബിഐ കണ്ടെത്തുമോ?
- കുറ്റക്കാരനെന്ന് വിധിച്ച ശേഷം പ്രതിയോട് അഭിപ്രായം ചോദിച്ച കോടതി; അൽപ്പസമയ മൗനത്തിന് ശേഷം കൂസലില്ലാത്ത മറുപടി; വിധിക്ക് ശേഷവും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ന്യായീകരണം; കൊറിയൻ ത്രില്ലറുകളിൽ വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ഇപ്പോഴും കുറ്റബോധമില്ല
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍