അച്ഛനും അമ്മയും പുറത്തേക്ക് പോയത് രണ്ടാമത്തെ മകളുടെ കൈകൾ കെട്ടിയിട്ട്; എന്തെങ്കിലും ആവശ്യം പറഞ്ഞ് കെട്ടഴിപ്പിച്ച് ഇളയമകൾ ക്രൂരത ചെയ്തുവെന്ന് നിഗമനം; കൊല്ലപ്പെട്ടത് വിസ്മയ തന്നെ; ജിത്തുവിനെ കണ്ടെത്താൻ ഊർജ്ജിത ശ്രമം; വീട്ടിൽ രക്തക്കറയും; അന്വേഷണം വൈപ്പിനിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പറവൂരിൽ വീടിനു തീപിടിച്ചു സഹോദരിമാരിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് പൊലീസ് ഏതാണ്ടു ഉറപ്പിച്ചിട്ടുണ്ട്. വീട്ടുകാരും ഇതു തറപ്പിച്ചു പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മൃതദേഹത്തിലുണ്ടായിരുന്ന ലോക്കറ്റ് പരിശോധിച്ചാണ് മരിച്ചത് വിസ്മയ ആണെന്നു വീട്ടുകാർ പറയുന്നത്.
അതേസമയം കാണാതായ സഹോദരിയെ കണ്ടെത്താൻ വൈകുന്ന സാഹചര്യമുണ്ടായാൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ഇതിനായി വേണ്ട സാംപിളുകൾ ഇന്നലെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കാണാതായെന്നു കരുതുന്ന സഹോദരി ജിത്തുവിന്റെ(22) കൈവശമുണ്ടെന്നു കരുതുന്ന മൊബൈൽ ഫോൺ വൈപ്പിൻ എടവനക്കാട് ലൊക്കേഷൻ കാണിച്ചിരുന്നു. തുടർന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഓഫായതിനാൽ ഇവരെ കണ്ടെത്താനായില്ല.
മാനസികപ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്ന ജിത്തുവിന്റെ കൈകൾ ചില സമയങ്ങളിൽ കെട്ടിയിടാറുണ്ട്. സംഭവ ദിവസം ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ജിത്തുവിനെ കെട്ടിയിട്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിനു കെട്ട് അഴിച്ചപ്പോഴാകാം സഹോദരിമാർ തമ്മിൽ വഴക്കുണ്ടായതെന്നാണ് വിലയിരുത്തൽ. ഇത് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നും കരുതുന്നു.
വിസ്മയയുടെ കാണാതായ മൊബൈൽ ഫോൺ സംഭവത്തിനുശേഷം എടവനക്കാട് ഭാഗത്തു ലൊക്കേഷൻ കാണിച്ചെങ്കിലും പിന്നീട് ഓഫ് ആയി. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. വിസ്മയയുടെ മൃതദേഹം സംസ്കരിച്ചു. മാലയിലെ ലോക്കറ്റ് കണ്ട് മരിച്ചതു വിസ്മയയാണെന്നു മാതാപിതാക്കൾ മൊഴി നൽകിയിരുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.
ഇവരുടെ വീട്ടിൽ നിന്നു നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി.മാധവൻ റോഡിലൂടെ ചൊവ്വാഴ്ച സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും അതിലെ പെൺകുട്ടി ജിത്തുവാണെന്നു മാതാപിതാക്കൾ മൊഴി നൽകി. പെൺകുട്ടി ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് അവർ പൊലീസിനോടു പറഞ്ഞു.ഇതോടെയാണ് വിസ്മയയാകാം കൊല്ലപ്പെട്ടതെന്ന നിഗമനത്തിൽ എത്തുന്നത്.
22നും 30നും മധ്യേ പ്രായമുള്ള പെൺകുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. തീപിടിച്ചതു തന്നെയാണു മരണകാരണം. എന്നാൽ, വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. പക്ഷേ, തീവച്ചശേഷം സഹോദരി കടന്നതാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.
ചൊവ്വ പകൽ മൂന്നോടെയാണ് പറവൂർ പെരുവാരം പനോരമ നഗറിൽ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും പെൺമക്കളിൽ ഒരാളെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതും ഒരാളെ കാണാതാവുകയും ചെയ്തത്. ഇവരുടെ വീട്ടിൽനിന്ന് നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി മാധവൻ റോഡിലൂടെ സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശിവാനന്ദന്റെ വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ട സമയത്താണ് ഈ ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്.
ധരിച്ചിരിക്കുന്ന വസ്ത്രം ജിത്തുവിനുണ്ടെന്ന് മാതാപിതാക്കൾ മൊഴി നൽകി. വീടിന്റെ പിന്നിലൂടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പും തോടും കടന്നാൽ പനോരമ നഗറിലേക്കുള്ള പൊതുവഴിയിൽ എത്താം. ഇതുവഴി സി മാധവൻ റോഡിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. ഫയർഫോഴ്സ് എത്തിയപ്പോൾ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ മാലയിലെ ലോക്കറ്റ് നോക്കി, മരിച്ചത് വിസ്മയയാണെന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. വിസ്മയയുടെ സംസ്കാരം തോന്ന്യകാവ് ശ്മശാനത്തിൽ നടത്തി. തീപിടിച്ചതുതന്നെയാണ് മരണകാരണമെങ്കിലും വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ സഹോദരിമാർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.
കുറച്ചുദിവസംമുമ്പ് ശിവാനന്ദനെ മുറിയിൽ പൂട്ടിയിട്ട് ജിത്തു പോയിരുന്നു. സംഭവദിവസം ശിവാനന്ദനും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നതിനാൽ ജിത്തുവിനെ കെട്ടിയിട്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിന് കെട്ട് അഴിച്ചപ്പോൾ സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. വൈപ്പിൻ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ജിത്തുവിനെ കിട്ടിയാലേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ.
- TODAY
- LAST WEEK
- LAST MONTH
- കാൻ ഫെസ്റ്റിവലിനു വരുന്ന അറബികൾക്കും അമേരിക്കക്കാർക്കും സുന്ദരികളെ വേണം; ലോകം എമ്പാടുമുള്ള മോഡലുകൾക്ക് ഒരു രാത്രിക്ക് 50,000 യൂറോ പ്രതിഫലം; ഓപ്പറേഷൻ വാട്ട്സ്അപ് ഗ്രൂപ്പിലൂടെ; സിനിമ ലോകത്തെ അണിയറക്കഥകൾ പുറത്ത്
- മമ്മൂട്ടി ജിഹാദി; മോഹൻലാലും ചാണകം; ഉണ്ണിമുകുന്ദൻ സംഘി, വിനയകൻ കമ്മി; അവസാനമായി ഷെയിൻ നിഗവും സുഡാപ്പി; അസ്ഥാനത്ത് പറഞ്ഞ അശ്ലീല തമാശ താരത്തിന് വിനയായി; നടന്മാരുടെ മതം നോക്കി സൈബർ ആക്രമണം; വർഗീയ ചേരി തിരിവ് മലയാള സിനിമയിലേക്കും
- ജർമനിയിൽ നിന്നും ഭാര്യയുടെ അമ്മയെ വിളിച്ച് കരഞ്ഞതും തന്ത്രങ്ങളും ഭാഗം; അമ്മയുടേയും സഹോദരിയുടേയും അറസ്റ്റ് ഒഴിവാക്കാനും ചാര പൊലീസിനെ രക്ഷിക്കാനും കള്ളക്കണ്ണീർ! പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ അനുനയമില്ലെന്ന് യുവതിയുടെ കുടുംബം; രാഹുൽ വിദേശ സുഖവാസം തുടരുമ്പോൾ
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല; രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും; അതിൽ ഡ്രൈ ഡേ എടുത്ത് കളയും; അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണം! വീണ്ടും ബാർ കോഴ ഭൂതം; ബാർ ഉടമയുടെ വാട്സാപ്പ് സന്ദേശം ചർച്ചകളിൽ
- 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
- ഹിമാചൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമെന്ന പ്രവചനം പാളിയത് കരൺ താപ്പർ ചോദ്യം ചെയ്തപ്പോൾ പ്രശാന്ത് കിഷോറിന്റെ കൺട്രോൾ പോയി; തെളിവുഹാജരാക്കാൻ വെല്ലുവിളി; വീഡിയോ വൈറൽ; പ്രശാന്തിനെ ബിജെപി ദേശീയ വക്താവാക്കിയെന്ന് വ്യാജ പ്രചാരണം
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ മിഷിനുണ്ടെന്ന് കേരളം ചർച്ച ചെയ്തതും തൊടുപുഴയിലെ ബാറുടമയുടെ ശബ്ദരേഖയിൽ; ഒൻപത് വർഷം കഴിയുമ്പോൾ അതേ മുതലാളി വക വീണ്ടും ശബ്ദരേഖ; പ്രത്യക്ഷത്തിൽ ഇടതിന് പ്രതിസന്ധിയുണ്ടാകില്ലെങ്കിലും മദ്യനയത്തെ സംശയ നിഴലിലാക്കാൻ പുതിയ വിവാദം; വീണ്ടും ബാർ കോഴ ആളിക്കത്തും
- കത്തോലിക്ക സഭയ്ക്ക് ഇനി ഇന്റർനെറ്റ് പാലക പുണ്യാളനും; വിശുദ്ധനാക്കുന്നത് രക്താർബുദം ബാധിച്ച് ലണ്ടനിൽ 2006 ൽ മരണപ്പെട്ട 15 കാരനായ ഇറ്റാലിയൻ വെബ്സൈറ്റ് ഡിസൈനറെ; അത്ഭുത സിദ്ധി നടന്നുവെന്ന് മാർപ്പാപ്പ അംഗീകരിക്കുമ്പോൾ
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍