500 രൂപയുടെ ഓണക്കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈകോ വില 320 രൂപ; ഓരോ കിറ്റിൽ നിന്നും അപ്രത്യക്ഷമായത് 180 രൂപയുടെ സാധനങ്ങൾ; 80 ലക്ഷം കിറ്റുകൾ വിതരണം ചെയ്യുമ്പോൾ നഷ്ടം 144 കോടി രൂപ; സാധനങ്ങൾ മുക്കിയതിന് പുറമേ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ്; ഓപ്പറേഷൻ ക്ലീൻ ചിറ്റ് വിജിലൻസ് റെയ്ഡിലും ഗുണനിലവാരവും തൂക്കവും ഇല്ലെന്ന് കണ്ടെത്തൽ; ഓണക്കിറ്റിൽ തിരിമറി നടന്നത് എങ്ങനെ? സപ്ലൈകോ കമ്മീഷണർ മറുനാടനോട് പറഞ്ഞത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന വിവാദത്തിൽ നിന്നും തലയൂരാനാകാതെ ഭക്ഷ്യവകുപ്പ്. ഓണത്തിനു സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങളില്ലെന്ന ആരോപണത്തിനു കൃത്യമായ മറുപടി നൽകാൻ കഴിയാത്തതാണ് വകുപ്പിന് തലവേദനയാകുന്നത്. കിറ്റിലെ സാധനങ്ങൾ എണ്ണി നോക്കിയും തൂക്കി നോക്കിയും വിലനിലവാരം പുറത്തു വിട്ടും കാർഡ് ഉടമകൾ നടത്തിയ നീക്കമാണ് വകുപ്പിന് ക്ഷീണമായത്. കിറ്റിൽ സാധനങ്ങൾക്ക് തൂക്കക്കുറവ് കാണുന്നു. കിറ്റിലെ സാധനങ്ങൾക്ക് മാർക്കറ്റ് വില 380 രൂപ. സപ്ലൈകോ വില 320 രൂപ. ഓരോ കിറ്റിലും 180 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും ഈ 180 രൂപ എവിടെ പോയി എന്ന ചോദ്യമാണ് ഭക്ഷ്യവകുപ്പിന് ക്ഷീണമായത്. ഒരു കിറ്റിൽ നിന്നും ലാഭിക്കുന്നത് 180 രൂപ. വിതരണം ചെയ്യുന്നത് 80 ലക്ഷം കിറ്റുകൾ. നഷ്ടമാകുന്നത് 144 കോടിയോളം രൂപ. ഈ തുക എവിടെ പോയി. ആരോപണങ്ങൾ ശക്തമായതോടെ വകുപ്പ് വെട്ടിലായ അവസ്ഥയായി. ഇതിനു തൊട്ടു പിന്നാലെയാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് എന്ന പേരിൽ വിജിലൻസ് റെയ്ഡും വന്നത്. സംസ്ഥാനത്താകെ സ്പ്ലൈകോയുടെ 58 പാക്കിങ് കേന്ദ്രങ്ങളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണു വിജിലൻസ് പരിശോധന നടത്തിയത്.
റെയിഡിലും തെളിഞ്ഞത് വ്യാപകമായ കൃത്രിമങ്ങൾ തന്നെയാണ്. പായ്ക്കിങ് തീയതി രേഖപ്പെടുത്തിയിട്ടില്ല. നിർമ്മാണ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച വന്നു എന്നും റെയിഡിൽ തെളിഞ്ഞത്. കിറ്റിൽ പറഞ്ഞ ശർക്കരയിൽ 100 ഗ്രാം വരെ തൂക്കക്കുറവ് ഉണ്ടെന്നും റെയിഡിൽ തെളിഞ്ഞു. എല്ലാ കിറ്റിലും എല്ലാ സാധനങ്ങളും ഇല്ല. വിജിലൻസ് മാർക്കറ്റ് വിലയിട്ടപ്പോൾ 400 മുതൽ 490 രൂപവരെ മാത്രമാണ് വിലയെന്നും വിജിലൻസ് കണ്ടെത്തി. ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന ആരോപണമാണ് വിജിലൻസും ശരിവെച്ചത്. ശർക്കരയുടെ ഇടപാടിൽ സപ്ലൈകോയ്ക്ക് 77 ലക്ഷം രൂപ നഷ്ടമുണ്ടായതായും വെളിപ്പെട്ടിട്ടുണ്ട്. ചില കിറ്റുകളിൽ 50 ഗ്രാം വീതമാണ് ശർക്കര കുറഞ്ഞത്. കമ്പനിയുടെ പേരോ പാക്കിങ് തീയതിയോ രേഖപ്പെടുത്താത്ത സാധനങ്ങളാണ് വന്നത്. ഇതിൽ ഡിപ്പോ മാനേജർമാർ സപ്ലൈകോ അധികൃതർക്ക് കത്തും നൽകിയിട്ടുണ്ട്.
കിറ്റിലെ സാധനങ്ങൾ ഇങ്ങനെ: പഞ്ചസാരയും ശർക്കരയും ഗോതമ്പ് നുറുക്കും (ഒരു കിലോഗ്രാം വീതം), ചെറുപയർ 500 ഗ്രാം, വെളിച്ചെണ്ണ 500 മില്ലിലീറ്റർ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർപൊടി (100 ഗ്രാം വീതം), പപ്പടവും സേമിയയും (ഒരു പായ്ക്കറ്റ് വീതം). ഇതേ സാധനങ്ങൾ സപ്ലൈകോ ഔട്ലെറ്റിൽ നിന്നു വാങ്ങിയാൽ ചെലവാകുക 357 രൂപ മാത്രം. 20 രൂപയുടെ തുണിസഞ്ചിയും പാക്കിങ് ചാർജ് 5 രൂപയും കൂടി കൂട്ടിയാൽ പോലും 382 രൂപയേ ആകൂ. പൊതുവിപണിയിൽ മുന്തിയ ബ്രാൻഡുകൾ നോക്കി വാങ്ങിയാൽ പോലും 500 രൂപ ചെലവു വരില്ല. ഇതോടെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്.
അഞ്ഞൂറ് രൂപയുടെ കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ഭക്ഷ്യവകുപ്പ്. ഇന്നലെ നടത്തിയ വിജിലൻസ് അന്വേഷണവും വകുപ്പിന് ക്ഷീണമായി. കാർഡ് ഉടമകൾ ആക്ഷേപിച്ച രീതിയിൽ കിറ്റിലെ സാധനങ്ങൾക്ക് തൂക്കക്കുറവ് വന്നിട്ടുണ്ടെന്നും ഗുണമേന്മയില്ലെന്നും വകുപ്പിനും ബോധ്യമായിട്ടുണ്ട്. അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ കിറ്റിൽ ഇല്ലാത്തതും പ്രശ്നമായി. ചില കിറ്റിൽ ചില സാധനങ്ങൾ ഇല്ലെന്നും അധികൃതർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് സിവിൽ സപ്ലൈസ് കമ്മിഷണർ പി.വേണുഗോപാൽ മറുനാടന്‍ നൽകിയ വിശദീകരണം ഇങ്ങനെ:
പതിനൊന്നു അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. തൂക്കവും ഗുണനിലവാരവും ഉറപ്പ് വരുത്തണം എന്നാണ് നിർദ്ദേശം വന്നത്. എല്ലാ റേഷൻ കാർഡുകൾക്കും ഇത് നൽകണം. ഇതിന്റെ അവസാന വില എന്താണ് എന്ന് പറയാൻ കഴിയില്ല. വില നിലവാരം മാറിക്കൊണ്ടിരിക്കും. വിതരണത്തിനു ശേഷം മാത്രമേ എത്ര രൂപ വന്നു എന്ന് വിലയിരുത്താൻ കഴിയൂ. ഒരു കിറ്റിനു ഏഴു രൂപ റേഷൻ കടകൾക്ക് നൽകുന്നുണ്ട്.ബാഗിന് വരെ വിലയുണ്ട്. ഇതെല്ലാം ഉൾപ്പെട്ടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാത്രമേ മൊത്തം തുക മനസിലാക്കാൻ കഴിയൂ. വിലയല്ല അതിന്റെ പ്രശ്നം. ആയിരം രൂപയുടെ കിറ്റ് കൊടുത്തപ്പോഴും ഇതേ ആരോപണം വന്നിരുന്നു. ഒരു സപ്ലൈയറുടെ വില ആയിരിക്കില്ല മറ്റൊരു സപ്ലൈയറുടെ വില. ഒരു സിംഗിൾ സപ്ലൈയർക്കും 80 ലക്ഷം പേർക്കുള്ള സാധനങ്ങൾ നൽകാൻ കഴിയില്ല. സാധനങ്ങൾ എല്ലാം കിറ്റിലുണ്ടോ എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. വിജിലൻസ് റെയ്ഡ് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ജാഗരൂകരാകും. ആളുകൾ രാത്രിയും പകലും ഇരുന്നു ജോലി ചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്നത്. അപ്പോൾ അതിൽ ചിലപ്പോൾ തൂക്കവ്യത്യാസം വന്നേക്കും. ഇന്ന തൂക്കത്തിൽ ഉള്ള സാധനങ്ങൾ നൽകാൻ വേണ്ടി മാത്രമാണ് ആവശ്യപ്പെട്ടത്. കിറ്റിൽ സാധനങ്ങൾ കുറഞ്ഞാൽ മാവേലി സ്റ്റോറിൽ പറഞ്ഞു ഞങ്ങൾ അത് നൽകും-വേണുഗോപാൽ പറയുന്നു.
അതേസമയം ഇത് ഒരു രാഷ്ട്രീയ ആരോപണവുമായി മാറിയിട്ടുമുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ടു രംഗത്ത് വന്നത്. ഓണക്കിറ്റിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിനഷ്ടമായ സാധാരണ ജനങ്ങൾ വളരെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവർക്ക് ആശ്വാസമേകേണ്ട സർക്കാരാണ് ജനങ്ങൾക്ക് അർഹതപ്പെട്ട മുതൽ മോഷ്ടിച്ചത്. വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഓണക്കിറ്റിന്റെ മറവിൽ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. 88 ലക്ഷം കാർഡ് ഉടമകളാണ് ഓണക്കിറ്റിന്റെ ഉപഭോക്താക്കൾ. ഒരു കിറ്റിൽ നിന്നും 150 രൂപയിലധികം വച്ച് നടക്കുന്ന വെട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. ലോക്ക് ഡൗൺ സമയത്തു നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിലും സമാനമായ ആക്ഷേപം ഉണ്ടായി.ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റിന് ചെലവ് വെറും 750 രൂപമാത്രമാണുള്ളതെന്ന് അന്നും ആരോപണം ഉയർന്നിരുന്നു-മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഇങ്ങനെ:
ഓണക്കിറ്റിലും തട്ടിപ്പ് എൽഡിഎഫ് സർക്കാർ തട്ടിപ്പു സർക്കാർ തന്നെയാണ് എന്നതിന്റെ അവസാന ഉദാഹരണമാണ് ഓണകിറ്റ്. കിറ്റിൽ പറഞ്ഞ സാധനങ്ങൾ കമ്പോളത്തിൽ നിന്ന് വാങ്ങുമ്പോൾ ആകെ തുക:369 രൂപ. ഈ സാധനങ്ങൾ സപ്ളൈ കോയുടെ ചില്ലറ വില്പന ശാലയിൽ നിന്നുംവാങ്ങുമ്പോൾ ആകെ തുക:320 രൂപ. സർക്കാർ കിറ്റ് 500 രൂപ. ഒരു കിറ്റിൽ നിന്നും അടിച്ചെടുക്കുന്നത്: 500-320 = 180 രൂപ. ആകെ 80 ലക്ഷം കാർഡുടമകൾക്ക് കിറ്റുകൾ തയ്യാറാക്കി എന്നാണ് സർക്കാർ പറഞ്ഞത്. അപ്പോൾ 80 ലക്ഷം X 180 = 144കോടി. ഈ തുക എവിടേക്ക് പോയി. കോടികൾക്ക് വിലയില്ലാതായോ?
ഓണകിറ്റിലെ സാധനവില
പേര് tQy. മാർക്കറ്റ് വില മാവേലി വില
1)വെളിച്ചെണ്ണ---- 500gm. 82 65
2)മുളക് പൊടി--- 1പേക്ക്---- 24.----- 22
3)സാമ്പാർപൊടി----- 1പേക്ക്--- 26.----- 24
4)മഞ്ഞൾ പൊടി---- 1പേക്ക്---- 19-----. 18
)വെല്ലം ----- 1സg. 50. 50
6) മല്ലിപ്പൊടി---- 1പേക്ക്---- 16----- 14
7) പഞ്ചസാര 1സഴ 38. 25
8)പപ്പടം------ 1പേക്ക് ------ 15-------. 15
9) റവ----- 1 സg. 34. 33
10) ചെറുപയർ----- 500gm 50. 40
1) സേമിയ----- 1 പേക്ക്. ---- 15 ---- 14
ആകെ ------- 369.------- 320
- TODAY
- LAST WEEK
- LAST MONTH
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ
- ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ല; 2019 ലേക്കാൾ 50 സീറ്റ് കുറയും; യുപിയിൽ 50 ആയി സീറ്റ് കുറയാം; പ്രശാന്ത് കിഷോർ ബിജെപി കൂളായി ജയിക്കുമെന്ന് പ്രവചിക്കുമ്പോൾ വ്യത്യസ്ത വിശകലനവുമായി യോഗേന്ദ്ര യാദവ്
- ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!
- നിർണായക പരീക്ഷയിൽ പഠിച്ച പാഠങ്ങൾ ഓർമ വരാതെ സഞ്ജുവും കൂട്ടരും; ധ്രുവ് ജുറെലും യശ്വസിയും പൊരുതി നോക്കിയെങ്കിലും നിരാശ ഫലം; രാജസ്ഥാനെ 36 റൺസിന് കീഴടക്കി ഹൈദരാബാദ് ഫൈനലിൽ; ചെറിയ സ്കോറിൽ എതിരാളികളെ പിടിച്ചുകെട്ടിയിട്ടും തുടക്കം തന്നെ പിഴച്ച് രാജസ്ഥാൻ; ഞായറാഴ്ച കലാശപോരാട്ടം കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ
- വാലിബന്റെ റെക്കോർഡ് തകർന്നു; ഇനി ടർബോ ഒന്നാമൻ: ആദ്യ ദിവസം മമ്മൂട്ടി ചിത്രം വാരിയത് 6.2 കോടി! ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രം
- മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോക്കുള്ള കഠിന ശിക്ഷ!
- മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ അവിടെയുണ്ടെന്ന് പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്; ഓടി ചെന്നെങ്കിലും രക്ഷിക്കാനായില്ല; ഇടവ വെറ്റക്കടയിൽ കടലിൽ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വിയോഗം താങ്ങാനാവാതെ കുടുംബം
- കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം; മദ്യലഹരിയിൽ പോർഷെ ഓടിച്ചു രണ്ട് പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ പണമെറിഞ്ഞു രക്ഷിക്കാനും ശ്രമം; ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചു
- കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെ; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയിൽ; ഫ്ളാറ്റിൽ വച്ച് വകവരുത്തി മൃതദേഹം തൊലിയുരിച്ച് തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത് 5 കോടി രൂപയ്ക്ക്
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍