500 രൂപയുടെ ഓണക്കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈകോ വില 320 രൂപ; ഓരോ കിറ്റിൽ നിന്നും അപ്രത്യക്ഷമായത് 180 രൂപയുടെ സാധനങ്ങൾ; 80 ലക്ഷം കിറ്റുകൾ വിതരണം ചെയ്യുമ്പോൾ നഷ്ടം 144 കോടി രൂപ; സാധനങ്ങൾ മുക്കിയതിന് പുറമേ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ്; ഓപ്പറേഷൻ ക്ലീൻ ചിറ്റ് വിജിലൻസ് റെയ്ഡിലും ഗുണനിലവാരവും തൂക്കവും ഇല്ലെന്ന് കണ്ടെത്തൽ; ഓണക്കിറ്റിൽ തിരിമറി നടന്നത് എങ്ങനെ? സപ്ലൈകോ കമ്മീഷണർ മറുനാടനോട് പറഞ്ഞത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന വിവാദത്തിൽ നിന്നും തലയൂരാനാകാതെ ഭക്ഷ്യവകുപ്പ്. ഓണത്തിനു സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങളില്ലെന്ന ആരോപണത്തിനു കൃത്യമായ മറുപടി നൽകാൻ കഴിയാത്തതാണ് വകുപ്പിന് തലവേദനയാകുന്നത്. കിറ്റിലെ സാധനങ്ങൾ എണ്ണി നോക്കിയും തൂക്കി നോക്കിയും വിലനിലവാരം പുറത്തു വിട്ടും കാർഡ് ഉടമകൾ നടത്തിയ നീക്കമാണ് വകുപ്പിന് ക്ഷീണമായത്. കിറ്റിൽ സാധനങ്ങൾക്ക് തൂക്കക്കുറവ് കാണുന്നു. കിറ്റിലെ സാധനങ്ങൾക്ക് മാർക്കറ്റ് വില 380 രൂപ. സപ്ലൈകോ വില 320 രൂപ. ഓരോ കിറ്റിലും 180 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും ഈ 180 രൂപ എവിടെ പോയി എന്ന ചോദ്യമാണ് ഭക്ഷ്യവകുപ്പിന് ക്ഷീണമായത്. ഒരു കിറ്റിൽ നിന്നും ലാഭിക്കുന്നത് 180 രൂപ. വിതരണം ചെയ്യുന്നത് 80 ലക്ഷം കിറ്റുകൾ. നഷ്ടമാകുന്നത് 144 കോടിയോളം രൂപ. ഈ തുക എവിടെ പോയി. ആരോപണങ്ങൾ ശക്തമായതോടെ വകുപ്പ് വെട്ടിലായ അവസ്ഥയായി. ഇതിനു തൊട്ടു പിന്നാലെയാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് എന്ന പേരിൽ വിജിലൻസ് റെയ്ഡും വന്നത്. സംസ്ഥാനത്താകെ സ്പ്ലൈകോയുടെ 58 പാക്കിങ് കേന്ദ്രങ്ങളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണു വിജിലൻസ് പരിശോധന നടത്തിയത്.
റെയിഡിലും തെളിഞ്ഞത് വ്യാപകമായ കൃത്രിമങ്ങൾ തന്നെയാണ്. പായ്ക്കിങ് തീയതി രേഖപ്പെടുത്തിയിട്ടില്ല. നിർമ്മാണ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച വന്നു എന്നും റെയിഡിൽ തെളിഞ്ഞത്. കിറ്റിൽ പറഞ്ഞ ശർക്കരയിൽ 100 ഗ്രാം വരെ തൂക്കക്കുറവ് ഉണ്ടെന്നും റെയിഡിൽ തെളിഞ്ഞു. എല്ലാ കിറ്റിലും എല്ലാ സാധനങ്ങളും ഇല്ല. വിജിലൻസ് മാർക്കറ്റ് വിലയിട്ടപ്പോൾ 400 മുതൽ 490 രൂപവരെ മാത്രമാണ് വിലയെന്നും വിജിലൻസ് കണ്ടെത്തി. ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന ആരോപണമാണ് വിജിലൻസും ശരിവെച്ചത്. ശർക്കരയുടെ ഇടപാടിൽ സപ്ലൈകോയ്ക്ക് 77 ലക്ഷം രൂപ നഷ്ടമുണ്ടായതായും വെളിപ്പെട്ടിട്ടുണ്ട്. ചില കിറ്റുകളിൽ 50 ഗ്രാം വീതമാണ് ശർക്കര കുറഞ്ഞത്. കമ്പനിയുടെ പേരോ പാക്കിങ് തീയതിയോ രേഖപ്പെടുത്താത്ത സാധനങ്ങളാണ് വന്നത്. ഇതിൽ ഡിപ്പോ മാനേജർമാർ സപ്ലൈകോ അധികൃതർക്ക് കത്തും നൽകിയിട്ടുണ്ട്.
കിറ്റിലെ സാധനങ്ങൾ ഇങ്ങനെ: പഞ്ചസാരയും ശർക്കരയും ഗോതമ്പ് നുറുക്കും (ഒരു കിലോഗ്രാം വീതം), ചെറുപയർ 500 ഗ്രാം, വെളിച്ചെണ്ണ 500 മില്ലിലീറ്റർ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർപൊടി (100 ഗ്രാം വീതം), പപ്പടവും സേമിയയും (ഒരു പായ്ക്കറ്റ് വീതം). ഇതേ സാധനങ്ങൾ സപ്ലൈകോ ഔട്ലെറ്റിൽ നിന്നു വാങ്ങിയാൽ ചെലവാകുക 357 രൂപ മാത്രം. 20 രൂപയുടെ തുണിസഞ്ചിയും പാക്കിങ് ചാർജ് 5 രൂപയും കൂടി കൂട്ടിയാൽ പോലും 382 രൂപയേ ആകൂ. പൊതുവിപണിയിൽ മുന്തിയ ബ്രാൻഡുകൾ നോക്കി വാങ്ങിയാൽ പോലും 500 രൂപ ചെലവു വരില്ല. ഇതോടെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്.
അഞ്ഞൂറ് രൂപയുടെ കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ഭക്ഷ്യവകുപ്പ്. ഇന്നലെ നടത്തിയ വിജിലൻസ് അന്വേഷണവും വകുപ്പിന് ക്ഷീണമായി. കാർഡ് ഉടമകൾ ആക്ഷേപിച്ച രീതിയിൽ കിറ്റിലെ സാധനങ്ങൾക്ക് തൂക്കക്കുറവ് വന്നിട്ടുണ്ടെന്നും ഗുണമേന്മയില്ലെന്നും വകുപ്പിനും ബോധ്യമായിട്ടുണ്ട്. അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ കിറ്റിൽ ഇല്ലാത്തതും പ്രശ്നമായി. ചില കിറ്റിൽ ചില സാധനങ്ങൾ ഇല്ലെന്നും അധികൃതർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് സിവിൽ സപ്ലൈസ് കമ്മിഷണർ പി.വേണുഗോപാൽ മറുനാടന് നൽകിയ വിശദീകരണം ഇങ്ങനെ:
പതിനൊന്നു അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. തൂക്കവും ഗുണനിലവാരവും ഉറപ്പ് വരുത്തണം എന്നാണ് നിർദ്ദേശം വന്നത്. എല്ലാ റേഷൻ കാർഡുകൾക്കും ഇത് നൽകണം. ഇതിന്റെ അവസാന വില എന്താണ് എന്ന് പറയാൻ കഴിയില്ല. വില നിലവാരം മാറിക്കൊണ്ടിരിക്കും. വിതരണത്തിനു ശേഷം മാത്രമേ എത്ര രൂപ വന്നു എന്ന് വിലയിരുത്താൻ കഴിയൂ. ഒരു കിറ്റിനു ഏഴു രൂപ റേഷൻ കടകൾക്ക് നൽകുന്നുണ്ട്.ബാഗിന് വരെ വിലയുണ്ട്. ഇതെല്ലാം ഉൾപ്പെട്ടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാത്രമേ മൊത്തം തുക മനസിലാക്കാൻ കഴിയൂ. വിലയല്ല അതിന്റെ പ്രശ്നം. ആയിരം രൂപയുടെ കിറ്റ് കൊടുത്തപ്പോഴും ഇതേ ആരോപണം വന്നിരുന്നു. ഒരു സപ്ലൈയറുടെ വില ആയിരിക്കില്ല മറ്റൊരു സപ്ലൈയറുടെ വില. ഒരു സിംഗിൾ സപ്ലൈയർക്കും 80 ലക്ഷം പേർക്കുള്ള സാധനങ്ങൾ നൽകാൻ കഴിയില്ല. സാധനങ്ങൾ എല്ലാം കിറ്റിലുണ്ടോ എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. വിജിലൻസ് റെയ്ഡ് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ജാഗരൂകരാകും. ആളുകൾ രാത്രിയും പകലും ഇരുന്നു ജോലി ചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്നത്. അപ്പോൾ അതിൽ ചിലപ്പോൾ തൂക്കവ്യത്യാസം വന്നേക്കും. ഇന്ന തൂക്കത്തിൽ ഉള്ള സാധനങ്ങൾ നൽകാൻ വേണ്ടി മാത്രമാണ് ആവശ്യപ്പെട്ടത്. കിറ്റിൽ സാധനങ്ങൾ കുറഞ്ഞാൽ മാവേലി സ്റ്റോറിൽ പറഞ്ഞു ഞങ്ങൾ അത് നൽകും-വേണുഗോപാൽ പറയുന്നു.
അതേസമയം ഇത് ഒരു രാഷ്ട്രീയ ആരോപണവുമായി മാറിയിട്ടുമുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ടു രംഗത്ത് വന്നത്. ഓണക്കിറ്റിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിനഷ്ടമായ സാധാരണ ജനങ്ങൾ വളരെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവർക്ക് ആശ്വാസമേകേണ്ട സർക്കാരാണ് ജനങ്ങൾക്ക് അർഹതപ്പെട്ട മുതൽ മോഷ്ടിച്ചത്. വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഓണക്കിറ്റിന്റെ മറവിൽ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. 88 ലക്ഷം കാർഡ് ഉടമകളാണ് ഓണക്കിറ്റിന്റെ ഉപഭോക്താക്കൾ. ഒരു കിറ്റിൽ നിന്നും 150 രൂപയിലധികം വച്ച് നടക്കുന്ന വെട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. ലോക്ക് ഡൗൺ സമയത്തു നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിലും സമാനമായ ആക്ഷേപം ഉണ്ടായി.ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റിന് ചെലവ് വെറും 750 രൂപമാത്രമാണുള്ളതെന്ന് അന്നും ആരോപണം ഉയർന്നിരുന്നു-മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഇങ്ങനെ:
ഓണക്കിറ്റിലും തട്ടിപ്പ് എൽഡിഎഫ് സർക്കാർ തട്ടിപ്പു സർക്കാർ തന്നെയാണ് എന്നതിന്റെ അവസാന ഉദാഹരണമാണ് ഓണകിറ്റ്. കിറ്റിൽ പറഞ്ഞ സാധനങ്ങൾ കമ്പോളത്തിൽ നിന്ന് വാങ്ങുമ്പോൾ ആകെ തുക:369 രൂപ. ഈ സാധനങ്ങൾ സപ്ളൈ കോയുടെ ചില്ലറ വില്പന ശാലയിൽ നിന്നുംവാങ്ങുമ്പോൾ ആകെ തുക:320 രൂപ. സർക്കാർ കിറ്റ് 500 രൂപ. ഒരു കിറ്റിൽ നിന്നും അടിച്ചെടുക്കുന്നത്: 500-320 = 180 രൂപ. ആകെ 80 ലക്ഷം കാർഡുടമകൾക്ക് കിറ്റുകൾ തയ്യാറാക്കി എന്നാണ് സർക്കാർ പറഞ്ഞത്. അപ്പോൾ 80 ലക്ഷം X 180 = 144കോടി. ഈ തുക എവിടേക്ക് പോയി. കോടികൾക്ക് വിലയില്ലാതായോ?
ഓണകിറ്റിലെ സാധനവില
പേര് tQy. മാർക്കറ്റ് വില മാവേലി വില
1)വെളിച്ചെണ്ണ---- 500gm. 82 65
2)മുളക് പൊടി--- 1പേക്ക്---- 24.----- 22
3)സാമ്പാർപൊടി----- 1പേക്ക്--- 26.----- 24
4)മഞ്ഞൾ പൊടി---- 1പേക്ക്---- 19-----. 18
)വെല്ലം ----- 1സg. 50. 50
6) മല്ലിപ്പൊടി---- 1പേക്ക്---- 16----- 14
7) പഞ്ചസാര 1സഴ 38. 25
8)പപ്പടം------ 1പേക്ക് ------ 15-------. 15
9) റവ----- 1 സg. 34. 33
10) ചെറുപയർ----- 500gm 50. 40
1) സേമിയ----- 1 പേക്ക്. ---- 15 ---- 14
ആകെ ------- 369.------- 320
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്