മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോക്കുള്ള കഠിന ശിക്ഷ!
![മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോക്കുള്ള കഠിന ശിക്ഷ!](https://www.marunadanmalayalee.com/assets/coverphotos/w617/375683_1716553342.jpg)
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആറ്റിങ്ങലിൽ മൂന്നര വയസ്സുകാരിയെയും മുത്തശ്ശിയെയും അരുംകൊല ചെയ്ത കേസിലെ വിധിയിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകൾ. അമ്മയെ കൊലപ്പെടുത്താൻ അനുശാന്തിയും പങ്കാളിയായി എന്നത് സാധൂകരിക്കാൻ നിർണായകമായത് ഡിജിറ്റൽ തെളിവുകൾ തന്നെയായിരുന്നു. നിനോ മാത്യുവും അനുശാന്തിയും തമ്മിൽ പരസ്പ്പരം കൈമാറിയ സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെയാണ് അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ഹൈക്കോടതിയും ശരിവെച്ചത്. പ്രതികൾ കൈമാറിയ ഈ സന്ദേശങ്ങൾ നിർണായകമായെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കുന്നത്.
പ്രതികളായ നിനോ മാത്യുവും അനുശാന്തിയും പരസ്പരം അയച്ചിരുന്നത് നാൽപതിനായിരത്തോളം സന്ദേശങ്ങളാണ്. ഈ സന്ദേശങ്ങളിലെ ഗൂഢാലോചനാ സ്വഭാവം കേസിൽ അനുശാന്തിയുടെ പങ്ക് തെളിയിക്കുന്നതിൽ നിർണയകമായെന്ന് പ്രതികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീലിനെതിരേ സർക്കാരിനായി ഹാജരായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. അംബികാദേവി മാധ്യമങ്ങളോട് പറഞ്ഞു.
2014 ഏപ്രിൽ 16 നാണ് അനുശാന്തിയുടെ മകൾ സ്വാസ്തിക ഭർതൃമാതാവ് ഓമന എന്നിവരെ നിനോ മാത്യു വീട്ടിൽ കയറി വെട്ടിക്കൊന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ടെക്നോ പാർക്കിൽ സഹപ്രവർത്തകരായ അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള ബന്ധത്തിന് തടസ്സമായതിനാലാണ് പ്രതികൾ കൃത്യത്തിന് മുതിർന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിക്ക് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. നിനോയുടെ വധശിക്ഷ ശരിവെക്കാനായി സർക്കാർ സമർപ്പിച്ച ഹർജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. എന്നാൽ, അപ്പീൽ പരിഗണിച്ച ഹൈക്കോടതി ബെഞ്ച് നിനോ മാത്യുവിന്റെ വധശിക്ഷ 25 വർഷം പരോളില്ലാത്ത തടവായി ഇളവുചെയ്തു. അനുശാന്തിയുടെ അപ്പീൽ തള്ളി കീഴ്ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. പ്രതികൾ കൈമാറിയ സന്ദേശങ്ങളാണ് അനുശാന്തിക്കെതിരായ വിധി ശരിവെക്കാൻ കാരണമായത്.
നിനോ മാത്യുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന്റെ സാക്ഷിമൊഴിയും കേസിൽ പ്രധാനപ്പെട്ട തെളിവായതായി അഡ്വ. അംബികാദേവി പറഞ്ഞു. ശാസ്ത്രീയമായ നിരവധി തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിനോ മാത്യു കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും അടുത്ത ദിവസം തന്നെ കണ്ടെത്താനായതും നിർണായകമായന്നെും അഡ്വ. അംബികാദേവി വ്യക്തമാക്കി.
തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു മുത്തശ്ശിയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസിൽ ഏറെ നിർണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉണ്ടായത്. കാമ പൂർത്തീകരണത്തിനായാണു പ്രതികൾ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയിൽ ലഭിക്കുന്ന മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുർഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവത്തിനിടെ പരാമർശിച്ചത്.
കൊലപാതകത്തിനായുള്ള ഗൂഢാലോചന
2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. അട്ടകുളങ്ങര വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികെയാണ് അനുശാന്തിക്ക് പരോൾ കിട്ടുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.
എന്തിനും ഏതിനും ഒരു പ്രൊജക്ടും അതിന് കൃത്യമായ ആസൂത്രണവും ഉണ്ടാകും എന്നതാണ് ടെക്നോപാർക്കിലെ ജോലിയുടെ സവിശേഷത. ഈ പ്രൊജക്ടിന് അനുസരിച്ച് ഓരോരുത്തരും അവരുടെ ജോലികൾ ചെയ്തു തീർക്കണം. ഇങ്ങനെ മികച്ച പ്രൊജക്ടുകൾ കൃത്യസമയത്ത് തീർപ്പാക്കി എല്ലാവരുടെയും കൈയടി നേടിയ വ്യക്തിത്വമാണ് ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി നിനോ മാത്യു. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോ മാത്യുവും ചേർന്ന് ഇത്തരത്തിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും. വാട്സ് ആപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചായിരുന്നു അരുംകൊല പ്ലാൻ ചെയ്യാൻ ഇവർ ഉപയോഗിച്ചു.
ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയം മുതൽ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗൺ ചെയ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ അവർ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളർന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.
ഒരോ ദിവസവും അസംഖ്യമായ വാട്ട്സ് ആപ് സന്ദേശങ്ങൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകൾ. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളായി കോടതിമുറിയിൽ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തിൽ പിടിക്കപ്പെടുംവരെ ടെക്നോ പാർക്കിലെ കമ്പനിയിൽ നിന്ന് വീട്ടിലെത്തിയാൽ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോൾ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്സ് ആപ് ചാറ്റിലെ സന്ദേശങ്ങൾ. നേരും പുലരും മുതൽ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവർ അതോടൊപ്പം നിമിഷങ്ങൾ എണ്ണി കൊലപാതകത്തിന്റെ സ്കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവിൽ കൊലപാതകം നടപ്പിലാക്കിയപ്പോൾ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റൽ തെളിവുകളാണ്.
ആറ്റിങ്ങൽ ഡിവൈ.എസ്പിയായിരുന്ന പ്രതാപൻനായരുടെ നേതൃത്വത്തിൽസിഐ അനിൽകുമാർ നടത്തിയ അന്വേഷണമാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കേസിലെ സ്പെഷ്യൽ പബൽക്ക് പ്രോസിക്യൂട്ടർ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവർഷത്തിനുള്ളിൽ അഞ്ചുമാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എൻജിനീയറായ ലിജേഷുൾപ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസിൽ നിർണായകമായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലോക കേരള സഭയിൽ കെ.ജി.എബ്രഹാമിനോട് പകപോക്കി; മുനവെച്ച സംസാരം കേട്ട് ഉളുപ്പില്ലാതെ കയ്യടിച്ച പ്രാഞ്ചിയേട്ടന്മാരോട് സഹതാപം; പുറത്തുവന്നത് മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞു കൂടിയ പകയും വിഷവും; പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സാബു എം ജേക്കബ്
- സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ഗുരുവും പരിശീലകനും; ആദ്യ ദിവസങ്ങളിലെ വീഴ്ച്ചകളിൽ തളരാതെ മുന്നേറിയത് വ്യക്തമായ ഗെയിംപ്ലാനോടെ; സീസണിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത കഠിനധ്വാനി; ഏറ്റവും കൂടുതൽ കരഞ്ഞത് ഭാര്യയുമായി പിരിഞ്ഞ ദിവസം; സീറോയിൽ നിന്ന് ഹീറോയായ ടൈറ്റിൽ വിന്നർ ജിന്റോയുടെ കഥ
- ബിഗ് ബോസ് സീസൺ 6 കിരീടം ജിന്റോയ്ക്ക്; അർജ്ജുൻ ശ്യാംഗോപനും ജാസ്മിൻ ജാഫറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ; ഇക്കുറി ഷോയിൽ പ്രേക്ഷകർ സാക്ഷിയായത് വാശിയേറിയ മത്സരങ്ങൾക്കും പവർഹൗസ് ഉൾപ്പടെ വേറിട്ട കാഴ്ച്ചകൾക്കും; തിരശ്ശീല വീണത് സോളോ ഷോ സ്റ്റീലർ ഇല്ലാത്ത സീസണിന്
- മോദിക്ക് ചായവിൽപ്പനയെങ്കിൽ മെലോണിക്ക് കൂലിപ്പണിയുടെ ഭൂതകാലം; തീവ്ര ദേശീയത ഇരുവരുടെയും തുറപ്പുചീട്ട്; അവിടെ കത്തോലിക്കാ മൗലികവാദമെങ്കിൽ ഇവിടെ ഹൈന്ദവം; രണ്ടുനേതാക്കളുടെയും വിദ്യാഭ്യാസ യോഗ്യതയും വിവാദത്തിൽ; ലോകചരിത്രത്തിൽ അപൂർവമായി ഒരു പ്രധാനമന്ത്രി കോമ്പോ! 'മെലോഡി' ട്രെൻഡിങ്ങാവുമ്പോൾ
- രംഗണ്ണൻ വല്യ പുള്ളിയായി അമ്പാനേ..! ആവേശം ഫഹദ് ഫാസിലിനെ ശരിക്കും പാൻ ഇന്ത്യൻ താരമാക്കി; ഇതരഭാഷാ ചിത്രങ്ങളിൽ പ്രതിഫലം ഉയർത്തി; ഷൂട്ടിംഗിനായി കൂടുതൽ നിബന്ധകളും
- ലോകകപ്പ് ടീമിനൊപ്പം റിസർവ് താരമായെത്തി; അമേരിക്കയിൽ സുഹൃത്തുക്കൾക്ക് ഒപ്പം ഇടവേള ആഘോഷിച്ച് ഗിൽ; ഒപ്പം ബിസിനസ് താൽപര്യങ്ങളും; ബിസിസിഐയുടേത് അച്ചടക്ക നടപടിയോ? ഇൻസ്റ്റഗ്രാമിൽ രോഹിതിനെ അൺ ഫോളോ ചെയ്ത് സഹതാരം
- ഇവി എം പ്രവർത്തിക്കാൻ ഒ.ടി.പി ആവശ്യമില്ല; ആശയവിനിമയത്തിന് യാതാരു സാധ്യതയുമില്ല; ഹാക്ക് ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതം; മസ്ക്കിന്റെ ആരോപണം ഇന്ത്യാ മുന്നണി നേതാക്കൾ ഏറ്റുപിടിക്കവേ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- സന്തോഷിന്റെ സമ്മതമില്ലാതെ നഴ്സായ ഭാര്യയെ വിദേശത്തേക്ക് അയച്ചത് പ്രകോപനമായി; വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു; വീടിന് തീയിട്ടത് അന്നക്കുട്ടിയെ ജീവനോടെ ചുട്ടെരിക്കാൻ; ഇടുക്കിയിൽ യുവാവ് വീടുകൾക്ക് തീയിട്ട സംഭവത്തിൽ വ്യക്തത വരുത്തി പൊലീസ്
- ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ; ടാക്സിന്റെയും സർവീസ് ചാർജ്ജിന്റെയും പേരു പറഞ്ഞ് ലക്ഷങ്ങൾ തട്ടി; കബൡപ്പിക്കപ്പെട്ടത് വീട്ടമ്മമാർ
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- പച്ചയായ ജാഡ, പുച്ഛമാണ് പോടാ...; ആവേശം പാട്ടുമായി സ്റ്റേജിൽ എത്തിയപ്പോൾ പച്ചതെറി വിളിയുമായി ശ്രീനാഥ് ഭാസി; വീഡിയോ വൈറൽ
- 1,800 കോടി ആസ്തിയുള്ള റഷ്യാക്കാരിയായ മൂന്നാം ഭാര്യ തിരിച്ചുവന്നു; പിണക്കം മാറ്റി ചിരഞ്ജീവിയും അനിയനൊപ്പം; കേന്ദ്രത്തിലും കിങ്മേക്കർ; ഒപ്പം ഉപമുഖ്യമന്ത്രി പദവിയും; പവൻ കല്യാൺ അടുത്ത എൻടിആറാണെന്ന് മാധ്യമങ്ങൾ; തെറ്റിപ്പിരിഞ്ഞ് അല്ലു അർജുൻ; ബാലയ്യക്കും എതിർപ്പ്; ആന്ധ്രയിൽ ചിരഞ്ജീവി കുടുംബവും അല്ലു കുടുംബവും നേർക്കുനേർ!
- അമ്മ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇളയ മകൾക്ക് യുകെ പഠനം ഉപേക്ഷിക്കേണ്ടി വന്നു; അമ്മയും യുകെയിലെ ഡോക്ടറായ മൂത്ത മകളും ജയിലിൽ കിടന്നതു രണ്ടാഴ്ച്ച; ഇപ്പോൾ പുറത്തുവരുന്നത് സിപിഎമ്മിന്റെ സൂപ്പർപൊലീസ് കളിയും!
- ശ്രീജിത്ത് പണിക്കരെ കള്ളപ്പണിക്കരെന്ന് പരിഹസിച്ചും അധിക്ഷേപിച്ചും കെ സുരേന്ദ്രൻ; 'ഉള്ളി'യുടെ ചിത്രത്തിനൊപ്പം പണിക്കരുടെ ചുട്ട മറുപടി; പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് തോന്നിയില്ലെ എന്ന് ചോദ്യം
- അണ്ണാമലൈയെ തൊട്ടുകളിക്കരുത്! വേദിയിൽ വച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത് എന്ത്?
- കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയും പുകയും വന്നപ്പോഴാണ് പെട്ടുപോയെന്ന് മനസ്സിലാകുന്നത്; ആദ്യം അന്തിച്ചുനിന്നുപോയി; വെന്തെരിയുമെന്ന് വന്നപ്പോഴാണ് രണ്ടും കൽപ്പിച്ച് ചാടിയത്; കുവൈറ്റ് തീപിടിത്തത്തിൽ സാഹസികമായി രക്ഷപ്പെട്ട് കാസർകോഡ് സ്വദേശി; ആപത്ഘട്ടത്തിൽ രക്ഷയായത് ഇത്
- സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി അറിയാം; ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരു കടക്കാതിരിക്കുന്നതാണ് നല്ലത്; കെ സുരേന്ദ്രനെ വിമർശിച്ച ശ്രീജിത്ത് പണിക്കർക്ക് യുവമോർച്ചയുടെ മുന്നറിയിപ്പ്
- നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി; കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതിയില്ല; നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും; രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല; വീഴ്ച വന്നാൽ പറയണം, എന്തിനാണ് പേടിക്കുന്നത്? പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ശബ്ധമുയർത്തി ജി സുധാകരൻ
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസ്; കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തത് പതിവാക്കി; ചോദ്യം ചെയ്തപ്പോൾ ആക്രമണം: ഹോട്ടലുടമകളുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്ക് എതിരെ കേസ്
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍