കണ്ണൂരിൽ മത്സരിക്കുന്നതിനാൽ 'സമരാഗ്നി'യ്ക്ക് ശേഷം കെപിസിസി ചുമതല താൽകാലികമായി ഒഴിയും; വീണ്ടും ജയിച്ചാൽ പുതിയ കെപിസിസി അധ്യക്ഷൻ വരും; സതീശനെ ചീത്ത പറഞ്ഞില്ലെന്ന വിശദീകരണവും ഒത്തുതീർപ്പ് ഫോർമുലയയുടെ ഭാഗം; കൊല്ലത്ത് വീണ്ടും കെ എസും വിഡിയും ഒരുമിച്ചെത്തി; നിർണ്ണായകമായത് ഹൈക്കമാണ്ട് ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സമരാഗ്നിയിലെ പ്രതിസന്ധിക്ക് കോൺഗ്രസിൽ പരിഹാരമാകുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള പ്രശ്നങ്ങൾ കോൺഗ്രസ് ഹൈക്കമാണ്ട് പറഞ്ഞു തീർത്തു. കണ്ണൂരിൽ സുധാകരനെ മത്സരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിയുന്നതോടെ കെപിസിസി അധ്യക്ഷ പദവി താൽകാലികമായി സുധാകരൻ ഒഴിയും. കണ്ണൂരിൽ സുധാകരൻ ജയിക്കുമെന്നാണ് വിലയിരുത്തൽ. എംപിയായി കഴിഞ്ഞാൽ കെപിസിസിയിലേക്ക് സുധാകരൻ മടങ്ങില്ല. രണ്ടു പദവിയോട് ഇനി താൽപ്പര്യമില്ലെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊല്ല്ത്ത് സുധാകരനുമായി സതീശൻ വേദി പങ്കിട്ടത്. കഴിഞ്ഞ ദിവസം താൻ സതീശനെ തെറി പറഞ്ഞില്ലെന്ന് സുധാകരൻ വിശദീകരിച്ചിരുന്നു. മാധ്യമങ്ങൾ എല്ലാം തെറ്റിധരിപ്പിച്ചുവെന്നാണ് സുധാകരൻ പറയുന്നത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് സതീശനുള്ള പരിഭവം മാറ്റാൻ മുന്നിൽ നിന്നത്. ഇതിന് ശേഷമായിരുന്നു താൻ ഒന്നും പറഞ്ഞില്ലെന്ന വിശദീകരണവുമായി സുധാകരൻ എത്തിയത്. കഴിഞ്ഞ ദിവസം സതീശനും സുധാകരനും ചേർന്നുള്ള സംയുക്ത വാർത്താ സമ്മേളനം നടന്നിരുന്നില്ല. ഇത് പലവിധ വ്യാഖ്യാനത്തിനും വഴിവച്ചു. കൊല്ലത്തും സംയുക്ത വാർത്താ സമ്മേളനം നടന്നില്ലെന്ന പല വ്യാഖ്യാനങ്ങൾക്ക് അതു വഴിവയ്ക്കും. ഈ സാഹചര്യത്തിലാണ് കെസി ഇടപെട്ടതും. ഇതിന്റെ ഫലമെന്നോണം കൊല്ലത്ത് നേതാക്കൾ ഒരുമിച്ച് മാധ്യമങ്ങളെ കാണുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സതീശനും സുധാകരനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന സന്ദേശം നൽകാനാണ് ഇത്.
ആലപ്പുഴയിലെ വാർത്താസമ്മേളന വിവാദം തന്നെ ഏറെ വേദനിപ്പിച്ചെന്നു സുധാകരൻ പറഞ്ഞിരുന്നു. 'നെഞ്ചിൽ കൈ വച്ചു ഞാൻ പറയുന്നു, ഇന്നുവരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്. എന്റെ കുടുംബത്തോട്, സ്റ്റാഫിനോട്, സഹപ്രവർത്തകരോട് നിങ്ങൾക്കതു ചോദിക്കാം'. അദ്ദേഹം പറഞ്ഞു. പക്ഷേ, മര്യാദ വേണം എന്നതു ദേഷ്യം വരുമ്പോൾ സ്ഥിരമായി പറയാറുള്ളതാണ്. താൻ അസഭ്യം പറഞ്ഞെന്നു പറയുന്ന ഭാഗം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വീണ്ടും കേട്ടു. 'മര്യാദ വേണ്ടേ', എന്ന വാചകം കുറച്ചു കടുപ്പിച്ചു പറഞ്ഞപ്പോൾ പാതിവഴിയിൽ അതു സഹപ്രവർത്തകർ തടഞ്ഞു. അപ്പോൾ അതു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു അസഭ്യ വാക്കാണോ എന്ന സംശയം ഉണ്ടാക്കിയെന്നും സുധാകരൻ പറയുന്നു.
തന്റെ രാഷ്ട്രീയ ജിവിതത്തിൽ ഒരുപാട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതൊന്നും വിശദീകരിക്കാൻ പോയിട്ടില്ല. എന്നാൽ ഇതങ്ങനെയല്ല, കെ.സുധാകരൻ എന്ന വ്യക്തിയുടെ മേൽ മാത്രം നിൽക്കുന്ന ആരോപണമല്ല. കെപിസിസി പ്രസിഡന്റിന്റെ മേൽ നിൽക്കുന്ന ആരോപണമാണ്. എല്ലാ മാധ്യമ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള ചാനലും മറ്റൊരു ചാനലും ചേർന്നാണ് ആദ്യം ഈ വിവാദം സൃഷ്ടിച്ചത്. അവരൊക്കെ മാധ്യമ പ്രവർത്തനം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം കൂടിയാണു നടത്തുന്നത്. ഇതു സ്വന്തം നിലയ്ക്ക് അന്വേഷിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ഇതിനു മുൻപും വ്യാജവാർത്തയ്ക്കെതിരെ നിയമപോരാട്ടം നടത്തുകയും മാപ്പ് പറയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സിറ്റിങ് എംപിമാർ എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നാണ് സൂചന. ആർക്കും കോൺഗ്രസ് ഹൈക്കമാണ്ട് ഇളവ് നൽകില്ല. ഇതോടെ വയനാട് ഒഴികെയുള്ള സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി തന്നെ മത്സരിക്കും. വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വയനാടിനൊപ്പം ഉത്തരേന്ത്യയിലും രാഹുൽ മത്സരിച്ചേക്കും. അമേഠിയിലും റായ് ബറേലിയിലും സാധ്യത ഏറെയാണ്. ഇതിനൊപ്പം കർണ്ണാടകത്തിലെ സുരക്ഷിത സീറ്റും രാഹുലിനായി കോൺഗ്രസ് ചർച്ചകളിൽ നിറയ്ക്കുന്നു. ഇതിൽ അന്തിമ തീരുമാനം വന്നാൽ മാത്രമേ വയനാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയിൽ വ്യക്തത വരൂ.
സുധാകരൻ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാണ്ട്. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനെ മാറ്റുമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ട് ഇതിലൂടെ നൽകുന്ന സന്ദേശം.
കോൺഗ്രസിൽ പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ അവർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പും ഉയർന്നു. ശക്തമായ സ്ഥാനാർത്ഥികൾ ആരും ഉയർന്നു വന്നതുമില്ല. സുധാകരന് രാജ്യസഭ സീറ്റ് നൽകാനും ആലോചന ഉണ്ടായിരുന്നു. എന്നാൽ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നൽകാൻ തീരുമാനിച്ചതും എഐസിസി കണക്കിലെടുത്തു. ഇതോടെ സുധാകരന് കണ്ണൂരിൽ മത്സരിക്കേണ്ട സാഹചര്യം വന്നു. കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചു. ഇതോടെ നാലാം അങ്കത്തിന് കണ്ണൂരിൽ സുധാകരൻ എത്തുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; കടൽ ക്ലീനിങ്ങ് തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്?
- 'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു... സിനിമയിലേക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം; എനിക്ക് സാവകാശം വേണം; നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം'; ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍