സുധാകരനുമായി ഇനി സംയുക്ത വാർത്താ സമ്മേളനത്തിന് ഇല്ലെന്ന നിലപാടിൽ സതീശൻ; ആ 'തെറി' വിളിയിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ കോൺഗ്രസ് നേതൃത്വം വിഷമ വൃത്തത്തിൽ; സമരാഗ്നിയിലെ ജ്വാല കെടാതിരിക്കാൻ ഹൈക്കമാണ്ട് ഇടപെടൽ അനിവാര്യത; പത്തനംതിട്ടയിലെ വാർത്താ സമ്മേളനം അപ്രത്യക്ഷമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കിയതിന് കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് വാർത്താ സമ്മേളനം ഒഴിവാക്കിയത്. സുധാകരനുമായി വാർത്താ സമ്മേളനം നടത്താൻ താനില്ലെന്ന് സതീശൻ അറിയിക്കുകയായിരുന്നു. ഇതോടെ വാർത്താ സമ്മേളനമേ വേണ്ടെന്ന് വച്ചു.
സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ സുധാകരന്റെ അസഭ്യ വർഷമാണ് ഇതിന് കാരണമെന്നതാണ് വസ്തുത.
കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ കെ. സുധാകരനും വി. ഡി. സതീശനും ചേർന്ന് ജനകീയ ചർച്ച സദസ്സ് പത്തനംതിട്ടയിൽ നടത്തിയ ശേഷം ഇരു നേതാക്കളും കൊട്ടാരക്കരയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുമെന്നാണ് അറിയിച്ചിരുന്നത്. കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ സമരാഗ്നി യാത്രയെ വിവാദത്തിലാക്കി. തന്നെ ചീത്ത പറഞ്ഞ സുധാകരനെതിരെ സതീശൻ ഹൈക്കമാണ്ടിന് പരാതിയും നൽകി. ഇനി വാർത്താ സമ്മേളനത്തിൽ എങ്ങനെ ഒരുമിച്ച് പങ്കെടുക്കുമെന്ന ചോദ്യവും സതീശൻ ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്.
ഇന്നലെ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗുമായി ഉഭയകക്ഷി ചർച്ച നടന്നിരുന്നു. ഇതിന് ശേഷം സതീശനും സുധാകരനും വെവ്വേറെയാണ് മാധ്യമങ്ങളെ കണ്ടത്. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി സുധാകരനെതിരെ സതീശൻ കടുത്ത നിലപാടിൽ തന്നെയാണെന്ന സൂചന പുറംലോകത്തിന് നൽകുന്നത്. ഹൈക്കമാണ്ട ഇടപെട്ടാൽ മാത്രമേ ഇനിയുള്ള ദിവസങ്ങളിലും സംയുക്ത വാർത്താ സമ്മേളനത്തിന് സതീശൻ തയ്യാറാകൂവെന്നാണ് സൂചന.
ആലപ്പുഴയിൽവച്ച് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിന് എത്താൻ വൈകിയതിനെ തുടർന്ന് കെ.സുധാകരൻ അസഭ്യ പദം ചേർത്ത് നീരസം പ്രകടിപ്പിച്ചത് വൻ വിവാദമായിരുന്നു. അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ നീറിപ്പുകയുന്ന അസ്വാരസ്യങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ അസഭ്യവാക്ക്പ്രയോഗിച്ച സംഭവത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെപിസിസി. അധ്യക്ഷൻ കെ. സുധാകരന്റെ വിശദീകരണം എത്തിയിരുന്നു.
താൻ പറഞ്ഞതതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്റെ ഭാഗത്ത് പാളിച്ചയില്ല. അതിനാൽ മാപ്പ് പറയില്ല. മാധ്യമങ്ങൾ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വി.ഡി. സതീശനും താനും തമ്മിൽ ജ്യേഷ്ഠാനുജന്മാരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആലപ്പുഴ ഡി.സി.സിയുടെ ഒരു ഉദ്ഘാടന കർമ്മം അദ്ദേഹത്തിന് (വി.ഡി. സതീശന്) നിർവ്വഹിക്കാനുണ്ടായിരുന്നു. വൈ.എം.സി.എയുടെ ചടങ്ങ്. അതിന് പോയതുകൊണ്ടാണ് അദ്ദേഹം വൈകിയത്. ഏറെ വൈകിയിട്ടൊന്നുമില്ല. അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്ക് അദ്ദേഹം വന്നു. ഞാനൊരു കാര്യം പറയാം. ഐ ആം വെരി സ്ട്രെയിറ്റ് ഫോർവേഡ്. എവിടെയും ആരുടെ മുമ്പിലും ഞാൻ നേരെ ചൊവ്വെ വാ എന്ന് പറയുന്ന ആളാണ്. എനിക്ക് അതിലൊന്നും വളഞ്ഞ ബുദ്ധി ഇല്ല. നേരെ ചൊവ്വെ ഞാൻ നിങ്ങളോട് പറയും, നിങ്ങൾക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങൾ (മാധ്യമങ്ങൾ) ഇങ്ങനെയൊരു പ്രചരണം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. യാഥാർത്ഥ്യവുമായി നിരക്കാത്തതാണത്.' -സുധാകരൻ പറഞ്ഞത് ഇങ്ങനെയാണ്.
'സതീശനും ഞാനും തമ്മിൽ ജ്യേഷ്ഠാനുജന്മാരെ പോലെ തന്നെയാണ്. ഇത്രയും ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചായിരുന്നില്ലേ. എന്നോടൊപ്പമോ ഒരുപക്ഷേ എന്നെക്കാളേറെയോ 'സമരാഗ്നി' ജാഥയ്ക്ക് അദ്ദേഹമാണ് മുൻകൈയെടുത്തതും ഓടിനടന്നതും. എനിക്ക് അതൊന്നും മറക്കാൻ കഴിയില്ല. അങ്ങനെയൊരാളായ സതീശനെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തിൽ എനിക്ക് കഴിയില്ല. അതുകൊണ്ട് സതീശനും ഞാനും തമ്മിൽ അഭിപ്രായവ്യത്യാസമില്ല. അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.' -കെപിസിസി. പ്രസിഡന്റ് വ്യക്തമാക്കി. 'അവിടെ ഞാൻ നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) വേണ്ടിയാണ് ഒരുവാക്ക് പറഞ്ഞത്. 'മാധ്യമങ്ങളോട് നമ്മൾ മര്യാദ കാണിക്കണം' എന്നാണ് ഞാൻ പറഞ്ഞത്. മാധ്യമപ്രവർത്തകരാണ് ഈ വിവാദമുണ്ടാക്കിയത്. ഞാൻ പറഞ്ഞതൊന്നുമല്ല നിങ്ങൾ എഴുതിയത്. എന്റെ പക്കൽ തെളിവുണ്ട്. വി.ഡി. സതീശൻ രാജിഭീഷണി മുഴക്കിയിട്ടില്ല. ഈ വിഷയത്തിൽ എ.ഐ.സി.സി. ഇടപെട്ടിട്ടില്ല.' -സുധാകരൻ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് വിവാദമായ സംഭവമുണ്ടായത്. 'സമരാഗ്നി'യുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം നടത്തുന്നതിനായി വി.ഡി. സതീശൻ എത്താൻ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സതീശനെതിരെ സുധാകരൻ തെറിവാക്ക് പറഞ്ഞപ്പോൾ, മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓർമിപ്പിച്ച് ഷാനിമോൾ ഉസ്മാനടക്കമുള്ള നേതാക്കൾ സുധാകരനെ കൂടുതൽ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
- തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
- കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും
- കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല നടത്തിയത് ഓട്ടോയിൽ കയറിയ ആൾ; കൊല്ലപ്പെട്ട ശ്രീകാന്ത് ഒരു കൊലപാതക കേസിലെ പ്രതി
- ചെന്നൈയിലേക്കുള്ള വന്ദേഭാരതിന്റെ സർവീസുകൾ വർധിപ്പിച്ചു; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ സർവീസുകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍