വ്യാജ ഏജൻസിക്കാരെയും പണം വാങ്ങി കെയർമാരെ എത്തിച്ച ആർത്തിക്കാരെയും കുടുക്കാം; ജോലിക്കായി പത്തു ലക്ഷം നൽകിയവർക്ക് ഹോം ഓഫിസിൽ പരാതി നല്കാൻ അവസരം; ഭാവിയോർത്ത് പ്രയാസപ്പെടാതെ പരാതിക്ക് അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അർഹതയില്ലാത്ത മില്യൺ കണക്കിന് പൗണ്ട് തിന്നു കൊഴുത്തു വീർത്ത യുകെയിലെയും കേരളത്തിലെയും മലയാളികൾ ഉൾപ്പെടെയുള്ള റിക്രൂട്ടിങ് മാഫിയ കോവിഡ് കാലത്തിനു മുൻപ് മുതൽ നടത്തിയ കൊള്ള ഒടുവിൽ അവസാനിക്കുകയാണോ? യുകെയിൽ ഒരു ജോലിക്കും തൊഴിൽ ഉടമക്കോ എജൻസികൾക്കോ പണം നൽകേണ്ടതില്ല എന്ന നിയമപരമായ വസ്തുത മുന്നിൽ നിൽക്കെ യുകെയിലെ ഏറ്റവും ശമ്പളം കുറഞ്ഞ കെയർ അസിസ്റ്റന്റ് ജോലിക്ക് പോലും 18 ലക്ഷം രൂപ വരെ മുടക്കി കഴിഞ്ഞ ഏതാനും വർഷമായി എത്തിയ മലയാളികൾക്ക് ആ പണത്തിൽ നല്ല ശതമാനവും തിരികെ പിടക്കാൻ അവസരം. പണം നൽകിയത് യുകെയിലെ ഇടനിലക്കാർക്ക് ആണെങ്കിൽ മാത്രമാണ് നിയമ നടപടിക്ക് അവസരം.
ഒരാൾക്കും പരാതിപ്പെട്ടതിനെ പേരിൽ ജോലി നഷ്ടമാകില്ല, കെയർ ഹോം ഉടമകളുടെ വിരട്ടലും റിപ്പോർട്ട് ചെയ്യാം
ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് എതിരെയും പരാതിയുടെ മുന നീളും എന്നതിനാൽ പണം നൽകിയവർ ഉള്ള കഞ്ഞിയിൽ പാറ്റ വീഴേണ്ട എന്ന നിലപാടിലേക്ക് നീങ്ങുക ആയിരുന്നു. എന്നാൽ കെയർ ഹോം ഉടമ നേരിട്ട് പണം വാങ്ങാത്ത സംഭവങ്ങളിൽ ഇടനിലക്കാരായി വന്നു പത്തും പതിനഞ്ചും ലക്ഷം രൂപ സാധാരണക്കാരായ ആളുകളിൽ നിന്നും ജോലിക്ക് എന്ന പേരിൽ വാങ്ങിയവർക്ക് എതിരെ പരാതിപ്പെടാൻ ഉള്ള അവസരം തുറന്നിടുന്നത് സിംബാംബ്വേക്കാരിയായ യുവതിയാണ്. നിയമപരമായ കാരണങ്ങളാൽ ഹോം ഓഫിസ് ഇവരുടെ പേര് പുറത്തു വിടുന്നില്ല. മാത്രമല്ല മോഡേൺ സ്ളേവറി വിക്ടിം എന്ന നിലയിൽ നിലവിലെ ജോലിക്കു ഒരു തടസവും ഉണ്ടാകില്ലെന്ന ഉറപ്പുമാണ് ഹോം ഓഫിസ് നൽകുന്നത്. പണം നൽകി ജോലി വാങ്ങുന്നത് തെറ്റാണെങ്കിലും തങ്ങൾ ഇരകൾ ആണ് എന്ന് വെളിപ്പെടുത്താൻ തയ്യാറുള്ളവർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് ഹോം ഓഫിസ് രംഗത്ത് വന്നിരിക്കുന്നത്.
ഹോം ഓഫിസിനു വിവരങ്ങൾ ചോർന്നു കിട്ടിയത് വിദ്യാർത്ഥി റെയ്ഡിലൂടെ
കെയർ ഹോം ജോലിക്കായുള്ള റിക്രൂട്ടിങ് രംഗത്തെ ചൂഷണം നിരന്തരം വാർത്ത ആയതോടെയാണ് ഹോം ഓഫിസ് സഹായവാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ആയിരക്കണക്കിന് മലയാളികൾ ഈ ചൂഷണത്തിന് ഇരയായതായി ഇതിനകം ഹോം ഓഫിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് ജിഎൽഎഎ , നാഷണൽ ക്രൈം ഏജൻസി എന്നിവയടക്കം ഈ രംഗത്തെ ആറോളം സംഘങ്ങൾ ചേർന്നാണ് ഇരകളെ കണ്ടെത്താൻ ശ്രമം നടത്തുന്നത്. ഇതോടെ ചൂഷകരായി നിന്ന ഇടനിലക്കാരിലേക്ക് വേഗത്തിൽ എത്താനാകും എന്നതാണ് ഹോം ഓഫിസ് ഉദ്ദേശിക്കുന്നത്. അടുത്തിടെ മലയാളി വിദ്യാർത്ഥികൾക്കിടയിൽ നടന്ന റെയ്ഡിലും കെയർ ഹോം ജോലി പണം കൊടുത്തു വാങ്ങാനാണ് പഠന സമയത്തു അധിക മണിക്കൂർ ജോലി ചെയ്തത് എന്നത് ഞെട്ടലോടെയാണ് ഉദ്യോഗസ്ഥർ റെക്കോർഡ് ചെയ്തിരിക്കുന്നത്. ഇതോടെ ചൂഷണത്തിന്റെ വല രാജ്യമെങ്ങും വിരിക്കപ്പെട്ടിരിക്കുകയാണ് എന്ന് മനസിലാക്കിയ ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ കുടിയേറ്റ സമൂഹത്തിലെ പൊതു പ്രവർത്തകരെ കണ്ടെത്തി വിവര ശേഖരണത്തിന് തയ്യാറെടുക്കുകയാണ്.
സൗജന്യ സിഓഎസിനു കഴുത്തറുത്തു വാങ്ങിയത് 3500 പൗണ്ട് വരെ
കെയർ ഹോം ജോലിക്കു മലയാളി ഉദ്യോഗാർത്ഥികളിൽ നിന്നും സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ് എന്നറിയപ്പെടുന്ന സി ഓ എസ് ലഭിക്കാൻ പണം വേണമെന്നും അപേക്ഷ ഫീസും സോളിസിറ്ററുടെ ഫീസും അടക്കം 3500 പൗണ്ട് വരെ ചിലവുണ്ട് എന്നുമാണ് ആർത്തി പൂണ്ട വ്യാജ എജൻസികൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ അതിന്റെ പത്തിൽ ഒന്ന് പോലും ചെലവില്ലാത്ത ഫീസ് അടയ്ക്കേണ്ടത് ഉദ്യോഗാർത്ഥിയല്ല, ജോലി നൽകുന്ന കെയർ ഹോം ഉടമ തന്നെയാണ് എന്ന വ്യക്തതയാണ് ഇപ്പോൾ ഹോം ഓഫിസ് നൽകുന്നത് .ഇക്കാര്യം പൊതുജന അറിവിലേക്കായി അവർ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതടക്കം പെരുംനുണകൾ വേവിച്ചെടുത്താണ് വ്യാജ ഏജൻസികളും ആർത്തി പിടിച്ച കെയർ ഹോം ഉടമകളും മലയാളി ഉദ്യോഗാർത്ഥികളിൽ നിന്നും ദശ ലക്ഷങ്ങൾ പിഴിഞ്ഞെടുത്തത്. ഒരു കെയർ ഹോം വാങ്ങുന്ന ആൾ ഒരു വർഷത്തിനകം അടുത്ത കെയർ ഹോം വാങ്ങാനുള്ള ഡെപ്പോസിറ്റ് പണം കണ്ടെത്തിയത് ഇത്തരത്തിൽ നിസഹായരായ മലയാളി ഉദ്യോഗാർത്ഥികളിൽ നിന്നും പിഴിഞ്ഞെടുത്ത പണം ഉപയോഗിച്ചാണ്.
ചതിക്കാൻ മുന്നിൽ നിന്നതു ഏഷ്യൻ ഉടമകളായ കെയർ ഹോമുകൾ
ബ്രിട്ടീഷ് ഉടമസ്ഥതയിൽ ഉള്ള കെയർ ഹോമുകളിൽ ഒരാളിൽ നിന്നും നേരിട്ട് പണം വാങ്ങിയതായി പരാതിയില്ല. എന്നാൽ ഇവിടെയും ആളുകളെ എത്തിച്ചു കൊടുത്ത ഇടനിലക്കാർ ദശ കോടികൾ കൈക്കലാക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ കെയർ ഹോമുകൾക്ക് എതിരെ ഒരു നടപടിയും ഉണ്ടാകില്ല. എന്നാൽ ഏഷ്യൻ ( ഭൂരിഭാഗവും ഇന്ത്യൻ, ശ്രീലങ്കൻ , മലേഷ്യൻ , ഫിലിപ്പീൻസ് , ഉടമസ്ഥതയിൽ ഉള്ളവ ) , മറ്റു വിദേശ ഉടമസ്ഥതകളിൽ ഉള്ള കെയർ ഹോമുകളിൽ ഉടമകൾ തന്നെ നേരിട്ട് പണം കൈപ്പറ്റിയതായി പരാതിയുണ്ട്. ഇത്തരം ഹോമുകളിൽ വീണ്ടും വീണ്ടും ആളെ നിയമിക്കാനായി ഒരിക്കൽ വന്നവരെ ആറു മാസത്തെ പ്രൊബേഷൻ സമയത്തിനകം പിരിച്ചു വിടുക എന്ന ഗൂഢ തന്ത്രം നടപ്പാക്കി തുടങ്ങിയത് കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ്.
രണ്ടു ആഴ്ച മുൻപും സൗത്താംപ്ടണിലെ ഒരു കെയർ ഹോമിൽ അങ്കമാലി സ്വദേശിനിയായ യുവതി ഈ ചതിക്ക് ഇരയായിട്ടുണ്ട്. ഈ ഹോമിൽ നിലവിൽ നാലു മലയാളികൾ ഉടൻ പ്രൊബേഷൻ തീരാൻ കാത്തിരിപ്പുണ്ട്. മൂന്നു പേർ ഉടൻ നാട്ടിൽ നിന്നും ഇവിടേക്ക് പറക്കാനായും കാത്തിരിക്കുന്നു. ഇപ്പോൾ ജോലി നഷ്ടമായ യുവതി നാട്ടിൽ നിന്നും പുറപ്പെടാൻ ഇരിക്കുന്നവരെ കണ്ണീരുമായി തന്റെ അവസ്ഥ വിവരിച്ചെങ്കിലും നാട്ടിൽ നിൽക്കുന്നവർ അത് വിശ്വസിക്കാനും തയാറല്ല. ഇത്തരം ചൂഷണം തുറന്നു കാട്ടാനോ ചതിയിൽ പെട്ടവരെ സഹായിക്കുവാനോ കാര്യമായ സഹായം എവിടെയും ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം. കഴിഞ്ഞ രണ്ടു വർഷത്തിലേറെ ആയി ബ്രിട്ടീഷ് മലയാളി ഏറ്റെടുത്ത ചൂഷണത്തിന് എതിരെ ഉള്ള പ്രചാരണത്തിൽ രണ്ടു ഡസനിൽ അധികം മലയാളികൾക്ക് സഹായ മനസ്ഥിതിയുമായി എത്തിയ അഭിഭാഷകരുടെ സഹായത്തോടെ നീതി ഉറപ്പാക്കാനും നഷ്ടമായ ജോലി തിരികെ ലഭിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
പണം തിരികെ വാങ്ങാൻ പ്രയാസം നേരിട്ട പല സന്ദർഭങ്ങളിലും ബ്രിട്ടീഷ് മലയാളി വാർത്തകളാണ് ചതിക്കപ്പെട്ടവർക്ക് സഹായമായത്. എന്നാൽ നിയമപരമായി പോലും സഹായിക്കാൻ കെൽപ്പുള്ള മലയാളി സംഘടനകൾ എല്ലാം തന്നെ ഈ ചതിക്ക് മുൻപിൽ വാ തുറക്കാതെ വേട്ടക്കാർക്കൊപ്പം എന്ന നിലപാടിൽ ഇന്നും തുടരുകയാണ്. ഒരു സംഘടനക്ക് പോലും ചതിക്കപ്പെട്ട ഒരാളെയെങ്കിലും സഹായിച്ചതായി പരസ്യമായി വെളിപ്പെടുത്താനും സാധിക്കുന്നില്ല. യുകെയിൽ ജോലി തേടിയെത്തി ചതിക്കപ്പെടുന്നവർക്ക് നിയമ സഹായവും പരസ്യമായി ചതിക്ക് എതിരെ സംസാരിക്കാൻ പൊതു സമൂഹത്തിന്റെ പിന്തുണയും ആവശ്യമുണ്ട്. ഇക്കാര്യത്തിൽ സഹായിക്കാൻ പ്രാപ്തരായ ഒട്ടേറെ മലയാളികളും യുകെയിലുണ്ട്. ചതിക്കപ്പെടുന്നവർക്ക് അത്തരക്കാരുടെ സഹായം ഉറപ്പാക്കാൻ ഉള്ള ശ്രമങ്ങളാണ് നിരന്തരമായ ക്യാംപെയ്നിലൂടെ ബ്രിട്ടീഷ് മലയാളി ഏറ്റെടുക്കുന്നത്.
ഏജൻസിക്കെണിയിൽ കുടുങ്ങാതെ സൗജന്യമായി എത്താൻ ഇപ്പോഴും അവസരം
ഏജൻസികളുടെ ചതിക്കുഴിയിൽ വീഴരുത് എന്ന് നിരന്തരം പ്രചാരണം നടത്തുന്ന കേംബ്രിജിലെയും സോമർസെറ്റിലെയും രണ്ടു മലയാളികൾ വഴി ഇതിനകം 650 മലയാളികൾ എങ്കിലും സൗജന്യമായി യുകെയിൽ എത്തിയിട്ടുണ്ട് എന്നവർ അവകാശപ്പെടുന്നു. കേംബ്രിജ് നിവാസിയായ മലയാളി 25 ഓളം വാട്സാപ്പ് ഗ്രൂപ്പുകൾ തയാറാക്കിയും ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയും നൽകുന്ന സേവനത്തിലൂടെയാണ് അഞ്ഞൂറിലേറെ മലയാളികൾ സൗജന്യമായി യുകെയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ഒരു നിമിത്തമാണ് ഈ സേവനത്തിനു ഇറങ്ങാൻ പ്രേരണ ആയതെന്നു അദ്ദേഹത്തെ അടുത്തറിയുന്ന സുഹൃത്തുക്കൾ പറയുന്നു.
പത്തു ലക്ഷം രൂപ മാഞ്ചസ്റ്ററിലെ ഏജൻസിക്കാരന് നൽകി യുകെയിൽ എത്തുകയും ആഴ്ചകൾക്കകം മരണത്തിനു കീഴടങ്ങുകയും ചെയ്ത സ്ട്രാഫോഡിലെ ബിജുവിന്റെ ദുരനുഭവവും കുടുംബത്തെ സഹായിക്കാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലുമാണ് സോമർസെറ്റിലെ മലയാളിയെ ഈ രംഗത്തെ ചൂഷണത്തിന് എതിരെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. തുടർന്ന് നിരവധി എജൻസികളുമായി ബന്ധപ്പെട്ട അദ്ദേഹം 150 ഓളം പേരെ സൗജന്യ നിരക്കിൽ യുകെയിൽ എത്തിച്ചെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇവർ തീർത്തും സൗജന്യമായി എത്തി എന്ന് പറയാൻ ഇദ്ദേഹം തയാറല്ല.
ചെറിയ തോതിൽ ഉള്ള ഫീസ് ഏജൻസികൾ വാങ്ങിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറയുന്നു. പക്ഷെ കഴുത്തറപ്പൻ നിരക്കിൽ നിന്നും അനേകം പേരെ രക്ഷിക്കാനായി എന്നതാണ് അദ്ദേഹം പങ്കിടുന്ന നിശ്വാസം. മാഫിയ സംസ്കാരത്തിൽ പ്രവർത്തിക്കുന്ന ഇരുവർക്കും ഇക്കാര്യത്തിൽ പലവട്ടം ഭീക്ഷണി അടക്കമുള്ള സന്ദേശങ്ങൾ നേരിടേണ്ടി വന്നതുകൊണ്ടാണ് ഇവരുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താത്തത്.
Stories you may Like
- ബ്രിട്ടണിലെ കെയർ റിക്രൂട്ടിങ് ചൂഷണം അവസാനിക്കുമോ?
- കെയർ റിക്രൂട്ടിങ് എജൻസികൾക്ക് എതിരെ യുകെയിൽ ക്രിമിനൽ കേസിനും വഴി ഒരുങ്ങുന്നു
- കൊച്ചിയിലെ സ്പെയ്സ് നഴ്സിങ് റിക്രൂട്ട് ഏജൻസി ചതിച്ചെന്ന് കേരളമെങ്ങുമുള്ള അപേക്ഷകർ
- റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് മന്ത്രി ബിന്ദു
- ഓയൂർ അന്വേഷണത്തിൽ നിറയുന്നത് വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പോ?
- TODAY
- LAST WEEK
- LAST MONTH
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; കടൽ ക്ലീനിങ്ങ് തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്?
- 'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു... സിനിമയിലേക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം; എനിക്ക് സാവകാശം വേണം; നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം'; ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്