ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം; ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം; ട്വന്റി 20യുമായി കൂട്ടുകെട്ട് വേണ്ട; ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ; കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തെ കുറിച്ച് കോഴിക്കോട് നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം. ബിജെപിക്ക് യഥാർത്ഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണം. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാൻ ഉള്ള ബിജെപി ശ്രമത്തിന് തടയിടണമെന്ന രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.
യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം, ചിന്തൻ ശിബിരത്തിൽ നേതാക്കൾ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. പാർട്ടി സ്കൂൾ, നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ , ഒരു മാസത്തിനുള്ളിൽ പുനഃസംഘടന എന്നിവ എം കെ രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യ തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.
കേരള കോൺഗ്രസ് (എം), എൽജെഡി തുടങ്ങിയ പാർട്ടികൾ യുഡിഎഫ് വിട്ടുപോയത് മുന്നണിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കേരള കോൺഗ്രസിന്റെ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തിൽ മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. എൽഡിഎഫിൽ പല കക്ഷികളും അതൃപ്തരാണ്. ഇത് മുതലെടുത്ത് ഇത്തരം പാർട്ടികളെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും ചിന്തൻശിബിരത്തിൽ ആവശ്യമുയർന്നു.
എൽഡിഎഫിൽ രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ പല ഘടകക്ഷികൾക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യം മുതലെടുക്കാനുള്ള നീക്കമുണ്ടാവണമെന്നും അഭിപ്രായമുണ്ടായി. കോഴിക്കോട് നടക്കുന്ന ചിന്തൻശിബിരം വൈകീട്ടോടെ സമാപിക്കും. മുന്നണി വിപുലീകരണം, 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ടുള്ള കോഴിക്കോട് പ്രഖ്യാപനം വൈകീട്ട് ഉണ്ടാവും.
അതേസമയം കേരളാ കോൺഗ്രസിനെ തിരികെ കൊണ്ടുവരണമെന്ന പ്രമേയത്തെ കേരളാ കോൺഗ്രസ് നേതാവ് തള്ളിപ്പറഞ്ഞു. കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ് പ്രതികരിച്ചു. എന്തിനാണ് കേരളാ കോൺഗ്രസിനെ മുന്നണിയിൽ നിന്നു പുറത്താക്കിയതെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും ്സ്റ്റീഫൻ ജോർജ്ജ് പറഞ്ഞു.
നേരത്തെ ചിന്തൻ ഷിബിരിൽ നിന്ന് നേതാക്കൾ മാറി നിൽക്കുന്നതിനോടും ആരെയും മാറ്റി നിർത്തുന്നതിനോടും തനിക്ക് യോജിപ്പില്ലെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. അഭിപ്രായങ്ങൾ നിർഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആർക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരൻ പറഞ്ഞത്: ''ആരെയും മാറ്റി നിർത്തരുതെന്ന അഭിപ്രായക്കാരനാണ് ഞാൻ. പാർട്ടിയുടെ പ്രധാനപരിപാടി നടക്കുമ്പോൾ മാറി നിൽക്കുന്നത് ശരിയല്ല. കാരണം പാർട്ടിയെക്കുറിച്ച് ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ മാറി നിൽക്കുന്ന രീതിയോട് യോജിപ്പില്ല. എന്നാൽ അഭിപ്രായം നിർഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണ്.''മുന്നണി വിട്ടവരെ തിരികെ കൊണ്ടു വരണമെന്നും മുന്നണിയിൽ നിന്ന് പോയവർക്ക് നോ എൻട്രി ബോർഡ് വയ്ക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.''ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആർക്കുമില്ല. മുന്നണിയിൽ നിന്ന് വിട്ടുപോയവരെല്ലാം തിരിച്ചുവരണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അന്നും ഇന്നും ഞാൻ അതേ അഭിപ്രായക്കരനാണ്. അവരുടെ മുന്നിൽ നോ എൻട്രി ബോർഡ് വയ്ക്കേണ്ട. മുന്നണി ശക്തമാണെങ്കിൽ അല്ലേ കൂടുതൽ ആൾക്കാർ വരൂ. അത് ശക്തിപ്പെടുത്താനുള്ള നടപടി ആദ്യം സ്വീകരിക്കുക. അപ്പോൾ സ്വാഭാവികമായി വരാൻ ആഗ്രഹമുള്ളവരുണ്ടാകും. അവരെ സ്വീകരിക്കും.''-മുരളീധരൻ പറഞ്ഞു.
ചിന്തൻ ഷിബിരിൽ നിന്ന് വിട്ടുനിന്ന മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും വി എം സുധീരനെതിരെയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു. ഇരുവരെയും പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്നും പങ്കെടുക്കാത്തതിൽ പാർട്ടിക്ക് ഒരു ദുഃഖവുമില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും വിട്ടുനിൽക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് നിസാര കാര്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കെ സുധാകരൻ പറഞ്ഞത്: ''കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഇത്തരം സംഭവങ്ങൾ നിസാരമാണ്. വളരെ വളരെ നിസാരമാണ്. ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോൾ മാറിനിൽക്കുന്നത് അവർ ആലോചിക്കണം സ്വയം. അവരെ ക്ഷണിച്ചതാണ്. പങ്കെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതിൽ നമുക്കൊരു ദുഃഖവുമില്ല. ഐഎൻടിയുസി പരിപാടിയിൽ പങ്കെടുക്കുന്നത് മുല്ലപ്പുള്ളിയുടെ ഇഷ്ടമാണ്. ചിന്തൻ ഷിബിരിലേക്ക് നമുക്ക് അപേക്ഷിക്കാൻ പറ്റൂ. അദ്ദേഹമത് വേണ്ടെന്ന് വച്ചു. ഇതൊന്നും നമ്മളെ മാനസികമായി തളർത്തില്ല. ഇതൊക്കെ കോൺഗ്രസിനെ സംബന്ധിച്ച് നിസാര കാര്യമാണ്. രണ്ട് വ്യക്തികൾ ഒഴിച്ച് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനത്തിൽ ഒന്നിച്ചാണ് പോകുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ തേടിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഒരു മാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാകും. പാർട്ടിയുടെ ഘടന മാറും, ശൈലി മാറും, ലക്ഷ്യം മാറും.''-സുധാകരൻ പറഞ്ഞു.
Stories you may Like
- 'ഹമാസിനെ കുറിച്ച് ഒരു വാക്കുപോലുമില്ല'; റഷ്യൻ പ്രമേയം തള്ളി യുഎൻ
- ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ നിയമസഭയായി കേരളം
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- അടിയന്തര വെടിനിർത്തലിന് ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ല; 2019 ലേക്കാൾ 50 സീറ്റ് കുറയും; യുപിയിൽ 50 ആയി സീറ്റ് കുറയാം; പ്രശാന്ത് കിഷോർ ബിജെപി കൂളായി ജയിക്കുമെന്ന് പ്രവചിക്കുമ്പോൾ വ്യത്യസ്ത വിശകലനവുമായി യോഗേന്ദ്ര യാദവ്
- നിർണായക പരീക്ഷയിൽ പഠിച്ച പാഠങ്ങൾ ഓർമ വരാതെ സഞ്ജുവും കൂട്ടരും; ധ്രുവ് ജുറെലും യശ്വസിയും പൊരുതി നോക്കിയെങ്കിലും നിരാശ ഫലം; രാജസ്ഥാനെ 36 റൺസിന് കീഴടക്കി ഹൈദരാബാദ് ഫൈനലിൽ; ചെറിയ സ്കോറിൽ എതിരാളികളെ പിടിച്ചുകെട്ടിയിട്ടും തുടക്കം തന്നെ പിഴച്ച് രാജസ്ഥാൻ; ഞായറാഴ്ച കലാശപോരാട്ടം കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ
- ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!
- വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ
- വാലിബന്റെ റെക്കോർഡ് തകർന്നു; ഇനി ടർബോ ഒന്നാമൻ: ആദ്യ ദിവസം മമ്മൂട്ടി ചിത്രം വാരിയത് 6.2 കോടി! ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രം
- മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോക്കുള്ള കഠിന ശിക്ഷ!
- മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ അവിടെയുണ്ടെന്ന് പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്; ഓടി ചെന്നെങ്കിലും രക്ഷിക്കാനായില്ല; ഇടവ വെറ്റക്കടയിൽ കടലിൽ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വിയോഗം താങ്ങാനാവാതെ കുടുംബം
- കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം; മദ്യലഹരിയിൽ പോർഷെ ഓടിച്ചു രണ്ട് പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ പണമെറിഞ്ഞു രക്ഷിക്കാനും ശ്രമം; ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചു
- കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെ; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയിൽ; ഫ്ളാറ്റിൽ വച്ച് വകവരുത്തി മൃതദേഹം തൊലിയുരിച്ച് തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത് 5 കോടി രൂപയ്ക്ക്
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍