വാർത്തകളിലെ സ്ഥലം നിരാമയ റിട്രീറ്റിന്റെ കൈവശമില്ല; റിട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നത് കോടതിയലക്ഷ്യകാരണമായ പരാമർശം; പ്രചരണമെല്ലാം ദുഷ്ടലാക്കോടു കൂടിയുള്ളത്; വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണവും അടിസ്ഥാനരഹിതം: കായൽ കൈയേറ്റത്തിൽ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കായൽ കയ്യേറിയെന്ന വാർത്ത തെറ്റെന്ന് റിസോർട്ട് മാനേജ്മെന്റെ. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റേതാണ് ഈ റിസോർട്ട്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കൈയേറ്റം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. ഒടുവിൽ മന്ത്രിക്ക് രാജിവയ്ക്കേണ്ടിയും വന്നു. ഇതിനിടെയാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ദേശാഭിമാനി എത്തിയത്. ഇത് ചർച്ചയാവുകയും ചെയ്തു.
രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് എന്ന സ്ഥാപനത്തിനു വേണ്ടി കുമരകത്തു ഭൂമി കയ്യേറിയെന്നു കുമരകം പഞ്ചായത്തു പ്രസിഡന്റ് എ.പി.സലിമോൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ രണ്ടു സർവേ നമ്പരുകളിൽ കയ്യേറ്റമുണ്ടെന്നാണു പരാതി. കയ്യേറ്റം ഒഴിപ്പിക്കണമെന്നു ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടും പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യു അധികൃർ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. കർണാടകയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപിയാണു രാജീവ് ചന്ദ്രശേഖർ. ഇതിനിടെയാണ് ഈ വാദത്തെ നിഷേധിച്ച് നിരാമയ റിട്രീറ്റ് രംഗത്തുവരുന്നത്. കൈയേറ്റമൊന്നും നടത്തിയിട്ടില്ലെന്നാണ് അവരുടെ നിലപാട്.
നിരാമയ റിട്രീറ്റ് ഭൂമി കൈയേറ്റവും നിയമ ലംഘനവും എന്നുള്ള വാർത്തകളും പ്രചാരണവും തികച്ചും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നു നിരാമയ പറയുന്നു. നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി 1995 മുതൽ വിവിധ കാലയളവിൽ കോട്ടയം സബ് രജിസ്റ്ററി മുഖേന രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെയും പോക്കുവരവിന്റേയും അടിസ്ഥാനത്തിൽ ഉള്ളവയാണ്. ഈ ഭൂമിയിൽ യാതൊരു വിധ കൈയേറ്റവും ഇല്ല. നിരാമയ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും സുതാര്യവും പ്രമുഖരും പ്രശസ്തരുമായ അഭിഭാഷകർ പരിശോധിച്ചവയും ആണ്. നിരാമയ റിട്രീറ്റ് വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്.
പത്രവാർത്തകളിൽ പറയുന്ന സ്ഥലം നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള ഭൂമിയില്ല എന്ന് ഞങ്ങൾ അടിവരയിട്ട് പറയുന്നു. ഇതിൽ നിന്ന് തന്നെ ഈ വാർത്തകൾ ദുഷ്ലാക്കോടു കൂടിയാണെന്ന് മനസ്സിലാക്കാൻ കഴിയും. നിരാമയ റിട്രീറ്റിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള ഹൈക്കോടതി നിർദ്ദേശം നൽകിയെന്നുള്ള വാർത്ത തികച്ചും വാസ്തവ വിരുദ്ധവും കോടതിയലക്ഷ്യവും ആണെന്നും വിശദീകരിക്കുന്നു. യഥാർത്ഥത്തിൽ നിരാമയ റിട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. മറ്റു വിധത്തിൽ ഉള്ള പ്രചാരണങ്ങൾ കോടതിയലക്ഷ്യവും ബോധപൂർവ്വം തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള ശ്രമവും ആണെന്ന് വിശദീകരിക്കുന്നു.
നിരാമയയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിർത്തി കൃത്യമായി നിർണ്ണയിച്ചിട്ടുണ്ട്. അതിർത്തിക്ക് പുറത്തു നേരേമട തോടിന്റെ കരയിലുള്ള ബണ്ട് മതിൽ നിരാമയ ഈ ഭൂമി വാങ്ങുന്നതിനു മുമ്പു തന്നെയുള്ളതും, നിരാമയയുടെ കൈവശത്തിലോ ഉടമസ്ഥതയിലോ ഇല്ലാത്തതുമാണ്. മേൽപറഞ്ഞ കാര്യങ്ങൾ സത്യമായിരിക്കെ, നിരാമയ റിട്രീറ്റിനെ കുറിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതും ആണ്. ഈ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ അപകീർത്തിപ്പെടുത്തുന്നതിനെതിരായ ക്രിമിനൽ നിയമ നടപടി തുടങ്ങിക്കഴിഞ്ഞുവെന്നും അറിയിക്കുന്നു.
നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി സിഇഒ മനു ഋഷി ഗുപ്തയാണ് വിശദീകരണം നൽകുന്നത്. ദേശാഭിമാനിക്കെതിരെ കേസ് കൊടുക്കുമെന്നാണ് വിശദീകരണത്തിലെ സൂചനകൾ. ഈ വിവാദത്തിനിടെ ചാനൽ ഉടമയുടെ റിസോർട്ട് നിർമ്മാണത്തിനായി വേമ്പനാട് കായലും തോട്ടുപുറമ്പോക്കും കൈയേറിയെന്ന റിപ്പോർട്ട് സി.പി.എം. ഭരണത്തിലുള്ള ഗ്രാമപഞ്ചായത്ത് ഒരു വർഷം പൂഴ്ത്തിയെന്ന വാർത്തയുമെത്തി. കൈയേറ്റം കണ്ടെത്തിയ റവന്യൂവകുപ്പും പിന്നീട് മൗനംപാലിച്ചുവെന്ന് മംഗളവും റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യാന്തര നിലവാരത്തിൽ പണിയുന്ന റിസോർട്ട് പുറമ്പോക്ക് കൈയേറിയെന്നു കണ്ടെത്തി കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് 2016 ഒക്ടോബർ 20 ന് കോട്ടയം തഹസിൽദാർ കത്ത് നൽകിയിരുന്നു. എന്നാൽ, സ്റ്റോപ്പ് മെമോ പോലും നൽകാൻ ഭരണസമിതി തയാറായില്ല. രാജീവ് ചന്ദ്രശേഖറിന്റെ ബംഗളുരു ആസ്ഥാനമായുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റൽ കമ്പനിയാണ് കവണാറ്റിൻകരയിൽ റിസോർട്ട് നിർമ്മിക്കുന്നത്. വേമ്പനാട്ട് കായൽ കൈയേറിയാണ് ഇതു പണിയുന്നതെന്ന് ചൂണ്ടിക്കാട്ടി കുമരകം ജനസമ്പർക്ക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതേപ്പറ്റി അന്വേഷിക്കാൻ റവന്യൂ വകുപ്പിന് കോടതി നിർദ്ദേശം നൽകി. ഇതേത്തുടർന്നാണു തഹസിൽദാരുടെ നിർദ്ദേശപ്രകാരം കോട്ടയം താലൂക്ക് സർവേയർ അന്വേഷണം നടത്തിയത്.
റിസോർട്ട് സ്ഥതി ചെയ്യുന്ന കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പർ പത്തിൽപ്പെടുന്ന 02.ആർ 17 ചതുരശ്രമീറ്റർ തോട്ടുപുറമ്പോക്കും ബ്ലോക്ക് നമ്പർ 11-ൽപ്പെട്ട കായൽ പുറമ്പോക്കിൽ നിന്നു 0.44 ചതുരശ്രമീറ്ററും 0.50 ചതുരശ്രമീറ്ററും കൈയേറിയെന്നു പരിശോധനയിൽ കണ്ടെത്തിയെന്നും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. കേരള പഞ്ചായത്ത് ആക്ട് പ്രകാരം കൈയേറിയ ഭാഗം പഞ്ചായത്തിന്റെ അധീനതയിൽ വരുന്നതിനാൽ, കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നു സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ തഹസിൽദാർ ശിപാർശ ചെയ്തു. ഈ റിപ്പോർട്ടാണ് കുമരകം പഞ്ചായത്ത് മൂടിവച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പിന്നീട് റിപ്പോർട്ടൊന്നും റവന്യൂവകുപ്പ് നൽകിയില്ലെന്നായിരുന്നു മംഗളം റിപ്പോർട്ട്. ഇതും രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനം നിഷേധിക്കുകയാണ്.
റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേർന്നാണ് റിസോർട്ട് നിർമ്മിക്കുന്നത്. രണ്ട് പ്ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോർട്ടിന്റെ അധീനതയിലുള്ളത്. 2009 ലാണ് പഞ്ചായത്തിൽനിന്ന് ഇതിനു നിർമ്മാണാനുമതി വാങ്ങിയത്. എന്നാൽ, ആദ്യ മൂന്നുവർഷം കാര്യമായ പണി നടന്നില്ല. പിന്നീടാണ് നിർമ്മാണം തുടങ്ങിയത്. ഇതാണ് തോമസ് ചാണ്ടിയുടെ രാജിയോടെ വിവാദത്തിലെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍