'സ്പോൺസർമാർ പിന്മാറിയപ്പോൾ ചാനൽ പ്രതിസന്ധിയിലായി'; കരാർ അനുസരിച്ച് ചിത്രീകരിച്ച 65 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു; ഓരോ മാസവും നിശ്വിത തുക നൽകാമെന്ന് ധാരണയും ഉണ്ടാക്കി; ശ്രീകുമാരൻ തമ്പിയെ ആത്മഹത്യയുടെ വക്കിലെത്തിച്ച 'ചട്ടമ്പിക്കല്യാണി' സീരിയൽ വിവാദത്തിൽ ജയ്ഹിന്ദ് ചാനലിന്റെ വിശദീകരണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വിയിൽ സംപ്രേഷണം ചെയ്ത ശ്രീകുമാരൻ തമ്പിയുടെ ചട്ടമ്പിക്കല്യാണി എന്ന സീരിയൽ ഒരുക്കിയതിന്റെ പേരിൽ ചാനൽ പണം നൽകാതിരുന്നതോടെ പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പി കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. കടത്തിന്റെ പേരിൽ താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന് ഉത്തരവാദികൾ എംഎം ഹസനും വി എം സുധീരനുമായിരിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ വിവാദത്തിൽ വിശദീകരണവുമായി ജയ്ഹിന്ദ് ചാനൽ അധികൃതർ രംഗത്തെത്തി. വിവാദത്തിന്റെ പശ്ചാത്തലതതിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രസ്തുത സംഭവത്തിൽ ചാനലിന്റെ ഭാഗം അവർ വ്യക്തമാക്കുന്നത്.
ജയ്ഹിന്ദ് ചാനലിൽ സംപ്രേഷണം ചെയ്ത ചട്ടമ്പിക്കല്യാണി എന്ന സിരിയലുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സീരിയലിന്റെ നിർമ്മാതാവും അദ്ദേഹമായിരുന്നു. സീരിയലുമായി ബന്ധപ്പെട്ട കരാർ അനുസരിച്ച് തുക തൽകാത്തതിനാൽ പ്രതിസന്ധിയിലായി എന്നാണ് സമകാലിക മലയാളം വാരികയിൽ കെ.ആർ മീര എഴുതിയ ലേഖനത്തിൽ പരാമർശിച്ചത്. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജയ്ഹിന്ദ് ചാനലിന്റെ വിശദീകരണം. സ്പോൺസർമാർ പിന്മാറിയതാണ് ചാനലിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് ജയ്ഹിന്ദ് ചാനലിന്റെ വിശദീകരണം.
2013 സെപ്റ്റംബർ പതിമൂന്നിനാണ് ചട്ടമ്പിക്കല്യാണി എന്ന സീരിയൽ ജയ്ഹിന്ദ് ടിവിയിൽ സംപ്രേഷണം തുടങ്ങിയത്. സംപ്രേഷണം തുടങ്ങി ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ പ്രസ്തുത സീരിയലിന്റെ സ്പോൺസർമാർ പിന്മാറി. സ്പോൺസർമാർ പിന്മാറിയതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും ശ്രീകുമാരൻ തമ്പിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അതുവരെ ചിത്രീകരിച്ച 65 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തുവെന്നും ചാനൽ വ്യക്തമാക്കുന്നു.
സ്പോൺസർമാർ പിന്മാറിയത് ചാനലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അതിനാലാണ് നിശ്ചിത സമയത്തിനുള്ളിൽ പണം നൽകാൻ കഴിയാതെ വന്നത്. അതേസമയം സീരിയലിന്റെ നിർമ്മാതാവായ ശ്രീകുമാരൻ തമ്പിക്ക് ജയ്ഹിന്ദ് ടിവി തവണകളായി പണം നൽകുകയും ചെയ്തുവെന്നാണ് ചാനൽ പറയുന്നത്. ശ്രീകുമാരൻ തമ്പി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചാനൽ മാനേജ്മെന്റിനെ അറിയിച്ചതിനെത്തുടർന്ന് നവംബർ മാസത്തിൽ അദ്ദേഹവുമായി ചർച്ച നടത്തുകയും ഓരോ മാസവും നിശ്ചിത തുക നൽകാമെന്ന് ധാരണ ഉണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് നവംബറിലും ഡിസംബറിലും തുക നൽകുകയും ചെയ്തുവെന്നും ചാനൽ അഴകാശപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നപ്പോൾ ചാനൽ മാനേജ്മെന്റ് ശ്രീകുമാരൻ തമ്പിയുമായി ബന്ധപ്പെട്ടപ്പോൾ ചാനലുമായി ഉണ്ടാക്കിയ ധാരണയ്ക്ക് മുമ്പാണ് ഇപ്പോൾ ഒരു മാസികയിൽ ഇതേപ്പറ്റി എഴുതിയ ശ്രീമതി കെ. ആർ മീരയോട് താൻ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായി ചാനൽ വിശദീകരിക്കുന്നു.
ചാനൽ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂർണരൂപം..
ജയ്ഹിന്ദ് ടി.വിയിൽ സംപ്രേഷണം ചെയ്ത ശ്രീ കുമാരൻ തമ്പിയുടെ ചട്ടമ്പിക്കല്യാണി എന്ന സീരിയലിന്റെ തുക നൽകുന്നതുമായി ബന്ധപ്പെട്ട ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ചില മാദ്ധ്യമങ്ങളിൽ വന്നത് സംബന്ധിച്ച് ജയ്ഹിന്ദ് ടി.വിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം താഴെ ചേർക്കുന്നു.
23.09.2013 ലാണ് ചട്ടമ്പിക്കല്യാണി എന്ന സീരിയൽ ജയ്ഹിന്ദ് ടിവിയിൽ സംപ്രേഷണം തുടങ്ങിയത്. സംപ്രേഷണം തുടങ്ങി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പ്രസ്തുത സീരിയലിന്റെ സ്പോൺസർമാർ പിന്മാറി. സ്പോൺസർമാർ പിന്മാറിയതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും ശ്രി. ശ്രികുമാരൻ തമ്പിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അതുവരെ ചിത്രീകരിച്ച 65 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായത്. ഇത് ചാനലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അതിനാലാണ് നിശ്വിത സമയത്തിനുള്ളിൽ പണം നൽകാൻ കഴിയാതെ വന്നത്. അതേസമയം സീരിയലിന്റെ നിർമ്മാതാവായ ശ്രി. ശ്രികുമാരൻ തമ്പിക്ക് ജയ്ഹിന്ദ് ടിവി തവണകളായി പണം നൽകുകയും ചെയ്തു. ശ്രി. ശ്രികുമാരൻ തമ്പി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചാനൽ മാനേജ്മെന്റിനെ അറിയിച്ചതിനെത്തുടർന്ന് നവംബർ മാസത്തിൽ അദ്ദേഹവുമായി ചർച്ച നടത്തുകയും ഓരോ മാസവും നിശ്വിത തുക നൽകാമെന്ന് ധാരണ ഉണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് നവംബറിലും ഡിസംബറിലും തുക നൽകുകയും ചെയ്തു. വാർത്ത വന്നതിനെ തുടർന്ന് ചാനൽ മാനേജ്മെന്റ് ശ്രീ. ശ്രീകുമാരൻ തമ്പിയുമായി ബന്ധപ്പെട്ടപ്പോൾ ചാനലുമായി ഉണ്ടാക്കിയ ധാരണയ്ക്ക് മുമ്പാണ് ഇപ്പോൾ ഒരു മാസികയിൽ ഇതേപ്പറ്റി എഴുതിയ ശ്രീമതി കെ. ആർ മീരയോട് താൻ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ഭൂരിഭാഗം ചാനലുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ശ്രി. ശ്രീകുമാരൻ തമ്പിയുമായുള്ള ധാരണ പൂർണമായും പാലിക്കാനാണ് ജയ്ഹിന്ദ് ടി.വി ശ്രമിക്കുന്നത്.
കെ ആർ മീരയാണ് ശ്രീകുമാരൻ തമ്പി സുധീരന് അയച്ച കത്ത് ചർച്ചയാക്കിയത്. സമകാലിക മലയാളത്തിൽ കത്തിനെ കുറിച്ചെഴുതിയത് ഇങ്ങനെ പ്രിയപ്പെട്ട വി എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയിൽ കരാർ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുള്ളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകൾക്ക് മറുപടി അയക്കാനുള്ള മര്യാദപോലും താങ്കൾ കാണിച്ചിട്ടില്ല. വർഷങ്ങളായി ഞാൻ താങ്കൾക്കും എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും കടം വാങ്ങിയാണ് ഞാൻ ഈ പരമ്പര നിർമ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ ആർക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവർ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാൽ വി എം സുധീരൻ,എം.എം ഹസൻ,കെ.പി മോഹനൻ എന്നിവരായിരിക്കും ഉത്തരവാദികൾ.
മീരയുടെ എഴുത്ത് ശരിയാണെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ച അദ്ദേഹം ജയ്ഹിന്ദിനെതിരെ നിയമനടപടിക്ക് പോയി സമയം കളയാനില്ലെന്നും വ്യക്തമാക്കിയിരുന്നു. മൊത്തം തുക തന്നാൽ പോലും കടം വാങ്ങി സീരിയൽ എടുത്തതിനാൽ വലിയ പ്രതിസന്ധിയാണുള്ളതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നു. പലിശ ഇനത്തിൽ മാത്രം ഈ സീരിയലിന് വേണ്ടി 12 ലക്ഷം രൂപ തന്റെ കൈയിൽ നിന്ന് നഷ്ടമായിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കിയിരുന്നു.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- ശ്രീകുമാരൻ തമ്പി വിവാദം സ്വയം കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ പിണറായി
- ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ
- TODAY
- LAST WEEK
- LAST MONTH
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- ആശുപത്രി വിട്ട ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ എത്തിയത് വെറുതേയായില്ല; ഐപിഎൽ മൂന്നാം കിരീട നേട്ടത്തിന്റെ ആഹ്ലാദത്തിൽ കിങ്ഖാൻ; താരങ്ങളെ കെട്ടിപ്പുണർന്നും മുത്തം കൊടുത്തു ആഹ്ലാദം പ്രകടിപ്പിച്ചു
- വീണ്ടും ആകാശച്ചുഴി; ദോഹയിൽ നിന്നും ഡബ്ലിനിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു; വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പടെ പരിക്കേറ്റത് 12 പേർക്ക്; വിമാനം സുരക്ഷിതമായി ഇറക്കി
- പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ ആ കല്ലറ ഒടുവിൽ അവർ കണ്ടെത്തി; പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ കണ്ണീരടക്കാനാവാതെ കുമ്പനാട് സ്വദേശിനി ഷീല ജോൺ; മലേഷ്യയിലെ ക്ളാങ്ങിൽ 58 വർഷത്തിന് ശേഷം തേടിയെത്തിയ മകളും കുടുംബവും; കടലിനക്കരെ ഉറങ്ങുന്ന വല്യപ്പച്ചന്റെ കല്ലറ പുതുക്കി പണിയാൻ കൊച്ചുമക്കൾ
- ബംഗ്ലാദേശ് എംപിയുടെ അരുംകൊലയ്ക്ക് പിന്നിൽ സ്വർണ്ണക്കടത്തിലെ കുടിപ്പക; ദുബായിൽ നിന്നും ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ സുരക്ഷ ഉറപ്പാക്കയിരുന്നത് എംപി അനാർ; 80 കോടിയുടെ സ്വർണം അസീം സ്വന്തമാക്കിയതോടെ കൂട്ടുപങ്കാളിയുടെ ക്വട്ടേഷൻ; ഹണിട്രാപ്പിൽ കുരുക്കി വകവരുത്തൽ
- ഐപിഎൽ കിരീടത്തിൽ വീണ്ടും മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തറപറ്റിച്ചു; വിജയം ഒരുക്കിയത് ബൗളർമാരുടെ മികവ്; ഷാരൂഖ് ഖാൻ ഉടമസ്ഥനായ ടീമിന് ഇത് മൂന്നാമത്തെ ഐപിഎൽ കിരീടം
- ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റർ വിരാട് കോലി തന്നെ! ഓറഞ്ച് ക്യാപ് സ്വന്തം; റൺവേട്ടക്കാരിൽ സഞ്ജു സാംസൺ അഞ്ചാം സ്ഥാനത്ത്; പർപ്പിൾ ക്യാപ് ഹർഷൽ പട്ടേലിന്
- രണ്ട് തവണ ക്യാപ്ടനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കപ്പുയർത്തി; ഒടുവിൽ പത്ത് വർഷത്തെ കിരീട വരൾച്ച തീർത്ത് മൂന്നാമത് ഐപിഎൽ ട്രോഫി ഉയർത്തിയപ്പോൾ ടീമിന്റെ മെന്ററുടെ റോളിലും; കൊൽക്കത്തയുടെ യഥാർഥ ഹീറോയായി ഗൗതം ഗംഭീർ
- രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ; അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ; ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഒരു കാരണമെന്ന് വി ടി ബൽറാം
- ഇസ്രയേലിനെതിരെ വീണ്ടും ഹമാസിന്റെ മിസൈൽ ആക്രമണം; ടെൽ അവീവ് നഗരത്തെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് എട്ടോളം മിസൈലുകൾ; ആക്രമണം തെക്കൻ ഗസ്സ നഗരമായ റഫായിൽ നിന്നും; മിസൈലുകൾ തകർത്ത് ഇസ്രയേലി മിസൈൽ പ്രതിരോധ സംവിധാനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍