തീവെട്ടിക്കൊള്ള നടത്തി പള്ളവീർക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കോടികളുടെ ലാഭം ഉണ്ടാക്കാൻ ഒത്തുകളി; അമൃതയ്ക്ക് മാത്രം ലാഭം 18 കോടി; ലിസിയുടെ കുതന്ത്രത്തിൽ വീണ ഉദ്യോഗസ്ഥരും നേതാക്കളും അടിച്ചുമാറ്റിയത് എത്ര കോടി?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാധാരണക്കാരൻ വൈദ്യുതി കുടിശ്ശിക വരുത്തിയാൽ ഫ്യൂസ് ഊരാൻ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ശരിക്കും മിടുക്കാണ്. എന്നാൽ, അതിസമ്പന്നരുടെയും സാധാരണ ജനങ്ങളുടെയും പോക്കറ്റ് കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രികളുടെയും കാര്യത്തിൽ ഇതൊന്നും ബാധകമല്ല. ഇവർക്ക് വൈദ്യുതി ഇഷ്ടം പോലെ മോഷ്ടിക്കാം, എത്രയൊക്കെ കുടിശ്ശിക വരുത്തിയാലും ഒത്താശ ചെയ്ത് സംരക്ഷിക്കാൻ ഉദ്യോഗസ്ഥരുണ്ടാകും. അയയ്ക്കേണ്ട തുകയുടെ ചെറിയ ഒരു അംശം ഇവർക്ക് പോക്കറ്റ് മണിയായി കൊടുത്താൽ മതിയാകും. ഇങ്ങനെയുള്ളവർക്ക് വേണ്ടി ഓശാന പാടാൻ വേണ്ടി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മത്സരിക്കുകയും ചെയ്യും. നട്ടെല്ലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ അവിടെ നിന്നും പറപ്പിക്കാൻവേണ്ടി നടപടി രാഷ്ട്രീയ തലത്തിൽ നിന്നുണ്ടാകും. ഋഷിരാജ് സിംഗിനെ പോലുള്ള ഉദ്യോഗസ്ഥനെ തുരത്തിയത് തന്നെ ഇതിന്റെ ഉദാഹരണമാണ്.
കോടികൾ നഷ്ടത്തിലായി പ്രവർത്തിക്കുന്ന കെഎസ്ഇബിയെ തകർക്കാൻ വേണ്ടിയുള്ള തുരപ്പൻ പണിയെടുക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇപ്പോഴും സജീവമായി അതിനും ശ്രമിക്കുന്നു എന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവു വലിയ കൊള്ളക്കാരായ ഒരു പറ്റം ആശുപത്രികൾക്ക് വേണ്ടി രാഷ്ട്രീയ -ഉദ്യോഗസ്ഥ വൃന്ദം ഒരുമിച്ച് രംഗത്തെത്തുന്നു എന്നാണ് വ്യക്തമാകുന്നത്. ആതുര സേവന രംഗത്ത് ചില ആശുപത്രികൾ എങ്ങനെയാണ് തീവെട്ടിക്കൊള്ള നടത്തുന്നതെന്ന വിവരം മുൻപ് പല റിപ്പോർട്ടുകളിലൂടെയും മറുനാടൻ മലയാളി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സാധാരണക്കാരെ പിഴിയുന്ന ആശുപത്രികളുടെ ലക്ഷങ്ങളുടെ കുടിശ്ശികയിൽ ചെറുവിരൽ അനക്കാൻ തയ്യാറാക്കാത്ത കെഎസ്ഇബി ഇപ്പോൾ ചാരിറ്റിയുടെ മറവിൽ ഇത്തരക്കാർക്ക് ഇളവ് അനുവദിക്കാൻ പോകുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
വൻകിട സ്വകാര്യ ആശുപത്രികളുടെ വൈദ്യുതി നിരക്ക് സർക്കാർ ആശുപത്രികളുടേതിനു സമാനമായി കുത്തനെ കുറയ്ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ ആശുപത്രികളുടെ ചികിത്സാഫീസും പരിശോധനാ ഫീസും നാമമാത്രമായണെങ്കിൽ സ്വകാര്യ ആശുപത്രികളുടെത് കഴുത്തറപ്പനാണ്. നഗ്നമായ കച്ചവടം നടത്തുന്ന ഇത്തരം ആശുപത്രികളെ സഹായിക്കാൻ ഉത്തരവിറക്കാനുള്ള നീക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കാൻ കർക്കശ നിർദ്ദേശം പുറപ്പെടുവിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് കൈക്കൊണ്ടത്. എന്നാൽ കമ്മിഷനിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനാൽ ഉത്തരവായി ഇറക്കുന്നത് മാറ്റിവച്ചിരിക്കയാണ്.
അനുകൂലമായി ഉത്തരവ് പുറത്തിറങ്ങിയാൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികൾക്ക് വൈദ്യുതി ചാർജ്ജ് ഇനത്തിൽ കോടികൾ ലഭമുണ്ടാക്കാൻ സാധിക്കും. റെഗുലേറ്ററി കമ്മിഷന് കൊച്ചിയിലെ ലിസി ആശുപത്രി നൽകിയ അപേക്ഷ പരിഗണിച്ചാണ് വൈദ്യുതി ബോർഡിനു കോടികളുടെ വരുമാന നഷ്ടമുണ്ടാക്കുന്ന തീരുമാനം കൈക്കൊള്ളാൻ ഒരുങ്ങുന്നത്. ചാരിറ്റബിൽ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി എന്ന നിലയിലാണ് കെഎസ്ഇബിയോട് ഇവർ ഇളവ് തേടിയത്. വൈദ്യുതി ബോർഡിന് ഇക്കാര്യം പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കാമെങ്കിലും ഉന്നത സമ്മർദ്ദത്തെ തുടർന്ന് അപേക്ഷ പരിഗണിക്കുകയാണ് ഉണ്ടായത്. ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നു. വൈദ്യുതി ബോർഡിലെ ഉന്നതർക്ക് വൻ വാഗ്ദാനങ്ങളും ഉണ്ടെന്ന വിധത്തിൽ സംശയവും ഉയരുന്നുണ്ട്.
ലിസി ആശുപത്രി സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആദ്യ വാരം റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നീക്കം തകൃതിയായി നടക്കുന്നത്. തിരുവിതാംകൂർ കൊച്ചിൻ ചാരിറ്റബിൾ ആക്ട് പ്രകാരം നടത്തുന്ന ആശുപത്രികളിൽ ചിലതിനെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ആശുപത്രികളോടു ചേർന്ന് ഗവേഷണ സ്ഥാപനങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അവയ്ക്കു ലഭിക്കുന്ന സംഭാവനകൾക്കും ആദായ നികുതി ഇളവുണ്ട്. ചില വൻകിട മൾട്ടി സ്പെഷാലിറ്റി ആശുപത്രികളാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. ആശുപത്രി കോംപ്ലക്സിനോട് ചേർന്നുള്ള ഏതെങ്കിലും സ്ഥാപനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ആശുപത്രിക്കാകെ വൈദ്യുതി നിരക്ക് ഇളവ് നൽകാനാണു നീക്കം.
ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ ആണെങ്കിലും ഏറ്റവും അധികം വരുമാനമുണ്ടാക്കുന്ന ആശുപത്രികൾ ആണ് ഇവ. മത മാനേജ്മെന്റുകളുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നതും. നിലവിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഉയർന്ന വൈദ്യുതി നിരക്കാണ് കെഎസ്ഇബി ഈടാക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ചികിത്സ നൽകുന്ന സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും കുറഞ്ഞ നിരക്കും ഈടാക്കി വരുന്നു. പൊതുജന സേവനത്തിന്റെ ഭാഗമായാണ് സർക്കാർ ആശുപത്രികൾക്കുള്ള ഇളവ്. ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതിന്റെ ഏതെങ്കിലും രേഖ ഹാജരാക്കിയാൽ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളുടേതിനു സമാനമായ കുറഞ്ഞ നിരക്കിൽ വരുന്ന ഇളവാണു വരുന്നത്.
ലോ ടെൻഷൻ വിഭാഗത്തിൽ നിലവിൽ പ്രതിമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന സർക്കാർ ആശുപത്രികൾക്ക് യൂണിറ്റിന് 5.50 രൂപയാണു നിരക്ക്. മുഴുവൻ യൂണിറ്റിനും ഇതാണു നിരക്ക്. 500 യൂണിറ്റിന് മുകളിലാണെങ്കിൽ യൂണിറ്റിന് 6.30 രൂപ. സ്വകാര്യ ആശുപത്രിയാണെങ്കിൽ ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്കു കൂടും. ലോ ടെൻഷൻ വിഭാഗത്തിൽ ഒന്നു മുതൽ 100 യൂണിറ്റ് വരെ 5.80 രൂപയും ഒന്നു മുതൽ 200 യൂണിറ്റ് വരെ 6.50 രൂപയും ഒന്നു മുതൽ 300 യൂണിറ്റ് വരെ 7.20 രൂപയും നൽകണം. ഒന്നു മുതൽ 500 യൂണിറ്റ് വരെയാണെങ്കിൽ 7.80 രൂപയാണു നൽകേണ്ടത്. 500 യൂണിറ്റ് മുകളിൽ വൈദ്യുതി ഉപയോഗിച്ചാൽ ഒമ്പതു രൂപ നിരക്കിൽ ഈടാക്കും.
ഹൈ ടെൻഷൻ വിഭാഗത്തിലാണെങ്കിൽ സർക്കാർ ആശുപത്രികൾക്കും സർക്കാർ മെഡിക്കൽ കോളജുകൾക്കും യൂണിറ്റിന് 5.20 രൂപയാണു നിരക്ക്. ഇതേ വിഭാഗത്തിലെ സ്വകാര്യ ആശുപത്രികൾക്കും മൾട്ടി സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾക്കും നിരക്ക് ഉയർന്നതാണ്. പ്രതിമാസം 30,000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.20 രൂപയും അതിനു മുകളിൽ ഉപയോഗിക്കുന്നവർ യൂണിറ്റിന് 7.20 രൂപയും നൽകണം.
ഇത്തരത്തിൽ ആശുപത്രിക്ക് അനുകൂലമായി ഉത്തരവ് പുറത്തിറങ്ങുന്നതോടെ കൊച്ചിയിലെ അമൃത ആശുപത്രിക്ക് മാത്രം പ്രതിവർഷം 18 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ സാധിക്കും. സമാനമായ രീതിയിൽ കോടികൾ മറ്റ് ആശുപത്രികൾക്കും ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന സർക്കാർ ആശുപത്രികളെയും വൻകിട സ്വകാര്യ ആശുപത്രികളെയും ഒരേപോലെ കണക്കാക്കി നിരക്ക് ഏകീകരിക്കുന്നത് ഉചിതമല്ലെന്ന് റെഗുലേറ്ററി കമ്മിഷനിൽത്തന്നെ ഉയർന്ന അഭിപ്രായമാണ് ഉത്തരവിറക്കുന്നതു നീട്ടിവയ്ക്കാൻ കാരണം.
കോടികളുടെ ബിസിനസ് നടത്തുന്ന ആശുപത്രികളിൽ നിന്നും സർക്കാറിന് ലഭിക്കാവുന്ന കോടികളുടെ നികുതി വരുമാനം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധനകാര്യ വകുപ്പ് ധർമ്മ സ്ഥാപനങ്ങൾ എന്ന പേരിൽ ആശുപത്രികൾക്ക് വിൽപ്പന നികുതി ഇളവ് നൽകിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 124 ആശുപത്രികളാണ് ഈ ഇളവ് സ്വന്തമാക്കിയത്. ഇതിൽ 119 എണ്ണവും ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലാണ്.
ചാരിറ്റി പ്രവർത്തനം നടത്തുന്ന ആശുപത്രികൾ എന്ന പേരിലാണ് ഈ ആശുപത്രികൾ വാറ്റ് നികുതി ഇളവ് നേടിയിരിക്കുന്നത്. തൃശ്ശൂർ അമല മെഡിക്കൽ സെന്റർ, കൊച്ചിയിലെ ലിസി ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ സെന്റർ തുടങ്ങിയ വൻകിട സ്ഥാപനങ്ങളും ഇങ്ങനെ നികുതി ഇളവ് നേടിയ സ്ഥാപനങ്ങളുടെ പട്ടികയിൽ പെടും. ഇവരാകട്ടെ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങൾ അടക്കം നിരവധി സ്ഥാനപങ്ങൾ കച്ചവട ലക്ഷ്യത്തോടെ നടത്തുന്നവരാണെന്നതാണ് പ്രത്യേകത. ഇങ്ങനെ ചാരിറ്റിയുടെ പേരിൽ ഇളവ് നൽകുമ്പോൽ സംസ്ഥാനത്തെ 124 ആശുപത്രികൾക്കും വൈദ്യുതി ഇളവും ലഭിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാന സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഇത്തരത്തിൽ വൈദ്യുതി ചാർജ്ജ് ഇനത്തിൽ ഇളവ് പ്രഖ്യാപിച്ചാൽ അത് അത് വൻ വിവാദങ്ങൾക്കും ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- ജസ്ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ്
- പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്