മേൽക്കൂരയും സുന്ദരമായ ശില്പഭംഗികളും കത്തിയമർന്നിട്ടും സ്ട്രക്ചറിനും ഗോപുരത്തിനും തകരാറൊന്നുമില്ല; അഗ്നി പടർന്നത് കണ്ടെത്താൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തികൂട്ടി; ലോകമെമ്പാടും മെഴുകുതിരി പ്രദക്ഷിണം നടത്തി ആദരവ് കാട്ടി; നോത്രദാം കത്തീഡ്രൽ പുനരുജ്ജീവിപ്പിക്കാൻ പ്രതിജ്ഞയെടുത്ത് ഫ്രഞ്ച് സർക്കാർ; ദൈവകോപമെന്ന് ഐസിസ്
മറുനാടൻ ഡെസ്ക്
പാരിസ്: ലോകത്തെ ഏറ്റവും അമൂല്യമായ പെയിന്റിങ്ങുകളും ചരിത്ര രേഖകളും യേശുക്രിസ്തു ധരിച്ചുവെന്ന് കരുതുന്ന മുൾക്കിരീടമുൾപ്പെടെയുള്ള വസ്തുക്കളും സൂക്ഷിച്ചിരുന്ന നോത്രദാം പള്ളി കത്തിയമർന്നതിന്റെ നടുക്കത്തിലാണ് ലോകം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ബിഷപ്പ് മൗറിസ് ഡി സുല്ലിയുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങുകയും പതിമ്മൂന്നാം നൂറ്റാണ്ടിൽ നിർമ്മാണം പൂർത്തിയാവുകയും ചെയ്ത നോത്രദാം കത്തീഡ്രൽ, ലോകാത്ഭുതങ്ങളെപ്പോലെ പരിഗണിച്ചിരുന്ന വാസ്തുവിദ്യാ അത്ഭുതങ്ങളിലൊന്നാണ്. പലതവണ പുതുക്കിപ്പണിഞ്ഞെങ്കിലും ഗോഥിക് മാതൃകയിലുള്ള ശില്പമാതൃകയുടെ ഉന്നതമായ ഉദാഹരണമായാണ് നോത്രദാം കത്തിയമർന്നത്.
ഗോപുരവും മേൽക്കൂരയും പൂർണമായും കത്തിയമർന്നെങ്കിലും കത്തീഡ്രലിന്റെ സ്ട്രക്ചറിന് കാര്യമായ കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇരട്ട ടവറുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നോർത്ത് ടവറും സൗത്ത് ടവറും പൂർണമായി കത്തിനശിച്ചു. എന്നാൽ, അതിന്റെ രൂപത്തിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. പൂർണമായും തടികൊണ്ട് നിർമ്മിച്ചതിനാലാണ് ഇത് കത്തിയമരാൻ കാരണം. 52 ഏക്കറോളം വരുന്ന വനത്തിൽനിന്ന് മുറിച്ചെടുത്ത പലതരം മരങ്ങൾകൊണ്ടാണ് ഇതിന്റെ മേൽക്കൂര തയ്യാറാക്കിയിരുന്നത്. ബൈബിളിൽ പരാമർശിക്കുന്ന രാജാക്കന്മാടെയെല്ലാം രൂപങ്ങൾ ഇതിൽ കൊത്തിവെച്ചിരുന്നു.
കത്തോലിക്കാ വിശ്വാസികൾക്ക് നോത്രദാം പള്ളിയുമായി വളരെയടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് ആക്രമിക്കപ്പെട്ടെങ്കിലും പള്ളിയിലെ അമൂല്യമായ വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുരിശിലേറ്റുന്നതിന് മുമ്പ് യേശുക്രിസ്തു അണിഞ്ഞിരുന്ന മുൾക്കിരീടമുൾപ്പെടെയുള്ള വസ്തുക്കൾ പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവരുടെ ഏറ്റവും ്പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായും ഇത് പരിഗണിച്ചിരുന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ് നോതത്രദാം പള്ളി സന്ദർശിച്ചിരുന്നത്. ഈ അമൂല്യ വസ്തുക്കൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് ലോകത്തിന്റെ നെഞ്ചിൽ തീ പടർത്തുന്നത്.
എന്നാൽ, നൂറ്റാണ്ടുകളെ അതിജീവിച്ച നിർമ്മാണ വൈഭവം പള്ളിയുടെ അടിസ്ഥാന രൂപത്തെ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഔർ ലേഡി ഓഫ് പാരീസ് എന്ന് വിശേഷിപ്പിച്ചിരുന്ന കത്തീഡ്രൽ, മണ്ിക്കൂറുകളോളം നീണ്ടുനിന്ന അഗ്നിതാണ്ഡവത്തിനുശേഷവും തലയുയർത്തി ന്ിൽക്കുന്നുവെന്നാണ് ആദ്യ സൂചനകൾ. ഗോപുരം കത്തിനശിച്ചെങ്കിലും ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് സൂചന. നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്ന പള്ളിയുടെ മേൽക്കൂരയിൽനിന്നുയർന്ന തീ പെട്ടെന്ന് കണ്ടെത്താനാകാതെ വന്നതാണ് പ്രത്യാഘാതം ഇത്രയും രൂക്ഷമാക്കിയത്.
പുനർനിർമ്മിക്കുമെന്ന് ഫ്രാൻസ്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപ്പെടുന്ന നോത്രദാം കത്തീഡ്രൽ പുനർനിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കാലത്തെ മാത്രമല്ല, ഫ്രഞ്ച് വിപ്ലവത്തെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രൽ വീണ്ടും പഴയരൂപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തീഡ്രൽ പുനർനിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇപ്പോൾത്തന്നെ ലോകത്ത് പല ഭാഗത്തുനിന്നും സഹായമെത്തുന്നുണ്ട്. ഫ്രാൻസിലെ ശതകോടീശ്വരന്മാരായ വ്യവസായികൾ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസ്വ ഹെന്റി പിനോട്ട് എന്ന വ്യവസായി എണ്ണൂറുകോടിയോളം രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. വ്യവസായി ബെർണാഡ് ആർനോട്ടിന്റെ കുടുംബം 1600 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദേവാലയം വീണ്ടും നിർമ്മിക്കാമെങ്കിലും അതിനുള്ളിലെ പെയിന്റിങ്ങുകളുൾപ്പെടെയുള്ളവ നശിച്ചിട്ടുണ്ടോ എന്നാണ് ആശങ്കയുളവാക്കുന്ന കാര്യം. കത്തീഡ്രലിന്റെ പ്രധാന ഭാഗങ്ങളെയെല്ലാം അഗ്നി ബാധിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഫ്രാങ്ക് റീസ്റ്റർ പറഞ്ഞു. നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെങ്കിലും അമൂല്യശേഖരത്തിൽ എന്തൊക്കെ ബാക്കിയുണ്ടാകുമെന്നത് കാത്തിരുന്നുമാത്രമേ അറിയാനാകൂ. തീ നിയന്ത്രണവിധേയമാക്കി അഗ്നിരക്ഷാസൈനികർക്ക് ഉള്ളിൽ കടക്കാനായെങ്കിലും, ചില പെയിന്റിങ്ങുകളുടെ വലിപ്പവും ഭാരക്കൂടുതലും കാരണം അവ പുറത്തെടുക്കാൻ പോലും സാധിക്കാതെ പോയിട്ടുണ്ട്.
കത്തീഡ്രലിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് അരമണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് അവിടേയ്ക്ക് എത്താനായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റെമി ഹെയ്റ്റ്സ് വ്യക്തമാക്കി. അഗ്നിബാധയുടെ കാരണമെന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കത്തീഡ്രലിന്റെ മേൽക്കൂരയിലെ തടികൊണ്ടുള്ള ഭാഗങ്ങൾ കത്തിയശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെയെത്താനായതും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങാനായതും. ആദ്യം ഫയർ അലാറം അടിച്ചെങ്കിലും തീ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ, അഗ്നിരക്ഷാസേനയെ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാലതാമസമുണ്ടായതായി കരുതുന്നുവെന്നും റെമിസ് പറഞ്ഞു.
പ്രാർത്ഥനയോടെ ലോകം
നോത്രദാം കത്തീഡ്രലിന് തീപിടിച്ചുവെന്നത് ലോകമെങ്ങുമുള്ള വിശ്വാസികളും സഞ്ചാരികളും ചരിത്രാന്വേഷികളും കടുത്ത ആശങ്കയോടെയാണ് കേട്ടത്. ഫ്രാൻസിന്റെ മുഖമുദ്രകളിലൊന്നായ ഈ പള്ളിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യങ്ങളായ വസ്തുക്കൾതന്നെയാണ് ആശങ്കയ്ക്കുകാരണവും. പള്ളിയിലെ വിശുദ്ധ വസ്തുക്കൾ കേടുപാടുകളില്ലാതെ വീണ്ടെടുക്കാനാകണമേ എന്നായിരുന്നു ആവേ മരിയ ചൊല്ലി മെഴുകുതിരി കത്തിച്ച് തടിച്ചുകൂടിയ വിശ്വാസികളുടെ പ്രാർത്ഥന. ആയിരക്കണക്കിനാളുകളാണ് നോത്രദാം പള്ളിക്കുമുന്നിൽ പ്രാർത്ഥനകളുമായി എത്തിയത്.
പള്ളി പൂർവാധികം ഭംഗിയോടെ പുനർനിർമ്മിക്കുമെന്ന പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ വാക്കുകൾ ആഹ്ലാദം പകരുന്നതാണെന്ന് വിശ്വാസികൾ പറഞ്ഞു. വിശുദ്ധവാരാചരണത്തിന്റെ രണ്ടാംദിനം ഇത്തരമൊരു അഗ്നിബാധയുണ്ടായതിന്റെ ആശങ്കയും വിശ്വാസികൾക്കുണ്ട്. നവീകരണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അഗ്നിബാധയുണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.
ദൈവകോപമെന്ന് ഐസിസ്
വിശുദ്ധ വാരത്തിനിടെയുണ്ടായ തീപ്പിടുത്തം ദൈവകോപമാണെന്ന ആരോപണവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രംഗത്തെത്തിയത് സംശയങ്ങൾക്കിടയാക്കിയിയിട്ടുണ്ട്. കത്തുന്ന കത്തീഡ്രൽ ഗോപുരത്തിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററാണ് ഐസിസ് പുറത്തിറക്കിയിരിക്കുന്നത്. ശുഭദിനം ആശംസിക്കുന്ന പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് ഐസിസുമാസി ബന്ധമുള്ള അൽ മുന്റാസിർ ഗ്രൂപ്പാണ്. 1163-ൽ നിർമ്മാണം തുടങ്ങി 1345-ൽ പൂർത്തിയായ പള്ളിക്ക് വിടപറയേണ്ട സമയമായിരിക്കുന്നുവെന്നും ഈ തിരിച്ചടി അനിവാര്യമാണെന്നും ഇത് ദൈവശിക്ഷയാണെന്നും പോസ്റ്ററിൽ പറയുന്നു.
പള്ളിയിലുണ്ടായ തീപ്പിടിത്തത്തിൽ അസാധാരണമായൊന്നും സംശയിക്കുന്നില്ലെങ്കിലും ഈ പോസ്റ്റർ അധികൃതർക്ക് ചില സംശയങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ഭീകരുമായി എന്തെങ്കിലും ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. ഓൺലൈനിലൂടെ തീവ്രവാദി സംഘടനകൾ നടത്തുന്ന പ്രചാരണത്തെ തള്ളിക്കളയാനാണ് ഫ്രാൻസിന്റെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- ജസ്ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ്
- പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍