രണ്ട് ദിവസത്തിനുള്ളിൽ ഐപിഎസ് വിടാൻ തീരുമാനമെടുക്കും; സുതാര്യമായ, വളരെ മീനിങ് ഫുളായ മോഡലാണ് കിഴക്കമ്പലം മോഡൽ; യഥാർത്ഥ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുന്ന അവർക്കൊപ്പം ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകും; ജനങ്ങളുമായുള്ള അനുഭവ സമ്പത്ത് തെരഞ്ഞെടുപ്പിൽ ഗുണകരമാകും; പ്രചരണത്തിന് പുതുപുത്തൻ ലൈൻ; കേരളത്തിൽ ഇത് രാഷ്ട്രീയതരമായ ഒരു മൂവ്മെന്റ് ശക്തി പ്രാപിക്കേണ്ട സമയം: അരയും തലയും മുറുക്കി രാഷ്ട്രീയ അങ്കത്തിനൊരുങ്ങിയ ജേക്കബ് തോമസ് മനസു തുറന്ന് മറുനാടനോട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ജനകീയ കൂട്ടായ്മ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉറച്ച മനസുമായി ഡിജിപി ജേക്കബ് തോമസ്. ഇടത് സർക്കാരിന്റെ തുടർ പ്രതികാര നടപടികൾക്കിരയായി വേദനിക്കുന്ന മനസുമായി സസ്പെൻഷനിൽ തുടരവേ തന്നെയാണ് ഐപിഎസിൽ നിന്നും രാജിവെച്ച് ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് ജേക്കബ് തോമസ് നീങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്തതിനാൽ സർവീസിൽനിന്നു സ്വയം വിരമിക്കാൻ അപേക്ഷ നൽകുകയോ രാജിവയ്ക്കുകയോ വേണം. ഇതിനുള്ള ഒരുക്കങ്ങളിലാണ് ജേക്കബ് തോമസിപ്പോൾ.
ഒന്നര വർഷം ഇന്ത്യൻ പൊലീസിൽ സർവീസിൽ കാലയളവ് ബാക്കി നിൽക്കെയാണ് പ്രതികാര നടപടികളിൽ മനംമടുത്ത് ജേക്കബ് തോമസ് സർവീസ് വിടുന്നത്. കേരള കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സർക്കാർ ഒന്നര വർഷമായി മാറ്റി നിർത്തിയിരിക്കുകയാണ്. 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. സസ്പെൻഷൻ എന്ന ഓമനപ്പേരിൽ ഈ മാറ്റി നിർത്തൽ തുടരുന്നതിനാൽ ജേക്കബ് തോമസ് ഫലത്തിൽ നിർവീര്യവുമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഐപിഎസ് വിടാൻ ജേക്കബ് തോമസ് ഒരുങ്ങുന്നതും. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ സർവീസ് വിടാനും മത്സരിക്കാനുമുള്ള തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നു ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എല്ലാം വിശദമായി വിലയിരുത്തി അവസാന തീരുമാനത്തിന് ഞാൻ സമയം എടുക്കുകയാണ്. എല്ലാം വിലയിരുത്തി വരുന്നതെയുള്ളൂ. വിലയിരുത്തൽ ഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്-ജേക്കബ് തോമസ് പറയുന്നു.
ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകുന്ന കാര്യം ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് സ്ഥിരീകരിച്ചിരുന്നു. ഈ വാർത്ത വന്നെങ്കിലും ജേക്കബ് തോമസിന്റെ പ്രതികരണം മാധ്യമങ്ങളിൽ ലഭ്യമായിരുന്നില്ല. ഇത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്തിരുന്നു. ഈ അനിശ്ചിതത്വത്തിന്റെ വിരാമമായാണ് ജേക്കബ് തോമസിന്റെ നേരിട്ടുള്ള പ്രതികരണം തന്നെ ലഭ്യമാകുന്നത്. വളരെ ഗൗരവസ്വഭാവത്തോടെ തന്നെ ഈ കാര്യത്തിൽ തീരുമാനത്തിനായി താൻ നീങ്ങുകയാണ് എന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. ചാലക്കുനിടയിൽ മത്സരിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ അധിഷ്ഠിതമായ പ്രചാരണ തന്ത്രങ്ങൾ മെനയുമെന്നും തീർത്തും ആധുനികമായ പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകുമെന്നും ജേക്കബ് തോമസ് പറയുന്നു.
ഐപിഎസിൽ തുടരുന്നതിനാൽ രാജി നൽകുമ്പോൾ അതിനായുള്ള നടപടി ക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങളെക്കുറിച്ചും രാജിയെക്കുറിച്ചും ആലോചിക്കുകയാണ്. മുപ്പത് വർഷമാണ്
ഐപിഎസിൽ തുടരേണ്ട കാലാവധി. അതിനു മുൻപ് സർവീസിൽ നിന്നും മാറണമെങ്കിൽ രാജി വയ്ക്കണം. സർവീസ് വിടേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. വിജിലന്റ് കേരളയിൽ 44 പഞ്ചായത്തുകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുമായി ഇടപഴകിയ അനുഭവ പരിചയമുണ്ട്. ഈ അനുഭവ സമ്പത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്പെൻഷൻ കാര്യങ്ങൾ കോടതിയിൽ ചാലഞ്ച് ചെയ്തിട്ടുണ്ട്. സർക്കാർ അത് നീട്ടിക്കൊണ്ടു പോവുകയാണ്. സർക്കാർ വാദങ്ങൾ ഞാൻ ഒന്നും അംഗീകരിച്ചിട്ടില്ല. അതിനു കോടതിയുടെ ഉത്തരവ് കൂടി വരാനുണ്ട്,. എനിക്കെതിരെയുള്ള ആരോപണങ്ങൾ ആണ് ഞാൻ ചലഞ്ച് ചെയ്തിരിക്കുന്നത്.
ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തിൽ വിജയപ്രദമായ ഒരു മോഡൽ സൃഷ്ടിച്ചിട്ടുണ്ട്. സുതാര്യമായ ഒരു മോഡൽ ആണിത്. ഒട്ടുവളരെ പ്രതീക്ഷകൾ ഉയർത്തുന്ന മോഡൽ ആണിത്. ഡെവലപ്മെന്റ് ആയ മോഡൽ ആണിത്. ട്വന്റി20 കേരളത്തിൽ വേരൂന്നിയ ഒരു രാഷ്ട്രീയ പാർട്ടിയല്ല. പക്ഷെ അവരുടെ പ്രവർത്തികൾ, ജനങ്ങൾക്കിടയിൽ ചെയ്യുന്ന കാര്യങ്ങൾ, പഞ്ചായത്തിൽ ചെയ്യുന്നത് എല്ലാം അനുകൂലിക്കാൻ കഴിയുന്ന പദ്ധതികളാണ്. വളരെ മീനിങ് ഫുളായി എനിക്ക് തോന്നുന്ന കാര്യങ്ങൾ ആണ് ട്വന്റി20 ചെയ്യുന്നത്. ജനങ്ങൾക്ക് അതിൽ താൽപര്യമുണ്ട്. ഞാനത് പഠിച്ചിട്ടുണ്ട്. നാല് വര്‍ഷമായി കിഴക്കമ്പലം പഞ്ചായത്തിൽ നടന്നുവരുന്ന മോഡൽ കൂടിയാണിത്.
പഞ്ചായത്ത് ഭരിക്കുന്നതും ട്വന്റി20യാണ്. 19-ൽ പതിനേഴ് സീറ്റും ട്വന്റി20 പാർട്ടിക്ക് ലഭിച്ചു. യഥാർത്ഥ പഞ്ചായതീരാജ് സംവിധാനമാണ് അവിടെ നടപ്പിലാക്കുന്നത്. ട്വന്റി20 മുന്നോട്ട് വെച്ച പദ്ധതി ജനങ്ങൾക്ക് സ്വീകാര്യമാകുന്നു എന്നതിന്റെ തെളിവാണിത്. വിജിലന്റ് കേരളയുടെ സമയത്താണ് ഞാനിത് മനസിലാക്കുന്നത്. നമുക്ക് അതിനോട് യോജിക്കുന്നതിനു തടസമല്ല. കേരളത്തിൽ രാഷ്ട്രീയതരമായ ഒരു മൂവേമെന്റ് ശക്തിപ്രാപിക്കണം-ജേക്കബ് തോമസ് പറയുന്നു.
ചാലക്കുടിയിൽ സിറ്റിങ് എംപിയും നടനുമായ ഇന്നസന്റാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി. ബെന്നി ബഹനാൻ ആണു യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,884 വോട്ടുകൾക്കാണ് ഇന്നസെന്റ് കോൺഗ്രസിലെ പി.സി.ചാക്കോയെ തോൽപിച്ചത്. 2017 ഡിസംബറിൽ നടത്തിയ പ്രസംഗത്തിൽ സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന് ആദ്യ സസ്പെൻഷൻ ലഭിച്ചത്. ആറു മാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്പെൻഷനും ലഭിച്ചു.
തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ് ജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്പെൻഷൻ കിട്ടിയത്. ഈ സസ്പെൻഷൻ തുടരുന്ന വേളയിൽ തന്നെയാണ് ഇപ്പോൾ സർവീസിൽ നിന്നും സ്വയം വിശ്രമിക്കാനും രാഷ്ട്രീയേതര മൂവ്മെന്റിന്റെ ഭാഗമായ ട്വന്റി20യുടെ ഭാഗമായി ചാലക്കുടി ലോക്സഭാ സീറ്റിൽ മത്സരിക്കാനും ജേക്കബ് തോമസ് തീരുമാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍