ഞങ്ങൾ ആരെയും പറ്റിച്ചിട്ടില്ല; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറേഷൻ പദ്ധതി തട്ടിപ്പാണെന്ന ആരോപണം: മറുനാടൻ വാർത്തയിൽ വിശദീകരണവുമായി കമ്പനി അധികൃതർ; തൃശൂരിലെ സാമൂഹിക പ്രവർത്തക ജീനി ജോസിന്റെ പരാതിയിൽ കഴമ്പില്ല; ഇൻഷ്വർ ചെയ്ത അഞ്ചുലക്ഷവും ക്യുമിലേറ്റീവ് ബോണസും നൽകി; റിസ്റ്റോറേഷൻ പദ്ധതി പ്രകാരമുള്ള തുകയ്ക്ക് പരാതിക്കാരി അർഹയല്ലെന്നും സ്റ്റാർ ഹെൽത്ത്
ആർ പീയൂഷ്
തിരുവനന്തപുരം: സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറെഷൻ പദ്ധതിയിൽ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വിശദീകരണവുമായി കമ്പനി അധികൃതർ. മെഡിക്കൽ ഇൻഷ്വറൻസിൽ റിസ്റ്റോറേഷൻ ബെനിഫിറ്റ് ലഭിച്ചില്ലെന്ന സാമൂഹ്യപ്രവർത്തക ജീനി ജോസിന്റെ പരാതിയിന്മെലുള്ള വിശദീകരണവുമായാണ് സ്റ്റാർ ഹെൽത് ഇൻഷ്വറൻസ് കമ്പനി രംഗത്തെത്തിയത്.. മൂന്ന് തവണയായി നടത്തിയ ചികിത്സാച്ചെലവ് കമ്പനി നൽകി. ഇൻഷ്വർ ചെയ്ത മുഴുവൻ തുകയായ അഞ്ച് ലക്ഷം രുപയും ക്യുമിലേറ്റീവ് ബോണസ് ആയ അമ്പതിനായിരം രൂപയും നൽകിയിരുന്നു. കമ്പനി വാഗ്ദാനം അനുസരിച്ച് റിസ്റ്റോറേഷൻ പദ്ധതിപ്രകാരമുള്ള തുകയ്ക്ക് ജീനി ജോസഫ് അർഹയല്ല എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
മറ്റു ഇൻഷുറൻസ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി പോളിസി ഉടമ ഇൻഷൂർ ചെയ്ത തുക തീർന്നാൽ ഇൻഷൂർ ചെയ്ത തുകയുടെ ഇരുന്നൂറ് ശതമാനം പോളിസി ഉടമയ്ക്ക് അനുവദിച്ചുകൊടുക്കുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി രാജ്യത്ത് ലക്ഷക്കണക്കിന്നു പോളിസി ഉടമകളെ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പരാതിക്കാരി ഉന്നയിച്ച ആരോപണം. റിസ്റ്റോറേഷൻ പദ്ധതി അനുസരിച്ചുള്ള പത്തു ലക്ഷം ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജീനി ജോസിന് അർഹമായ ഇൻഷ്വറൻസ് തുക കമ്പനി നൽകിക്കഴിഞ്ഞു എന്നാണ് സ്റ്റാർ ഹെൽത് ഇൻഷ്വറൻസ് കമ്പനി അവകാശപ്പെടുന്നത്. റിസ്റ്റോറേഷൻ പദ്ധതി അനുസരിച്ച് ഇൻഷ്വറൻസ് പരിധി കഴിഞ്ഞ് മറ്റൊരു അസുഖത്തിന് ചികിത്സ തേടേണ്ടിവന്നാൽ ഇരട്ടി തുക നൽകുമെന്നായിരുന്നു കമ്പനിയുടെ വാദം. നിലവിലെ ചികിത്സക്ക് ജീനി ജോസിന് അർഹമായ അഞ്ചുലക്ഷത്തി അമ്പതിനായിരം നൽകിക്കഴിഞ്ഞു. ആ ചികിത്സയുടെ ഭാഗമായി തന്നെ മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സ മാറ്റിയതിനാലാണ് റിസ്റ്റോറേഷൻ ലഭിക്കാത്തത്. ഒരു ചികിത്സ പൂർത്തിയായതിന് ശേഷം മാത്രമേ റിസ്റ്റേറേഷൻ ആനുകൂല്യം ലഭ്യമാകൂ എന്നാണ് സ്റ്റാർ ഹെൽത് ഇൻഷ്വറൻ കമ്പനി വ്യക്തമാക്കുന്നത്.
2018 ഓഗസ്റ്റ് മാസം 19-നാണ് സ്ഥലത്തെ സാമൂഹ്യ പ്രവർത്തകയായ ജീനി ജോസ് എന്ന വീട്ടമ്മക്ക് മസ്തിഷ്ക ആഘാതമുണ്ടാവുന്നത്. തൃശൂരിലെ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ആഘാതത്തിൽ തന്നെ ഗൗരവമുള്ള പോണ്ടയിൻ ഹേമറേജ് (Pontine haemorrhage) ആയിരുന്നെന്ന് ഇവിടുത്തെ ഡോക്ടർ രേഖപ്പെടുത്തി ചികിത്സ ആരംഭിച്ചിരുന്നു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ പോളിസി ഉടമയായിരുന്നു വീട്ടമ്മ. എന്നാൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് വേണ്ടി സമീപിച്ചപ്പോൾ കമ്പനി ഇൻഷുറൻസ് പരിരക്ഷ പ്രഥമദൃഷ്ട്യാ തന്നെ നിഷേധിച്ചു. പിന്നീട് ഏറെ എഴുത്തുകുത്തുകൾക്ക് ശേഷമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചത്.
മസ്തിഷ്ക ആഘാതത്തിൽ നിന്ന് ഭാഗിഗമായി രക്ഷപ്പെട്ട വീട്ടമ്മയെ പിന്നീട് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും നേഴ്സിങ് ശുശ്രൂഷക്കായ് വീടിനടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് കടുത്ത പനി ബാധിച്ച വീട്ടമ്മയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയിലെ ഒരുമാസത്തെ ചികിത്സക്ക് ശേഷം വീണ്ടും സൗകര്യപൂർവ്വം വീടിനടുത്തുള്ള ഹാർട്ട് ഹോസ്പിറ്റലിലേക്ക് പൂർണ്ണമായും സുഖപ്പെടുത്തുന്നതിനായി പ്രവേശിപ്പിക്കുകയാണുണ്ടായത്. നേരത്തെ വീട്ടമ്മയെ ചികിത്സിച്ച അതെ ഡോക്ടർ തന്നെയാണ് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ചികിൽസിച്ചത്. ചികിത്സയുടെ ആദ്യനാളുകളിൽ തന്നെ വീട്ടമ്മക്ക് ശ്വാസകോശ സംബന്ധമായ ഒരു പുതിയ രോഗം കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ സാക്ഷ്യപത്രത്തിൽ പറയുന്നത് പ്ല്യുറൽ എഫ്ഫ്യുഷ്ൻ (ജഹലൗൃമഹ ഋള്ളൗശെീി) എന്നാണ്. ഇതിനിടെ അമൃത ആശുപത്രിയിൽ വച്ചുതന്നെ വീട്ടമ്മയുടെ ഇൻഷുറൻസ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷവും തീർന്നിരുന്നതായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ അറിയിപ്പ് ലഭിച്ചിരുന്നു.
എന്നാൽ വീട്ടമ്മക്ക് കമ്പനിയുടെ റിസ്റ്റോറേഷൻ പദ്ധതി അനുസരിച്ചുള്ള പത്തു ലക്ഷം രൂപയ്ക്കുള്ള അർഹത ഉണ്ടെന്ന് തൃശൂരിലെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ പറഞ്ഞതിനെതുടർന്ന് വീട്ടമ്മയുടെ ബന്ധുക്കൾ കമ്പനിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ ചെന്നൈയിലേയും തിരുവനന്തപുരത്തെയും തൃശൂരിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ റിസ്റ്റോറേഷൻ പദ്ധതിക്കുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും അതൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ലഭിക്കുമെന്നും ഉറപ്പു നൽകുകയുണ്ടായി. കമ്പനിയുടെ വെബ്സൈറ്റിലും പറയുന്നത് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ റിസ്റ്റോറേഷൻ നടപ്പിലാവുമെന്നുതന്നെയാണ്.
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ചുകൊണ്ട് ബന്ധുക്കൾ തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സ തുടർന്നു. പിന്നീടാണ് കമ്പനി ലക്ഷങ്ങളുടെ ചികിത്സാ ചെലവിന്റെ ബില്ലുകൾ അംഗീകരിക്കാതെ വീട്ടമ്മക്ക് റിസ്റ്റോറേഷൻ ആനുകൂല്യം നിഷേധിച്ചത്. എന്നായിരുന്നു വീട്ടമ്മയുടെ പരാതി.
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- കെ എസ് ആർ ടി സി എംഡിയുടെ പ്രാഥമിക റിപ്പോർട്ട് ഡ്രൈവർക്ക് അനുകൂലം; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി; ബസിലെ സിസിടിവി പരിശോധനയിൽ സത്യം തെളിയും; യുദു പോരാട്ടത്തിന്; മേയർക്കും എംഎൽഎയ്ക്കും ആശ്വാസം നൽകാൻ പൊലീസും; ബസ് വിവാദത്തിൽ സത്യം ഉടൻ തെളിയും
- സജനയുടെ ചേതനയറ്റ ശരീരം കണ്ട് തേങ്ങിക്കരഞ്ഞ് അശോകന്റെ ഹൃദയം; മരിച്ചു പോയ മകന് പകരം അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ച വ്യക്തി
- അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നു; ആക്രമണം നടത്തിയത് എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ള സംഘം; സുലൈമാന്റെ പരിക്ക് അതീവ ഗുരുതരം; ശ്രീമൂലനഗരത്തിലേത് പ്രതികാര ആക്രമണം; ചൊവ്വരയിൽ ഒരാൾ അറസ്റ്റിൽ
- ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും!
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ''വെറും നഴ്സായി ജീവിക്കാൻ യുകെയിലേക്ക് വരണമോ? അത്തരക്കാരാണ് വന്ന വഴിയേ ഓസ്ട്രേലിയ നോക്കി പോകുന്നത്''; നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല; മാരിമുത്തു കുമാരസ്വാമിക്ക് പറയാനുള്ളത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍