ശബരിമല യുവതീ പ്രവേശന വിവാദം മണ്ഡലകാലത്തും കത്തി നിന്നാൽ സർക്കാറിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി; പ്രളയം തകർത്ത നാടിനു 15000 കോടി രൂപയുടെ തീർത്ഥാടന സീസൺ സമ്മാനിക്കുന്ന അയ്യപ്പക്ഷേത്രത്തിൽ ആളെ കേറ്റാതിരുന്നാൽ സമ്പദ്രംഗം തലകുത്തി വീഴും; തുലാമാസ വരവിൽ എട്ടു കോടിയുടെ ഇടിവുണ്ടായത് ഒരു സൂചന മാത്രം; സമചിത്തതയോടെ ഇടപെട്ടില്ലെങ്കിൽ എലിയെ പേടിച്ചു ഇല്ലം ചുട്ടുന്ന അവസ്ഥയെന്ന് വിമർശകർ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ശബരിമല യുവതീപ്രവേശന വിവാദം സംസ്ഥാനത്ത് ഇളക്കിമറിക്കുന്ന വിവാദമായി മാറിയതോടെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമായി മാറിയിട്ടുണ്ട്. എന്നാൽ പ്രളയത്തിൽ തകർന്ന കേരളത്തിന് ഈ വിവാദം കത്തിനിന്നാൽ കൂടുതൽ ക്ഷീണം ചെയ്യുമെന്ന വിധത്തിലേക്കാണ് കാര്യങ്ങൾ മാറുന്നത്. വിവാദം കത്തിനിന്നാൽ എലിയെ പേടിച്ചു ഇല്ലം ചുട്ട കഥ കേട്ട് വളർന്ന മലയാളികൾക്ക് ഒരു പക്ഷെ സമീപ ഭാവിയിൽ അത്തരം സംഭവം നേരിൽ കാണേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. തുലാമാസത്ത് നട തുറന്നപ്പോൾ നടവരവിൽ ഉണ്ടായ ഇടിവ് ഒരു സൂചനയായി കാണേണ്ടി വരുമെന്ന അഭിപ്രായമാണ് ഉയരുന്നത്.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകുകയും അതിനെ നേരിടാൻ ബിജെപി നേതൃത്വത്തിൽ ഉള്ള മറുവിഭാഗം തയ്യാറാകുകയും ചെയ്തതോടെ ആത്യന്തികമായി ദുർവിധി നേരിടേണ്ടി വരുന്നത് സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയാണ്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രസ്റ്റീജ് വിഷയമായി ശബരിമല വിവാദം ചൂട് പിടിക്കുമ്പോൾ അതിനു വോട്ടു രാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ കണ്ടു കൂടുതൽ ആവേശം പകരാൻ തയ്യാറാകുന്ന സർക്കാർ നടപടി ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ സർക്കാർ എടുത്തു ചാട്ടം കാണിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം എത്തുന്നതും ശബരിമല നടവരവിൽ നിന്നും തീർത്ഥാടകർ ചെലവിടുന്ന പണത്തിൽ നിന്നും തന്നെയാണ്.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ശബരിമല നൽകുന്ന സംഭാവന എത്രയെന്നു കൃത്യമായി പ്രവചിക്കാൻ കഴിയില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് 15000 കോടി രൂപയെന്നു പറയാൻ കഴിയും. പന്ത്രണ്ടു വർഷം മുൻപ് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരൻ തന്നെ അക്കാലത്തെ ശബരിമല വഴിയുള്ള നേട്ടം പതിനായിരം കോടി രൂപയാണെന്നു വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തതിന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാലും രണ്ടു മാസത്തിലേറെ നീളുന്ന തീർത്ഥാടന സീസൺ വഴി സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കോടിക്കണക്കിനു അയ്യപ്പ ഭക്തർ ചെലവിടുന്ന പണം സമ്പദ്ഘടനയ്ക്ക് നൽകുന്ന താങ്ങ് പുതിയ വിവാദങ്ങളുടെ പേരിൽ ഇല്ലാതാകുമോ എന്ന ഭയമാണ് ഇപ്പോൾ ഉടലെടുക്കുന്നത്. ഈ ഭയത്തിനു നിദാനമാകുന്നത് കഴിഞ്ഞ ആഴ്ച സമാപിച്ച തുലാമാസ പൂജയുടെ നടവരവും കണക്കുകളുമാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രളയം മൂലം ഭക്തർ എത്താതാകുകയും തുടർന്ന് സുപ്രീം കോടതി വിധി മൂലം സർക്കാരും ഭക്തരും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ വരുമാനത്തിൽ എട്ടു കോടി രൂപയുടെ ഇടിവാണ് ഉണ്ടായതു. കഴിഞ്ഞ വർഷം ഇക്കാലത്തു ലഭിച്ച 13 കോടി രൂപയ്ക്കു പകരം ഇത്തവണ ലഭിച്ചത് നാലര കോടി രൂപ മാത്രമാണ്. ഭണ്ഠാരത്തിലും മറ്റും പ്രതിഷേധ സൂചകമായി സ്വാമി ശരണം എന്നെഴുതിയ കുറിപ്പുകളാണ് ഉണ്ടായിരുന്നത്. ഈ കുറവ് ഭക്തർ പുറത്തു ചെലവിടുന്ന പണത്തിലും പ്രതിഫലിക്കും എന്നുറപ്പാണ്. എന്നാൽ ഇതിനേക്കാൾ ഭയാനകമാകും സർക്കാരിന്റെ ഭക്തരെ നിയന്ത്രിക്കാനുള്ള പുതിയ നീക്കം. ഭക്തർ എന്ന പേരിൽ പ്രതിഷേധക്കാർ സന്നിധാനത്തു എത്തുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഒരു ദിവസം പരമാവധി ഒരു ലക്ഷം പേരെ മാത്രമേ മലകയറ്റൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതിനർത്ഥം രണ്ടു മാസം കൊണ്ട് വെറും 60 ലക്ഷം പേർക്ക് മാത്രം എത്താൻ കഴിയുന്ന നിലയിലേക്ക് ശബരിമല ചുരുങ്ങും. ലോകത്തെ ഏറ്റവും വലിയ ഭക്ത പ്രവാഹമുള്ള ആരാധനാലയം എന്ന് ലോക മാധ്യമങ്ങൾ വരെ വിശേഷിപ്പിക്കുന്ന ശബരിമലയിൽ സാധാരണ എത്തുന്നതിന്റെ പത്തു ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിക്കാൻ ഉള്ള നീക്കം ബിജെപി ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന വാദങ്ങൾക്ക് ശക്തി പകരുകയാണ്. എന്നാൽ ഇതിനേക്കാൾ ഭീകരമായിരിക്കും പ്രളയത്തിൽ തകർന്ന നാടിനു അൽപ്പമെങ്കിലും ആശ്വാസം പകരും വിധം ശബരിമല തീർത്ഥാടന കാലം സമ്മാനിക്കുന്ന സാമ്പത്തിക ഭദ്രത.
തീർത്ഥാടകരുടെ എണ്ണം പതിലൊന്നായി കുറഞ്ഞാൽ സ്വാഭാവികമായും ക്ഷേത്രത്തിന്റെയും തീർത്ഥാടകരെ ആശ്രയിച്ചു നിലനിൽക്കുന്ന ബിസിനസ് സംരംഭങ്ങളുടെയും ചെറുകിട കച്ചവടക്കാരുടെയും ഒക്കെ വരുമാനവും പത്തിലൊന്നായി കുറയും എന്നുറപ്പാണ്. എന്നാൽ ഏതു വിധത്തിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന കാഴ്ചപ്പാടിൽ സർക്കാർ ഈ തിരിച്ചടികൾ ഗൗരവമാക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. പ്രളയ ദുരിതം നേരിടാൻ ക്രൗഡ് ഫൗണ്ടിങ് പോലും ആശ്രയിക്കുന്ന സർക്കാരാണ് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാൻ തയാറാകുന്നത് എന്നത് അവിശ്വസനീയമാണ്.
ശബരിമല തീർത്ഥാടകർ എത്തിക്കുന്ന സമ്പത്തിന്റെ കരുത്തിൽ മാത്രം പിടിച്ചു നിൽക്കുന്ന ഒട്ടേറെ പ്രദേശങ്ങളുണ്ട് പത്തനംതിട്ട കോട്ടയം ജില്ലകളിൽ. ഇവിടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിത മാർഗം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട ചെറുകിട ബിസിനസുകളാണ്. ഒരർത്ഥത്തിൽ സർവീസ് ടൂറിസം എന്ന ഗണത്തിലും എരുമേലി, വടശേരിക്കര, പ്ലാപ്പള്ളി, ളാഹ, നിലയ്ക്കൽ, മുക്കൂട്ടുതറ, പെരിനാട്, പന്തളം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളാണ് ശബരിമല തീർത്ഥാടകരെ ആശ്രയിച്ചു മുന്നോട്ടു പോകുന്നത്. ശബരിമല വിവാദം ആളിക്കത്തുമ്പോൾ ഈ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിത മാർഗം കൂടി വഴി മുട്ടുന്നതും ആരും കാണാതെ പോകുകയാണ്.
രാഷ്ട്രീയ വളർച്ചക്ക് ഗതി മുട്ടിയ ബിജെപിയെ സഹായിക്കാൻ സർക്കാർ മനഃപൂർവം ഒരുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ശബരിമലയുടെ പേരിൽ ഉള്ള കോലാഹലമെന്നു കരുതുന്നവരും അനേകമാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം വളരാൻ ബിജെപിയെ സഹായിക്കുക വഴി മുക്കോണ മത്സരത്തിൽ വേഗത്തിൽ ജയിച്ചു കയറാം എന്ന 2016 ലെ അനുഭവമാണ് സിപിഎമ്മിനെ പ്രശ്നം വഷളാക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം എന്ന വിലയിരുത്തലും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
നാടിനെ ഇല്ലാതാക്കും വിധം പെരുകികയറിയ പ്രളയജലം പിൻവാങ്ങിയിട്ട് ആഴ്ച്ചകൾ പിന്നിടും മുൻപേ സർക്കാരിന്റെയും ജനത്തിന്റെയും ശ്രദ്ധ അതിൽ നിന്നും മാറിയ കാര്യം പ്രളയ ദുരിതം കൈകാര്യം ചെയ്യാൻ രൂപം നൽകിയ ടീമിലെ യുഎൻ വിദഗ്ധൻ കൂടിയായ മുരളി തുമ്മാരുകുടി അടക്കം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജനവും മാധ്യമങ്ങളും സർക്കാരുമെല്ലാം പ്രളയദുരിതം മറന്നു ശബരിമലയുടെ പിന്നാലെ പായുമ്പോൾ പ്രളയത്തിൽ ദുരിതം അനുഭവിച്ചവരുടെ കഷ്ടപ്പാടുകൾ ഉടനൊന്നും അവസാനിക്കില്ല എന്നുകൂടിയാണ് വെളിപ്പെടുന്നത്.
പ്രളയ ദുരിതം കൈകാര്യം ചെയ്യാൻ ഏറ്റവും ചുരുങ്ങിയത് 20000 കോടി രൂപ എങ്കിലും വേണമെന്ന് കണക്കാക്കവേ നിലവിൽ രണ്ടായിരം കോടി രൂപ പോലും കണ്ടെത്താൻ കഴിയാത്ത സർക്കാർ മറ്റു വിഷയങ്ങളുടെ പിന്നാലെ പായുന്നത്. ദുരന്തബാധിതരുടെ വേദന പോലും മറന്നാണ് എന്ന ആക്ഷേപം കൂടി സർക്കാർ പേറേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- 'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്
- ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ''വെറും നഴ്സായി ജീവിക്കാൻ യുകെയിലേക്ക് വരണമോ? അത്തരക്കാരാണ് വന്ന വഴിയേ ഓസ്ട്രേലിയ നോക്കി പോകുന്നത്''; നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല; മാരിമുത്തു കുമാരസ്വാമിക്ക് പറയാനുള്ളത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍