കോലീബി പോലെ മാസംഘ് എന്ന പരീക്ഷണവും കേരളത്തിൽ ഉണ്ടായിരുന്നു; 77ൽ പാലക്കാട് ഇടതു സ്ഥാനാർത്ഥിക്കു വേണ്ടി സംസാരിച്ചവരിൽ എൽ കെ അദ്വാനിയും ഉണ്ടായിരുന്നു; 5 ശതമാനം പോലും പിന്തുണയില്ലാത്ത ബി.ജെപി സ്ഥാനാർത്ഥികൾക്ക് ദേശാഭിമാനിപോലും നല്ല കവറേജ് കൊടുത്തു; ഇവിടുത്തെ മതേതര മാധ്യമങ്ങൾ വല്ലാതെ ബുദ്ധിമുട്ടിയാണ് ബി.ജെപിയെ വളർത്തിയത്; സജീവൻ അന്തിക്കാട് എഴുതുന്നു
സജീവൻ അന്തിക്കാട്
ബ്ലഡി ഫൂൾ ജനം
തെരഞ്ഞെടുപ്പ് പല രാഷ്ട്രീയ നേതാക്കൾക്കും ജീവന്മരണ പോരാട്ടമാണ്. റിസൽട്ടറിയും വരെ ടെൻഷനടിച്ചും തോറ്റെന്നറിഞ്ഞാൽ താത്വിക വിശകലനം ചെയ്തും ജീവിതം സംഘർഷഭരിതമാക്കി മാറ്റുന്നവരാണധികവും. വാദ്യമേളങ്ങളോടെ തെരഞ്ഞെടുപ്പിനെ വരവേൽക്കുന്ന ഉത്സാഹ കമ്മറ്റിക്കാരുമുണ്ട്. അക്കൂട്ടരിൽ മുമ്പന്മാർ തഴക്കവും പഴക്കവും വന്ന കോൺഗ്രസ്സുകാരാണ്. 'ഇതൊക്കെ എത്ര കണ്ടതാ ' എന്ന മാനസികാവസ്ഥയാണ് അവരുടെ പല ലീഡേഴ്സിനും . രസികന്മാരായ ഈ ലീഡേഴ്സ് അനുയായികൾക്ക് കൊടുക്കുന്ന ഉപദേശം തന്നെ രസകരമാണ്.
ഇതാ ഒരു സാമ്പിൾ
ശങ്കരൻ എന്ന ഒരു നേതാവുണ്ടായിരുന്നു.(പേര് കൃത്യമല്ല) പുള്ളിയുടെ അഭിപ്രായത്തിൽ ജനം വെറും ബ്ലഡി ഫൂളുകളാണ്. എന്താണ് കാര്യം ? അദ്ദേഹത്തിന് മറുപടിയുണ്ട്.
'ഞാൻ ആദ്യം ഇലക്ഷനു നിന്നപ്പോൾ ജനങ്ങൾ എന്നെ തെരഞ്ഞെടുത്തു. അങ്ങിനെ ഞാൻ മന്ത്രിയായി. അടുത്ത തവണ എന്നെ അഴിമതിക്കാരനാണെന്ന് പറഞ്ഞ് അവർ തോൽപ്പിച്ചു. വീണ്ടും ഞാൻ ഇലക്ഷനു നിന്നപ്പോൾ അവരുണ്ട് എന്നെ വീണ്ടും ജയിപ്പിക്കുന്നു.
അതുകൊണ്ടാണ് ഞാൻ പറയുന്നത് ജനം വെറും ബ്ലഡി ഫൂളുകളാണെന്ന്. അതു കൊണ്ട് പുള്ളാരെ , തോറ്റാലും നിങ്ങള് പേടിക്കണ്ട. അവര് തന്നെ പിന്നെ നിങ്ങളെ ജയിപ്പിച്ചോളും. '
ഇതൊക്കെ കേട്ട് ചിരിച്ചു വലുതാകുന്നതു കൊണ്ടാണ് കോൺഗ്രസ്സുകാരുടെ ചുണ്ടിൽ ഇത്രയും ചിരി. ഉമ്മൻ ചാണ്ടിയുടെ മേത്ത് കല്ലേറു കൊണ്ടപ്പോൾ അദ്ദേഹം പെട്ടെന്നൊന്ന് അന്ധാളിച്ചെങ്കിലും തൽക്ഷണം പുഞ്ചിരി വീണ്ടെടുത്തതിന്റെ ഗുട്ടൻസ് ഈ ശിക്ഷണമാണ്. ശ്രീ കെ. മുരളീധരൻ ആദ്യം സ്ഥാനാർത്ഥിയാകുന്ന കാലത്ത് ഇന്നത്തെപോലെ നർമ്മ പ്രസംഗങ്ങളൊന്നും നടത്തിയിരുന്നില്ല . തൃശൂരിൽ നിന്ന് മത്സരിച്ചതിനു ശേഷമാണ് പുള്ളി കോമഡി ലൈനിലേക്ക് വന്നത്. അതിന് കാരണക്കാരനായി ഞാൻ കാണുന്നത് ശ്രീ. പി പി ജോർജിനെയാണ്. ജോർജും ഞാൻ നേരത്തെ സൂചിപ്പിച്ച ശങ്കരനെ പോലുള്ള ആളായിരുന്നു. ജോർജിന് ഒരു ദുര്യോഗമുണ്ടായിരുന്നു. ജോർജ് MLA ആയി നിന്ന് ജയിക്കുമ്പോൾ ഡഉഎ മുന്നണി കേരളത്തിൽ തോറ്റിരിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ മന്ത്രി ലബ്ധി വൈകി കൊണ്ടിരുന്നു.
ലീഡറുടെ ആജ്ഞാനുവർത്തിയായതിനാൽ മുരളീധരൻ തൃശൂരിൽ ഇലക്ഷനു നിന്നപ്പോൾ പി പി ജോർജിനായിരുന്നു ചുമതല. വോട്ടെണ്ണി കഴിഞ്ഞപ്പോൾ എല്ലാ നിയോജക മണ്ഡലത്തിലും മുരളി പിന്നിലായി. അന്ന് ഉറച്ച മണ്ഡലമായിരുന്ന മണലൂരിൽ പോലും 3000 വോട്ടുകൾക്ക് പിന്നിലായി. കുറച്ചു നാൾക്കു ശേഷം തോൽവിയുടെ അവലോകനവുമായി ബന്ധപ്പെട്ടോ മറ്റോ പുള്ളി മണലൂര് നിയോജക മണ്ഡത്തിൽ വന്നു പ്രസംഗിക്കുന്നത് കേൾക്കാനും ചിരിക്കാനും നാട്ടുകാർക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗം എകദേശം ഇങ്ങിനെയായിരുന്നു.
'മുരളീധരനെ മൂവായിരത്തോളം വോട്ടിന് തോൽപ്പിക്കാനായി അശ്രാന്ത പരിശ്രമം ചെയ്ത ഈ നിയോജക മണ്ഡലത്തിലെ എല്ലാ പ്രവർത്തകർക്കും നന്ദി. എന്തുകൊണ്ടെന്നാൽ , നിങ്ങൾ വിചാരിച്ചാൽ ഈ മണലൂരിൽ മാത്രം മുരളീധരനെ പതിനായിരം വോട്ടിനു തോൽപ്പിക്കാൻ കഴിയുമായിരുന്നു. നിങ്ങളത് ചെയ്തില്ലല്ലോ , അതിനാൽ നിങ്ങൾക്ക് നന്ദി.' ഈ ജോർജ് മാഷെ ശിഷ്യപ്പെട്ടാണെന്ന് തോന്നുന്നു മുരളീധരന്റെ പ്രസംഗത്തിലും പിന്നീട് കോമഡി നിറഞ്ഞ് കവിഞ്ഞത്.
രണ്ടു ദിവസം മുമ്പ് ഹൈബിയുടെ ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം
ചെയ്തുകൊണ്ട് പ്രസംഗിക്കുമ്പോൾ മുരളി സിപിഎമ്മിനിട്ട് താങ്ങുന്നത് കേൾക്കാനായി.പുള്ളി ഒരു തറവാട് ഭാഗം വെക്കുന്ന സന്ദർഭം അവിടെ വിവരിച്ചു.
പ്രസംഗത്തിൽ നിന്ന്:
1.'ആദ്യം ഭൂമി ഭാഗം വെച്ചു . പിന്നെ വീട് ഭാഗം വെച്ചു .വില പിടിപ്പുള്ള സാധനങ്ങളും ഭാഗം വെച്ചു. ബാക്കി വന്നത് ഒരു കിണ്ടിയാണ്. ആർക്കും വേണ്ടാത്ത ആ കിണ്ടിയാണ് ഇന്ത്യയിലെ സി പി എം'.
2) കേരള മഹാരാജ്യത്തെ കിണ്ടികൾ
മുരളീധരൻ ഇന്ത്യയെ മൊത്തം കണക്കിലെടുത്താണ് സിപിഎം നെ അപ്രകാരം കളിയാക്കിയതെങ്കിലും കേരളത്തെ കണക്കിലെടുക്കുമ്പോൾ 'ആർക്കും വേണ്ടാത്ത കിണ്ടികൾ ' എന്ന് കളിയാക്കപ്പെടാൻ മാത്രം യോഗ്യത നേടിയ പാർട്ടികളിലൊന്നായിരുന്നു ബിജെപി .1977 ലെ തെരഞ്ഞെടുപ്പ് കാലത്താണ് അദ്വാനിയെ പോലുള്ള നേതാക്കളെ കേരള ജനത നേരിട്ട് കാണുന്നത് തന്നെ. അത്രക്കും പരിതാപകരമായിരുന്നു സ്ഥിതി. അന്ന് ബി.ജെപിയുടെ പേര് ജനസംഘം. ഇന്ദിരയുടെ അടിയന്തിരാവസ്ഥക്കെതിരെ സോഷ്യലിസ്റ്റുകളും സംഘടനാ കോൺഗ്രസ്സും , ഭാരതീയ ലോക്ദളും ജനസംഘവുമൊക്കെ ചേർന്ന് ലയിച്ച് 'ജനത ' എന്ന ഒരു പാർട്ടിയായി മാറിയ കാലം. കേരളത്തിൽ സി പി എമ്മുമായി ഐക്യമുന്നണിയുണ്ടാക്കിയാണ് അവർ മത്സരിച്ചത്.
അതുകൊണ്ട് ആ തിരഞ്ഞെടുപ്പ് കാലത്ത് സി പി എം സംഘടിപ്പിച്ച നാലാളുള്ള യോഗത്തിൽ അദ്വാനിക്കൊക്കെ വന്ന് പ്രസംഗിക്കാറായി. പാലക്കാട് ഇടതു സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടഭ്യർത്ഥിച്ചു കൊണ്ട് അദ്വാനി പ്രസംഗിക്കുന്നതിന്റെ ചിത്രം ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായല്ലോ. ആ ഫോട്ടോ ഉണ്ടായത് ഈ സാഹചര്യത്തിലാണ്. 1977 ൽ ശ്രീ പിണറായി വിജയൻ കൂത്തുപറമ്പിൽ നിന്ന് വിജയിച്ചു വരുമ്പോൾ അദ്ദേഹത്തിന് ലഭിച്ചിരുന്ന 34465 വോട്ടിൽ RSSന്റെ ഇന്ദിരാ വിരുദ്ധ വോട്ടും ഉണ്ടായിരിക്കാം എന്നർത്ഥം.
പക്ഷെ RSSമായുള്ള ഐക്യം കൊണ്ടൊന്നും കേരളത്തിൽ നിന്ന് ഒരൊറ്റ എംപിയെയും വിജയിപ്പിച്ചെടുക്കാൻ 1977 ൽ സി പി എമ്മിനായില്ല എന്നത് ചരിത്രം. മാസംഘ് (മാർക്സിസ്റ്റ് - സംഘപരിവാർ ) എന്ന ആ പരീക്ഷണവും പിന്നീടുണ്ടായ കോലീബി പോലെ ദുരന്തമായി അവശേഷിച്ചു എന്നർത്ഥം.
കേരളത്തിൽ 'മാസംഘ്' ദുരന്തമായി എങ്കിലും ഇന്ദിരാഗാന്ധി വരെ തോറ്റു പോയ ഇലക്ഷനായിരുന്നു 1977 ൽ ഇന്ത്യയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പ്. മുൻ കോൺഗ്രസ്സുകാരനും സ്വമൂത്ര പാനിയുമായിരുന്ന (urin therapy)) മൊറാർജി ദേശായിയെ പ്രധാനമന്ത്രിയാക്കി ആദ്യ കോൺഗ്രസ്സിതര ഗവൺമെന്റിന് അവർ തുടക്കം കുറിച്ചെങ്കിലും ജനസംഘത്തിന്റെ ഞടട ബന്ധം വിമർശന വിഷയമായി. RSSനെ തള്ളിപ്പറയാൻ ജനസംഘ പ്രതിനിധികളായ വാജ്പേയിയെ പോലുള്ള മന്ത്രിമാർ തയ്യാറാകാത്തതിനെ തുടർന്ന് ജനതാ പാർട്ടി പിളരുകയും മന്ത്രി സഭ ന്യൂനപക്ഷമാകുകയും ചെയ്തു.
ജനസംഘമെന്ന പേര് ഹിന്ദു മഹാസഭയെയും ഗാന്ധി വധത്തെയും ജനങ്ങളുടെ ഓർമ്മയിൽ നിലനിർത്തുന്നിടത്തോളം ഒരു പാർട്ടിയെന്ന നിലക്ക് ഇന്ത്യയിൽ വളരാനാകില്ലെന്നറിഞ്ഞ ഹിന്ദു പരിവാരം 1980 ൽ പേരൊന്നു പെയിന്റടിച്ച് ഭാരതീയ ജനതാ പാർട്ടിയെന്നാക്കി പൊതു ജനമധ്യത്തിൽ വിപണനമാരംഭിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ അസാധുവിന് ഒരു ഭീഷണിയായി നിന്നിരുന്ന ബി.ജെ പിയെ കേരളത്തിലെ ഹിന്ദുക്കൾ സ്വീകരിക്കുന്നതിനെക്കാൾ മുമ്പ് അർഹിക്കാത്ത സ്ഥാനം കൊടുത്താശീർവ്വദിച്ചത് കേരളത്തിലെ പത്രങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നാല്പതു ശതമാനം വോട്ടുപിടിക്കുന്ന LDF UDF സ്ഥാനാർത്ഥികൾക്കുള്ള അത്രക്കും തന്നെ പ്രാധാന്യം 5 % പോലും പിന്തുണയില്ലാത്ത ബി.ജെപി സ്ഥാനാർത്ഥികൾക്ക് പത്രങ്ങൾ കൊടുത്തു. ദേശാഭിമാനിയും ഇതിൽ പെടും.
മുസ്ലിംവോട്ടു ബാങ്ക് വെച്ച് സമ്മർദ്ദപ്പെടുത്തി മുസ്ലിം ലീഗ് ഉണ്ടാക്കിയിരുന്ന നേട്ടങ്ങളിൽ അസ്വസ്ഥത പൂണ്ട ഒരു വലിയ മുസ്ലീമിതര വിഭാഗം എല്ലാ പത്രങ്ങളുടെ ന്യൂസ് ഡസ്ക്കിലും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അവർ അക്കാലത്ത് മണ്ഡലങ്ങളെ പരിചയപ്പെടുത്തുന്ന ആർട്ടിക്കിളുകളിൽ ആഖജ യുടെ സ്ഥാനാർത്ഥികളെ കൂടി ഉൾപ്പെടുത്തി. 'സ്ഥാനാർത്ഥിക്കൊപ്പം ' എന്ന ഒരു പംക്തി ഉണ്ടാക്കി അതിൽ വലിയ പ്രാധാന്യത്തോടെ ബി.ജെ പി സ്ഥാനാർത്ഥിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ദിവസം കൂടി ഉൾപ്പെടുത്തി.
പിന്നീട് 1994 ൽ ഏഷ്യാനെറ്റ് 'നാട്ടു കൂട്ടമെന്നോ പോരാട്ടമെന്നോ പേരിട്ടുള്ള ' പരിപാടികളുമായി ദൃശ്യമാധ്യമ രംഗത്തു വന്നപ്പോൾ ആ ചാനലിനും മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മൂന്നാമതൊരു പ്രസംഗ സ്തൂപം കൂടി കൊണ്ടുവന്നിട്ട് അവർ ബി.ജെപി സ്ഥാനാർത്ഥിക്കും മികച്ച കവറേജ് കൊടുത്തു. ചുരുക്കിപ്പറഞ്ഞാൽ മാധ്യമങ്ങൾ മുകളിൽ നിന്നും ' കെട്ടിയിറക്കി കെട്ടിയിറക്കി ' ഒഴിവാക്കാനാകാത്ത വിധം അടിച്ചേൽപ്പിച്ചപ്പോൾ ജനങ്ങൾക്ക് ചിരപരിചിതമായി തീർന്ന ഒരു പാർട്ടിയാണ് കേരളത്തിലെ ബി.ജെ പി. അതിന്റെ വളർച്ച മുകളിൽ നിന്നും താഴേക്കായിരുന്നു എന്നർത്ഥം. അതായത് ഉത്തമാ; കേരള മഹാരാജ്യത്തെ മതേതര മാധ്യമങ്ങൾ വല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ബി.ജെപി എന്ന പാർട്ടിയെ, ആർക്കും വേണ്ടാത്ത കിണ്ടിയിൽ നിന്ന് ആർക്കും അവഗണിക്കാനാകാത്ത കണ്ണായ സ്ഥലമാക്കി മാറ്റിയെടുത്തത് . ആയിനത്തിൽ വലിയൊരു കടം ബി.ജെപിക്ക് കേരളത്തിലെ മാധ്യമങ്ങളോട് വീട്ടാനുണ്ടായിരുന്നു. ആ കടമാണ് പലിശയും പലിശക്കു പലിശയും ചേർത്ത് അയ്യപ്പനാമജപക്കാലത്ത് എല്ലാ മാധ്യമ പ്രവർത്തകർക്കും അവർ തിരിച്ചു കൊടുത്തത്.
വാൽക്കഷണമായി
മൂന്ന് പഞ്ച് ഡയലോഗുകൾ :
1) കടം - വീട്ടാനുള്ളതാണ്
2) പക- പോക്കാനുള്ളതാണ്.
3) ഇതിനെല്ലാം കൂടി 'കനൽ ഒരു തരി മതി '
( അടുത്ത പാർട്ട് :2009 ലെ മദനി 19 ലെ ജയരാജൻ )
Stories you may Like
- നായകൻ മോഹൻലാൽ, പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്
- പൊളിറ്റിക്കൽ ത്രില്ലറുമായി സജീവൻ അന്തിക്കാട് എത്തുമ്പോൾ
- 'സന്ദേശം' കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങി': വി.ഡി.സതീശൻ
- വരവേൽപ്പിന്റെ 35 വർഷങ്ങൾ- സഫീർ അഹമ്മദ് എഴുതുന്നു
- കോൺഗ്രസും ബിജെപിയും സിപിഎമ്മിനെ പൊതുശത്രുവാക്കുന്നു; എം വി ഗോവിന്ദൻ
- TODAY
- LAST WEEK
- LAST MONTH
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്