2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കണ്ണൂരിൽ പരിഹാസ്യമായ ഉദ്ഘാടനം നടത്തി എന്ന് എഴുതിയ ദേശാഭിമാനി; ഇപ്പോൾ തുറമുഖ നിർമ്മാണത്തിന് ക്രെയിനുമായി കപ്പൽ എത്തുമ്പോൾ ആഘോഷിക്കുന്നു; വിഴിഞ്ഞത്ത് ഈ ആഘോഷം വേണമോ? കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു

ഡോ ശൂരനാട് രാജശേഖരൻ
2018 ഡിസംബറിൽ ദേശാഭിമാനി ഇങ്ങനെ എഴുതി- 2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരിഹാസ്യമായ ഉദ്ഘാടനം നടത്തി. ഏത് ചെറിയ എയർ സ്ട്രിപ്പിലും ഇറക്കാവുന്ന വ്യോമസേനയുടെ ഡോണിയർ വിമാനം ഇറക്കിയായിരുന്നു ആ ഉദ്ഘാടനം. ഇപ്പോൾ വിമാനത്താവളം പൂർണ്ണ സജ്ജമാക്കി ഡിസംബർ ഒമ്പതിന് 'യഥാർത്ഥ' ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. 2018 ൽ പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. അന്ന് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചതു പോലുമില്ലെന്നതും വസ്തുത.
എന്താണ് ഇപ്പോൾ വിഴിഞ്ഞത്ത് നടക്കുന്നത്. തുറമുഖ നിർമ്മാണത്തിന് വേണ്ടിയുള്ള ക്രെയിനുമായി ഒരു കപ്പൽ വന്നു. യഥാർത്ഥത്തിൽ പുലിമുട്ട് നിർമ്മാണം പോലും പൂർണ്ണമായും പൂർത്തിയായിട്ടില്ല. ഇവിടേക്ക് എത്തുന്നത് നിർമ്മാണ സാമഗ്രികളുമായുള്ള കപ്പലും. ഈ കപ്പൽ വരവിനെയാണ് പിണറായി വിജയന്റെ സർക്കാർ ആഘോഷ പൂർവ്വം ഉദ്ഘാടനം ചെയ്യുന്നത്. 2016ൽ ഉമ്മൻ ചാണ്ടിയുടേത് കണ്ണൂരിലെ പരിഹാസ്യമായ ഉദ്ഘാടനമെന്ന് കളിയാക്കിയവർ എല്ലാം നിർമ്മാണ സാമഗ്രികളുമായി എത്തുന്ന കപ്പലിനെ വരവേൽക്കുകയും സർക്കാരിന്റെ നേട്ടമായി കാണുകയും ചെയ്യുന്നു.
2015ൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവൻ വച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പരിശ്രമ ഫലം. 1000 ദിവസം കൊണ്ട് ആദ്യ ഘട്ട കമ്മീഷനിങ്. ഇതായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ പാറക്കല്ലുകളുടെ ക്ഷാമം മുതൽ, ഓഖി, കോവിഡ് പോലെയുള്ള പ്രതിസന്ധികൾ പറഞ്ഞ് പണി നീട്ടി. എട്ടു കൊല്ലമായിട്ടും കമ്മീഷനിങ് നടന്നില്ല. കണ്ടെയ്നർ ബെർത്ത് നിർമ്മാണം 73 ശതമാനം പൂർത്തിയായി. യാർഡ് ബെർത്ത് നിർമ്മാണം, 34 ശതമാനം. പുലിമുട്ട് നിർമ്മാണം, 53 ശതമാനം. ഡ്രെഡ്ജിങ്, 65 ശതമാനം. തുറമുഖ പ്രവർത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങൾ മാത്രമാണ് സജ്ജം. അവിടേക്കാണ് ബാക്കി നിർമ്മാണത്തിനുള്ള സാമഗ്രികളുമായി കപ്പൽ എത്തുന്നത്. ഈ കപ്പലിനെ ആഘോഷത്തോടെ ഇടതു സർക്കാർ വരവേൽക്കുന്നു.
വിഴിഞ്ഞത്ത് മദർ ഷിപ്പുകൾക്കും എത്താമന്നാണ് വിലയിരുത്തൽ. ഇത്തരമൊരു മദർഷിപ്പല്ല വിഴിഞ്ഞത്തേക്ക് വരുന്നത്. നിർമ്മാണ സാമഗ്രികൾ. തുറമുഖ നിർമ്മാണത്തിന് വേണ്ടി സാധനങ്ങൾ കപ്പലിൽ തന്നെയാണ് എത്തിക്കുക എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ നിർമ്മാണത്തിന്റെ ഭാഗമായുള്ള വിഴിഞ്ഞത്തെ കപ്പൽ വരവിനെ വികസന നേട്ടമായി പിണറായി അവതരിപ്പിക്കുന്നു. ഒരു പക്ഷേ ഉമ്മൻ ചാണ്ടി സർക്കാരിന് അധികാര തുടർച്ച കിട്ടിയിരുന്നുവെങ്കിൽ അഞ്ചു കൊല്ലം മുമ്പെങ്കിലും തുറമുഖ യാഥാർത്ഥ്യമായേനെ. അങ്ങനെ സർക്കാരിന്റെ കെടുകാര്യസ്ഥത അടക്കം ചർച്ചയാകുന്ന വിധത്തിൽ ഇഴഞ്ഞു നീങ്ങുന്ന പദ്ധതിയുടെ നിർമ്മാണ ഘട്ടത്തെ കപ്പൽ വരവിനെയാണ് പിണറായിയും തുറമുഖ മന്ത്രിയുമെല്ലാം വാഴ്ത്തി പാടുന്നത്.
ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണു ഷെൻഹുവ 15ൽ ഉള്ളത്. അതായത് നിർമ്മാണ ഘട്ടത്തിൽ ഇനിയും കപ്പലുകൾ വിഴിഞ്ഞത്ത വരും.
മലബാർ മേഖലയുടെ വ്യോമയാത്രാ സ്വപ്നങ്ങൾക്ക് പുത്തൻ ചിറക് നൽകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യവിമാനം പറന്നിറങ്ങിയത് 2016 ഫെബ്രുവരി 26നായിരുന്നുവെന്നതാണ് വസ്തുത. ട്രാക്കിലെ ബല പരിശോധനയ്ക്ക് വേണ്ടിയുള്ള പരീക്ഷണ ലാൻഡിംഗും പറക്കലും. ഇതിനെ സിപിഎം ആവോളം കളിയാക്കി. അന്നത്തെ മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയുടെ പരീക്ഷണ പറക്കൽ ഉദ്ഘാടനത്തെ പരിഹസിച്ചു.
വ്യോമസേനയുടെ ബംഗളൂരുവിൽ നിന്നുള്ള ഡോണിയർ 228 എന്ന വിമാനമാണ് പരീക്ഷണപ്പറക്കലിന് എത്തിയത്. ഇന്ന് വിമാനത്താവളം പ്രവർത്തിക്കുന്ന അതേ ട്രാക്കിലെ പരീക്ഷണ പറക്കൽ. അന്ന് പക്ഷേ അത് കേരളത്തിലെ പ്രതിപക്ഷം ബഹിഷ്കരിച്ചു. 2016ൽ കണ്ണൂരിൽ ഇറങ്ങിയ വിമാനം പറത്തിയത് കണ്ണൂർ സ്വദേശിയായ എയർമാർഷൽ ആർ. നമ്പ്യാരായിരുന്നു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നമ്പ്യാരെ ആദരിച്ചു. ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനു ഇതോടെ വഴിതുറന്നു. വിമാനം പറന്നിറങ്ങുന്നതിന് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. ആരവത്തോടെയാണ് അവർ ചരിത്ര നിമിഷത്തെ വരവേറ്റത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരീക്ഷണപ്പറക്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷവും ബിജെപിയും ബഹിഷ്കരിച്ചു. പ്രതിപക്ഷ എംഎൽഎമാരും എംപിമാരും ചടങ്ങിനെത്തിയില്ല. ഉദ്ഘാടനവേളയിൽ ഇടതുപക്ഷം മട്ടന്നൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതായിരുന്നു അന്ന് വികസനത്തോടുള്ള സിപിഎം മുന്നണിയുടെ നിലപാട്.
(കേരളത്തിലെ കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ലേഖകനായ ഡോ ശൂരനാട് രാജശേഖരൻ)
- TODAY
- LAST WEEK
- LAST MONTH
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം; സല്യൂട്ട് ചെയ്യേണ്ട ആത്മവീര്യവുമായി നിന്ന തൊഴിലാളികൾ; 41 ജീവനുകൾ രക്ഷിക്കാൻ ഇടയാക്കിയത് 2014ൽ നിരോധന ഏർപ്പെടുത്തിയ റാറ്റ്ഹോൾ മൈനിങ് വഴി; 'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനം'; തൊഴിലാളികളുടെ ആത്മവീര്യത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയും
- ആശ്രമം മൈതാനത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ടത് നാട്ടുകാർ; കേരളത്തിന്റെ അന്വേഷണം അറിഞ്ഞവർ കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു; പിന്നാലെ പാഞ്ഞെത്തിയ കൊല്ലം പൊലീസ്; മലയാളിയുടെ കരുതൽ തിരിച്ചറിഞ്ഞവർ കുട്ടിയെ ഉപേക്ഷിച്ചു പോയത് തന്നെ; കുട്ടിയെ ജീവനോടെ കിട്ടുകയെന്ന ആദ്യ കടമ്പ ജയിച്ചു; ഇനി ആ മാഫിയാ സംഘത്തെ കണ്ടെത്തണം
- 'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജി
- അമ്മയുടെ മാറോടണഞ്ഞു അബിഗേൽ... പൊന്നുമോളെ കണ്ട് വാരിപ്പുണർന്നു ചുംബിച്ചു മാതാവ് സിജി; കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും; കണ്ടു നിന്ന പൊലീസുകാർക്കും കണ്ണു നിറഞ്ഞു; കൊല്ലത്തെ എ ആർ ക്യാമ്പിൽ വികാരനിർഭരമായ കൂടിക്കാഴ്ച്ച
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ്, അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്: വിമർശകർക്ക് മറുപടിയുമായി മുകേഷ്
- കാറിൽ വെച്ച് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; രാത്രിയിൽ ഭക്ഷണം നൽകി; ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു; പൊലീസും ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പുലർത്തിയതിനാൽ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചതെന്ന് എഡിജിപി
- ടെലിവിഷൻ സീരിയൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നു: വനിതാ കമ്മിഷൻ അധ്യക്ഷ
- വെബ് സീരീസിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച യുവാവിനെ അഞ്ജന തന്ത്രത്തിൽ വിളിച്ചു വരുത്തി; ഫോട്ടോ ഷൂട്ടിനെ കുറിച്ചു സംസാരിക്കവേ കൂട്ടാളികൾ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചു; ഒരു ലക്ഷം രൂപയുടെ ഫോൺ കവർന്നു; യുവതിയും സംഘവും പിടിയിൽ
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍