എഐ ക്യാമറ കരാറിൽ വൻഅഴിമതി; കരാറിനായി മത്സരിച്ചത് സാങ്കേതിക തികവില്ലാത്ത കണ്ണൂരിലെ മൂന്നുകറക്കു കമ്പനികൾ; ഒന്നാം സ്ഥാനത്ത് വന്ന സ്ലിറ്റും മറ്റുരണ്ടുകമ്പനികളും ചേർന്ന് കാർട്ടൽ രൂപീകരിച്ച് ടെൻഡർ അട്ടിമറിച്ചെന്ന് സംശയം; സ്രിറ്റിന് കിട്ടിയത് 9 കോടിയുടെ നോക്കുകൂലി; കൊള്ളയ്ക്കെതിരെ നിയമനടപടിയെന്ന് പ്രതിപക്ഷ നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചത് സംബന്ധിച്ച കരാറിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശൻ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ല. ഇതുമായി ബന്ധപ്പെട്ട തെളുവുകൾ തന്റെ പക്കലുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ നൽകിയതെന്നും കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കമ്പനികളാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു.
കരാർ ടെണ്ടറിൽ നാല് കമ്പനികൾ പങ്കെടുത്തു. ടെക്നിക്കൽ യോഗ്യതയില്ലാത്തതിനാൽ ഇതിൽ ഒരു കമ്പനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാർ നൽകി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബിൽകോൾ സോഫ്റ്റ്വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോൺട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സിർട്ടുമായി ഇവർക്ക് പക്ഷേ ബന്ധമുണ്ട്. കെ -ഫോൺ ഇടപാടിൽ സ്രിറ്റിന് ഉപകരാർ നൽകിയ കമ്പനിയാണ് അശോക. ഇവരുടെ സ്വന്തം കമ്പനി. മൂന്നാം കമ്പനിയായ അക്ഷര എന്റർപ്രൈസിനും സ്രിറ്റ് കമ്പനിയുമായി ബന്ധമുണ്ട്. ഈ കമ്പനികൾ കാർട്ടൽ ഉണ്ടാക്കിയാണ് കരാർ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണ്.
സാങ്കേതിക പ്രാധാന്യമുള്ള കേസുകൾ സബ് കോൺട്രാക്ട് നൽകരുതെന്ന് നിർദ്ദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല. മൂന്ന് കമ്പനികൾ ചേർന്നു കാർട്ടൽ ഉണ്ടാക്കി. രണ്ടു കമ്പനികൾ സ്രിറ്റിന് കരാർ കിട്ടാൻ കൂടിയ തുക ക്വട്ട് ചെയ്തു. മത്സരത്തിൽ ഇല്ലാത്ത രണ്ട് ഐ.ടി കമ്പനികൾ സ്രിറ്റിനെ പിന്തുണച്ചു. സാങ്കേതിക തികവില്ലാത്ത കമ്പനിയാണ് സ്രിറ്റ്. അതുകൊണ്ടാണ് പുറത്തുള്ള രണ്ട് കമ്പനികൾ സാങ്കേതിക പിന്തുണ നൽകിയത്. സ്രിറ്റിന് ഒമ്പത് കോടിയാണ് നോക്കുകൂലി. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയോ കമ്പനിയാണ്. അതാരുടേതാണെന്ന് വ്യക്തമാക്കണം. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചത്. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ. കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിൽ. ഊരാളുങ്കലും സ്രിറ്റും ചേർന്നു കമ്പനി നിലവിലുണ്ട്. എഐ കമ്പനി വിഷയത്തിൽ നിയമ നടപടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
232 കോടി രൂപയുടെ പദ്ധതി 151 കോടി രൂപയ്ക്ക് കരാർ നൽകാൻ കെൽട്രോൺ നടത്തിയ ടെൻഡർ നടപടികൾ പോലും സുതാര്യമല്ലായിരുന്നു എന്നാണ് രേഖകൾ തെളിയിക്കുന്നത്. ഇത് സംബന്ധിച്ചു കെൽട്രോണിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം എ ഐ ക്യാമറകൾ കെൽട്രോണാണ് നിർമ്മിക്കുന്നത്. അതിന്റെ നിർമ്മാണത്തിനാവശ്യമായ ഇലക്ട്രോണിക് മൊഡ്യൂളുകൾ വാങ്ങുന്നതിനു വേണ്ടിയാണ് കെൽട്രോൺ ടെൻഡർ വിളിച്ചിരുന്നത്. മേൽപ്പറഞ്ഞ ടെണ്ടറിൽ 4 പേർ പങ്കെടുത്തു. ഇതിൽ ഗുജറാത്ത് ഇൻഫോടെക് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു മതിയായ സാങ്കേതിക യോഗ്യത ഇല്ല എന്ന കാരണത്താൽ അയോഗ്യരാക്കപ്പെട്ടു. എസ് ആർ ഐ ടി അടക്കമുള്ള ബാക്കി മൂന്ന് പേർക്ക് സാങ്കേതിക യോഗ്യത നേടുകയും ചെയ്തു. ഇതിന്റെ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നു എന്ന് കാര്യം വ്യക്തമല്ല.
സാങ്കേതിക യോഗ്യത നേടിയത് എസ് ആർ ഐ ടി, അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ), അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ്.
സാങ്കേതിക യോഗ്യത നേടിയവരിൽ കുറഞ്ഞ തുക കോട്ട് ചെയ്ത എസ് ആർ ഐ ടി L1 ആവുകയും , അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) എന്ന കമ്പനി L2 ആവുകയും ചെയ്തു. എന്നാൽ ഏറ്റവും രസകരമായ കാര്യം അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) എന്ന കമ്പനിയുടെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ അവർ റോഡുകളും പാലങ്ങളും നിർമ്മിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് എന്ന് കാണാൻ സാധിക്കും. ഹൈവേകളും, പാലങ്ങളും, റെയിൽവേ, ബിൽഡിങ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, വാട്ടർ ഡിസ്ട്രിബ്യൂഷൻ അടക്കമുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നത് എന്ന് വെബ്സൈറ്റിൽ നിന്നും വ്യക്തമാണ്. ഇവർക്ക് എ ഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഉള്ളതായി അവരുടെ വെബ്സൈറ്റിൽ പറയുന്നില്ല.
എന്നാൽ ഈ സ്ഥാപനത്തിന് കെ-ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട എസ് ആർ ഐ ടി 314 കോടി രൂപയുടെ ഉപകരാർ നൽകിയിരുന്നു എന്നാണ് 2019 ൽ മാധ്യമങ്ങളിൽ അവരുടേതായി വന്ന വാർത്താകുറിപ്പിൽ പ്രതിപാദിക്കുന്നത്. അതായത്, ഈ ടെൻഡറിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ എസ് ആർ ഐ ടിയുടെ ഉപകരാറുകൾ അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) ഏറ്റെടുത്തിട്ടുണ്ട് എന്ന് വ്യക്തം. എ ഐ കാമറ നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാത്തതും, എസ് ആർ ഐ ടി യുടെ കരാറുകൾ ഏറ്റെടുത്തു നടത്തുന്ന അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) 'Cartel formation' നടത്താനായിരുന്നോ ടെൻഡറിൽ പങ്കെടുത്തത് എന്ന സംശയമാണ് ഉയരുന്നത്.
അതോടൊപ്പം, ടെൻഡറിൽ പങ്കെടുത്ത മൂന്നാമത്തെ കമ്പനി കെ ഫോൺ പദ്ധതിയുടെ ഐ എസ് പി (Internet Service provider) Infrastructure ടെൻഡറിൽ പങ്കെടുത്ത കമ്പനിയാണ്. ഇവർക്കും എസ് ആർ ഐ ടി യുമായി അടുത്ത ബന്ധമുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. അങ്ങനെ എസ് ആർ ടി ഐ ടി 'cartel' രൂപീകരിച്ചുകൊണ്ടു ടെൻഡർ അട്ടിമറിക്കുകയായിരുന്നു എന്ന സംശയം ശക്തിപ്പെടുകയാണ്.
എസ് ആർ ഐ ടി എന്ന സ്ഥാപനം വളഞ്ഞ വഴിയിലൂടെ ടെൻഡർ നേടിയെടുത്തത്തിനു ശേഷം കേരളത്തിലെ രണ്ട് സ്ഥാപനങ്ങളുമായി വീണ്ടുമൊരു കൺസോർഷ്യം കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. ഈ കൺസോർഷ്യം കരാർ പ്രകാരം മറ്റു രണ്ടു കമ്പനികൾ പദ്ധതിക്ക് ആവശ്യമായ മുതൽ മുടക്കും, ജോലികളും പൂർണമായി ഏറ്റെടുക്കണമെന്നും എന്നാൽ എസ് ആർ ഐ ടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തിൽ( കമ്മീഷൻ ) നൽകണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അതായതു നോക്കുകൂലി. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഈ കരാറിൽ ഏർപ്പെട്ടിരിക്കുന്ന പ്രസാഡിയോ എന്ന സ്ഥാപനത്തിന്റെ രാഷ്ട്രീയ ബന്ധവും, ഭരണത്തിനുള്ള സ്വാധീനവും പരിശോധിക്കണം. എസ് ആർ ഐ ടി ഇവരുമായി നടത്തിയ മീറ്റിംഗിൽ വിദേശത്ത് നിന്നും ആരൊക്കെ പങ്കെടുത്തിരുന്നൂ എന്ന് അന്വേഷിക്കണം.
സർക്കാരുമായി അടുത്ത് നിൽക്കുന്ന എസ് ആർ ഐ ടി ടെൻഡർ നടപടികൾ അട്ടിമറിച്ചുകൊണ്ടു കരാർ നേടിക്കൊടുത്തു കൊണ്ട് കമ്മീഷൻ പറ്റുന്ന ഒരു ഇടനിലക്കാരൻ മാത്രമായിരുന്നു എന്ന് ഈ കരാറിൽ നിന്നും വ്യക്തം.പിനീട് ഈ കരാറിൽ ഒരു സ്ഥാപനം പിന്മാറി. നിലവിൽ മറ്റൊരു സ്ഥാപനമാണ് പണം മുടക്കിയിരിക്കുന്നത്. ആ സ്ഥാപനം ഏതാണ് എന്ന് വ്യക്തമാക്കണം.
ഇതോടൊപ്പം, കെൽട്രോൺ ടെൻഡറിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ് ആർ ഐ ടി ടെക്നോപാർക്കിലെയും, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികൾ എസ് ആർ ഐ ടി യെ സാങ്കേതികമായി സഹായിച്ചുകൊള്ളാം എന്ന അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കരാർ നേടിയെടുത്തത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഈ രണ്ട് കമ്പനികളുടെ പേരിലാണ് ഈ കരാർ നേടിയെടുത്തത് എന്ന് സാരം. ഇതിൽ ടെക്നോപാർക്കിലെ സ്ഥാപനത്തിലെ ഉന്നതർക്ക് പാർട്ടി നേതാക്കളുമായും ഭരണ സംവിധാനവുമായും അടുത്ത ബന്ധമുണ്ട്.ഇതും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- കാണാതായ ഡി.സി.സി പ്രസിഡന്റിന്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ; വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്