Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

വിവാഹത്തിനായി ക്ഷണിച്ചിരുന്നത് 1200പേരെ; ഭക്ഷണത്തിനും, പന്തൽ ഡെക്കേറഷനുമെല്ലാം അഡ്വാൻസും കൊടുത്തു; കെങ്കേമമാക്കാനുദ്ദേശിച്ച വിവാഹം അവസാനം മാറ്റിവെച്ചു; ഇനിയെല്ലാം മഹാമാരി അവസാനിച്ച ശേഷംമാത്രമെന്ന് സുഭീഷും അനഘയും

വിവാഹത്തിനായി ക്ഷണിച്ചിരുന്നത് 1200പേരെ; ഭക്ഷണത്തിനും, പന്തൽ ഡെക്കേറഷനുമെല്ലാം അഡ്വാൻസും കൊടുത്തു; കെങ്കേമമാക്കാനുദ്ദേശിച്ച വിവാഹം അവസാനം മാറ്റിവെച്ചു; ഇനിയെല്ലാം മഹാമാരി അവസാനിച്ച ശേഷംമാത്രമെന്ന് സുഭീഷും അനഘയും

ജംഷാദ് മലപ്പുറം

മലപ്പുറം: 1200പേരെ ക്ഷണിച്ചു. ഭക്ഷണത്തിനും, പന്തൽ ഡെക്കേറഷനുമെല്ലാം അഡ്വാൻസ്‌വരെ കൊടുത്തു. വിവാഹം കെങ്കേമമാക്കാനുദ്ദേശിച്ച സുഭീഷിന്റെ വിവാഹം അവസാനം മാറ്റിവെച്ചു. ഇനിയെല്ലാം മഹാമാരി അവസാനിച്ച ശേഷംമാത്രമെന്ന് മലപ്പുറം താനൂർ സ്വദേശി സുഭീഷ്. ആഗോള മഹാമാരിയായി മാറിക്കഴിഞ്ഞ കോവിഡിനെ മറികടക്കാൻ പലരും വിവാഹച്ചടങ്ങുകൾവരെ മാറ്റിവെക്കുമ്പോൾ മറ്റുചിലർ ആർഭാട വിവാഹംതന്നെ നടത്താൻ ശ്രമിക്കുന്ന കാഴ്‌ച്ചയും ഇതിനോടകം സാക്ഷരകേരളത്തിലുണ്ടായി.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് ആർഭാട വിവാഹം നടത്താൻ ശ്രമിച്ച മലപ്പുറം പാങ്ങ് ചെന്തപ്പറമ്പിലെ തിരുത്തിരുത്തിൽ സൈതിനെതിരെയാണ് കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റർചെയ്തത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ് നിർദ്ദേശത്തെ മറികടന്ന ആർഭാടമായി നടത്താനൊരുങ്ങിയത്. ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർഭാടമായി വിവാഹം നടത്തുന്നത് ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. ശനിയാഴ്‌ച്ചയായിരുന്നു വിവാഹം.

അതേ സമയം കോവിഡ് കരുതൽ നടപടികളുടെ ഭാഗമായി പലരും വിവാഹങ്ങൾ മാറ്റിവെക്കുന്ന സ്ഥിതി വിശേഷവുമുണ്ട്. മലപ്പുറം താനൂർ പരിയാപുരം സുബീഷുംഅനഘയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചു. ജനങ്ങൾ ഒന്നിച്ചു കൂടുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിർദ്ദേശം പാലിച്ചാണ് 2020 ഏപ്രിൽ അഞ്ചിന് നടത്താൻ നിശ്ചയിച്ച വിവാഹം മാറ്റി വെച്ചതെന്ന് സുബീഷ് പറഞ്ഞു. പുതിയ വിവാഹ തീയ്യതി പിന്നീട് തീരുമാനിക്കും. 1200പേരെ ക്ഷണിച്ചുകൊണ്ടുള്ള വലിയ വിവാഹ സൽക്കാരമായിരുന്നു സുഭീഷ് ഒരുക്കിയിരുന്നത്. ഇതിനുവേണ്ടി ആളുകളെ 90ശതമാനവും ക്ഷണിച്ചും കഴിഞ്ഞിരുന്നു.

ഭക്ഷണം, പന്തൽ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങൾക്കും അഡ്വാൻസ്‌വരെ കൊടുക്കുകയും ചെയ്തിരുന്നെങ്കിലും അവസാനഘട്ടം ഒഴിവാക്കുകയായിരുന്നു. ആർഭാടമില്ലാതെ വിവാഹം നടത്തിയാൽ പോലും ബന്ധുക്കൾ ഉൾപ്പെടെ ചുരുങ്ങിയത് 20പേരെങ്കിലും എത്തേണ്ട സാഹചര്യമുണ്ടാകും. ഇതും നിലവിലെ സാഹചര്യത്തിൽ പ്രയാസം സൃഷ്ടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിവാഹം മാറ്റിവെച്ചതെന്ന് സുബീഷ് പറഞ്ഞു. ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ മാറ്റിവെക്കുന്ന സ്ഥിതി വിശേഷമുണ്ട്. ഈ സന്ദർഭത്തിൽ വിവാഹം നടത്തുന്നതിനെ കുറിച്ചു ആലോചിക്കാൻ പറ്റുന്ന സമയമല്ല. ഈ മഹാമാരി വിട്ടൊഴിഞ്ഞ ശേഷം മാത്രമെ ഞങ്ങൾ ഇനി വിവാഹ ദിവസത്തെ കുറിച്ച് ആലോചിക്കൂവെന്നും സുഭീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP