ചട്ടയുമിട്ട് പുഞ്ചിരിയോടെ തറവാട്ടിലെ വരാന്തയിൽ ഇരുന്ന് പറയും: 'എനിക്കിങ്ങനെ എല്ലാ ദിവസവും രാവിലെ എഴുതാനും വായിക്കാനും ആണിഷ്ടം'; എഴുത്തുപുരയിൽ ധൃതിയോടെ പിറവികൊള്ളുന്നത് കഥയും കവിതയും ലേഖനങ്ങളും; 25 കൃതികൾ ചേർത്ത് 'മിഴികൾ നനയാതെ' എന്ന സമാഹാരം പ്രകാശിതമായത് 92 ാം വയസിൽ; കോട്ടയം കൂത്രപ്പള്ളിയിലെ ഏലിക്കുട്ടി അമ്മച്ചിക്ക് ഇത് എഴുത്തിന്റെ യൗവനകാലം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: എഴുതിയാൽ മാത്രമേ എഴുത്തിന്റെ പ്രയാസം മനസ്സിലാകൂ. അതുകൊണ്ട് തന്നെ ഉള്ള സമയത്ത് എറ്റവും നന്നായി എഴുതി ഫലിപ്പിക്കുകയാണ് പണിപ്പാട്. ചിലർ കുട്ടിക്കാലത്തോ, കൗമാരകാലത്തോ ഒക്കെ ചില്ലറ സർഗ്ഗമിന്നലുകൾ കാട്ടിയ ശേഷം ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പെട്ട് സ്വയം അടങ്ങും. കോട്ടയം ജില്ലയിലെ കറുകച്ചാൽ പഞ്ചായത്തിൽ പെട്ട കൂത്രപ്പള്ളിയിലെ 92 കാരിയായ ഏലിക്കുട്ടി അമ്മച്ചിയെ അതിന് കിട്ടില്ല. അമ്മച്ചി പറയും: എനിക്കിങ്ങനെ തറവാട്ടിലെ സിറ്റൗട്ടിലിലിരുന്ന് എല്ലാ ദിവസവും രാവിലെ എഴുത്തിലും, വായനയിലും മുഴുകുന്നതാണ് ഇഷ്ടം. ചില്ലറക്കാരിയല്ല ഏലിക്കുട്ടി അമ്മച്ചി. ഡയറികളിലെവിടെയൊക്കെയോ കുറിച്ചിട്ട രചനകളും ചിന്താശകലങ്ങളും പുസ്തകമായി പുറംലോകം കണ്ടിരിക്കുകയാണ്. അമ്മച്ചിയുടെ 25 കൃതികൾ ചേർത്തൊരു സമാഹാരം പ്രകാശിതമായി.
'മിഴികൾ നനയാതെ' എന്ന പേരിൽ പുസ്തകരൂപത്തിലായ തന്റെ തിരഞ്ഞെടുത്ത ഇരുപത്തിനാലു ലേഖനങ്ങളും കവിതയും കൺകുളിർക്കെ കണ്ട്, വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും തൊണ്ണൂറ്റിരണ്ടിന്റെ നിറവിൽ നിൽക്കുന്ന ഏലിക്കുട്ടിഅമ്മച്ചി ഇപ്പോഴും വായനയുടെയും എഴുത്തിന്റെയും തിരക്കിലാണ്.
1928 സെപ്റ്റംബർ 11 ചൊവ്വാഴ്ച കോട്ടയം കറുകച്ചാൽ പുത്തൻപുരയ്ക്കൽ കുടുംബത്തിൽ പി.ഡി സെബാസ്റ്റ്യന്റെ (പാതയിൽ കുഞ്ഞച്ചൻ )യും മറിയക്കുട്ടി (കാവാലം പുളിമൂട്ടിൽ)യുടെയും എട്ടാമത്തെ അംഗമായായിരുന്നു ഏലിക്കുട്ടി അമ്മച്ചിയുടെ ജനനം. ഒന്നര വയസ്സുള്ളപ്പോൾ തന്നെ സ്വന്തം അമ്മയെ നഷ്ടമായെങ്കിലും ജ്യേഷ്ഠത്തി അന്നമ്മയുടെയും മറ്റു സഹോദരങ്ങളുടെയും രണ്ടാനമ്മയുടെയും സംരക്ഷണത്തിൽ വളർന്ന്, നെടുംകുന്നം എം.എം.ജി സ്കൂളിൽ നിന്നും ഏഴാം ക്ലാസുവരെ വിദ്യാഭ്യാസവും നേടി. പതിനാറാമത്തെ വയസ്സിൽ കൂത്രപ്പള്ളി കളപ്പുരയ്ക്കൽ സ്കറിയ സെബാസ്റ്റ്യ(അപ്പച്ചൻ)നുമായുള്ള വിവാഹശേഷം കൂത്രപ്പള്ളിയിലുള്ള കളപ്പുരയ്ക്കൽ തറവാട്ടിലാണ് താമസം.
'ഹൃദയത്തിന്റെ നാലറകളിലും അവൾ ഓരോ ബിംബത്തെ സൂക്ഷിക്കുന്നു. ഒന്നാമത്തെ അറയിൽ ഒരമ്മയെ, രണ്ടിൽ ഒരു പെങ്ങൾ, മൂന്നിൽ ഒരു സഖി, നാലിൽ ഒരു സന്യാസിനി' എന്ന് ഫാദർ ബോബി ജോസ് കട്ടികാട് പറഞ്ഞതുപോലെ, മകളായി തുടങ്ങി പെങ്ങളായി, സഖിയായി, അമ്മയായി അവസാനം പക്വത നിറഞ്ഞ ഒരു സന്യാസിനിയുടേതായ സാരോപദേശങ്ങളും നിർദ്ദേശങ്ങളും ആഗ്രഹങ്ങളുമാണ് 24 ലേഖനങ്ങളും കവിതയുമടങ്ങിയ 'മിഴികൾ നനയാതെ' എന്ന പുസ്തകത്തിൽ കാണുവാൻ കഴിയുന്നത്.
'നിങ്ങൾക്ക് നൈവേദ്യമേകുവാൻ രാവെത്ര
ഒട്ടിയ വയറുമായ് കാത്തിരുന്നീ അമ്മ'
എന്ന് തന്റെ കവിതയിൽ കുറിച്ചിട്ട വരികൾ, ഏതൊരു അമ്മയുടെയും ജീവിതത്തിൽ അനുഭവിക്കുന്ന യാതനകളുടെ ബഹിർസ്ഫുരണമാണ്.
92 വർഷത്തെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ
' വിലമതിക്കാനാവാത്ത നിധിയാണ് സ്ത്രീത്വം. ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം സമ്മാനിച്ചത് എന്താണെന്ന് ചോദിച്ചാൽ, എന്റെ സ്ത്രീത്വം എന്ന മഹനീയ സ്ഥാനം തന്നെ. ഈ ഭൂമിയിൽ 92 വർഷം അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ കഴിഞ്ഞതു തന്നെ എത്രയോ വലിയ ദൈവാനുഗ്രഹമാണ്. മക്കൾക്കു ജന്മം നൽകി വളർത്തി ഓരോ നല്ല സ്ഥാനങ്ങളിൽ എത്തിക്കുവാൻ ഒരമ്മ എത്രമാത്രം ത്യാഗമാണ് സഹിക്കുന്നത്! ജീവിതത്തിൽ ആസ്വദിച്ച് മതിവരാത്ത അനുഭൂതികൾ സമ്മാനിച്ച വിവിധ പദവികളിൽ ഏറ്റവും ശ്രേഷ്ഠമായ വരദാനം മാതൃത്വം തന്നെ'.
കുടുംബിനിയായി 76 വർഷം
തീച്ചൂളയിലെ സഹനവും ത്യാഗവും വഴി മഹത്വത്തിലേയ്ക്ക് പ്രവേശിക്കുവാൻ വിളിക്കപ്പെട്ടവരാണ് കുടുംബിനികൾ. വിവാഹിതയാകുമ്പോൾ അവൾ ഒരു വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. ഭർത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും കാര്യങ്ങളിൽ അവൾ ശ്രദ്ധയും പ്രതീക്ഷയുമുള്ളവളായിരിക്കണം. കുടുംബജീവിതം ഭദ്രവും പരിശുദ്ധവും ഉറപ്പുള്ളതുമാകണമെങ്കിൽ, കുടുംബാംഗങ്ങൾക്ക് പരസ്പരസ്നേഹവും സഹിഷ്ണുതയും വിശ്വാസവും ഉണ്ടായിരിക്കണം. ഭാര്യാഭർത്താക്കന്മാർ പരസ്പര ഐക്യത്തോടെയല്ല ജീവിക്കുന്നതെങ്കിൽ, ഒറ്റ ചിറകടിച്ച് ഉയരത്തിലേയ്ക്കു പറന്നുയരുവാൻ ശ്രമിക്കുന്ന പക്ഷിയുടെ തൃഷ്ണ പോലെ ജീവിത ലക്ഷ്യങ്ങൾ നിഷ്പ്രഭമായി പോകാം. തിളക്കം ഒട്ടും കുറയാതെ പുഞ്ചിരിയോടെ നിലനിൽക്കുന്ന ഉറ്റവർ കരുത്തായി എന്നും കൂടെയുണ്ടെങ്കിൽ കുടുംബങ്ങൾ എന്നുമെന്നും ഇമ്പമുള്ളതായി നിലനിൽക്കും.
ലേഖനങ്ങളിൽ നിറയുന്നത് സ്നേഹം
'നിരാശബോധത്തിനും പരാജയഭീതിക്കുമെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് സ്നേഹം. സുഖങ്ങൾ കേവലം നിസ്സാരങ്ങളാണ്. അവ, അനന്തവിഹായസ്സിലേക്കു പറന്നു പോകുന്ന പക്ഷികളെപ്പോലെ എവിടേക്കോ പറന്നുമറയും', ഏലിക്കുട്ടിയമ്മ പറയുന്നു.
'സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന ലേഖനത്തിൽ അമ്മച്ചി പറയുകയാണ്.'കയ്പേറിയ അനുഭവങ്ങൾ വിസ്മരിക്കാതെയിരുന്നാൽ, നാം മറ്റുള്ളവരുടെ വിഴുപ്പുകൾ ചുമക്കുന്ന മൃഗങ്ങൾക്ക് തുല്യമാകും. പകയുടെ, കുറ്റബോധത്തിന്റെ, നിരാശയുടെ, ശത്രുതയുടെ വിഴുപ്പുകൾ നമ്മെ ദ്രോഹിച്ചവർ തന്നെ ചുമക്കട്ടെ. മറ്റുള്ളവർ ചെയ്ത തെറ്റുകളെയോർത്ത് അവരല്ലെ കൂടുതൽ വിഷമിക്കേണ്ടത്?'. സാമൂഹിക പ്രതിബദ്ധതയുടെ നിറഭേദങ്ങളെയാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ഈ വാക്കുകളിലൂടെ നാം ദർശിക്കുന്നത്.
ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിയാവാം തൊണ്ണൂറ്റി രണ്ടുകാരിയായ ഏലിക്കുട്ടി അമ്മച്ചി. ഒരു നൂറ്റാണ്ടിനോടടുത്ത അനുഭവങ്ങളാൽ മനസ്സ് നിറഞ്ഞു നിൽക്കുമ്പോഴും ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പ്രസരിപ്പും ചുണ്ടുകളിൽ വാടാതെ വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയും പ്രതിസന്ധികളിൽ ഇളംതലമുറയ്ക്ക് ഊർജ്ജമാകും. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും എന്നും ആറു മണിയോടെ ഏലിക്കുട്ടി അമ്മച്ചി എഴുന്നേൽക്കും. എട്ടു മണിയോടെ ടി.വിയിലൂടെ കുർബ്ബാനയിൽ പങ്കെടുക്കും. പിന്നീട് പത്രവായനയാണ്. പ്രഭാതഭക്ഷണത്തിന് ശേഷം വായന തുടരും. കഥയും കവിതയും ലേഖനങ്ങളുമുൾപ്പെടെ എല്ലാ തരത്തിലുള്ള പുസ്തകങ്ങളും ഇഷ്ടമാണ്. കേൾവിക്കുറവുണ്ടെങ്കിലും കാഴ്ചയ്ക്ക് കുഴപ്പമില്ല.
മക്കളുടെയും കൊച്ചുമക്കളുടെയുമുൾപ്പെടെ നാലു തലമുറകളിൽ പെട്ട ഭൂരിഭാഗം ബന്ധുമിത്രാദികളുടെയും ജന്മദിനമുൾപ്പെടെ എല്ലാ വിശേഷദിനങ്ങളും മന:പ്പാഠമാണ് അമ്മച്ചിക്ക്. മുണ്ടും ചട്ടയുമണിഞ്ഞ് പുഞ്ചിരിയോടെ തറവാട്ടിലെ സിറ്റൗട്ടിലിലിരുന്ന് എല്ലാ ദിവസവും രാവിലെ തന്നെ എഴുത്തും വായനയും തുടങ്ങുന്ന ഏലിക്കുട്ടി അമ്മച്ചി, പുസ്തകങ്ങൾക്കു നേരെ നെറ്റിചുളിക്കുന്ന ഇളംതലമുറയ്ക്ക് ഒരു മാതൃക തന്നെയാണ്.
75 വർഷം താങ്ങും തണലുമായിരുന്ന ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചതോടെ മൂത്ത മകൻ കുഞ്ഞും മൂന്നാമത്തെ മകൻ കുഞ്ഞുമോനും ഭാര്യ ബ്ലോസവും ഏതു നിമിഷവും സഹായത്തിനായി കൂടെയുണ്ട്. ഓസ്ട്രിയയിലുള്ള ഇളയ മകൻ മോനിച്ചന്റെ ഉത്സാഹത്തിൽ പുസ്തകമാക്കിയ 'മിഴികൾ നനയാതെ'യ്ക്കു ശേഷം അടുത്ത ഗ്രന്ഥത്തിനായുള്ള തയ്യാറെടുപ്പുകൾ ഏലിക്കുട്ടി അമ്മച്ചി തുടങ്ങിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍