ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ - പത്രപ്രവർത്തന ചരിത്രം; എടത്തട്ട നാരായണന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ ഇതിഹാസമായിരുന്ന എടത്തട്ട നാരായണന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. കോട്ടയം പ്രസ്സ് ക്ലബിൽ വെച്ച് മലയാള മനോരമ, മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മഹേഷ് വിജയൻ എടത്തട്ടക്ക് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. രാം കുമാർ പിയാണ് രചയിതാവ്. എടത്തട്ടയെ കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം 40 വർഷത്തിന് ശേഷം ഇംഗ്ലീഷിലോ മലയാളത്തിലോ ആദ്യമായി പുറത്ത് വരുന്ന കൃതിയാണ് ഇത്.
സ്വതന്ത്ര ഇന്ത്യയിലെ മികച്ച പത്രാധിപമാരിലൊരാളായ എടത്തട്ട നാരായണന്റെത് ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ വേറിട്ടൊരു വ്യക്തിത്വമാണ്. കേരളത്തിന്റെ വടക്കു നിന്നൊരാൾ ഇന്ത്യയുടെ വടക്കെത്തി ദേശീയ പത്രപ്രവർത്തനത്തിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായി മാറുകയായിരുന്നു. എടത്തട്ട നാരായണൻ എന്ന പത്രപ്രവർത്തകന്റെ ജീവചരിത്രം മാത്രമല്ല, ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയചരിത്രവും പത്രപ്രവർത്തന ചരിത്രവും കൂടിയാണ് പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും അതിന്റെ പേരിൽ ഒരു കടലാസുകഷണം പോലും സമ്മാനമായി കൈപ്പറ്റുകയും ചെയ്യാതിരുന്ന നിസ്വാർത്ഥനായ പോരാളി, സാക്ഷാൽ ജവഹർലാൻ നെഹ്റുവിനൊപ്പം പതിവായി ചായ - ചില നേരങ്ങളിൽ സ്മോളും കുടിച്ചിരുന്ന സുഹൃത്ത്. ഇടതുപക്ഷാഭിമുഖ്യമുള്ള ലിങ്ക് വാരികയും പേട്രിയറ്റ് പത്രവും ഇംഗ്ലിഷിൽ തുടങ്ങി വിജയിപ്പിച്ച പത്രാധിപർ, ബിസിനസുകാരുടെയോ രാഷ്ട്രീയകക്ഷികളുടെയോ പിൻബലമില്ലാതെ ഡൽഹിയുടെ ഹൃദയത്തിൽ ലിങ്ക് ഹൗസ് എന്ന വലിയ പത്രമോഫീസ് പണി തീർത്ത സംരംഭകൻ എന്നിങ്ങനെ ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ ഇതിഹാസമായി മാറിയ എടത്തട്ടയുടെ ജീവിതമാണ് പുസ്തകത്തിലൂടെ പുതുതലമുറയ്ക്ക് മുന്നിലെത്തുന്നത്.
1907 മുതൽ 1978 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ബോളിവുഡ് സിനിമയെ പോലും അതിശയിക്കുന്നത്ര സംഭവബഹുലമായിരുന്നു. ഒരു നോവൽ പോലെ വായന സാധ്യമാകുന്ന രൂപത്തിലാണ് പി. രാംകുമാർ എഴുതിയ 'എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും'. എന്ന ജീവചരിത്രം.
ഇന്ത്യയിലെ ആദ്യത്തെ വാർത്താ വാരികയായ ' ലിങ്ക്' ന്റെ (1957) സ്ഥാപക പത്രാധിപരായിരുന്ന എടത്തട്ട 1963 ൽ ആരംഭിച്ച 'ഇടതുപക്ഷ വീക്ഷണമുള്ള, ഡൽഹിയിലെ ആദ്യത്തെ ഇംഗ്ലീഷ് ദിനപത്രമാണ് ' പേട്രിയറ്റ്'. ബോംബെയിലെ ഫ്രീ പ്രസ് ജേർണലിന്റെ ആദ്യത്തെ മലയാളിയായ എഡിറ്റർ. ( 1958) വിഖ്യാതമായ ശങ്കേഴ്സ് വീക്കിലിയെ വിജയത്തിലെത്തിച്ച, പേര് വെക്കാത്ത, എഡിറ്റർ. എന്നിങ്ങനെ പോകുന്നു അര നൂറ്റാണ്ട് കാലം മുഴുവൻ സമയ പത്രപ്രവർത്തകനായിരുന്ന, എടത്തട്ടയുടെ ഖ്യാതി.
സംഭവബഹുലമായി ജീവിച്ചപ്പോഴും കാര്യമായ രേഖകളൊന്നും അവശേഷിപ്പിക്കാതെയാണ് എടത്തട്ട കടന്നുപോയത്. 'ടൈംസ് ഓഫ് ഇന്ത്യ'യിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'പേട്രിയറ്റി'ലുമൊക്കെയുള്ള കോളങ്ങളിലൂടെ ആയിരക്കണക്കിനു വായനക്കാരെ സ്വന്തമാക്കിയ എടത്തട്ട, ആത്മകഥ പോയിട്ട് മരുന്നിനൊരു പുസ്തകം പോലും എഴുതിയില്ല. ഇന്റർനെറ്റിൽ നല്ല ചിത്രങ്ങളോ വിക്കിപീഡീയയിൽ നല്ലൊരു ജീവചരിത്രക്കുറിപ്പോ അദ്ദേഹത്തെക്കുറിച്ച് ഇല്ല.
എടത്തട്ടയുടെ സമകാലികരെ അന്വേഷിച്ചെടുത്തും മറവിയിലാണ്ടുപോയ ചില പുസ്തകങ്ങളും ലേഖനങ്ങളും തിരഞ്ഞുപിടിച്ചുമൊക്കെയാണ് 22 കൊല്ലത്തെ പരിശ്രമത്തിനു ശേഷം രാംകുമാർ പുസ്തകം പൂർത്തിയാക്കിയത്. സാഹസികം എന്നല്ലാതെ വേറൊന്നും ഈ പ്രയത്നത്തേക്കുറിച്ച് പറയാനില്ല.
ഒ വി വിജയനും എം പി നാരായണപിള്ളയും മുതൽ കാർട്ടൂണിസ്റ്റ് കുട്ടിയും ബാബു ഭാസ്കറും വരെയുള്ളവരുടെ ഓർമകൾ ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എടത്തട്ടയ്ക്കൊപ്പം പേട്രിയറ്റിൽ ജോലി ചെയ്ത പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ ഓർമകൾ ആമുഖക്കുറിപ്പായി ചേർത്തിരിക്കുന്നു. പത്രപ്രവർത്തകർക്കും ചരിത്രാന്വേഷികൾക്കും ഒരു നിധിയായി ഈ പുസ്തകം അനുഭവപ്പെടും. ഇന്ദുലേഖ ഡോട്ട് കോം പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ വില 200 രൂപയാണ്.
ദേശിയ പത്ര രംഗത്തുള്ള ഒരു മലയാളി എഡിറ്ററെ കുറിച്ച് മലയാളത്തിൽ വരുന്ന ആദ്യത്തെ ജീവചരിത്രമാണ് ഇത്. പോത്തൻ ജോസഫിന്റെ ഇംഗ്ലീഷ് പരിഭാഷ (ടിജെഎസ്. ജോർജ് ). സി.പി.രാമചന്ദ്രൻ - എഡിറ്റർ - രഘുനാഥൻ പറളി (2001) എന്നിവ മലയാളത്തിലെ ഈ നിരയിൽ ഉള്ളവ.
എടത്തട്ട എഴുതിയ ലേഖനങ്ങളും, എടത്തട്ടയെ അനുസ്മരിച്ച് നാല് സമകാലിനരായ വ്യക്തികൾ, പി.എൻ ഹക്സർ, സി.അച്ചുത മേനോൻ ,എം. ചലപതിറാവു, നിഖിൽ ചക്രവർത്തി എന്നിവർ എഴുതിയ ഓർമ്മക്കുറിപ്പും ഇതിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. അതാണ് നേരത്തെ പറഞ്ഞ രണ്ട് ബുക്കിൽ നിന്ന് ഇതിനെ വ്യതസ്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍