കൊടുംവേനലിലെ കുളിർ മഴ പോലെ; സ്വാമി അധ്യാത്മാനന്ദയുടെ 'വിദ്യാസ്മൃതിലയം' കഥകൾക്ക് വേണ്ടി അവതാരികയുമായി സി രാധാകൃഷ്ണൻ
മറുനാടൻ ഡെസ്ക്
വലുപ്പവും തൂക്കവും നോക്കിയാൽ ഇതൊരു ചെറിയ പുസ്തകമാണ്. ഏതാനും മണിക്കൂറുകളിൽ വായിച്ചു തീർക്കാം- ഇത് ഇപ്പോൾ ഞാൻ ചെയ്ത പോലെ . പക്ഷെ ഈ പുസ്തകത്തിന്റെ യഥാർത്ഥ ആകാരം ഏറെ വലുതു തന്നെ. കാരണം, ഇത് അനേകതരം വർത്തമാനകാല മഹാഭയങ്ങളിൽ നിന്ന് മോചനം നൽകാൻ മതിയാവുന്നു. അത്ഭുതമില്ല. അറിവും വാത്സല്യവും ആത്മശുദ്ധിയുമുള്ള ആചാര്യന്മാരുടെ അനുഗ്രഹം അങ്ങനെ ആണല്ലോ. അകത്തു വിതയ്ക്കപ്പെട്ട വിത്തായി അത് കിളിർത്തുവളർന്ന് ഉള്ളത്തെ പച്ചപിടിപ്പിക്കുന്നു.
മൂന്നു വൻ പേടികളെയാണ് മായാജാലം കൊണ്ടെന്ന പോലെ ഈ ഒരുപ്പുകിൽ കൃഷിയിലൂടെ ഒഴിപ്പിക്കുന്നത്. വിദ്യാലയം എന്നിടത്തെ കുറിച്ച് അദ്ധ്യാപകനും വിദ്യാർത്ഥിക്കുമുള്ള താന്താങ്ങളുടെ ഇനം പേടിയാണ് ആദ്യത്തേത് . ഉപന്യസിച്ചല്ല, കഥ പറഞ്ഞ് ഇരുകൂട്ടരേയും സ്വാമിജി കഥയുള്ളവരാക്കുന്നു. ഒട്ടും മുഷിപ്പിക്കാതെ .
കഥ കേൾക്കുന്നവരുടെ വിതാനത്തിൽ താഴെ നിലത്തു നിന്നാണ് , ഉന്നത പീഠത്തിലിരുന്നല്ല, കഥ പറയുന്നത് എന്നൊരു വിശേഷവുമുണ്ട്.
ഗുരു അദ്ധ്യാപകനും അവിടം വിട്ട് അദ്ധ്യാപഹയനും പിന്നെയും മുരടിച്ച് വെറും മാഷും, ഒപ്പം ശിഷ്യൻ വിദ്യാർത്ഥിയും വെറും മാർക്കാർഥിയും പിന്നെ രാഷ്ട്രീയക്കാർക്കു വേണ്ടി തായാട്ടു കാട്ടുന്ന കുട്ടിക്കുരങ്ങും ആയതോടെ അടിമുടി ചേറായ വിഡ്ഢ്യാഭ്യാസ ചന്തയെ എങ്ങനെ ഇനിയുമൊരു പൂങ്കാവനമാക്കാമെന്ന് ഏതു സാധാരണക്കാരനും മനസ്സിലാവാൻ ഇതു മതി.
മൂന്നു സ്നേഹങ്ങളാണ് ഈ ചികിത്സയുടെ മധുര മരുന്നുകൾ . പ്രാഥമികമായി ഗുരുവിന് താൻ പഠിപ്പിക്കുന്ന വിഷയത്തോടുള്ള പ്രിയം, പിന്നെ ശിഷ്യരോടുള്ള പ്രിയം. ഈ മൂന്നും സ്വാഭാവികമായി ഉണ്ടാവുന്നതാക്കുകയും വേണം. അങ്ങനെയെങ്കിൽ ഗുരു എന്തു പറഞ്ഞാലും, മൗനം പാലിച്ചാൽ പോലും , ശിഷ്യൻ എല്ലാം പഠിച്ചിരിക്കും ! ഏതു കുഞ്ഞിന്റേയും ആദ്യ ഗുരുക്കളായ മാതാപിതാക്കൾക്കും ഇതേ അളവിൽ ഗുരുത്വമുണ്ടായാൽ സർവ്വം ശുഭം . ഏതു ഹെർക്കുലിയൻ കുതിരത്തൊഴുത്തും വൃത്തിയുടേയും വെടുപ്പിന്റേയും കാര്യത്തിൽ പഞ്ചനക്ഷത്ര നിലവാരത്തിലേക്ക് ഉയരും!
ഇന്ന് സർവസാധാരണമായ മറ്റൊരു പേടി കല്യാണപ്പേടിയാണ്. കല്യാണം എന്നാൽ മംഗളം എന്നാണ് അർത്ഥമെന്നിരിക്കെയാണ് ഇത് !. പേടി മൂത്ത് , വിവാഹമേ വേണ്ട എന്ന് നിശ്ചയിക്കുന്നവരും കുറവല്ല. സ്വാതന്ത്ര്യം പോകുമെന്ന് കരുതിയാണ് ഉപക്ഷ എന്നേ പരസ്യമായി പറയൂ !. സത്യത്തിൽ മറ്റൊരാളെ അംഗീകരിക്കാൻ തനിക്കാകുമോ എന്നും മറ്റൊരാൾ തന്നെ അംഗീകരിച്ചില്ലെങ്കിലോ എന്നുള്ള പേടിയാണ് ഈ ഗതികെട്ട നിലപാടിന്റെ തായ് വേര്.
പൊട്ടിയെ കെട്ടിയാൽ കെട്ടിയോൻ പോറ്റിക്കോളണം എന്നാണ് പ്രമാണം. പൊട്ടനെ കെട്ടിയാൽ കെട്ടിയോളുടെ ഗതിയും ഇതു തന്നെ എന്നു മറുവശം. ആരുമങ്ങനെ പുറത്ത് പറയാറില്ലെന്നാലും, തുല്യ അളവിൽ ശരിയാണ്. ഭാരമാകുന്ന ഇണ ഒരിക്കലും തുണയല്ല!. എന്നാലോ, തുണയാകാവുന്ന ഇണയെ ഭാരമാക്കുന്ന മണ്ടത്തരമാണ് പലപ്പോഴും ജീവിത നാടകം !. അവകാശവും അധികാരവും പരസ്പരം മത്സരിച്ച് ദുരന്തത്തിലെത്തുന്നു. പ്രകൃതിയിൽ ആർക്കും ആരുടെ മേലും ഒരധികാരവുമില്ല. ഉണ്ടെന്നു കരുതിയാൽ ചെറുതായാലും വലുതായാലും കുരുക്ഷേത്രം ഫലം, എന്ന ലഘുവായ കാര്യം ഒരു നിമിഷം ഓർത്താൽ വഴി സുഗമമായി. പണിയെടുക്കാനായാലും കെട്ടിപ്പിടിക്കാനായാലും പ്രാതികൂല്യങ്ങളോട് പോരാടാനായാലും രണ്ടിനു പകരം നാലായി കൈകൾ !. കുന്നിൽ പുറത്തു മേയാൻ കയറഴിച്ചു വിടുന്ന പശു അന്തിക്ക് വേറെയെണ്ടും മുളയാറില്ല. കെട്ടിയിട്ട പശുവോ, O -വട്ടത്തെ പുല്ലു തിന്നു തീർത്ത് വിശന്നും ദാഹിച്ചും അമറിക്കരഞ്ഞ് നാടിന്റെ സ്വൈരം കെടുത്തും , ചിലപ്പോൾ കയർ അറുത്തെന്നും വരും !. പാണിഗ്രഹണമന്ത്രം പ്രാണനാവസാനം വരേയും മറക്കാനാവുമോ എന്നാണ് സീത രാമനോട് ചോദിക്കുന്നത്. സ്നേഹം ഒരു നനുത്ത മുളയാണ് , ഒടിയാൻ എളുപ്പം. പക്ഷെ കാതലായാൽ എളുപ്പം വളക്കാൻ പോലും പറ്റില്ല !. എപ്പോഴും ചിരിക്കുന്ന പുരുഷനേയും എപ്പോഴും കരയുന്ന സ്ത്രീയെയും വിശ്വസിക്കാൻ കൊള്ളില്ല എന്നൊരു പ്രമാണമുള്ളത് എപ്പോഴായാലും ഒപ്പം കരയുകയും ചിരിക്കുകയും ചെയ്യുന്നവരുടെ പാരസ്പര്യത്തിൽ തരിമ്പും പ്രസക്തമല്ല. തീർച്ച. അധികാരത്തിന്റെ ധാർഷ്ട്യം ആവശ്യപ്പെടുന്ന അടയാളങ്ങളുടെ കാർക്കശ്യം കാൺകെ കണ്വൻ കണ്ഠം ബാഷ്പനിരുദ്ധമാവുന്നു. മൂല്യ സ്മൃതിയുടെ മധുരത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ഈ സന്ന്യാസിവര്യന്റെ സ്വരത്തിലുള്ളതും അതേ കാരുണ്യബാഷ്പത്തിന്റെ ആർദ്രത .
ജീവിതാശാ ബലീയസി ! സങ്കൽപ ശേഷിയാൽ സ്വന്തം അന്ത്യം ദു:സ്വപ്നമായി സദാ മനസ്സിൽ കാണുന്നതിനാൽ സർവ്വഥാ പ്രമുഖമാണ് മനുഷ്യന് മരണ ഭയം. അതിനെ അതിജീവിക്കാൻ ദർശനമെന്ന ഔഷധം ഒന്നു മാത്രമേ ഫലപ്രദമായുള്ളൂ. ജനിക്കുന്നതും മരിക്കുന്നതും ഞാനല്ല എന്നെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതാണ്. യഥാർത്ഥമായ ഞാൻ എന്ന സത്യത്തെ കുറിച്ചുള്ള ബോധത്തിൽ ഉറച്ചു നിൽക്കുക. കാലത്തായാലും അകാലത്തായാലും എവിടെ വിരിയുന്ന പൂവും കരുപ്പിടിപ്പിക്കുന്ന കായും ഒന്നൊഴിയാതെ അചിരേണ കൊഴിഞ്ഞേ തീരൂ. എത്ര നാൾ ഞെട്ടിൽ നിന്നു എന്നതല്ല, എത്ര സന്തോഷമായി നിന്നു എന്നും ആ നിൽപ്പിൽ എത്ര സന്തോഷം ലോകത്തിന് പകർന്നു എന്നതുമാണ് പ്രധാനം. ഞാൻ നിത്യവും സത്യവും പൂർണവും സ്വതന്ത്രവുമായ ഈശ്വരനാണെന്നിരിക്കെ എനിക്കു മരണമില്ല എന്ന ഉറച്ച വിശ്വാസമേ സങ്കടഹാരിയായി ഉള്ളൂ. അത് എന്നും അകത്തു തന്നെ മറവിലുണ്ടുതാനും.
യോഗിയായാലും ഭോഗിയായാലും ഭൗതികശരീരം അനിത്യമാണ്. മനുഷ്യ ശരീരമെന്നല്ല ഭൗതിക പ്രപഞ്ചത്തിൽ ഒന്നും ശാശ്വതമല്ല. ആക്കിത്തീർക്കാൻ ആരാലും ആവുകയുമില്ല. അതുകൊണ്ട് അപരിഹാര്യമായ മരണത്തെ കുറിച്ച് ആരും വിഷമിക്കേണ്ട എന്നാണ് ഭഗവദ് വചനം. വിവരമുള്ളവർ ഇത് ഉൾക്കൊള്ളുകയും കാര്യം അത്രയും വശമാകാത്തവരെ അതിലേക്ക് കൊണ്ടുവരാൻ സസ്നേഹം ശ്രമിക്കുകയും വേണം. കരച്ചിൽ ദൗർബല്യമോ കുറച്ചിലോ അല്ല. കരിങ്കാറുകൾ പെയ്തൊഴിഞ്ഞാൽ മാനം നന്നായി തെളിയും. വായുവിലെ അഴുക്ക് നീങ്ങും. പിന്നത്തെ സൂര്യോദയം അപൂർവ്വ സുന്ദരമാവും.!
വിവേകമില്ലാതെ നൂറ്റാണ്ടു ജീവിക്കുന്ന സന്തതിയെ അപേക്ഷിച്ച് പതിനാറു വയസ്സിനകം പരമജ്ഞാനിയാവുന്ന ജന്മത്തെയാണ് കാംക്ഷിക്കുന്നതെന്നതാണ് മാർക്കണ്ഡേയന്റെ അമ്മ ഭഗവാനോട് പറഞ്ഞത്. ആ പ്രായം കൊണ്ട് സച്ചിദാനന്ദവും ചിരഞ്ജീവിയാകാനുള്ള വഴിയും ആ കുട്ടി കണ്ടെത്തുകയും ചെയ്തു. ശരിയായ അറിവും ബോധവും തന്നെയാണ് ഈശ്വരൻ. അതുമായി സമ്പർക്കമുണ്ടായാൽ എല്ലാ സൗഭാഗ്യങ്ങൾക്കും വഴിയൊരുങ്ങും. കാരണം, അതും പരിശ്രമവും ഒരുമിക്കുന്നേടത്ത് നിശ്ചയമായും ജയവും ഐശ്വര്യവും പുലരും.
കവി കൂടിയായ ഈ സ്വാമിയുടെ ഭാഷ അദ്ദേഹത്തിന്റെ ജീവിതം പോലെ ലളിത സുന്ദരവും പ്രസന്നവുമാണ്. ഒരേ സമയം ചങ്ങാതിയും സാക്ഷിയും രക്ഷകനും വഴിക്കാട്ടിയും ഗുരുവുമാണ് ഇദ്ദേഹം. തന്റെ ധർമ്മവും കർമ്മവും സൂക്ഷ്മമായി തിരിച്ചറിഞ്ഞ ഒരാളുടെ നിസ്സംഗതയും അനുതാപവും സമഭാവനയും വരികൾക്കിടയിൽ വായിക്കാം. അതോടൊപ്പം കുട്ടിത്തത്തിന്റെ നിറ വിശുദ്ധിയും നർമ്മ സമൃദ്ധിയും കൂസലില്ലാക്കുസൃതിയും .
കേരളീയ നവോത്ഥാനത്തിന് ഇനിയുമൊരു വസന്തമുണ്ടാകുമെന്ന ഉറപ്പാണ് സ്വാമി അധ്യാത്മാനന്ദയുടെ പുറപ്പാടുകളിൽ നിന്ന് നമുക്കു കിട്ടുന്നത്. അദ്ദേഹത്തിനും അദ്ദേഹത്തെ കേൾക്കുകയും വായിക്കുകയും ചെയ്യുന്നവർക്കും വിജയം സുനിശ്ചിതം. എന്തുകൊണ്ടെന്നാൽ, കെട്ടിലും മട്ടിലും ഉള്ളിലിരിപ്പിലും ഭിന്നങ്ങളായ കോടാനുകോടി ചരാചരവാദ്യങ്ങളുടെ നാദതാളമേളപ്പൊരുത്തത്തിൽ അവതരിപ്പിക്കുന്ന അമൃത തുല്യമായ വിശ്വമഹാസിംഫണിയിലെ മഹാലയത്തിന് അവകാശികളാക്കാൻ അവർ സന്നദ്ധരാവുകയാണല്ലോ.
സ്വസ്തിയുരുവിട്ട് കൈകൂപ്പി നിൽക്കാം
സി.രാധാകൃഷ്ണൻ.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സ്വാമി അധ്യാത്മാനന്ദയുടെ 'വിദ്യാസ്മൃതിലയം' കഥകൾക്ക് വേണ്ടി എഴുതിയ അവതാരിക)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്