ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കാതെ പകുതിക്കിട്ട് പോയ കരാറുകാരന് മുഴുവൻ തുകയും നൽകാൻ തീരുമാനം; മന്ത്രി മാത്യു ടി തോമസിനെതിരേ തിരുവല്ലയിൽ നവമാധ്യമകൂട്ടായ്മ നാളെ; നേതൃത്വം നൽകുന്നത് കോൺഗ്രസ് നേതാവ്; എതിർക്കാൻ മറന്ന് സിപിഐഎം; ഒറ്റപ്പെട്ട് മാത്യു ടി തോമസ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഭാഗ്യം കൊണ്ട് ജയിച്ച്, ഭാഗ്യം കൊണ്ട് മന്ത്രിയായ ആൾ എന്നാണ് ജനതാദൾ നേതാവും തിരുവല്ല എംഎൽഎയുമായ മന്ത്രി മാത്യു ടി തോമസിനെ കുറിച്ച് പറയുന്നത്. ആദർശത്തിന്റെ മേലങ്കിയണിഞ്ഞ് നടന്ന് സ്വന്തം പ്രതിഛായ വർധിപ്പിക്കുന്നുവെന്നല്ലാതെ മണ്ഡലത്തിന് ഇദ്ദേഹത്തെക്കൊണ്ട് പ്രയോജനമില്ലെന്ന് സിപിഐഎമ്മുകാർ വരെ പറയുന്നു. കഴിഞ്ഞ സിപിഐഎം സമ്മേളനങ്ങളിലെല്ലാം ഉയർന്ന മുഖ്യ ആരോപണവും ഇതു തന്നെയായിരുന്നു.
തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണം നിലച്ചതോടെ മാത്യു ടി വെട്ടിലായിരിക്കുകയാണ്. കോടികളുടെ അഴിമതിക്ക് കളമൊരുക്കി, ബൈപ്പാസ് നിർമ്മാണം വീണ്ടും ടെൻഡർ ചെയ്യാനുള്ള മന്ത്രിയുടെയും സർക്കാരിന്റെയും നീക്കം പൊളിച്ചടുക്കിക്കൊണ്ട് നവമാധ്യമ കൂട്ടായ്മ രംഗത്ത്. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ ഇപ്പോൾ സജീവ പ്രവർത്തകനല്ലാത്ത കോൺഗ്രസ് നേതാവ്. നവമാധ്യമകൂട്ടായ്മ കാരണം കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് വന്നതോടെ കോൺഗ്രസ് സമരമെന്ന പേരിൽ ചില പ്രഹസനങ്ങൾ നടത്തി രംഗത്തു വന്നിട്ടുണ്ട്. പക്ഷേ, കൂട്ടായ്മയിൽ ആയിരങ്ങൾ പങ്കെടുക്കുമെന്ന് ഉറപ്പായി. മാത്യു ടി യെ രക്ഷിക്കാൻ ഒറ്റ സിപിഐഎം നേതാവ് പോലും രംഗത്തില്ല. ദേശാഭിമാനിയുടെ പ്രാദേശിക ലേഖകൻ മാത്രം സ്വന്തം നിലയിൽ ഫേസ് ബുക്കിൽ പോരാടി ദുരന്തമായി മാറുകയാണ്.
എംസി റോഡിന് സമാന്തരമായിട്ടാണ് കെഎസ്ടിപി ബൈപ്പാസ് നിർമ്മിക്കുന്നത്. നിർമ്മാണം പകുതി പോലുംഎത്തുന്നതിന് മുൻപ് എസ്റ്റിമേറ്റ് തുക പൂർണമായും കൊടുത്ത് നിലവിലുള്ള കരാറുകാരനെ ഒഴിവാക്കാനാണിപ്പോൾ നീക്കം നടക്കുന്നത്. കരാറുകാരൻ ആർബിട്രേഷന് പോയാൽ പണികൾ തടസപ്പെടുമെന്ന് കാരണമാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ മാത്യു ടി തോമസ് അടക്കമുള്ള ഇടതുപക്ഷം നിരത്തുന്നത്. കരാറുകാരൻ ആവശ്യപ്പെട്ട തുക പൂർണമായും നൽകുന്നതിന് പുറമേ ശേഷിക്കുന്ന പണികൾക്കായി ഇനിയൊരു 37 കോടി രൂപ കൂടി അനുവദിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിങ് കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്.
32.69 കോടിയുടെ എസ്റ്റിമേറ്റിൽ 2014 ലാണ് തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണം ആരംഭിക്കുന്നത്. മുന്മന്ത്രിയുടെ അടുത്ത ബന്ധുവായ പെരുമ്പാവൂർ സ്വദേശിയാണ് കരാർ ഏറ്റെടുത്തത്. എംസി റോഡിൽ മഴുവങ്ങാട് ചിറയിൽ നിന്ന് ആരംഭിച്ച് രാമൻ ചിറയിൽ വന്നിറങ്ങുന്ന ബൈപ്പാസിന് 2.30 കി മീറ്ററാണ് ദൈർഘ്യം. ഒരു മേൽപ്പാലം അടക്കം പദ്ധതിയുടെ ഭാഗമാണ്. മേൽപ്പാലത്തിന്റെ പണി പകുതി പൂർത്തിയാവുകയും ശേഷിച്ച ഭാഗത്തേക്കുള്ള സ്ഥലമെടുപ്പ് നടക്കാതെ വരികയും ചെയ്തതോടെ ബൈപ്പാസ് നിർമ്മാണം ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്.
ഇതിനിടെയാണ് കരാറുകാരൻ 35 കോടി രൂപയ്ക്കുള്ള ബിൽ സമർപ്പിച്ച ശേഷം തന്നെ കരാറിൽ നിന്നൊഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഴുവങ്ങാട് മുതൽ ബി 1 ബി1 വൺ റോഡു വരെ പുതിയ റോഡ് നിർമ്മാണം, ഓട നിർമ്മാണം, സ്റ്റേഡിയത്തിന്റെ ഭാഗത്ത് മണ്ണിട്ടു ഉയർത്താനുള്ള പിച്ചിങ് നിർമ്മാണം, മേൽപ്പാലത്തിന്റെ പകുതി ഭാഗം, കലുങ്ക്, പാലം എന്നിവയുടെ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കിയ ശേഷം കരാറുകാരൻ 17 കോടിയുടെ ബിൽ ആദ്യം സർക്കാരിൽ സമർപ്പിച്ചിരുന്നു. ഇതിനെതിരേ തിരുവല്ലയിലെ റസിഡൻസ് അസോസിയേഷൻ നൽകിയ കേസിൽ വിജിലൻസ് അന്വേഷണം നടന്നു വരികയാണ്. ഇതു നിലനിൽക്കേ തന്നെയാണ് കരാറുകാരൻ 35 കോടിയുടെ ബിൽ നൽകി കരാറിൽ നിന്ന് പിന്മാറാൻ സർക്കാരിന് നോട്ടീസ് നൽകിയത്.
മണ്ണുപണി-5.70കോടി, പ്രവൃത്തി സ്ഥലം ഒരുക്കാൻ- 75 ലക്ഷം, പൊതു ചെലവ്-33 ലക്ഷം, ഓട നിർമ്മാണം-3.68 കോടി, ടാർ ഇടുന്നതിന്റെ അടിയിൽ നിക്ഷേപിക്കുന്നതിനുള്ള സാമഗ്രികൾ-4.70 കോടി, മേൽപ്പാലത്തിനും കലുങ്കിനുമായി 11.60 കോടി, വഴിവിളക്കിനു-81.25 ലക്ഷം, പലവക ചെലവ്-20 ലക്ഷം, ടാർ ചെയ്യുന്നതിന്-2.79 കോടി എന്നിങ്ങനെയാണ് എസ്റ്റിമേറ്റിലുള്ള തുക. ഇവയൊന്നും പൂർണതയിൽ എത്തിയിട്ടില്ല. മറ്റുള്ള പണികളൊക്കെ പകുതിയോളം ചെയ്തിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റിലെ ആറാമത്തെ ഇനമായ ബിറ്റുമെൻ ടാറിങ്, ഒമ്പതാമത്തെ ഇനമായ തെരുവു വിളക്ക് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള സാഹചര്യമായിട്ടില്ല.
യുക്തിസഹമായ രൂപരേഖ തയാറാക്കാതെയും സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാതെയും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് യു.ഡി.എഫ് സർക്കാർ തിരക്കിട്ട് നിർമ്മാണം ആരംഭിച്ചതാണ് ബൈപ്പാസിന് വിനയായത് എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ഭൂമി ഏറ്റെടുക്കലിനെ തുടർന്നുണ്ടായ നിയമ നടപടികളിൽ യുഡിഎഫ് സർക്കാർ വീഴ്ച വരുത്തിയത് കാരണം വസ്തു, ഉടമകൾക്ക് തിരികെ നൽകേണ്ടി വന്നു. നിലവിലുള്ള രൂപരേഖയിൽ മേൽപ്പാല നിർമ്മാണം ബുദ്ധിമുട്ടാണ്. കൂടുതൽ വീതിയിൽ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മേൽപ്പാല നിർമ്മാണത്തിന്റെ പണികൾ നടത്തുന്നത് അപ്രായോഗികമാണെന്ന് കണ്ടെത്തിയാണ് കരാറുകാരൻ പിന്മാറാൻ സർക്കാരിന് നോട്ടീസ് നൽകിയത്. ആ സമയത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരികയും മാത്യു ടി തോമസ് മന്ത്രിയായതും.
തുടർന്ന് മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സ്റ്റിയറിങ് കമ്മറ്റി രൂപീകരിച്ചു. പുതുക്കിയ ബൈപ്പാസ് രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇതുവരെ ചെലവഴിച്ചത് കൂടാതെ 37 കോടി അധികമായി ചീഫ് സെക്രട്ടറി അനുവദിച്ചുവെന്നും എൽഡിഎഫ് നേതാക്കൾ പറയുന്നു. ആദ്യ കരാറുകാരനെ ഒഴിവാക്കുമ്പോൾ നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർണമായും കൃത്യമായും പാലിക്കപ്പെടുന്നില്ലെങ്കിൽ ആർബിട്രേഷന് സാധ്യത ഏറെയാണ്. അതിനാൽ നിയമപ്രകാരം കരാറുകാരനെ ഒഴിവാക്കി 37 കോടിയുടെ പുതിയ ടെൻഡർ ക്ഷണിക്കാനാണ് തീരുമാനം. ഫലത്തിൽ, ആർബിട്രേഷൻ എന്ന ഉമ്മാക്കിയിലൂടെ കരാറുകാരന് ലഭിക്കാൻ പോകുന്നത് ചെയ്യാത്ത ജോലിക്കുള്ള കൂലിയാണെന്ന് സാരം.
കോൺഗ്രസ് മുൻ ബ്ലോക്ക്സെക്രട്ടറിയും കവിയൂർ മുൻപഞ്ചായത്ത് പ്രസിഡന്റുമായ ടികെ സജീവിന്റെ നേതൃതത്വത്തിലാണ് ബൈപ്പാസ് നിർമ്മാണത്തിനായി ഫേസ്ബുക്ക് കൂട്ടായ്മ രൂപീകരിച്ചത്. ആദ്യമൊക്കെ അകന്നു നിന്നവർ കൂട്ടായ്മയുമായി സഹകരിച്ചതോടെ സംഗതി വൈറലായി. മാത്യു ടിക്കും മുൻ സർക്കാരിനുമെതിരേ ആഞ്ഞടിച്ച് കൂട്ടായ്മ മുന്നേറിയതോടെ ആദ്യം അപകടം മണത്തത് കോൺഗ്രസുകാർക്കാണ്. സജീവിനെതിരേ കോൺഗ്രസിൽ തന്നെ പടയൊരുക്കം തുടങ്ങി. സജീവ് കോൺഗ്രസിനെ നാണം കെടുത്തുമെന്നും അത് അനുവദിക്കരുതെന്നും പറഞ്ഞ് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ സമരം തുടങ്ങിയിട്ടുണ്ട്. പക്ഷേ, പങ്കാളിത്തം കുറവായിരുന്നു.
സജീവ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ദേശാഭിമാനി ഏരിയാ ലേഖകൻ മാത്രമാണ് സിപിഐഎമ്മിന് വേണ്ടി പോരാട്ടം നടത്തിയത്. റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ, എല്ലാ പാർട്ടികളിൽ നിന്നുമുള്ള അനുഭാവികൾ എന്നിങ്ങനെ നിരവധിപ്പേർ നാളത്തെ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇടതും വലതും വെട്ടിലുമായി. നാളെ വൈകിട്ട് അഞ്ചിനു മഴുവങ്ങാട്ടിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത നവമാധ്യമ കൂട്ടായ്മയുടെ തിരികൊളുത്തും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, ബിജെപി നേതാവ് കെ.ആർ. പ്രതാപചന്ദ്രവർമ, മുതിർന്ന മാധ്യമ പ്രവർത്തകൻ ക്രിസ് തോമസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പേർ പങ്കെടുക്കും.
വൈഎംസിഎ, വിജിലൻസ് കൗൺസിൽ, റസിഡന്റ്സ് അസോസിയേഷൻ സംഘടന ഫോർട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ്സ് അസോസിയേഷൻ, വാട്സാപ്പ് കൂട്ടായ്മ നമ്മുടെ തിരുവല്ല, ഹോർട്ടികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി, ജൂനിയർ ചേംബർ തുടങ്ങിയ സംഘടകളിൽ നിന്നുള്ള പ്രതിനിധികളും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളിൽ നിന്നുള്ളവരും തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും കൂട്ടായ്മയിൽ അവതരിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്