Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ക്വട്ടേഷൻ സംഘം എത്തിയത് ബൂത്ത് ഏജന്റായ ചേട്ടനെ വെട്ടിയരിയാൻ; സഹോദരനെ രക്ഷിക്കാൻ രാഷ്ട്രീയമില്ലാത്ത സഹോദരൻ തടസ്സം നിന്നപ്പോൾ ബോംബ് എറിഞ്ഞ് കൊല്ലൽ; കൊന്ന് തള്ളിയത് സിപിഎം അനുഭാവിയുടെ മകനേയും; അച്ഛന്റെ കൺമുന്നിൽ വച്ച് മൻസൂറിനെ ഇല്ലായ്മ ചെയ്ത രാഷ്ട്രീയ പ്രതികാരം; കൂത്തുപറമ്പിൽ പ്രതിഷേധം അതിശക്തം

ക്വട്ടേഷൻ സംഘം എത്തിയത് ബൂത്ത് ഏജന്റായ ചേട്ടനെ വെട്ടിയരിയാൻ; സഹോദരനെ രക്ഷിക്കാൻ രാഷ്ട്രീയമില്ലാത്ത സഹോദരൻ തടസ്സം നിന്നപ്പോൾ ബോംബ് എറിഞ്ഞ് കൊല്ലൽ; കൊന്ന് തള്ളിയത് സിപിഎം അനുഭാവിയുടെ മകനേയും; അച്ഛന്റെ കൺമുന്നിൽ വച്ച് മൻസൂറിനെ ഇല്ലായ്മ ചെയ്ത രാഷ്ട്രീയ പ്രതികാരം; കൂത്തുപറമ്പിൽ പ്രതിഷേധം അതിശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തന്നെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് സിപിഎം പ്രവർത്തകർ വന്നതെന്ന് കൊലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ. തന്നെ ലക്ഷ്യമിട്ടാണ് അവർ വന്നത്. പേര് ചോദിച്ചുറപ്പിച്ച ശേഷം തന്നെ ആക്രമിക്കുകയായിരുന്നു.

ഇത് കണ്ട മൻസൂർ തടയാൻ ശ്രമിച്ചു. തുടർന്നാണ് മൻസൂറിനെ ബോംബെറിഞ്ഞ ശേഷം ആക്രമിച്ചതെന്നും മുഹ്സിൻ പറയുന്നു. അതിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ പിതാവ് മുസ്തഫ. മകൻ സജീവ രാഷ്ട്രീയപ്രവർത്തകനല്ല. തന്റെ കണ്മുന്നിൽവച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55-ഓടെയാണ് ആക്രമണം നടന്നതെന്നും ബോംബേറിൽ തന്റെ കാലിനും സാരമായി പരിക്കേറ്റെന്നും മുസ്തഫ പറഞ്ഞു.

മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു. പത്തിലധികം പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷ്ണർ അറിയിച്ചു. മുസ്ലിംലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും സിപിഎം പ്രവർത്തകനുമായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മീഷണർ ഇളങ്കോ അറിയിച്ചു.

അക്രമികളെ കണ്ടാലറിയാമെന്നും സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളെ നാട്ടുകാർ പിടിച്ചുവെച്ചെന്നും മൻസൂർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ മുഹ്സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ ഉപയോഗിച്ച നാല് ബൈക്കുകളും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു. മൻസൂറിന് രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എന്നാൽ സഹോദരൻ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു.

രാവിലെ ഓപ്പൺ വോട്ട് ചെയ്യുന്നവരെ വാഹനങ്ങളിൽ എത്തിച്ചത് സംബന്ധിച്ച് ബൂത്തിന് സമീപം സിപിഎം-മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് സിപിഎം പ്രവർത്തകൻ വാട്‌സാപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടത്. രാത്രി സിപിഎം പ്രവർത്തകർ മുഹ്സിനെ തിരഞ്ഞെത്തി. തുടർന്ന് മുഹ്സിനെ ആക്രമിച്ചതോടെ മൻസൂർ ഉൾപ്പെടെയുള്ളവർ ഓടിയെത്തി. പിന്നാലെ ബോംബെറിഞ്ഞ ശേഷം വീടിന് മുന്നിലിട്ട് മൻസൂറിനെയും വെട്ടിപരിക്കേൽപ്പിച്ചു.

ബോംബേറിലും ആക്രമണത്തിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായാണ് ലീഗിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെയും മുഹ്‌സിനെയും ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മൻസൂർ മരിച്ചു.

പാനൂരിലേത് സിപിഎം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറർ നജാഫ് ആരോപിച്ചു. 'രാവിലെ ബൂത്തിൽ ഓപ്പൺവോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാർ തടയുന്ന സാഹചര്യമുണ്ടായി. സംഘർഷമുണ്ടാക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. വെട്ടേറ്റ മുഹ്സിൻ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്നം പൊലീസിനെ അറിയിച്ചു. പിന്നീട് പ്രശ്നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡിവൈഎഫ്ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്സാപ്പിലൂടെ പുറത്തുവന്നു.

ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നിൽവെച്ച് മൻസൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. സഹോദരൻ മുഹ്സിനും വെട്ടേറ്റു. ബോംബേറിൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്' നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തിൽ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.

രാത്രി എട്ട് മണിയോടെയാണ് മൻസൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷമാണ് മൻസൂറിനെ അക്രമികൾ വെട്ടിവീഴ്‌ത്തിയത്. സഹോദരൻ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം. പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സിപിഎം. പ്രവർത്തകൻ അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലിംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാൾ വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP