നാല് മാസം പ്രാമുള്ളപ്പോൾ സീലീങ് ഫാൻ പൊട്ടി വീണു ഉമ്മ മരിച്ചു; ഒമ്പതാം വയസിൽ ബാപ്പയും പോയി; ജീവിത മാർഗം തേടിയുള്ള അലച്ചിലുകൾക്ക് ഒടുവിൽ ദുബായിലെത്തി; പിആർഒ രംഗത്ത് ഉയരങ്ങളിലെത്തിയപ്പോഴും വന്ന വഴി മറന്നില്ല; നന്മ ചെയ്തു ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച നന്തി നാസറിന്റെ വിയോഗം ഉൾക്കൊള്ളാൻ ആവാകെ പ്രവാസികൾ; അവസാന ദിവസങ്ങളിൽ പറഞ്ഞത് മരണത്തിന്റെ നിഴൽ വീണ കാര്യങ്ങൾ; അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സുഹൃത്തുക്കൾ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: 1958ലെ പുതുവർഷപ്പുലരിയിലാണ് നന്തി നാസർ ജനിച്ചത്. ജന്മദിനം ആഘോഷിക്കാൻ ഒരു രണ്ടു നാൾ ബാക്കി നിൽക്കേയാണ് പ്രവാസികളുടെ അത്താണി ആയിരുന്ന നന്തി ബസാറിനെ മരണം വിളിച്ചത്. അവസാന നാളുകളിൽ അദ്ദേഹം തമാശയായി മരണത്തെ കുറിച്ചു പറഞ്ഞ വാക്കുകഖൾ വിശ്വസിക്കാൻ പോലും ആളുകൾക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനുമായിട്ടില്ല. പ്രിയപ്പെട്ടവരോട് അദ്ദേഹം പറഞ്ഞത് മരണത്തെ കുറിച്ചായിരുന്നു. ഞാൻ മരിച്ചാൽ ഇതു വേണം നീ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ എന്നു പറഞ്ഞ് സാമൂഹ്യ പ്രവർത്തർ അഷറഫ് താമരശ്ശേരിയോടും അദ്ദേഹം ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഈ വാക്കുകൾ അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അഷറഫ് പറയുന്നു.
അതേസമയം അരുതാത്ത വാക്കുകൾ പറഞ്ഞതിന് അഷറഫ് അദ്ദേഹത്തെ ശകാരിക്കുകയും ചെയത്ിരുന്നു. കഴിഞ്ഞദിവസം മരിച്ച രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ എംബാം ചെയ്യുന്ന സമയത്തും നന്തി സജീവമായിരുന്നു. അതിനു ശേഷം അവിടെ നിന്ന തന്നോടും നന്തി സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നെന്ന് കവയിത്രി ഷീലാ പോളും ഓർക്കുന്നു. 'നന്തി മരിച്ചാൽ ബോഡി അന്നു തന്നെ നാട്ടിൽ പോകും. എന്നാൽ ദാ, പാക്കിസ്ഥാനിയും ഇന്ത്യക്കാരനുമാണ് ഈ കിടക്കുന്നത്. ആരും ഇല്ലാത്തവരാ. ഇവരെ ഏറ്റെടുക്കാൻ ആളില്ല. വല്യ കഷ്ടമാ. ഇതേക്കുറിച്ചെല്ലാം ചേച്ചി എഴുതണം'- നന്തിയുടെ വാക്കുകൾ അറം പറ്റിയതോർത്ത് നെടുവീർപ്പിടുകയാണ് ഷീലാ പോൾ.
ദുബായിലെ മലയാളി സമൂഹം വളരെ വ്യവനത്തോടെയാണ് നന്തി നാസറിന് യാത്രാമൊഴി നൽകിയത്. കോഴിക്കോട കൊയിലാണ്ടി നന്തി സ്വദേശിയായ നാസർ പ്രവാസി ആയത് ഏറെ ദുരിതങ്ങളോട് പടവെട്ടിയാണ്. സ്വന്തം ബിസിനസ്സിനേക്കാൾ പ്രാധാന്യം നൽകി നിരാശ്രയരും നിരാലംബരുമായ പ്രവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നുകോഴിക്കോട് നന്തി ബസാർ മുസ്ലിയാർകണ്ടി അബ്ദുൽ നാസർ എന്ന നന്തി നാസർ.
നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം പുരാതന വസ്തുക്കൾ ശേഖരിക്കുന്നതിലും താത്പര്യം കാണിച്ചു. ഇവയെല്ലാം നാട്്ടിൽ നനന്തി ഗ്രാമം' എന്ന വില്ലയെ അലങ്കരിച്ചു. രണ്ടരദശകത്തിലേറെയായി യുഎഇയിലുള്ള ഇദ്ദേഹം മുംബൈയിൽ ഏറെ കാലം ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിച്ച ശേഷമാണ് പ്രവാസിയായത്. ഖിസൈസ് മെട്രോ സ്റ്റേഷനടുത്തെ അൽ തവാർ സെന്ററിലായിരുന്നു പിആർ ഓഫിസ്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ തലവന്മാരുമായും മികച്ച ബന്ധം പുലർത്തിയിരുന്നു. ദുബായ് പൊലീസുമായും മറ്റു സർക്കാർ വകുപ്പുകളുമായും അടുത്ത ബന്ധം പുലർത്തിയ ഇദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരുടെയെല്ലാം പ്രീതി പിടിച്ചുപറ്റി. യുഎഇ നന്തി അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ എന്നിവയുടെയെല്ലാം അമരക്കാരായിരുന്നു.
സാമൂഹികജീവകാരുണ്യ പ്രവർത്തനത്തിന് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1958ലെ പുതുവത്സരപ്പുലരിയിലാണ് അസൈനാർ കണ്ടി, ബിച്ചാമി മുസ്ലിയാർ കണ്ടി ദമ്പതികളുടെ മകനായി നന്തി നാസർ ജനിച്ചത്. കൊയിലാണ്ടിക്കടുത്തുള്ള നന്തിയാണ് സ്വദേശം. ജിന്നാ സാഹിബ് എന്നാണ് നാസർ നന്തിയുടെ ബാപ്പ അറിയപ്പെട്ടിരുന്നത്. നാസറിന് 4 മാസം പ്രായമുള്ളപ്പോൾ ഉമ്മ മരിച്ചു. സീലീങ് ഫാൻ പൊട്ടി വീണായിരുന്നു മരണം. അന്ന് ഉമ്മയുടെ അടുത്തുകിടന്ന കുഞ്ഞു നാസർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒൻപതാം വയസ്സിൽ ബാപ്പയും മരിച്ചു. ജീവിതമാർഗം തേടി ചെന്നൈയിലേക്കായിരുന്നു ആദ്യയാത്ര.
പിന്നീട് മുംബൈയിലേക്ക്. പ്രിൻസ് ട്രാവൽ തുടങ്ങി. 1992ൽ ദുബായിലെത്തി. അൽ മുഹൈരി ട്രാവൽ ആൻഡ് ടൂറിസം കമ്പനി തുടങ്ങി. ഒട്ടേറെ കമ്പനികളുടെ പിആർഒ ആയും പ്രവർത്തിച്ചു. യുഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിൽ കാർഗോ, ടൂറിസം രംഗത്ത് കമ്പനികൾ തുടങ്ങിയിരുന്നു. അന്ന് സൃഷ്ടിച്ച ബന്ധങ്ങൾ പിന്നീട് ആഫ്രിക്കൻ സ്വദേശികളായ നിരാലംബരുടെ മൃതദേഹങ്ങൾ അവിടേക്ക് അയയ്ക്കാനും നന്തിക്ക് സഹായകമായി. പിആർഒ രംഗത്ത് ഉയരങ്ങളിലെത്താൻ അക്കാലത്ത് പിന്തുണയേകിയത് ഒരു സ്വദേശി വനിതയാണ്.
മുംബൈയിലും ദുബായിലെ നായിഫ് റോഡിലും ജീവിച്ചവന് ലോകത്തെവിടെയും അതിജീവിക്കാനാവുമെന്നായിരുന്നു നന്തിയുടെ അഭിപ്രായം. മുംൈബക്കാലത്ത് സഹായിച്ച വേണു, വിജൻ, ഭരതൻ തുടങ്ങിയ ജ്യേഷ്ഠതുല്ല്യരായവരെ എപ്പോഴും നന്ദിയോടെ നന്തി ഓർക്കുമായിരുന്നു. നന്ദി നിറഞ്ഞ ആ മനസ്സു തന്നെയാണ് പിന്നീട് ആലംബഹീനർക്ക് തുണയാകാനും പ്രേരകമായത്. 1997ൽ ദുബായിലെത്തിയത് മുതൽ പലർക്കും മറക്കാൻ സാധിക്കാത്ത വ്യക്തിയാണ് നന്തി നാസർ. അദ്ദേഹത്തിന്റെ മരണം മലയാളികൾക്കും ഇന്ത്യക്കാർക്കും മാത്രമല്ല ആഫ്രിക്കയിൽ നിന്നുള്ളവർക്കു പോലും തീരാനഷ്ടമാണെന്നും സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ടി.കെ ഹാഷിഖ് പറഞ്ഞു. 1998ൽ ദുബായ് മലയാളം സമാജം എന്ന പേരിൽ സംഘടന രൂപീകരിച്ച കാര്യവും അദ്ദേഹം ഓർത്തു. ജുമൈറയിൽ ജയിലിലുണ്ടായിരുന്ന പലർക്കും എമിഗ്രേഷൻ പാസ് വാങ്ങിക്കൊടുക്കാൻ നന്തി നടത്തിയ ശ്രമങ്ങൾ വലുതായിരുന്നു.
നിസ്വാർഥ സേവനം എന്നതായിരുന്നു നന്തിയുടെ മുഖമുദ്രയെന്ന് ഏഷ്യാ വിഷൻ എംഡി നിസാർ സെയ്ദ് പറഞ്ഞു. നാട്ടിൽ അദ്ദേഹത്തിന്റെ വീടുപണി ഇതുവരെ പൂർത്തിയായിട്ടില്ല. ഒരാൾക്ക് തന്റെ ആവശ്യമുണ്ടെന്ന് തോന്നിയാൽ സ്വന്തം കാര്യം മാറ്റിവച്ചു പോലും ഓടിനടക്കും. പൊലീസിലും വിവിധ സർക്കാർ വകുപ്പിലും ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം ആ കാര്യം നടത്തിയെടുക്കാൻ അദ്ദേഹം ഉപയോഗിക്കും. ആരോടും മുഖമറയില്ലാതെ കാര്യങ്ങൾ തുറന്നു പറയും. കഴിഞ്ഞദിവസം ദുബായ് പൊലീസ് നടത്തിയ വിരുന്നിൽ നന്തി നാസറിന് കിട്ടിയ പരിഗണനയെക്കുറിച്ച് പറഞ്ഞത് മാധ്യമ പ്രവർത്തകനായ മാത്തുക്കുട്ടി കടോണാണ്. ഉന്നത ഉദ്യോഗസ്ഥരോടെല്ലാം വ്യക്തിപരമായ ബന്ധം നന്തി നാസറിനുണ്ടായിരുന്നു. ദുബായിലെ കാരുണ്യത്തിന്റെ നിറകുടമായ പ്രവാസിയുടെ മരണം അറിഞ്ഞ് മുഹൈസീനയിലെ എംബാം സെന്ററിന്റെ മുറ്റത്ത് മൃതദേഹം കാണാൻ തടിച്ചു കൂടിയത് വലിയ ജനസഞ്ചയമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍