ശിൽപ്പയുടേയും ശ്യാമിന്റേയും മൃതദേഹം കല്ലേത്ത് ഗ്രാമത്തിൽ എത്തിയപ്പോൾ നെഞ്ചത്ത് കൈവച്ച് അലറി നിലവളിച്ച് ശിൽപ്പയുടെ അച്ഛനും അമ്മയും; സഹിക്കാനാവാതെ നെഞ്ച് പൊട്ടിക്കരഞ്ഞ് ഉറ്റവരും ഉടയവരും; ശ്യാമിന്റെ മൃതദേഹം മുതുകാട്ടുകരയിലെത്തിച്ചപ്പോൾ രോഷം കൊണ്ട് തിളച്ച് അലറി കരഞ്ഞ് നാട്ടുകാർ; ശ്യാമിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാനാവാതെ ഒരു നാട് മുഴുവൻ; ഒരു മദ്യപാനി ജീവനെടുത്ത ദമ്പതികൾക്ക് നാട്ടുകാർ അന്ത്യയാത്ര ഒരുക്കിയത് കണ്ണീർ കടലു തീർത്ത്
മറുനാടൻ മലയാളി ബ്യൂറോ
അടൂർ: അടൂരിലുണ്ടായ ബസ് അപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട യുവദമ്പതികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.രാവിലെ 11.30 ഓടെ മൃതദേഹങ്ങൾ ശിൽപ്പയുടെ വീടായ ഏഴംകുളത്ത് പൊതുദർശനത്തിന് വച്ച ശേഷമാണ് നൂറനാട്ടേക്ക് എത്തിച്ചത്. നൂറു കണക്കിന് നാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും എത്തിയിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച സ്വകാര്യ ബസാണ് നൂറനാട് പുതുക്കാട്ടുകര ശ്യാംഭവനിൽ ശ്യാംകുമാറിനും ഭാര്യ ശിൽപയ്ക്കും റോഡിൽ മരണക്കെണിയൊരുക്കിയത്. ഈ യുവ ദമ്പതികൾക്ക് കണ്ണീർ കടലു തീർത്ത് യാത്രമൊഴി നൽകുകയാണ് അവരുടെ ഗ്രാമങ്ങൾ ചെയ്തത്. ഗൾഫിലായിരുന്ന ശ്യാംകുമാർ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടം. ആശുപത്രി ചെക്കപ്പിന് നൂറനാട്ടു നിന്ന് ബൈക്കിലാണ് ഇരുവരും ഏഴംകുളത്തേക്ക് പോയത് .അടൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങിയ ശേഷം ബൈക്ക് ഇരിക്കുന്ന ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് നിയന്ത്രണംതെറ്റി വന്ന സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയത്. ബസിനടിയിൽപെട്ട ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇന്നലെയായിരുന്നു സംസ്കാരം നടന്നത്.
നടുമൺ കല്ലേത്തുള്ള വീട്ടിലേക്ക് കൊണ്ടുവന്ന മകളുടെയും മരുമകന്റെയും ചേതനയറ്റ ശരീരം കണ്ട് ശിൽപയുടെ പിതാവ് സത്യനും മാതാവ് ഗിരിജയും സഹോദരൻ അക്ഷയും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കുമായില്ല. അത്രയും വേദനയാണ് കണ്ണീരായി ഒഴുകിയത്. അടൂരിൽ സ്വകാര്യ ബസ് ഇടിച്ചു മരിച്ച യുവദമ്പതികളായ ശ്യാമിന്റെയും ശിൽപയുടെയും മൃതദേഹങ്ങൾ ശിൽപയുടെ വസതിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങലാണ്. വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളും ബന്ധുക്കളും ഇവിടെ ആരുടേയും മനസ്സിലെ നൊമ്പര ചിത്രമായി. ഇരുവർക്കും അച്ഛനും അമ്മയും അന്ത്യചുംബനം നൽകി യാത്രമൊഴിയേകിയത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
ദമ്പതികളുടെ ഫോട്ടോ പതിച്ച ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ 9.30നാണ് കല്ലേത്തുള്ള വീട്ടിൽ മൃതദേഹങ്ങൾ എത്തിച്ചത്. അവസാനമായി ഒരുനോക്കു കാണാൻ പുത്തൻപീടികയിൽ വീട്ടിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. തുടർന്ന് പതിനൊന്ന് മണിയോടെ വിലാപയാത്രയായി നൂറനാട്ടുള്ള വീട്ടിലേക്ക് കൊണ്ടു പോയി. ഉച്ചയോടെ മൃതദേഹങ്ങൾ നൂറനാട് മുതുകാട്ടുകരയുള്ള ശ്യാമിന്റെ കുടുംബ വീട്ടിൽ കൊണ്ടുവന്നു. ഇരുവർക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറു കണക്കിനാളുകളാണ് എത്തിച്ചേർന്നത്. വീടിനോടു ചേർന്നാണ് ഇരുവർക്കും ചിതയൊരുക്കിയത്. ഇവിടേയും ശ്യാമിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. അവരും അലമുറയിട്ട് കരഞ്ഞു.
ശനിയാഴ്ച വൈകിട്ട് 3.15ന് ശ്രീമൂലം ചന്തയ്ക്കു സമീപം വൺ വേ റോഡിലായിരുന്നു കാൽനടയാത്രക്കാരായ ഇരുവരെയും ബസ് ഇടിച്ചിട്ടത്. ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നു. യുവ ദമ്പതികൾ മരിക്കാനിടയാക്കിയ സംഭവത്തിലെ ബസിന്റെ ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി തുടങ്ങി. മോണിങ് സ്റ്റാർ ബസോടിച്ചിരുന്ന ഡ്രൈവർ മാവേലിക്കര കൊല്ലകടവ് കൃഷ്ണസദനത്തിൽ ഉല്ലാസിന്റെ(48) ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണൻ അടൂർ ജോയിന്റ് ആർടിഒ ശ്യാമിന് രേഖാമൂലം നിർദ്ദേശം നൽകി.
ഇതിന്റെ ഭാഗമായി ലൈസൻസ് റദ്ദ് ചെയ്യുന്നതിന് അടൂരിലെ ജോയിന്റ് ആർടി ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി. ബസിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദ് ചെയ്യാനാണ് തീരുമാനം. ഡ്രൈവറായ ഉല്ലാസ് ബസ് ഓടിച്ചിരുന്ന സമയത്ത് മദ്യപിച്ചിരുന്നതായി പൊലീസിന്റെ റിപ്പോർട്ട് പ്രകാരവും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് ഡ്രൈവിങ് ലൈസൻസ് റദ്ദു ചെയ്യാനുള്ള തീരുമാനത്തിലേക്ക് മോട്ടർ വാഹന വകുപ്പ് എത്തിയത്.
ശനിയാഴ്ച വൈകിട്ട് 3.15ന് ആയിരുന്നു അപകടം. മരുന്നുകടയിൽ കയറിയ ശേഷം റോഡരികിലൂടെ വരികയായിരുന്ന ദമ്പതികളെയാണ് ബസ് ഇടിച്ചത്. സംഭവ സ്ഥലത്തുനിന്ന് ഉല്ലാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വീയപുരം- മാവേലിക്കര-അടൂർ-മണ്ണടി റൂട്ടിൽ സർവീസ് നടത്തുന്ന മോണിങ് സ്റ്റാർ ബസാണ് അപകടമുണ്ടാക്കിയത്. ചന്തയ്ക്ക് സമീപത്തെ ആശ്വാസ് മെഡിക്കൽസിൽനിന്നു മരുന്നു വാങ്ങി വഴിയിലേക്കിറങ്ങിയപ്പോഴാണ് അടൂർഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ ബസ് ഇവരെ ഇടിച്ചത്. സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞുവീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു.
അടൂരിൽനിന്ന് അഗ്നിശമനസേന എത്തി കയർ ഉപയോഗിച്ച് ബസ് ഇടതുവശത്തേക്കു മറിച്ച ശേഷമാണ് ടയറിനടിയിൽപ്പെട്ടു കിടന്ന ഇരുവരെയും പുറത്തെടുത്തത്. രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് സൗദിയിൽ ജോലിക്കുപോയ ശ്യാംകുമാർ 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍