കാക്കിയൂരിയ ശേഷവും സെൻകുമാറിനെ പേടിച്ച് പിണറായി സർക്കാർ; ഐതിഹാസികമായ നിയമ പോരാട്ടത്തിന്റെ ചരിത്രം മായ്ക്കാൻ ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിങ് കേസിലെ ഉത്തരവിൽ ഭേദഗതി തേടി സുപ്രീംകോടതിൽ; നിയമപോരാട്ടം വിനയായപ്പോൾ കക്ഷത്തിൽ ഇരുന്നതു കൂടി പോയി; പൊലീസ് മേധാവിയെ നിയമിക്കാനുള്ള പരമാധികാരം നഷ്ടമായി; ഇനി ഡിജിപി ആക്കാൻ കഴിയുക കേന്ദ്രത്തിന് താത്പര്യമുള്ളവരെ: സെൻകുമാറിനോട് വൈരാഗ്യമുള്ള ഉപദേശകർ പിണറായിയെ കുഴിയിലാക്കുന്നത് ഇങ്ങനെ
പി വിനയചന്ദ്രൻ
തിരുവനന്തപുരം: കാക്കിക്കുപ്പായം ഊരിവച്ച ശേഷവും മുൻ പൊലീസ് മേധാവി ടി.പി സെൻകുമാറിനെ പിണറായി സർക്കാർ ഭയക്കുകയാണ്. മൂന്നുകോടിയിലേറെ ചെലവിട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുതൽ സുപ്രീംകോടതി വരെ പതിനൊന്നു മാസം നിയമയുദ്ധം നടത്തി പരാജയപ്പെട്ട് തോറ്റ് തൊപ്പിയിട്ടിട്ടും സർക്കാർ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവായി, ഡി.ജി.പി നിയമനത്തിന് പാനലുണ്ടാക്കി യു.പി.എസ്.സിക്ക് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരായ അപ്പീൽ. കേരളത്തിന്റെ അപ്പീൽ തള്ളിക്കളഞ്ഞ സുപ്രീംകോടതി, പൊലീസിനെ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വിധി ഉടനടി നടപ്പാക്കാൻ നിർദ്ദേശം നൽകി.
സെൻകുമാർ കേസിൽ കാൽലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്ന ചീഫ്സെക്രട്ടറി നളിനിനെറ്റോയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി. അവരുടെ ഉപദേശമാണ് സർക്കാരിനെ വീണ്ടും കുഴിയിൽ ചാടിച്ചതെന്നാണ് ആരോപണം. മാത്രമല്ല, ശബരിമല യുവതീപ്രവേശന ഉത്തരവ് അതേപടി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും സുപ്രീംകോടതി വിധി രാജ്യത്തെ നിയമമായതിനാൽ ഒരു നിമിഷം പോലും നടപ്പാക്കാതിരിക്കാനാവില്ലെന്നും വീമ്പുപറഞ്ഞു നടന്ന പിണറായി സർക്കാർ സുപ്രീംകോടതിയുടെ മറ്റൊരു വിധി നടപ്പാക്കാനാവില്ലെന്ന് അപ്പീൽ നൽകിയത് പരിഹാസ്യമായി മാറിയിരിക്കുകയാണ്. സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ പ്രകാശ് സിങ് കേസിലെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി ചവറ്റുകുട്ടയിൽ കളഞ്ഞു.
പൊലീസ് മേധാവി നിയമനത്തിൽ സർക്കാരിനുള്ള പിടിയാണ് ഇതോടെ ഇല്ലാതായത്. രാഷ്ട്രീയ വിധേയത്വവും അടുപ്പവും ശുപാർശയും നോക്കി ഇനി ആരെയും പൊലീസ് മേധാവിയാക്കാനാവില്ല. മുതിർന്ന ഡി.ജി.പിമാരുടെ പാനൽ യു.പി.എസ്.സിക്ക് അയച്ചുകൊടുക്കണം. സംസ്ഥാനം നൽകുന്ന പട്ടികയിലുള്ളവരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളും(എ.സി.ആർ) സർവീസ് രേഖകളും പരിശോധിച്ച് നിയമനത്തിനുള്ള മൂന്നുപേരുടെ പാനൽ യു.പി.എസ്.സി കൈമാറും. ഇതിൽ നിന്നൊരാളെ സംസ്ഥാന സർക്കാർ നിയമിച്ചിരിക്കണം. കേന്ദ്രംഅംഗീകരിച്ച ഡി.ജി.പി റാങ്കുള്ള എത്രപേരെ വേണമെങ്കിലും സംസ്ഥാനത്തിന്റെ പാനലിൽ ഉൾപ്പെടുത്താം.
ഇവരുടെ മൊത്തം സേവനവും കേസുകളുടെ വിവരങ്ങളും ഐ.ബി ശുപാർശയും പരിഗണിച്ചാവും യു.പി.എസ്.സി അന്തിമപാനൽ തയ്യാറാക്കുക. ഇതിൽനിന്ന് സംസ്ഥാനത്തിന് നിയമനംനടത്തിയേപറ്റൂ. സുപ്രീംകോടതിജഡ്ജിയുടെ പദവിയുള്ള യു.പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് കേന്ദ്രസർക്കാരാണ്. ശുപാർശനൽകേണ്ട ഐ.ബിയും കേന്ദ്രനിയന്ത്രണത്തിലാണ്. അതിനാൽ കേന്ദ്രസർക്കാർ വിചാരിക്കുന്നവരെയേ ഇനിമുതൽ കേരളത്തിൽ പൊലീസ് മേധാവിയാക്കാൻ കഴിയൂ. പൊലീസ് മേധാവി നിയമനം സംസ്ഥാന സർക്കാരിന്റെ പരമാധികാരമാണെന്ന് സുപ്രീംകോടതിയിൽ വാദിച്ച് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് വീണ്ടും അപ്പീൽ പോയി അടിവാങ്ങിയത്.
2015 മെയ്31ന് കെ.എസ്.ബാലസുബ്രമണ്യൻ വിരമിച്ചപ്പോഴാണ് യു.ഡി.എഫ് സർക്കാർ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. ജിഷക്കേസ് അന്വേഷണത്തിലെയും പുറ്റിങ്ങൽ ദുരന്തത്തിലെയും വീഴ്ചയാരോപിച്ച്, എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ കഴിഞ്ഞ ജൂൺ ഒന്നിന് സെൻകുമാറിനെ പുറത്താക്കി ലോക്നാഥ് ബെഹറയെ ഡി.ജി.പിയാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും സെൻകുമാർ കേസ് നടത്തിയെങ്കിലും വിജയിച്ചില്ല. 11മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സെൻകുമാറിനെ പൊലീസ്മേധാവിയായി തിരികെനിയമിക്കാൻ ഏപ്രിൽ 24ന് സുപ്രീംകോടതി ഉത്തരവിട്ടു.
സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥിന്റെ റിപ്പോർട്ട് വകവയ്ക്കാതെ സർക്കാർ സുപ്രീംകോടതിയിൽ വ്യക്തതാ ഹർജി നൽകിയെങ്കിലും കനത്ത തിരിച്ചടിയേറ്റു. സെൻകുമാറിനെ മാറ്റാനിടയാക്കിയ ഫയലുകളിൽ ചീഫ്സെക്രട്ടറിയായിരുന്ന നളിനിനെറ്റോ കൃത്രിമം കാട്ടിയതായി സെൻകുമാർ ആരോപിക്കുകയും രേഖകളുടെ ആധികാരികതയിൽ സുപ്രീംകോടതി അസന്നിദ്ധമായി സംശയം പ്രകടിപ്പിച്ചിക്കുകയും ചെയ്തത് സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. നളിനിനെറ്റോയ്ക്കെതിരേ സെൻകുമാറിന്റെ കോടതിയലക്ഷ്യഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കേ ഒരുവഴിയും കാണാതെ അദ്ദേഹത്തെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുകയായിരുന്നു.
മുൻ ഡി.ജി.പി.മാരായ പ്രകാശ് സിങ്ങും എൻ.കെ. സിങ്ങും 1996ൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് 2006ൽ സുപ്രീംകോടതി വിധി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ കേരള പൊലീസ് ആക്ടിലെ പല വകുപ്പുകളും ഭേദഗതി ചെയ്തു. എന്നാൽ, ഈ ഭേദഗതികൾ 2006ലെ വിധിയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നില്ലെന്ന് സെൻകുമാർ കേസിൽ സുപ്റീംകോടതി നിരീക്ഷിച്ചിരുന്നു. കേരളത്തിലെ ഡി.ജി.പി.യായി ടി.പി. സെൻകുമാറിനെ വീണ്ടും നിയമിക്കണമെന്ന് കഴിഞ്ഞവർഷം സുപ്രീം കോടതി വിധിച്ചതും പ്രകാശ് സിങ് കേസിനെ ആധാരമാക്കിയാണ്. പ്രകാശ് സിങ് കേസിലെ വിധി നടപ്പാക്കിയില്ലെന്നുകാട്ടിയുള്ള കോടതിയലക്ഷ്യ ഹർജികൾ സുപ്രീം കോടതിയിലുണ്ട്.
അനാവശ്യ നിയമയുദ്ധം
പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി.പി.സെൻകുമാർ മടങ്ങിയെത്തുന്നത് തടയാൻ സുപ്രീംകോടതിയിലെ നിയമയുദ്ധത്തിന് സർക്കാർ ചെലവിട്ടത് മൂന്നുകോടിയോളം രൂപയാണ്. അഭിഭാഷകർക്ക് ഫയലുകളെത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥർ 150തവണയോളം ഡൽഹിയിലേക്ക് വിമാനയാത്ര നടത്തി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്ക് 80 ലക്ഷം ഫീസ് നൽകി. സാൽവെയ്ക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകർക്ക് പ്രത്യേകം ഫീസ് നൽകി.
സർക്കാരിന് ഹാജരായ പി.പി.റാവു, സിദ്ധാർത്ഥ് ലൂത്ര, ജയദീപ് ഗുപ്ത എന്നിവർക്കും ദശലക്ഷങ്ങൾ നൽകി. സെൻകുമാറിനെ തിരികെ നിയമിക്കാൻ 2017ഏപ്രിൽ 24ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷവും ലക്ഷങ്ങൾ ചെലവഴിച്ചു. ഖജനാവിൽ നിന്ന് ചെലവഴിച്ച പണം ചീഫ്സെക്രട്ടറി നളിനിനെറ്റോയിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകാൻ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നടപടിയെടുത്തിരുന്നു.
സെൻകുമാറിനോട് തീരാത്ത വിരോധം
പതിനൊന്നു മാസം സർക്കാരുമായി നിയമയുദ്ധം നടത്തി വിജയിച്ച്, പൊലീസ് മേധാവിയായി തിരിച്ചുവന്ന ടി.പി.സെൻകുമാറിനോട് സർക്കാരിന്റെ വിരോധം ഇതുവരെ തീർന്നിട്ടില്ല. സമീപകാല ചരിത്രത്തിലുണ്ടാകാത്ത സെൻകുമാറിന്റെ നിയമപോരാട്ടത്തെ ഇല്ലാതാക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു സർക്കാരിന്റെ അപ്പീൽ. സെൻകുമാറിന്റെ നിയമപോരാട്ടം രാജ്യത്തെ ലോ കോളേജുകളിലും പൊലീസ് പരിശീലന കേന്ദ്രങ്ങളിലുമെല്ലാം സിലബസിൽ ഉൾപ്പെട്ടു. സിറ്റിംഗിന് ദശലക്ഷങ്ങൾ ഫീസുവാങ്ങുന്ന മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത്ദവൈയും പ്രശാന്ത്ഭൂഷണും ഫീസില്ലാതെ സെൻകുമാറിനായി വാദിക്കാനെത്തിയിരുന്നു.
40 ലക്ഷം ഫീസ് നൽകി ഹരീഷ്സാൽവെയടക്കം മുതിർന്ന അഭിഭാഷകരെ ഇറക്കിയിട്ടും സുപ്രീംകോടതിയിൽ സെൻകുമാറിനു മുന്നിൽ സർക്കാർ പലവട്ടം തോറ്റു. സത്യസന്ധനും അഴിമതിരഹിതനുമായ സെൻകുമാർ, സർക്കാരിന്റെ സന്നാഹങ്ങൾക്കുമുന്നിൽ പതറാതെ നിന്നു. ഒടുവിൽ സർക്കാരിന് കാൽലക്ഷം രൂപ പിഴശിക്ഷ നൽകി സുപ്രീംകോടതി സെൻകുമാറിന്റെ പോരാട്ടം അംഗീകരിക്കുകയായിരുന്നു. പിന്നീട് നിരവധി കള്ളക്കേസുകളിൽ സെൻകുമാറിനെ കുരുക്കാൻ ശ്രമം നടന്നെങ്കിലും എല്ലാത്തിൽ നിന്നും സെൻകുമാർ വിജയിച്ച് കരകയറി. സെൻകുമാറിനെ കുരുക്കാൻ നോക്കിയ സർക്കാരിന് വലിയ നാണക്കേടായി അത് മാറുകയും ചെയ്തു.
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പൊലീസ് കാലതാമസം വരുത്തിയില്ല
- അടുത്ത തലവൻ പത്മകുമാർ? പൊലീസിൽ ഇനി അഴിച്ചു പണിക്കാലം
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- 'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ''വെറും നഴ്സായി ജീവിക്കാൻ യുകെയിലേക്ക് വരണമോ? അത്തരക്കാരാണ് വന്ന വഴിയേ ഓസ്ട്രേലിയ നോക്കി പോകുന്നത്''; നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല; മാരിമുത്തു കുമാരസ്വാമിക്ക് പറയാനുള്ളത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍