ഇടതുമുന്നണിയുടെ ഇത്തവണത്തെ താരപ്രചാരകൻ പിണറായി തന്നെ; റാലികളും പൊതുസമ്മേളനങ്ങൾക്കുമൊപ്പം വോട്ടർമാരോട് നേരിട്ട് സംവദിക്കുന്ന പരിപാടികളുമായി മുഖ്യമന്ത്രി പ്രചാരണത്തിൽ സജീവമാകുന്നു; വിഎസും കളത്തിലിറങ്ങിയതോടെ ആശ്വാസത്തിൽ സിപിഎം സ്ഥാനാർത്ഥികൾ; യെച്ചൂരിയും വൃന്ദാകാരാട്ടം അടങ്ങുന്ന കേന്ദ്ര നേതാക്കളും കൂട്ടത്തോടെ കേരളത്തിലേക്ക്; പിണറായി 'പോസ്റ്റർ ബോയ്' ആയശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഇ.കെ നായനാർക്കുശേഷമുള്ള കഴിഞ്ഞ 20 വർഷത്തോളം കേരളത്തിൽ സിപിഎമ്മിന്റെ താര പ്രചാരകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. വി എസ് അച്യുതാനന്ദൻ. കഴിഞ്ഞ രണ്ടുലോക്സഭാ തെരഞ്ഞെടുപ്പുകളിലും, നിയസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന്റെ ഏറ്റവും വലിയ ക്രൌഡ് പുള്ളർ വി എസ് ആയിരുന്നു. നീട്ടിയും കുറുക്കിയുമുള്ള ആ സുപ്രസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തിലെ, കൂരമ്പുപോലുള്ള പരിഹാസങ്ങളും വിമർശനങ്ങളും എന്നും അണികൾക്ക് ആവേശമായിരുന്നു. വിഎസിന്റെ വാക്കുകൾ ജനം സംഗീതംപോലെ ആസ്വദിച്ച ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് പാർട്ടിയുടെയും ഭരണത്തിന്റെയും പൂർണനിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സിപിഎമ്മിന്റെ താര പ്രചാരകനും പിണറായി തന്നെയാണ്.
അരനൂറ്റാണ്ടിലേറെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് പിണറായി വിജയൻ ഒരു പൊതുതെരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം കൊടുക്കുന്നത്. പിണറായി മുഖ്യമന്ത്രിയായ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും എൽഡിഎഫിന്റെ താരപ്രചാരകൻ വി എസ് ആയിരുന്നു. എന്നും നായനാരുടെയും വിഎസിന്റെ തണലിൽ രണ്ടാമതായിരുന്നു പിണറായി നിന്നിരുന്നത്. മാത്രമല്ല വിഭാഗീയതയും ലാവലിൻ കേസും കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് അദ്ദേഹം ഒട്ടും ജനപ്രിയനായിരുന്നില്ല. പുഞ്ചിരിക്കുക പോലുമില്ലാത്ത മുരടൻ പാർട്ടി സെക്രട്ടറിയുടെ ഇമേജാണ് മാധ്യമങ്ങൾ അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്. എന്നാൽ മുഖ്യമന്ത്രിയായ ശേഷം പ്രളയവും ശബരിമലയുമൊക്കെയായി പിണറായിയുടെ പ്രതിച്ഛായ വളരെ പെട്ടെന്ന് പാർട്ടിക്കകത്ത് ഉയർന്നു. ശബരിമല പ്രക്ഷോഭങ്ങളെ തുടർന്ന് എൽഡിഎഫ് നടത്തിയ പൊതുയോഗങ്ങളിൽ വൻ ജനാവലിയാണ് പിണറായിയുടെ പ്രസംഗം കേൾക്കാനായി എത്തിയത്. അതേസമയം വിഎസിനാവട്ടെ പഴയ ഇമേജ് നിലനിർത്താനും ആയിട്ടില്ല. പിണറായി ആദ്യമായി മുഖ്യപ്രചാരകനായ ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് സിപിഎം സീറ്റ് നിലനിർത്തിയത് അദ്ദേഹത്തിന് ആതമവിശ്വാസം പകരുന്ന ഘടകം കൂടിയാണ്. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടതോടെ സിപിഎം കേന്ദ്രനേതൃത്വത്തിലും ഇപ്പോൾ താരം പിണറായി തന്നെയാണ്. സിപിഎം കേന്ദ്ര നേതാക്കളായ യെച്ചൂരിയും, കാരാട്ടം, വൃന്ദകകാരാട്ടും, മണിക്ക് സർക്കാറും അടക്കമുള്ളവരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തും.
ഇത്തവണത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തു വോട്ടർമാരോടു നേരിട്ടു സംവദിക്കുന്നതടക്കമുള്ള വിപുലമായ പരിപാടികളാണ് പിണറായിക്കായി എൽഡിഎഫ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും വിളിച്ചുചേർക്കുന്ന ബൂത്ത് ഭാരവാഹികളുടെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ആദ്യ യോഗം നാളെ ചാലക്കുടി മണ്ഡലത്തിൽ നടക്കും. സിപിഎം. ബൂത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങളിലാണ് ഓരോ പാർലമെന്റ് മണ്ഡലത്തിലും പിണറായി വിജയന്റെ സാന്നിധ്യമുണ്ടാകുക. ഇതിനു മുന്നോടിയായി വോട്ടർമാരെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങൾ ശേഖരിക്കാൻ പാർട്ടി ഘടകങ്ങൾക്കു നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരു പ്രവർത്തകൻ കുറഞ്ഞത് 10 വീടെങ്കിലും സന്ദർശിക്കണം. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിനിധികൾ വീടുകളിലെത്തി സ്ത്രീകളെ കണ്ട് വിവരശേഖരണം നടത്തും.
ബൂത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം. തെരഞ്ഞെടുപ്പിനു മുമ്പ് താഴേത്തട്ടിൽ പാർട്ടി നടത്തുന്ന ജനസമ്പർക്കം എന്ന നിലയിലാണ് പരിപാടി. വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും വിവരശേഖരണം നടത്തും. അതതു പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കിയശേഷം അതുസംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് ബൂത്ത് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ മണ്ഡലത്തിലെയും യോഗങ്ങൾ. ഈ മാസം 20 നകം എൽ.ഡി.എഫ്. കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കും. സിഐ.ടി.യു. ഉൾപ്പെടെയുള്ള എല്ലാ ഇടത് ട്രേഡ് യൂണിയനുകളുടെയും പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനം തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു നൽകാനും സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ ശക്തമായ സൈബർ പ്രചാരണവും ഇടതുമുന്നണി ലക്ഷ്യമിടുന്നുണ്ട്. ഇതിലും പിണറായി തന്നെയാണ് പോസ്റ്റർ ബോയ്.
അതേസമയം ഇത്തവണ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പൊതുവെ കരുതിയിരുന്ന വി എസ് അച്യുതാനന്ദൻ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് 95ാ മത്തെ വയസ്സിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് സിപിഎമ്മിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഇടതുസ്ഥാനാർത്ഥി എ.എം ആരിഫിന്റെ പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു വിഎസിന്റെ പ്രചാരണത്തുടക്കം. ജനത്തെ കണ്ടതോടെ ആവേശം കയറിയ വി എസ് കോൺഗ്രസിനെയും ബിജെപിയെയും തന്റെ സ്വസിദ്ധമായ ശൈലിയിൽ നിശിതമായി വിമർശിക്കുകയും ചെയ്തു. വലിയ ആരവങ്ങളോടെയാണ് പുന്നപ്ര - വയലാർ സമരനായകനെ ജനം സ്വീകരിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ നിരവധി പൊതുയോഗങ്ങളിൽ വി എസ് പങ്കെടുക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചിട്ടുണ്ട്.
.ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനം നടത്തിയാണ് വി എസ് കത്തിക്കയറിയത്. രാജ്യം അതീവഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നരേന്ദ്ര മോദിക്ക് കീഴിൽ സാമ്പത്തിക രംഗം താറുമാറായയെന്നും വി എസ് പറഞ്ഞു. അതിർത്തിയിൽ പട്ടാളക്കാർ സുരക്ഷിതരല്ലാതായി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശിഥിലമായി. വൻകിട കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീറെഴുതി നൽകിയ മോദി കമ്മീഷൻ ഏജന്റായി മാറിയെന്നും വി എസ് വിമർശിച്ചു. തീവ്രഹിന്ദുത്വവാദികളുടെ കളിപ്പാവയായ നരേന്ദ്ര മോദി ഹിന്ദുരാഷ്ട്രം സൃഷ്ടിച്ചു രാജ്യത്ത് മതത്തിന്റെ പേരിൽ കലാപത്തിനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തെ കട്ടുമുടിക്കുന്നവർക്കെതിരെ രംഗത്തിറങ്ങണമെന്നും അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ആഹ്വാനം ചെയ്തപ്പോൾ പ്രവർത്തകർ ആവേശത്തോടെ ആരവം മുഴക്കി.
ബാലകൃഷ്ണപ്പിള്ളയെ അടക്കം എൽഡിഎഫിൽ എടുത്തതിന് കടുത്ത അതൃപ്തിയുള്ള വി എസ് കഴിഞ്ഞ കുറച്ചുനാളായി പാർട്ടി വേദിയിൽ സജീവമല്ല. പക്ഷേ നിരന്തരമായി പാർട്ടി ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കുന്ന സമീപനവും അടുത്തകാലത്തായി അദ്ദേഹം എടുക്കാറില്ല. എന്നാലും ആലപ്പാട് സമരവും ഐസ്ക്രീം കേസും അടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന്റെ പൊതുനിലപാടിൽനിന്ന് ഭിന്നമായി തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാനും അദ്ദേഹം മടിച്ചില്ല.സിപിഎം ഔദ്യോഗിക നേതൃത്വത്തിന് ഇപ്പോഴും വിഎസിനോട് വലിയ താൽപ്പര്യം ഒന്നുമില്ലെങ്കിലും, ഒരു ക്രൗഡ് പുള്ളർ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് പ്രയോജനപ്പെടുമെന്നാണ് അവർ കരുതുന്നത്.ഇത്തവണത്തെ പ്രചാരണ പരിപാടികളിൽ ആരോഗ്യം അനുവദിക്കുന്ന വിധത്തിൽ സജീവമാകണെമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ പി ജയരാജനും നേരിട്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് വി എസ് പ്രചാരണ രംഗത്ത് ഇറങ്ങിയത്. മലബാറിലെ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ വിഎസിനെ പങ്കെടുപ്പിക്കാനാണ് ഇപ്പോൾ പാർട്ടി ആലോചിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്