തലമുണ്ടിട്ട് ആദ്യം മോസ്കിലെത്തിയത് പ്രധാനമന്ത്രി; കറുത്ത തലമുണ്ട് ധരിച്ച് തോക്കേന്തി വനിതാ പൊലീസ്; മതഭേദമന്യേ സർവ്വരും തലമുണ്ട് ധരിച്ച് ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലി; ജോലി സ്ഥലത്തും തെരുവുകളിലും വീടുകളിലും വെള്ളക്കാർ പോലും തട്ടമിട്ട് മുട്ടുകുത്തി കണ്ണീരോടെ പ്രാർത്ഥിച്ചു; ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ക്രൈസ്റ്റ്ചർച്ച്: എല്ലാ മതവും പകർന്ന് നൽകുന്നത് നന്മ മാത്രമാണ്. മനുഷ്യനിലെ കറുപ്പ് നീക്കാനുള്ള വഴിയാണ് അത്. എന്നാൽ മതഭ്രാന്തന്മാർ അതിനെ മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കുന്നു. ന്യൂസിലാണ്ടിലെ ക്രൈസ്റ്റ് ചർച്ചിൽ കഴിഞ്ഞ ആഴ്ചയുണ്ടായത് മത ഭ്രാന്തന്റെ ക്രൂരതയാണ്. അതിന് ഒരു മതവും കുറ്റക്കാരല്ല. പരസ്പര ബഹുമാനത്തോടെ കഴിഞ്ഞാൽ എല്ലാ മതങ്ങളും സമാധാനമാകും സമ്മാനിക്കുക. ഈ സന്ദേശമാണ് നടുക്കിയ ഭീകരാക്രമണത്തിന് ഒരാഴ്ചയാകുമ്പോൾ ന്യൂസിലാണ്ട് നൽകുന്നത്. ലോകത്ത് ഏറ്റവും സമാധാനമുണ്ടെന്ന് കരുതുന്ന ഇടമാണ് ന്യൂസിലണ്ട്. ഇവിടെയാണ് മുസ്ലിം പള്ളിയിലേക്ക് ഇരച്ചു കയറി ഒരു ഭീകരൻ തുരുതുരാ വെടിവച്ചത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ ഇസ്ലാം മത വിശ്വാസികൾക്ക് നേരെയായിരുന്നു ആക്രമണം. ഇതിന്റെ കണ്ണീരൊപ്പാനും രാജ്യത്തെ മുസ്ലിം സഹോദരന്മാർക്കൊപ്പമാണ് രാജ്യമെന്ന് തെളിയിക്കാനും ഇന്നലെ എല്ലാവരും ഇസ്ലാം വിശ്വാസ പ്രകാരമുള്ള വെള്ളിയാഴ്ച പ്രാർത്ഥനയുടെ ഭാഗമായി.
കറുത്ത ശിരോവസ്ത്രവും ചുവപ്പു റോസാപ്പൂവുമായി വേദനയുടെ കണ്ണുനീർ തുടച്ചു. ഭീകരാക്രമണത്തിന്റെ മുറിവുകളിൽ സ്നേഹലേപനം പുരട്ടിയാണു രാജ്യം ലോകത്തിനു തന്നെ അനുപമ മാതൃകയായത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ മസ്ജിദിനു സമീപം ഹാഗ്ലി പാർക്കിൽ ഇന്നലെ നടന്ന ജുമുഅ നമസ്കാരത്തിൽ രാജ്യം ഒന്നാകെ പങ്കെടുത്തു. മനസ്സുകൊണ്ടോ സാന്നിധ്യം കൊണ്ടോ ന്യൂസിലണ്ടുകാരെല്ലാം പങ്കാളിയായി. 'ദുഃഖാചരണത്തിൽ നമ്മൾ ഒന്നാണെ'ന്നു പറഞ്ഞ്, ഒത്തൊരുമയുടെ ഹൃദ്യസന്ദേശം പകർന്നു മുന്നിൽനിന്നതു പ്രധാനമന്ത്രി ജസിൻഡ ആർഡേൻ. ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ തലയിൽ കറുത്ത ശിരോവസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രിയും എത്തിയത്. വനിതാ പൊലീസും തട്ടമിട്ടു. ക്രൈസ്തവ വിശ്വാസികൾ പോലും കറുത്ത ശിരോവസ്ത്രം ധരിച്ചെത്തി പങ്കെടുത്തു. അങ്ങനെ ഇസ്ലാമിക ലോകത്തിന് പിന്തുണ അറിയിക്കുകയായിരുന്നു രാജ്യം.
ഓസ്ട്രേലിയക്കാരൻ ഭീകരൻ ക്രൈസ്റ്റ്ചർച്ചിലെ 2 മസ്ജിദുകളിലായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഇന്നലെ പ്രാർത്ഥനയിൽ പങ്കെടുത്തു. പ്രാദേശികസമയം 1.30 നു ബാങ്കുവിളിക്കു ശേഷം രാജ്യം 2 മിനിറ്റ് മൗനമാചരിച്ചു. ഹൃദയം തകർന്നു പോയെങ്കിലും നമുക്കിടയിലെ ഐക്യം തകർന്നിട്ടില്ലെന്ന് അൽ നൂർ മസ്ജിദ് ഇമാം ഗമാൽ ഫൂദ പറഞ്ഞു. അൽ നൂർ മസ്ജിദിനു സമീപം 20000 പേരാണ് പ്രാർത്ഥനയ്ക്ക് എത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും പ്രദേശവാസികളും ഒഴുകിയെത്തുകയായിരുന്നു. ഓക്ലൻഡും വെല്ലിങ്ടനും ഉൾപ്പെടെ നഗരങ്ങളിലും സമാനമായ പ്രാർത്ഥന നടന്നു. ക്രൈസ്റ്റ്ചർച്ചിലെ പ്രാർത്ഥനാചടങ്ങ് രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തും പൊലീസ് ഉദ്യോഗസ്ഥകളുൾപ്പെടെ ശിരോവസ്ത്രമണിഞ്ഞ് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണു ഭീകരാക്രമണത്തിനിരയായവരെ ജനത ചേർത്തുപിടിച്ചത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇതോടെ അനുബന്ധിച്ച് അനുസ്മരണം നടന്നു.
അൽ നൂർ മസ്ജിദിന്റെ വെടിയുണ്ട തുളച്ച ഭിത്തികളും ചോരക്കറ പുരണ്ട തറയും വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. മസ്ജിദിനു പുറത്ത്, പൂക്കൾ കൊണ്ടുവന്നുവച്ചും മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുത്തും ജനങ്ങൾ സാഹോദര്യം പങ്കിട്ടു. പ്രമുഖപത്രമായ 'ദ് പ്രസ്' ഒന്നാം പേജിൽ സമാധാനം എന്നർഥമുള്ള 'സലാം' എന്ന അറബിക് വാക്കും കൊല്ലപ്പെട്ടവരുടെ പട്ടികയും മാത്രം നൽകിയതും ശ്രദ്ധേയമായി. അങ്ങനെ ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചാണ് ത്രീവ്രവാദ ആക്രമണത്തിന്റെ മുറിവുണക്കാൻ ശ്രമിച്ചത്. അനുകമ്പയും ആർദ്രതയും നിറഞ്ഞ ഹൃദയവുമായി ആയിരങ്ങളാണ് പ്രാർത്ഥനക്കായി ഒത്തുകൂടിയത്.
ജുമുഅത്തെ നമസ്കാരം കാണാനും ഖുത്തുബ കേൾക്കാനും കറുത്ത വസ്ത്രം ധരിച്ച്, ശിരോവസ്ത്രമണിഞ്ഞ് പ്രധാനമന്ത്രി ജസീന്ത ആർഡേനുമെത്തി. ലോകത്തിനു മാതൃകയായ തങ്ങളുടെ നേതാവിന്റെ ആഹ്വാനപ്രകാരം തലയിൽ തട്ടമണിഞ്ഞുതന്നെ ന്യൂസിലൻഡിലെ സ്ത്രീകളും ചടങ്ങിനു സാക്ഷ്യം വഹിച്ചു. ചുവന്ന റോസാപ്പൂ വസ്ത്രത്തിൽ തുന്നിച്ചേർത്തു. മരിച്ചവർക്കുള്ള ആദരമായി ദേശീയ ടെലിവിഷൻ ചാനലുകളിലും റേഡിയോയിലും ജുമുഅയുടെ ബാങ്കൊലി മുഴങ്ങി. മൂന്നു വയസ്സുകാരൻ മുകാദ് ഇബ്രാഹീമിന്റെതുൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കൂട്ടമായി ഖബറടക്കുകയും ചെയ്തു. അൽനൂർ പള്ളിയിലെ ഇമാം ജമാൽ ഫൗദയാണ് പ്രാർത്ഥനക്ക് നേതൃത്വം നൽകിയത്.
''ഹൃദയം തകർന്നിരിക്കയാണ്...എന്നാൽ ഞങ്ങളെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന്''- അദ്ദേഹം ഉരുവിട്ടു. ആയിരങ്ങൾ അതേറ്റു ചൊല്ലി. ''അന്ന് ആക്രമണം നടന്ന അതേ സ്ഥലത്താണ് നാം ഒത്തുകൂടിയിരിക്കുന്നത്. നിങ്ങളുടെ കണ്ണീരിനും പിന്തുണക്കും ആശ്വാസ വാക്കുകൾക്കും സ്നേഹത്തിനും നന്ദി. പ്രധാനമന്ത്രിയുടെ കാരുണ്യം ലോക നേതാക്കൾക്ക് പാഠമാണ്. ഞങ്ങളെ ചേർത്തുനിർത്തിയതിന്, ലളിതമായ ആ തട്ടം കൊണ്ട് ബഹുമാനിച്ചതിന് ഒരിക്കൽകൂടി നന്ദി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വ്യർഥമാകില്ല. അവരുടെ രക്തം പ്രതീക്ഷകളുടെ വിത്തുകൾക്ക് വളമാകും. സ്നേഹവും കാരുണ്യവും ന്യൂസിലൻഡിന് നൽകിയത് തകർക്കാനാകാത്ത കരുത്താണ്. ഇസ്ലാംഭീതി മൂലം മുസ്ലിംകളെ മനുഷ്യരല്ലാതെ കാണുന്നു. ലോകം വിദ്വേഷ പ്രസംഗങ്ങളും ഭയത്തിന്റെ രാഷ്ട്രീയവും അവസാനിപ്പിക്കണം. കഴിഞ്ഞ ആഴ്ചയിലെ ദുരന്തം തീവ്രവാദത്തിന് നിറമോ ജാതിയോ മതമോ ഇല്ലെന്നതിന്റെ തെളിവാണ്. വെളുപ്പിന്റെ ഔന്നത്യം ആഗോളതലത്തിൽ മനുഷ്യത്വത്തിന് ഭീഷണിയാണ്. അത് അവസാനിപ്പിക്കണം- 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഇമാം പറഞ്ഞു.
കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടു നിമിഷം മൗനമാചരിച്ച ശേഷമാണ് ജസീന്ത സംസാരിച്ചത്. ന്യൂസിലൻഡ് നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, നമ്മൾ ഒന്നാണ്- പ്രസംഗത്തിൽ ജസീന്ത പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് നഗറിലെ അൽനൂർ, ലിൻവുഡ് പള്ളികളിൽ ഭീകരാക്രമണമുണ്ടായത്. വംശ വെറിപൂണ്ട ആസ്ട്രേലിയൻ സ്വദേശിയായ ബ്രന്റൺ ടാറന്റാണ് 50 പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, തുർക്കി, സോമാലിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.
സംഭവത്തിൽ ന്യൂനപക്ഷ വിഭാഗത്തോടുള്ള പിന്തുണ അറിയിക്കാനാണ് രാജ്യത്തെ സ്ത്രീകൾ ഒന്നാകെ ശിരോവസ്ത്രം ധരിച്ച് തെരുവിലിറങ്ങിയത്. ന്യൂസീലൻഡിലെ ഓക്ലൻഡിൽ നിന്നുള്ള ഡോക്ടർ തയ അഷ്മാനാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വച്ചത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ശിരോവസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ ഭയന്ന ഒരു സ്ത്രീയുടെ സമീപനത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിന് രൂപം നൽകാൻ ഡോക്ടറുടെ നേതൃത്വത്തിലുള്ള സ്ത്രീകൾ തീരുമാനിച്ചത്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്, ഇത് നിങ്ങളുടെ സ്ഥലമാണ്, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു,പിന്തുണയ്ക്കുന്നു...ഡോക്ടർ പറഞ്ഞു. ആക്രമണത്തിൽ കൂടുതൽ പേർ മരിച്ച അൽ നൂർ മുസ്ലിം പള്ളിക്ക് സമീപമുള്ള പാർക്കിൽ നടന്ന പ്രാർത്ഥനയിൽ നിരവധി ആളുകളാണ് ഒത്തുചേർന്നത്. ഓക്ലൻഡ്, വെല്ലിങ്ടൺ എന്നിവിടങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ ശിരോവസ്ത്രമണിഞ്ഞും പ്ലക്കാർഡുകൾ കൈയിലേന്തിയും പ്രാർത്ഥനയിൽ പങ്കെടുത്തു.
മുസ്ലിം സമൂഹത്തെ സന്ദർശിക്കുമ്പോൾ ശിരോവസ്ത്രം ധരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥയെ സംസ്കരിച്ചത് ശിരോവസ്ത്രവും തോക്കും ഉൾപ്പെടെ ആയിരുന്നു. ശിരോവസ്ത്രമണിഞ്ഞ് നിരത്തുകളിലൂടെ നടക്കുമ്പോൾ ആദ്യമായി അംഗീകാരവും അഭിമാനവും ലഭിക്കുന്നതായി ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീകളിലൊരാൾ വ്യക്തമാക്കി. വനിതകളുടെ പുതിയ തീരുമാനത്തെ പിന്തുണച്ച് ന്യൂസീലൻഡിലെ ഇസ്ലാമിക് കൗൺസിലും രംഗത്തെത്തി.
- TODAY
- LAST WEEK
- LAST MONTH
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്