തലമുണ്ടിട്ട് ആദ്യം മോസ്കിലെത്തിയത് പ്രധാനമന്ത്രി; കറുത്ത തലമുണ്ട് ധരിച്ച് തോക്കേന്തി വനിതാ പൊലീസ്; മതഭേദമന്യേ സർവ്വരും തലമുണ്ട് ധരിച്ച് ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലി; ജോലി സ്ഥലത്തും തെരുവുകളിലും വീടുകളിലും വെള്ളക്കാർ പോലും തട്ടമിട്ട് മുട്ടുകുത്തി കണ്ണീരോടെ പ്രാർത്ഥിച്ചു; ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ക്രൈസ്റ്റ്ചർച്ച്: എല്ലാ മതവും പകർന്ന് നൽകുന്നത് നന്മ മാത്രമാണ്. മനുഷ്യനിലെ കറുപ്പ് നീക്കാനുള്ള വഴിയാണ് അത്. എന്നാൽ മതഭ്രാന്തന്മാർ അതിനെ മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കുന്നു. ന്യൂസിലാണ്ടിലെ ക്രൈസ്റ്റ് ചർച്ചിൽ കഴിഞ്ഞ ആഴ്ചയുണ്ടായത് മത ഭ്രാന്തന്റെ ക്രൂരതയാണ്. അതിന് ഒരു മതവും കുറ്റക്കാരല്ല. പരസ്പര ബഹുമാനത്തോടെ കഴിഞ്ഞാൽ എല്ലാ മതങ്ങളും സമാധാനമാകും സമ്മാനിക്കുക. ഈ സന്ദേശമാണ് നടുക്കിയ ഭീകരാക്രമണത്തിന് ഒരാഴ്ചയാകുമ്പോൾ ന്യൂസിലാണ്ട് നൽകുന്നത്. ലോകത്ത് ഏറ്റവും സമാധാനമുണ്ടെന്ന് കരുതുന്ന ഇടമാണ് ന്യൂസിലണ്ട്. ഇവിടെയാണ് മുസ്ലിം പള്ളിയിലേക്ക് ഇരച്ചു കയറി ഒരു ഭീകരൻ തുരുതുരാ വെടിവച്ചത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ ഇസ്ലാം മത വിശ്വാസികൾക്ക് നേരെയായിരുന്നു ആക്രമണം. ഇതിന്റെ കണ്ണീരൊപ്പാനും രാജ്യത്തെ മുസ്ലിം സഹോദരന്മാർക്കൊപ്പമാണ് രാജ്യമെന്ന് തെളിയിക്കാനും ഇന്നലെ എല്ലാവരും ഇസ്ലാം വിശ്വാസ പ്രകാരമുള്ള വെള്ളിയാഴ്ച പ്രാർത്ഥനയുടെ ഭാഗമായി.
കറുത്ത ശിരോവസ്ത്രവും ചുവപ്പു റോസാപ്പൂവുമായി വേദനയുടെ കണ്ണുനീർ തുടച്ചു. ഭീകരാക്രമണത്തിന്റെ മുറിവുകളിൽ സ്നേഹലേപനം പുരട്ടിയാണു രാജ്യം ലോകത്തിനു തന്നെ അനുപമ മാതൃകയായത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ മസ്ജിദിനു സമീപം ഹാഗ്ലി പാർക്കിൽ ഇന്നലെ നടന്ന ജുമുഅ നമസ്കാരത്തിൽ രാജ്യം ഒന്നാകെ പങ്കെടുത്തു. മനസ്സുകൊണ്ടോ സാന്നിധ്യം കൊണ്ടോ ന്യൂസിലണ്ടുകാരെല്ലാം പങ്കാളിയായി. 'ദുഃഖാചരണത്തിൽ നമ്മൾ ഒന്നാണെ'ന്നു പറഞ്ഞ്, ഒത്തൊരുമയുടെ ഹൃദ്യസന്ദേശം പകർന്നു മുന്നിൽനിന്നതു പ്രധാനമന്ത്രി ജസിൻഡ ആർഡേൻ. ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ തലയിൽ കറുത്ത ശിരോവസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രിയും എത്തിയത്. വനിതാ പൊലീസും തട്ടമിട്ടു. ക്രൈസ്തവ വിശ്വാസികൾ പോലും കറുത്ത ശിരോവസ്ത്രം ധരിച്ചെത്തി പങ്കെടുത്തു. അങ്ങനെ ഇസ്ലാമിക ലോകത്തിന് പിന്തുണ അറിയിക്കുകയായിരുന്നു രാജ്യം.
ഓസ്ട്രേലിയക്കാരൻ ഭീകരൻ ക്രൈസ്റ്റ്ചർച്ചിലെ 2 മസ്ജിദുകളിലായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഇന്നലെ പ്രാർത്ഥനയിൽ പങ്കെടുത്തു. പ്രാദേശികസമയം 1.30 നു ബാങ്കുവിളിക്കു ശേഷം രാജ്യം 2 മിനിറ്റ് മൗനമാചരിച്ചു. ഹൃദയം തകർന്നു പോയെങ്കിലും നമുക്കിടയിലെ ഐക്യം തകർന്നിട്ടില്ലെന്ന് അൽ നൂർ മസ്ജിദ് ഇമാം ഗമാൽ ഫൂദ പറഞ്ഞു. അൽ നൂർ മസ്ജിദിനു സമീപം 20000 പേരാണ് പ്രാർത്ഥനയ്ക്ക് എത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും പ്രദേശവാസികളും ഒഴുകിയെത്തുകയായിരുന്നു. ഓക്ലൻഡും വെല്ലിങ്ടനും ഉൾപ്പെടെ നഗരങ്ങളിലും സമാനമായ പ്രാർത്ഥന നടന്നു. ക്രൈസ്റ്റ്ചർച്ചിലെ പ്രാർത്ഥനാചടങ്ങ് രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തും പൊലീസ് ഉദ്യോഗസ്ഥകളുൾപ്പെടെ ശിരോവസ്ത്രമണിഞ്ഞ് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണു ഭീകരാക്രമണത്തിനിരയായവരെ ജനത ചേർത്തുപിടിച്ചത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇതോടെ അനുബന്ധിച്ച് അനുസ്മരണം നടന്നു.
അൽ നൂർ മസ്ജിദിന്റെ വെടിയുണ്ട തുളച്ച ഭിത്തികളും ചോരക്കറ പുരണ്ട തറയും വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. മസ്ജിദിനു പുറത്ത്, പൂക്കൾ കൊണ്ടുവന്നുവച്ചും മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുത്തും ജനങ്ങൾ സാഹോദര്യം പങ്കിട്ടു. പ്രമുഖപത്രമായ 'ദ് പ്രസ്' ഒന്നാം പേജിൽ സമാധാനം എന്നർഥമുള്ള 'സലാം' എന്ന അറബിക് വാക്കും കൊല്ലപ്പെട്ടവരുടെ പട്ടികയും മാത്രം നൽകിയതും ശ്രദ്ധേയമായി. അങ്ങനെ ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചാണ് ത്രീവ്രവാദ ആക്രമണത്തിന്റെ മുറിവുണക്കാൻ ശ്രമിച്ചത്. അനുകമ്പയും ആർദ്രതയും നിറഞ്ഞ ഹൃദയവുമായി ആയിരങ്ങളാണ് പ്രാർത്ഥനക്കായി ഒത്തുകൂടിയത്.
ജുമുഅത്തെ നമസ്കാരം കാണാനും ഖുത്തുബ കേൾക്കാനും കറുത്ത വസ്ത്രം ധരിച്ച്, ശിരോവസ്ത്രമണിഞ്ഞ് പ്രധാനമന്ത്രി ജസീന്ത ആർഡേനുമെത്തി. ലോകത്തിനു മാതൃകയായ തങ്ങളുടെ നേതാവിന്റെ ആഹ്വാനപ്രകാരം തലയിൽ തട്ടമണിഞ്ഞുതന്നെ ന്യൂസിലൻഡിലെ സ്ത്രീകളും ചടങ്ങിനു സാക്ഷ്യം വഹിച്ചു. ചുവന്ന റോസാപ്പൂ വസ്ത്രത്തിൽ തുന്നിച്ചേർത്തു. മരിച്ചവർക്കുള്ള ആദരമായി ദേശീയ ടെലിവിഷൻ ചാനലുകളിലും റേഡിയോയിലും ജുമുഅയുടെ ബാങ്കൊലി മുഴങ്ങി. മൂന്നു വയസ്സുകാരൻ മുകാദ് ഇബ്രാഹീമിന്റെതുൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കൂട്ടമായി ഖബറടക്കുകയും ചെയ്തു. അൽനൂർ പള്ളിയിലെ ഇമാം ജമാൽ ഫൗദയാണ് പ്രാർത്ഥനക്ക് നേതൃത്വം നൽകിയത്.
''ഹൃദയം തകർന്നിരിക്കയാണ്...എന്നാൽ ഞങ്ങളെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന്''- അദ്ദേഹം ഉരുവിട്ടു. ആയിരങ്ങൾ അതേറ്റു ചൊല്ലി. ''അന്ന് ആക്രമണം നടന്ന അതേ സ്ഥലത്താണ് നാം ഒത്തുകൂടിയിരിക്കുന്നത്. നിങ്ങളുടെ കണ്ണീരിനും പിന്തുണക്കും ആശ്വാസ വാക്കുകൾക്കും സ്നേഹത്തിനും നന്ദി. പ്രധാനമന്ത്രിയുടെ കാരുണ്യം ലോക നേതാക്കൾക്ക് പാഠമാണ്. ഞങ്ങളെ ചേർത്തുനിർത്തിയതിന്, ലളിതമായ ആ തട്ടം കൊണ്ട് ബഹുമാനിച്ചതിന് ഒരിക്കൽകൂടി നന്ദി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വ്യർഥമാകില്ല. അവരുടെ രക്തം പ്രതീക്ഷകളുടെ വിത്തുകൾക്ക് വളമാകും. സ്നേഹവും കാരുണ്യവും ന്യൂസിലൻഡിന് നൽകിയത് തകർക്കാനാകാത്ത കരുത്താണ്. ഇസ്ലാംഭീതി മൂലം മുസ്ലിംകളെ മനുഷ്യരല്ലാതെ കാണുന്നു. ലോകം വിദ്വേഷ പ്രസംഗങ്ങളും ഭയത്തിന്റെ രാഷ്ട്രീയവും അവസാനിപ്പിക്കണം. കഴിഞ്ഞ ആഴ്ചയിലെ ദുരന്തം തീവ്രവാദത്തിന് നിറമോ ജാതിയോ മതമോ ഇല്ലെന്നതിന്റെ തെളിവാണ്. വെളുപ്പിന്റെ ഔന്നത്യം ആഗോളതലത്തിൽ മനുഷ്യത്വത്തിന് ഭീഷണിയാണ്. അത് അവസാനിപ്പിക്കണം- 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഇമാം പറഞ്ഞു.
കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടു നിമിഷം മൗനമാചരിച്ച ശേഷമാണ് ജസീന്ത സംസാരിച്ചത്. ന്യൂസിലൻഡ് നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, നമ്മൾ ഒന്നാണ്- പ്രസംഗത്തിൽ ജസീന്ത പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് നഗറിലെ അൽനൂർ, ലിൻവുഡ് പള്ളികളിൽ ഭീകരാക്രമണമുണ്ടായത്. വംശ വെറിപൂണ്ട ആസ്ട്രേലിയൻ സ്വദേശിയായ ബ്രന്റൺ ടാറന്റാണ് 50 പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, തുർക്കി, സോമാലിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.
സംഭവത്തിൽ ന്യൂനപക്ഷ വിഭാഗത്തോടുള്ള പിന്തുണ അറിയിക്കാനാണ് രാജ്യത്തെ സ്ത്രീകൾ ഒന്നാകെ ശിരോവസ്ത്രം ധരിച്ച് തെരുവിലിറങ്ങിയത്. ന്യൂസീലൻഡിലെ ഓക്ലൻഡിൽ നിന്നുള്ള ഡോക്ടർ തയ അഷ്മാനാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വച്ചത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ശിരോവസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ ഭയന്ന ഒരു സ്ത്രീയുടെ സമീപനത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിന് രൂപം നൽകാൻ ഡോക്ടറുടെ നേതൃത്വത്തിലുള്ള സ്ത്രീകൾ തീരുമാനിച്ചത്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്, ഇത് നിങ്ങളുടെ സ്ഥലമാണ്, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു,പിന്തുണയ്ക്കുന്നു...ഡോക്ടർ പറഞ്ഞു. ആക്രമണത്തിൽ കൂടുതൽ പേർ മരിച്ച അൽ നൂർ മുസ്ലിം പള്ളിക്ക് സമീപമുള്ള പാർക്കിൽ നടന്ന പ്രാർത്ഥനയിൽ നിരവധി ആളുകളാണ് ഒത്തുചേർന്നത്. ഓക്ലൻഡ്, വെല്ലിങ്ടൺ എന്നിവിടങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ ശിരോവസ്ത്രമണിഞ്ഞും പ്ലക്കാർഡുകൾ കൈയിലേന്തിയും പ്രാർത്ഥനയിൽ പങ്കെടുത്തു.
മുസ്ലിം സമൂഹത്തെ സന്ദർശിക്കുമ്പോൾ ശിരോവസ്ത്രം ധരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥയെ സംസ്കരിച്ചത് ശിരോവസ്ത്രവും തോക്കും ഉൾപ്പെടെ ആയിരുന്നു. ശിരോവസ്ത്രമണിഞ്ഞ് നിരത്തുകളിലൂടെ നടക്കുമ്പോൾ ആദ്യമായി അംഗീകാരവും അഭിമാനവും ലഭിക്കുന്നതായി ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീകളിലൊരാൾ വ്യക്തമാക്കി. വനിതകളുടെ പുതിയ തീരുമാനത്തെ പിന്തുണച്ച് ന്യൂസീലൻഡിലെ ഇസ്ലാമിക് കൗൺസിലും രംഗത്തെത്തി.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്