നിലക്കൽ നിന്നും നിരീക്ഷണ സമിതി അംഗങ്ങളും കെഎസ്ആർടിസി എംഡി തച്ചങ്കരിയും പമ്പയിലെത്തിയത് കെഎസ്ആർടി ബസിൽ തൂങ്ങി നിന്ന്; നിലയ്ക്കലിലെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച സംഘം ഇന്ന് സന്നിധാനത്തേക്ക്; കോടതി സംഘം വരും മുമ്പ് സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടന്ന് ദേവസ്വം ബോർഡ്; ഇന്നലെ രാത്രി തന്നെ സന്നിധാനത്തെത്തി നിരീക്ഷണം തുടങ്ങി ഹേമചന്ദ്രൻ: ശബരിമലയുടെ പൊലീസ് സാന്നിധ്യകാര്യത്തിൽ ഇന്ന് വിധിയെഴുത്തുണ്ടാകും
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: ശബരിമല വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനും നിരീക്ഷണ സംഘത്തിനുമെതിരെ സുപ്രീംകോടതിയിൽ സർക്കാർ ഹർജി നൽകിയത് ഇന്നലെയാണ്. ഹൈക്കോടതി നിരീക്ഷണ സംഘത്തിന്റെ ഇടപെടലിനെതിരെ വരെയാണ് സർക്കാറിന്റെ ഹർജി. ഇതിനിടെയാണ് ഇന്ന് സംഘം സന്നിധാനം സന്ദർശിക്കുന്നത്. പൊലീസിന്റെ ഇടപെടൽ തീർത്ഥാടകരെ വലയ്ക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നിരീക്ഷണ സംഘം ഇന്ന് സന്നിധാനം സന്ദർശിക്കുക. ഇന്നലെ നിലയ്ക്കലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സംഘം ഇന്ന് സന്നിധാനത്ത് എത്തുക. ഡിജിപി ഹേമചന്ദ്രൻ ഇന്നലെ തന്നെ മല കയറിയപ്പോൾ ജസ്റ്റിസ് പി.ആർ. രാമനും ജസ്റ്റിസ് എസ്. സിരിജഗനും പമ്പയിൽ തങ്ങുകയായിരുന്നു. അതേസമയം സംഘം എത്തുന്നതിന് മുന്നോടിയായി പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനും ദേവസ്വം ബോർഡ് ശ്രദ്ധിച്ചു. മലയിലെ പൊലീസ് സാന്നിധ്യത്തിന്റെ കാര്യത്തിൽ അടക്കം ഇന്ന് വിധിയെഴുത്തുണ്ടാകും.
ഇന്നലെ നിലയ്ക്കലിലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ സമിതി ഇന്ന് 2.30ന് സന്നിധാനത്തു യോഗം വിളിച്ചിട്ടുണ്ട്. തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങൾ, അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ, വികസന പദ്ധതികളിലെ വേഗക്കുറവ് എന്നിവ വിഷയമാകും. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവർ ഇന്നലെ ഒന്നരയോടെയാണു നിലയ്ക്കലിലെത്തിയത്. വെള്ളം ശുദ്ധീകരണ ശാല, പാർക്കിങ് ഗ്രൗണ്ട്, ശുചിമുറികൾ, കെഎസ്ആർടിസി ജീവനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, കുളം, പൊലീസ് ബാരക്ക്, വിരിവയ്ക്കുന്ന സ്ഥലങ്ങൾ, ആശുപത്രി എന്നിവ സന്ദർശിച്ചു.
നിലയ്ക്കലിലെ ഒരുക്കങ്ങളിൽ സമിതി തൃപ്തി രേഖപ്പെടുത്തി. കെഎസ്ആർടിസി നേരിടുന്ന ബുദ്ധിമുട്ടുകൾ എംഡി ടോമിൻ ജെ. തച്ചങ്കരി വിവരിച്ചു. കെഎസ്ആർടിസി വൈദ്യുതി ബസിലാണു സമിതി അംഗങ്ങൾ പമ്പയ്ക്കു പുറപ്പെട്ടത്. കെഎസ്ആർടിസി യാത്രക്കാരുടെ അസൗകര്യങ്ങൾ സംഘം പ്രത്യേകം ശ്രദ്ധിച്ചു. യാത്രക്കാർക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യം വേണമെന്നു വിലയിരുത്തി. മരാമത്ത് കോംപ്ലക്സിനു മുൻപിലോ ത്രിവേണിയിൽ നിന്നു തീർത്ഥാടകർ കയറി വരുന്ന വഴി അവസാനിക്കുന്നിടത്തോ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാമെന്ന് അഭിപ്രായമുയർന്നു.
പമ്പ മണൽപ്പുറത്തെ ശുചിമുറികൾ സന്ദർശിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 60 എണ്ണം കുറവുണ്ടെന്നു ദേവസ്വം ബോർഡ് അറിയിച്ചു. പഴയ 270 എണ്ണവും 60 ബയോ ശുചിമുറികളും 40 ബയോ മൂത്രപ്പുരകളും നിലവിലുണ്ട്. ഇതു മതിയോ എന്നായിരുന്നു സമിതിയുടെ ആശങ്ക. ഞുണുങ്ങാറും സംഘം സന്ദർശിച്ചു. സമിതി അംഗം ഡിജിപി എ. ഹേമചന്ദ്രൻ ഇന്നലെ രാത്രി സന്നിധാനത്തെത്തി. മറ്റുള്ളവർ പമ്പ ഗെസ്റ്റ് ഹൗസിൽ തങ്ങി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ആർ. അജിത്, ഐ.ജി. ദിനേശ് കശ്യപ്, സ്പെഷൽ ഓഫിസർമാരായ വി.അജിത്ത്, പി.മഞ്ജുനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
നിലയ്ക്കലിൽ തൃപ്തി, പമ്പയിലെ ദുർഗന്ധത്തിൽ വലഞ്ഞു.
തീർത്ഥാടകർക്കായി നിലക്കലിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സംഘം പമ്പയിൽ ചില പോരായ്മകൾ ഉണ്ടെന്നും വിലയിരുത്തി. നിലക്കലിലും പമ്പയിലും പാർക്കിങ്, വിരിവെക്കാനുള്ള സൗകര്യം, ജലശുദ്ധീകരണ പ്ലാന്റ്, കുടിവെള്ള വിതരണ സംവിധാനം, ഭക്ഷണം, യാത്രാസൗകര്യം, ശൗചാലയങ്ങളുടെ സ്ഥിതി എന്നിവയെല്ലാം നേരിട്ടുകണ്ട ശേഷം നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം യു.ഡി.എഫും ബിജെപിയും ഉന്നയിക്കുകയും ഹൈക്കോടതിയിൽ പരാതികൾ എത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നേരിട്ട് മൂന്നംഗ സംഘത്തെ നിയോഗിച്ചത്.
സംഘാംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരാണ് തിങ്കളാഴ്ച നിലക്കലിലെത്തിയത്. തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പറയുന്നതുപോലെ അസൗകര്യങ്ങൾ ഉള്ളതായി തങ്ങൾക്ക് തോന്നുന്നില്ലെന്നും സംഘം പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി, ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ അജിത്കുമാർ എന്നിവരുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി. തച്ചങ്കരിക്കൊപ്പം കെഎസ്ആർടി ബസിൽ തൂങ്ങി നിന്നുകൊണ്ടാണ് സംഘം നിലയ്ക്കലിൽ നിന്നും പമ്പയിൽ എത്തിയത്.
നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് യാത്രതുടരാൻ കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക് ബസിൽ കയറാനാണ് സംഘം എത്തിയത്. തീർത്ഥാടകർ അതിൽ എത്തിയതോടെ അംഗങ്ങളായ ജസ്റ്റിസ് പി.ആർ.രാമനും ജസ്റ്റിസ് എസ്.സിരിജഗനും ബസിൽ കയറിയെങ്കിലും ഡി.ജി.പി. എ.ഹേമചന്ദ്രൻ തിരക്കുകണ്ട് പിന്മാറി. കാറിൽ യാത്രതുടരാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ ജെ.തച്ചങ്കരിക്കൊപ്പം പി.ആർ.രാമനും എസ്.സിരിജഗനും ബസിൽ നിന്നു യാത്രചെയ്തു.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ പാർക്കിങ് ഗ്രൗണ്ട് ചുറ്റിവന്നശേഷം പുതിയൊരു ബസിലാണ് അവർ പമ്പയിലേക്ക് യാത്രതുടർന്നത്. നേരത്തേ ഏർപ്പാടാക്കിയ ബസ് നിരീക്ഷണ സമിതിയംഗങ്ങൾക്കു വേണ്ടിയാണെന്നറിയാതെയാണ് അതിൽ യാത്രക്കാരെ കയറ്റിയത്. എം.ഡി. ആയശേഷം കെ.എസ്.ആർ.ടി.സി.യിൽ ടിക്കറ്റെടുക്കാതെ ആദ്യമായി യാത്രചെയ്യുകയാണെന്ന ആമുഖത്തോടെയാണ് തച്ചങ്കരി നിരീക്ഷണ സമിതിയംഗങ്ങളെ ബസിലേക്ക് സ്വാഗതം ചെയ്തത്. പമ്പയിലെത്തുമ്പോൾ രണ്ടുവശത്തേക്കുമുള്ള ടിക്കറ്റുകാശ് ഒന്നിച്ചുവാങ്ങുമോയെന്ന് ചിരിയോടെ തിരിച്ചടിച്ചുകൊണ്ടാണ് ഹേമചന്ദ്രൻ ബസിലേക്ക് കടന്നത്.
ഹിൽ ടോപ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള സൗകര്യം നോക്കിയെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന വിലയിരുത്തലിലെത്തി. പമ്പയിലെ ശൗചാലയങ്ങളും കണ്ടു. പഴയ കെട്ടിടത്തിലെ ശുചിമുറികൾ പ്രളയ ശേഷം പുതുക്കിപ്പണിത് 270 എണ്ണം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 60 ബയോടോയ്ലറ്റുകളും 40 ബയോ യൂറിനലുകളും സ്ഥാപിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇത് മതിയാകുമോയെന്ന ചോദ്യം ഉയർന്നെങ്കിലും 500 എണ്ണം നിലക്കലിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ടെന്നും സന്നിധാനം വരെ ഇടക്കിടെ ടോയ്ലറ്റ് ഉണ്ടെന്നും അറിയിച്ചതോടെ സംഘം തൃപ്തരായി.
രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥലത്ത് താൽക്കാലിക വിരിപ്പന്തൽ സ്ഥാപിച്ചത് സൗകര്യപ്രദമാണെന്നാണ് നിഗമനം. ഇതിനടുത്ത് പുതുക്കിപ്പണിത കെട്ടിടത്തിൽ ക്ലോക്ക് റൂമും ഹോട്ടലുകളും പ്രവർത്തിക്കുന്നതും സന്ദർശിച്ചു. ചൊവ്വാഴ്ച സംഘം സന്നിധാനത്ത് എത്തും. അവിടെ നടക്കുന്ന അവലോകന യോഗത്തിനു ശേഷം വിശദമായ അഭിപ്രായം പറയാമെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു. നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് വിലയിരുത്തിയ സമിതി പമ്പയിലെ കാര്യത്തിൽ വ്യക്തമായൊന്നും പറഞ്ഞില്ല. എന്നാൽ, പമ്പയിലും പരിസരത്തും അസഹ്യമായ ദുർഗന്ധമുള്ളതായി വിലയിരുത്തി.
നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്ന് ഡി.ജി.പി. എ. ഹേമചന്ദ്രൻ പറഞ്ഞു. ഇത് സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി. ആ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ പമ്പയിലെത്തിയ സമിതി ത്രിവേണിയിൽ കെ.എസ്.ആർ.ടി.സി. ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന് നിരീക്ഷിച്ചു. വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്താൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. തുടർന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മല-മൂത്ര വിസർജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുർഗന്ധം നിലനിൽക്കുന്നതായും സമിതി അംഗങ്ങൾ പറഞ്ഞു.
ഒഴുക്കുനിലച്ച നുണങ്ങാറിൽ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ പരസ്യമായി പ്രകടിപ്പിക്കാൻ സമിതി തയ്യാറായില്ല. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തിനുസമീപം ചില സർക്കാർ വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- 'അപകട സ്ഥലത്തുനിന്ന് ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാർത്ത; പ്രസിഡന്റിനായി പ്രാർത്ഥിക്കണം'; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്തി; മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാകുന്നുവെന്നും ഇറാൻ വാർത്താ ഏജൻസി; ഹൃദയവും പ്രാർത്ഥനയും ഇറാൻ ജനതയ്ക്കുമൊപ്പമെന്ന് ഹമാസ്
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കണക്കു പുസ്തകം സൂക്ഷിച്ചത് 'ബോസിന്' വിൽപ്പന വിവരങ്ങൾ ശരിയായി അറിയാൻ; സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തി വയ്ക്കുന്നതിന്റെയും ചിത്രങ്ങളും മൊബൈലിൽ; അൽകാ ബോണിക്ക് സിനിമാക്കാരുമായും ബന്ധം; മോഡലിങ് പ്രമുഖർ നിരീക്ഷണത്തിൽ; വരാപ്പുഴയിൽ എല്ലാം വ്യക്തം
- ടോസിനു പിന്നാലെ വീണ്ടും മഴ; രാജസ്ഥാൻ-കൊൽക്കത്ത മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു; ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റൺറേറ്റിൽ രാജസ്ഥാന് തിരിച്ചടി; എലിമിനേറ്ററിൽ ആർസിബിയുമായി ഏറ്റുമുട്ടും
- പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു
- സാധാരണക്കാരെ പണം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകും; ഇറാനിലെ ആശുപത്രിയിലെത്തിച്ച് അവയവ വിൽപന; അന്താരാഷ്ട്ര അവയവക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ തൃശ്ശൂർ സ്വദേശി കൊച്ചിയിൽ പിടിയിൽ
- കുടുംബ വഴക്ക്; എറണാകുളത്ത് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സംഭവം പുറത്തറിയുന്നത് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുമ്പോൾ: കൊലപാതകത്തിൽ കലാശിച്ചത് ഭാര്യയും മക്കളും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പക
- പോക്സോ കേസിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പ്രതിയെ പിടികൂടി; ഡൽഹി എയർപോർട്ടിൽ നിന്ന് പിടിയിലായ മലയാളി യുവാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; മുങ്ങിയത് കേരളത്തിലേയ്ക്കുള്ള യാത്രക്കിടെ
- 'ബിഭവ് കുമാറിന്റെ ഫോൺ ഫോർമാറ്റ് ചെയ്തു; പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു'; സ്വാതി മലിവാളിനെ മർദിച്ച കേസിൽ ബിഭവിനെതിരെ ശക്തമായ തെളിവുകൾ; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളെന്ന് സ്വാതി
- സംഘർഷത്തിനിടെ പോക്കറ്റിൽനിന്ന് വീണ ഫോൺ പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യം; കായംകുളത്ത് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം; ഫോണും വാച്ചും തട്ടിയെടുത്തു; മൂന്നുപേർ അറസ്റ്റിൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്