അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി; ഡി ആർഐ കണ്ടെത്തലും ഇനി സിബിഐയ്ക്ക് പരിശോധിക്കേണ്ടി വരും; അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഡിആർഐയും (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ) മറ്റു ചില ദൃക്സാക്ഷികളും നൽകിയ സുപ്രധാന തെളിവുകൾ ഇനി അന്വേഷണ വിധേയമാക്കും. ഇതാണ് ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യവും. സുപ്രധാന തെളിവുകൾ സിബിഐ അവഗണിച്ചതു കൂടി കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഹൈക്കോടതി വിധി. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമ്പോൾ ഡിഐർഐ തെളിവുകളെ കുറിച്ചും സിബിഐ വിശദീകരിക്കേണ്ടി വരും. പുനരന്വേഷണം നടത്താനുള്ള ഉദ്യോഗസ്ഥനെ അടുത്ത ദിവസങ്ങളിൽ സിബിഐ തീരുമാനിക്കും.
സ്വർണക്കടത്തുമായി ബാലഭാസ്കറിനു ബന്ധമില്ലെന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ 2 ഫോണുകൾ സുഹൃത്ത് പ്രകാശ്തമ്പിയുടെ വീട്ടിലെ പൂജാമുറിയിൽ നിന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇതുവഴി സൂചന ലഭിച്ചു. ബാലഭാസ്കറിന്റെ ഒപ്പമുണ്ടായിരുന്ന ചിലർക്കു സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ഫോൺ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്കു ഡിആർഐ കൈമാറിയിരുന്നു. ചില ഫോൺ സംഭാഷണങ്ങളുടെ വിശദാംശവും നൽകി. എന്നാൽ സാമ്പത്തിക ഇടപാടു സംബന്ധിച്ചു കാര്യമായി സിബിഐ അന്വേഷിച്ചില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ഹൈക്കോടതിയും ഇതു ചൂണ്ടിക്കാട്ടിയിരുന്നു.
ബാലഭാസ്കർ കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയതു ഡിആർഐയാണ്. വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസാണ് ഡിആർഐ അന്വേഷിച്ചത്. ബാലഭാസ്കറിന്റെ കാർ പള്ളിപ്പുറത്ത് അപകടത്തിൽപെട്ട 2018 സെപ്റ്റംബർ 25ന് പുലർച്ചെ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്നു സംശയിക്കുന്നതായി അതുവഴി വാഹനത്തിൽ പോയ കലാഭവൻ സോബി മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് സംഘത്തിൽപെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി ഡിആർഐ സോബിയെ കാണിച്ചു. അതിൽ ഒരാൾക്കു ഡിആർഐ നോട്ടിസ് നൽകിയെങ്കിലും അയാൾ ഹാജരായില്ല. സിബിഐയ്ക്ക ഇതെല്ലാം അന്വേഷിക്കേണ്ടി വരും.
സ്വർണ്ണ കടത്തും അപകടവും
അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി മാറിയത്. ബാലഭാസ്ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആർഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാൻ തുടങ്ങിയത് .ബാലഭാസ്ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണ കടത്തിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ബാലഭാസ്ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റ് ജമീൽ ജബ്ബാറും പ്രതിയായി.
ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വർണം കടത്തിയെന്നുമാണ് ഡിആർഐ കണ്ടെത്തിയത്. ഇതൊന്നും ആരും പരിശോധിച്ചില്ല. ബാലഭാസ്ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശൻ തമ്പിയും ചേർന്ന് ഇരുന്നൂറ് കിലോയിലേറെ സ്വർണമാണ് കടത്തിയത് എന്ന റിപ്പോർട്ടുകൾ വന്നത്. ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റാണ് ജമീൽ ജബ്ബാർ. കഴക്കൂട്ടം സ്വദേശിയാണ് ജമീൽ. അടുപ്പമായത് മുതൽ ബാലഭാസ്ക്കർക്കൊപ്പമുണ്ട് ഇയാൾ. സൗണ്ട് റെക്കോർഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീൽ ഒപ്പമുണ്ടായിരുന്നത്.
ബാലുവിന്റെ കാർ ആ ഘട്ടങ്ങളിൽ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീൽ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീൽ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീൽ സന്ദർശിച്ചുവെന്നാണ് ഡിആർഐ കണ്ടെത്തിയത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആർഐ കൈമാറി. എന്നാൽ അന്വേഷണം ഒന്നും നടന്നില്ല. സിബിഐ വന്നിട്ടും ബാലുവിന്റേത് അപകട മരണമായി തുടർന്നു.
ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ചിലർ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആർഐയുടെയും സ്ഥിരീകരണം. കലാഭവൻ സോബിനെ വിളിച്ചു വരുത്തിയ ഡിആർഐ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നൽകിയത്. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവർ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആർഐ ചോദിച്ചത്. കാർ അപകടത്തിൽപ്പെട്ടപ്പോൾ തന്നോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ സോബിൻ തിരിച്ചറിഞ്ഞു. സരിത്തും ആരോപണത്തിൽ എത്തി.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററിൽ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്ക്കർ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. ഇയാൾ പിന്നീട് യുഎഇയിൽ ഡ്രൈവറായി.
കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്ക്കറിന്റെ പത്നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോറൻസിക് പരിശോധനയിലൂടെ അർജുനാണ് ഡ്രൈവറെന്നും കണ്ടെത്തി. അപ്പോഴും സാക്ഷിയായ അജിയുടെ മൊഴിയിലെ കള്ളത്തരം ചോദ്യം ചെയ്തില്ല.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ബാലഭാസ്ക്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- 'അപകട സ്ഥലത്തുനിന്ന് ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാർത്ത; പ്രസിഡന്റിനായി പ്രാർത്ഥിക്കണം'; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്തി; മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാകുന്നുവെന്നും ഇറാൻ വാർത്താ ഏജൻസി; ഹൃദയവും പ്രാർത്ഥനയും ഇറാൻ ജനതയ്ക്കുമൊപ്പമെന്ന് ഹമാസ്
- അപകട സ്ഥലം കണ്ടെത്തി; അവിടേക്ക് നടന്നു മാത്രമേ പോകാൻ കഴിയൂ; കാറ്റും മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു; റഷ്യയിൽ നിന്നെത്തിയ റെസ്ക്യൂ സ്പെഷ്യലിസ്റ്റുകളും തിരച്ചിലിന്; പ്രാർത്ഥനകൾ വേണമെന്ന് ഇറാൻ; ഹെലികോപ്ടർ അപകടം അട്ടിമറിയോ? ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ ഇനിയും കണ്ടെത്താനായില്ല
- ഓസ്ട്രേലിയയിൽ മകനൊപ്പം താമസിക്കുമ്പോൾ തുടങ്ങിയ തർക്കം; മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയ ജോയി; ഒരാഴ്ച മുമ്പ് ലീലയും വന്നതോടെ തർക്കം കൂടി; 64കാരിയെ വെട്ടിക്കൊന്ന് 71കാരൻ സ്റ്റേഷനിലെത്തിയത് കുരിശടിയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; കോലഞ്ചേരിയെ നടുക്കി ലീലയുടെ കൊല
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- നാലാം നിലയിൽ നിന്നും വീണ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും അമ്മ നേരിട്ടത് രൂക്ഷമായ സൈബർ ആക്രമണം; കടുത്ത വിഷാദത്തിന് ഒടുവിൽ 33കാരി ജീവനൊടുക്കി
- കണക്കു പുസ്തകം സൂക്ഷിച്ചത് 'ബോസിന്' വിൽപ്പന വിവരങ്ങൾ ശരിയായി അറിയാൻ; സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തി വയ്ക്കുന്നതിന്റെയും ചിത്രങ്ങളും മൊബൈലിൽ; അൽകാ ബോണിക്ക് സിനിമാക്കാരുമായും ബന്ധം; മോഡലിങ് പ്രമുഖർ നിരീക്ഷണത്തിൽ; വരാപ്പുഴയിൽ എല്ലാം വ്യക്തം
- ചർച്ചയ്ക്ക് പോകുമ്പോൾ ഗോത്രത്തലവന്മാർക്ക് മെഷീൻ ഗണ്ണും ലാൻഡ് റോവറും വേണം; കുടിൽകെട്ടി കാവ കുടിക്കാനും പ്രീ നെഗോസിയേഷൻ തുക അനിവാര്യം; ആ 38 ലക്ഷത്തിൽ തർക്കം; നിമിഷ പ്രിയയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി
- കുടുംബ വഴക്ക്; എറണാകുളത്ത് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സംഭവം പുറത്തറിയുന്നത് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുമ്പോൾ: കൊലപാതകത്തിൽ കലാശിച്ചത് ഭാര്യയും മക്കളും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പക
- 2019ൽ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വന്തം വൃക്ക വിൽക്കാനിറങ്ങി; അവയവ ദാനത്തിന് ഇറങ്ങി തിരിച്ചറിഞ്ഞത് കച്ചവടത്തിന്റെ അനന്ത സാധ്യത; ഇറാനിലെ ഫരീദ് ഖാൻ ആശുപത്രി വരെ നീളുന്ന ബന്ധം; സാബിത്ത് ആളു ചില്ലറക്കാരനല്ല; അവയവ കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും
- ടോസിനു പിന്നാലെ വീണ്ടും മഴ; രാജസ്ഥാൻ-കൊൽക്കത്ത മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു; ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റൺറേറ്റിൽ രാജസ്ഥാന് തിരിച്ചടി; എലിമിനേറ്ററിൽ ആർസിബിയുമായി ഏറ്റുമുട്ടും
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍