അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി; ഡി ആർഐ കണ്ടെത്തലും ഇനി സിബിഐയ്ക്ക് പരിശോധിക്കേണ്ടി വരും; അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഡിആർഐയും (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ) മറ്റു ചില ദൃക്സാക്ഷികളും നൽകിയ സുപ്രധാന തെളിവുകൾ ഇനി അന്വേഷണ വിധേയമാക്കും. ഇതാണ് ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യവും. സുപ്രധാന തെളിവുകൾ സിബിഐ അവഗണിച്ചതു കൂടി കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഹൈക്കോടതി വിധി. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമ്പോൾ ഡിഐർഐ തെളിവുകളെ കുറിച്ചും സിബിഐ വിശദീകരിക്കേണ്ടി വരും. പുനരന്വേഷണം നടത്താനുള്ള ഉദ്യോഗസ്ഥനെ അടുത്ത ദിവസങ്ങളിൽ സിബിഐ തീരുമാനിക്കും.
സ്വർണക്കടത്തുമായി ബാലഭാസ്കറിനു ബന്ധമില്ലെന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ 2 ഫോണുകൾ സുഹൃത്ത് പ്രകാശ്തമ്പിയുടെ വീട്ടിലെ പൂജാമുറിയിൽ നിന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇതുവഴി സൂചന ലഭിച്ചു. ബാലഭാസ്കറിന്റെ ഒപ്പമുണ്ടായിരുന്ന ചിലർക്കു സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ഫോൺ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്കു ഡിആർഐ കൈമാറിയിരുന്നു. ചില ഫോൺ സംഭാഷണങ്ങളുടെ വിശദാംശവും നൽകി. എന്നാൽ സാമ്പത്തിക ഇടപാടു സംബന്ധിച്ചു കാര്യമായി സിബിഐ അന്വേഷിച്ചില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ഹൈക്കോടതിയും ഇതു ചൂണ്ടിക്കാട്ടിയിരുന്നു.
ബാലഭാസ്കർ കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയതു ഡിആർഐയാണ്. വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസാണ് ഡിആർഐ അന്വേഷിച്ചത്. ബാലഭാസ്കറിന്റെ കാർ പള്ളിപ്പുറത്ത് അപകടത്തിൽപെട്ട 2018 സെപ്റ്റംബർ 25ന് പുലർച്ചെ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്നു സംശയിക്കുന്നതായി അതുവഴി വാഹനത്തിൽ പോയ കലാഭവൻ സോബി മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് സംഘത്തിൽപെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി ഡിആർഐ സോബിയെ കാണിച്ചു. അതിൽ ഒരാൾക്കു ഡിആർഐ നോട്ടിസ് നൽകിയെങ്കിലും അയാൾ ഹാജരായില്ല. സിബിഐയ്ക്ക ഇതെല്ലാം അന്വേഷിക്കേണ്ടി വരും.
സ്വർണ്ണ കടത്തും അപകടവും
അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി മാറിയത്. ബാലഭാസ്ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആർഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാൻ തുടങ്ങിയത് .ബാലഭാസ്ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണ കടത്തിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ബാലഭാസ്ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റ് ജമീൽ ജബ്ബാറും പ്രതിയായി.
ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വർണം കടത്തിയെന്നുമാണ് ഡിആർഐ കണ്ടെത്തിയത്. ഇതൊന്നും ആരും പരിശോധിച്ചില്ല. ബാലഭാസ്ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശൻ തമ്പിയും ചേർന്ന് ഇരുന്നൂറ് കിലോയിലേറെ സ്വർണമാണ് കടത്തിയത് എന്ന റിപ്പോർട്ടുകൾ വന്നത്. ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റാണ് ജമീൽ ജബ്ബാർ. കഴക്കൂട്ടം സ്വദേശിയാണ് ജമീൽ. അടുപ്പമായത് മുതൽ ബാലഭാസ്ക്കർക്കൊപ്പമുണ്ട് ഇയാൾ. സൗണ്ട് റെക്കോർഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീൽ ഒപ്പമുണ്ടായിരുന്നത്.
ബാലുവിന്റെ കാർ ആ ഘട്ടങ്ങളിൽ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീൽ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീൽ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീൽ സന്ദർശിച്ചുവെന്നാണ് ഡിആർഐ കണ്ടെത്തിയത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആർഐ കൈമാറി. എന്നാൽ അന്വേഷണം ഒന്നും നടന്നില്ല. സിബിഐ വന്നിട്ടും ബാലുവിന്റേത് അപകട മരണമായി തുടർന്നു.
ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ചിലർ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആർഐയുടെയും സ്ഥിരീകരണം. കലാഭവൻ സോബിനെ വിളിച്ചു വരുത്തിയ ഡിആർഐ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നൽകിയത്. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവർ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആർഐ ചോദിച്ചത്. കാർ അപകടത്തിൽപ്പെട്ടപ്പോൾ തന്നോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ സോബിൻ തിരിച്ചറിഞ്ഞു. സരിത്തും ആരോപണത്തിൽ എത്തി.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററിൽ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്ക്കർ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. ഇയാൾ പിന്നീട് യുഎഇയിൽ ഡ്രൈവറായി.
കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്ക്കറിന്റെ പത്നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോറൻസിക് പരിശോധനയിലൂടെ അർജുനാണ് ഡ്രൈവറെന്നും കണ്ടെത്തി. അപ്പോഴും സാക്ഷിയായ അജിയുടെ മൊഴിയിലെ കള്ളത്തരം ചോദ്യം ചെയ്തില്ല.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ബാലഭാസ്ക്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- രാഹുൽ റായ്ബറേലിയിലും പ്രിയങ്ക അമേഠിയിലും മത്സരിക്കുമോ? റോബർട്ട് വാദ്രയെ ഒഴിവാക്കാൻ പുതിയ ഫോർമുലയും ചർച്ചകളിൽ; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം നിർണ്ണായകം; വരുൺ ഗാന്ധി നോ പറഞ്ഞതോടെ ബിജെപിയും സ്ഥാനാർത്ഥിയെ തേടുന്നു; രാഹുൽ വയനാട് വിടുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍