വിരലടയാളം പുലിവാലായി; മലയാളി പ്രവാസി മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടത് ആറുമാസത്തെ തടവിനും നാടുകടത്തലിനും; ജയിലിൽ നിന്നറങ്ങിയിട്ടും നിയമക്കുരുക്ക്; ഒടുവിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക്; മലപ്പുറം കോട്ടക്കൽ സ്വദേശി പ്രവാസ ജീവിതത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അനുഭവം
ന്യൂസ് ഡെസ്ക്
അജ്മാൻ: കാറിൽ പതിഞ്ഞൊരു വിരലടയാളം. അത് ജീവിതം തന്നെ ദുരിതത്തിലാക്കുന്ന ഒന്നായി മാറുക. മോഷണക്കുറ്റം വരെ ചുമത്തി ജയിലിൽ അടയ്ക്കുന്നതിനും നാടുകടത്തലിനും വിധേയമാക്കപ്പെടുക. കേട്ടാൽ വിചിത്രമെന്ന് തോന്നാവുന്ന ദുരനുഭവമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു പ്രവാസി മലയാളി നേരിടേണ്ടി വന്നത്. ഷാർജയിലെ കഫ്റ്റീരിയയിൽ ജോലിക്കാരനായിരുന്ന ഇയാൾ ചായ വാങ്ങാനെത്തിയ ഒരാളുടെ കാറിൽ സ്പർശിച്ചിടത്തുനിന്നുമാണ് ദുരിത ജീവിതത്തിന് തുടക്കമിടുന്നത്.
രണ്ടര വർഷം കഴിഞ്ഞ് വിവാഹം കഴിക്കാനായി നാട്ടിലേക്ക് തിരിച്ച മലപ്പുറം കോട്ടക്കൽ സ്വദേശിയായ ഈ യുവാവിനെ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അതും മോഷണക്കേസിൽ. ആറുമാസത്തെ തടവും നാടുകടത്തലും വിധിക്കപ്പെട്ട കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു പൊലീസ് നടപടി.
യുവാവ് സ്പർശിച്ച കാർ മറ്റൊരിടത്ത് പാർക്ക് ചെയ്ത സമയത്ത് ലാപ്ടോപ്പും നൂറു ദിർഹമും അപഹരിക്കപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയിൽ യുവാവിന്റെ വിരലടയാളമാണ് തെളിഞ്ഞുവന്നത്. ഇതോടെ ഇയാളെ മോഷണക്കേസിൽ പ്രതിയാക്കി. കാര്യം അറിയിക്കാൻ പൊലീസ് വിളിച്ച ഫോണിന്റെ ഉടമ നാട്ടിൽ പോയതിനാൽ വിവരങ്ങൾ അറിഞ്ഞില്ല. അതിനാൽ കേസും തുടർസംഭവങ്ങളുമൊന്നും നിരപരാധിയായ ഈ യുവാവ് അറിഞ്ഞതുമില്ല. ആളെ പിടികൂടിയില്ലെങ്കിലും കേസിൽ ആറുമാസത്തെ തടവും നാടുകടത്തലും ചേർത്ത് കോടതി വിധി വന്നു. നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഈ യുവാവിനെ അപ്രതീക്ഷിതമായി പൊലീസ് പിടികൂടുന്നത്. ഭാഷ വലിയ പരിചയമില്ലാത്ത ഇയാൾക്ക് എന്തിനാണ് പിടികൂടിയത് എന്ന് വ്യക്തമായതുമില്ല. കൊറോണ ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു സംഭവം.
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് ഇദ്ദേഹത്തെ ജയിലിലേക്കയച്ചു. ക്രിമിനൽ കേസായതിനാൽ ഫോൺ അടക്കമുള്ള വസ്തുക്കൾ പൊലീസ് വിട്ടുനൽകിയില്ല. ജയിലിലായ വിവരം വേണ്ടപ്പെട്ടവർ അറിയുന്നത് ഏറെ വൈകിയാണ്. കൊറോണ കാരണം നടപടിക്രമങ്ങൾ സ്തംഭിച്ചതോടെ സുഹൃത്തുക്കളും ബന്ധുക്കളും പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും ഓഫിസുകളിലെല്ലാം ഒൺലൈന്‍ സംവിധാനം മാത്രമേ ഉള്ളൂ എന്ന മറുപടിയാണ് അന്ന് കിട്ടിയിരുന്നത്. രണ്ടു മാസത്തെ തടവിനുശേഷം ഇയാളെ പുറത്തുവിട്ടു. എന്നാൽ പാസ്പോർട്ട് വിട്ടുകിട്ടിയിരുന്നില്ല. ജയിൽ മോചിതനാകുേമ്പാൾ ഏതാനും രേഖകളിൽ ഒപ്പുവെച്ചിരുന്നു ഇദ്ദേഹം. കേസ് ഒഴിവായതിന്റെ നടപടിക്രമങ്ങളാണ് എന്നാണ് ഇദ്ദേഹം കരുതിയത്. എന്നാൽ, ഇത് പിന്നീട് വലിയ പുലിവാലാകുമെന്ന് കരുതിയതേ ഇല്ല.
തുടർന്ന് നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാസ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള ശ്രമം ആരംഭിച്ചു. പലരും സഹായ വാഗ്ദാനവുമായി വന്നെങ്കിലും കാര്യം നടന്നില്ല. തടസ്സങ്ങൾ നീങ്ങാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നല്കിയ നിയമോപദേശത്തെ തുടർന്നാണ് ഷാർജയിലെ ഒരു വക്കീൽ ഓഫിസുമായി ബന്ധപ്പെടുന്നത്. അവരുടെ പരിശോധനയിലാണ് കേസിന്റെ ഗൗരവം അറിയുന്നത്. രണ്ടുമാസത്തെ തടവിനുശേഷം പുറത്തിറങ്ങുമ്പോള്‍ അടുത്ത ഹിയറിങ്ങിന് ഹാജരാകേണ്ടി വരുമെന്നുള്ള രേഖയിലായിരുന്നു പൊലീസ് ഒപ്പ് വാങ്ങിയത്. കൂട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പറും വാങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ നമ്പറായിരുന്നു നൽകിയിരുന്നത്. എന്നാൽ, ഈ ഫോണ്‍ അടങ്ങുന്ന ഹാന്‍ഡ് ബാഗ് പൊലീസില്‍നിന്ന് വിട്ടു നൽകാത്തതിനാൽ വിവരങ്ങൾ അറിഞ്ഞില്ല.
പൊലീസിൽ നിന്ന് മറ്റൊരറിയിപ്പും ലഭിക്കാത്തതിനാൽ കേസ് കഴിഞ്ഞെന്നും തനിക്ക് നാട്ടിലേക്ക് തിരിക്കാന്‍ പാസ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു യുവാവ്. മാസങ്ങൾ പിന്നിട്ടിട്ടും പാസ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് പലരുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും നടക്കാതെപോയി. മറ്റൊരാള്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാര്‍ജയിലെ ഒരു വക്കീല്‍ ഓഫിസുമായി ബന്ധപ്പെടുന്നത്. അവരുടെ അന്വേഷണത്തിൽ പ്രതി ഹിയറിങ്ങിനും കേസ് റീ ഓപ്പണ്‍ ചെയ്തപ്പോഴും ഹാജരാകാത്തതിനെ തുടര്‍ന്ന് മേല്‍കോടതി ആറുമാസം തടവിനും നാടുകടത്തലിനും ശിക്ഷ വിധിച്ചിരുന്നു.
വിധി വന്ന് ഏറെ ദിവസം കഴിഞ്ഞതിനാൽ അപ്പീലിന് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വക്കീൽ ഓഫിസിലുള്ള മലയാളിയുടെ നിർദ്ദേശത്തെ തുടർന്ന് ജഡ്ജിക്ക് പ്രതിയുടെ ദുരവസ്ഥ പറഞ്ഞ് അപേക്ഷ നൽകുകയായിരുന്നു. അവസ്ഥ മനസ്സിലാക്കിയ ജഡ്ജി പതിവില്ലാതെ അപ്പീലിന് അവസരം നല്കി. ലോക്ഡൗൺ കാരണം ജോലിയില്ലാതിരുന്ന ഇയാൾക്കോ അടുത്തവർക്കോ വക്കീലിന് പണം നൽകാന് പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഷാർജയിലെ വക്കീൽ അബ്ദുൾ കരീം ബിന്‍ ഈദ് ഫീസിൽ നല്കിയ ഇളവ് ഉപയോഗപ്പെടുത്തി നാട്ടിൽ നിന്ന് പണം വരുത്തി കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. യുവാവിന്റെ നിരപരാധിത്വം വക്കീല്‍ കോടതിയെ പരമാവധി ബോധ്യപ്പെടുത്തി.
ഒടുവിൽ കേസിൽ നിരപരാധിത്വം തെളിഞ്ഞതോടെ യുവാവിനെ കോടതി വെറുതെവിട്ടു. കുടുംബത്തിനൊപ്പം സമാധാനത്തോടെ കഴിയാമെന്ന മോഹവുമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍