കോണകം അടിവസ്ത്രം അതിനു മീതെ ഒറ്റമുണ്ടും പുരുഷന്മാർക്ക്; സ്ത്രീകൾക്ക് മുണ്ടും മാറ് മറക്കാൻ തുണിയും; ജപഹാളിലെത്തിയാൽ എല്ലാവരും പൂർണ്ണനഗ്നർ; പുരുഷനും സ്ത്രീയും പരസ്പരം ശാരീരിക ബന്ധം ആഗ്രഹിച്ചാൽ പ്രസിഡണ്ടിനെ അറിയിച്ചാൽ മതി; ഇവിടെ ഒന്നാമനും രണ്ടാമനുമില്ല; വടകര സിദ്ധസമാജത്തിലെ നിയമങ്ങൾ ഇങ്ങനെ
രഞ്ജിത് ബാബു
വടകര: സമയം ഉച്ച 12 ആകുന്നു. സിദ്ധാശ്രമവാസികളുടെ ജപത്തിന്റെ സമയമാണ്. വെള്ള മുണ്ട് മാത്രം ധരിച്ച് താടിയും മുടിയും നീട്ടിയ അന്തേവാസികൾ ജപഹാളിലേക്ക് പോവുകയാണ്. കോണകം അടിവസ്ത്രമായും അതിനു മീതെ ഒറ്റമുണ്ടുമാണ് പുരുഷന്മാരുടെ വേഷം. സ്ത്രീകൾക്ക് മുണ്ടും മാറ് മറക്കാൻ തുണിയുമുണ്ട്. എന്നാൽ എല്ലാം ജപം നടക്കുന്ന ഹാളിലെത്തുന്നതു വരെമാത്രം. പിന്നീട് എല്ലാവരും പൂർണ്ണനഗ്നർ. നൂൽ ബന്ധമില്ലാതെയാണ് ധ്യാനം നടത്തേണ്ടത്. അവിടെ പുറമേനിന്നുള്ള ആർക്കും പ്രവേശനമില്ല. കൂട്ടായ ധ്യാനത്തിന്റെ ശബ്ദം ആശ്രമത്തിന്റെ പുറത്ത് കേൾക്കാം. കണ്ഠം വഴി പുറത്തേക്കൊഴുകുകയാണ് കൂട്ടായ ശബ്ദം.
ഒരിക്കൽ ഗുരു നിത്യ ചൈതന്യയതി സിദ്ധ സമാജത്തിലെത്തി. അവിടത്തെ ധ്യാനരീതി അറിയാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ യതിക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ടതായാണ് അറിവ്. 300 നിയമങ്ങൾ അനുസരിച്ച് മാത്രമേ ആശ്രമ അന്തേവാസിയാകാനൊക്കൂ. മദ്യം, മയക്കു മരുന്ന്, പുകവലി, വെറ്റിലമുറുക്ക് എന്നിവ പാടില്ല. തേയില, പുളി, കടുക്, എന്നിവ ഭക്ഷണത്തിൽ നിന്നും ഒവിവാക്കപ്പെടണം. സ്വന്തം പേരിനൊപ്പം ജാതിപ്പേര്, ഉദ്യോഗപ്പേര്, എന്നിവ പാടില്ല. അന്ധ വിശ്വാസങ്ങൾ, മതാചാരങ്ങൾ, ശേഷക്രിയ എന്നിവയും വർജ്യം. മുടി മുറിക്കാനോ ക്ഷൗരം ചെയ്യാനോ പാടില്ല. നിയമങ്ങൾ ഇങ്ങിനെ തുടരുന്നു. എന്നാൽ എല്ലാ നിയമങ്ങളും അവർ പുറത്ത് വെളിപ്പെടുത്താറില്ല.
ആശ്രമത്തിലെ ഒരു പുരുഷനും സ്ത്രീയും പരസ്പരം ശാരീരിക ബന്ധം വേണമെന്നാഗ്രഹിച്ചാൽ സമാജം പ്രസിഡണ്ടിനെ വിവരം അറിയിക്കണം. അദ്ദേഹം നൽകുന്ന അനുമതിയോടെ മാത്രമേ ഇണ ചേരാൻ പാടുള്ളൂ. അതിനായി അടച്ചിട്ട മുറിയോ പ്രത്യേക സംവിധാനമോ ഇല്ല. എന്നാൽ ഈ ശാരീരിക ബന്ധങ്ങൾ തുടരാനും പാടില്ല. ഇങ്ങിനെയുള്ള ബന്ധത്തിൽ സ്ത്രീ ഗർഭിണിയായാൽ അതിന് കാരണക്കാരനായ പുരുഷനുമായി യാതൊരു ബന്ധവും പാടില്ല. കുഞ്ഞ് പിറന്നാൽ അതിനുള്ള അവകാശവും പിതാവിനില്ല.
മൂന്ന് വയസ്സു വരെ അമ്മയുടെ ഒപ്പം കുഞ്ഞ് വളരും. പിന്നീട് ആശ്രമം നടത്തുന്ന സ്ക്കൂളിൽ ചേർക്കുന്നതോടെ അമ്മയും കുഞ്ഞും തമ്മിലുള്ള നേരിട്ടുള്ള ബന്ധം അവസാനിക്കും. പിന്നെ എല്ലാ കുട്ടികളേയും ഒരു പോലെ കരുതണം. കുട്ടിക്ക് എല്ലാ സ്ത്രീകളും അമ്മമാർ തന്നെ. പ്രസവിച്ച അമ്മയും അതു പോലെ മാത്രം കുട്ടിയെ കാണം. സ്ക്കൂളിൽ ചേർക്കുമ്പോൾ ജാതി, മതം എന്നിവ രേഖപ്പെടുത്താറില്ല. മാതാവിന്റെ സ്ഥാനത്ത് അമ്മയുടെ പേര് നൽകുമെങ്കിലും അച്ഛന്റെ പേരായി ചേർക്കുന്ന സിദ്ധാശ്രമസ്ഥാപകൻ ശിവാനന്ദ പരമഹംസരുടേതാണ്.
സിദ്ധാശ്രമത്തിൽ പത്താംതരം വരെ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുണ്ട്. കേരള വിദ്യാഭ്യാസ സിലബസ്സ് പ്രകാരമാണ് പഠിപ്പിക്കുന്നതെങ്കിലും അതോടൊപ്പം സിദ്ധ സമാജത്തിന്റെ പ്രത്യേക ക്ലാസുകളും ഉണ്ടാകും. മലയാളം. ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകൾക്കു പുറമേ തമിഴ്, കന്നഡ, എന്നിവയും പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടെ പരീക്ഷകളില്ല. ജയാപജയങ്ങളും. ജനറൽ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ജനറൽ പ്രതിനിധി, മിനുട്ട് എഡിറ്റർ, എന്നീ അഞ്ചു പേരാണ് സമാജത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്.
സമാജത്തിന്റെ ജനറൽ ബോഡിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും ശിക്ഷിക്കാനും പിരിച്ചു വിടാനുമുള്ള പരമാധികാരം പ്രസിഡണ്ടിനുണ്ട്. എന്നാൽ സമാജം ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ പ്രസിഡണ്ടും പൊതുയോഗത്തിൽ വിചാരണക്ക് വിധേയനാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. സമാജത്തിൽ ഗുരുവോ ശിഷ്യനോയില്ല. ഒന്നാമനും രണ്ടാമനും ഇല്ല. എല്ലാവരും തുല്യരാണ്. ആരും ആർക്കും മീതേയുമല്ല.
സമാജത്തിന്റെ ആസ്തിയായുള്ളത് 50 ഏക്കറിലേറെ വരുന്ന ഭൂമിയാണ്. അത് ഒരു വ്യക്തിക്കും അവകാശപ്പെട്ടതല്ല. സമാജത്തിൽ ഇന്നുള്ള 350 ഓളം വരുന്ന ജാതിയോ മതമോ ഇല്ലാത്ത എല്ലാവർക്കും അവകാശപ്പെട്ടതാണ്. കൃഷി ഭൂമിയിൽ കൂറേപേർ കൃഷിയിലേർപ്പെടുന്നു. മറ്റു ചിലർ സിദ്ധ ആയുർവേദ മരുന്നുകൾ ശേഖരിക്കുന്നതിലും നിർമ്മിക്കുന്നതിലുമാണ് കേന്ദ്രീകരിക്കുന്നത്. ഇങ്ങിനെ ഇഷ്ടമുള്ള ജോലി എല്ലാവരും ചെയ്യണം. വയോധികന്മാർക്കും കുട്ടികൾക്കും ഇത്തരം കാര്യങ്ങൾ നിർബന്ധമില്ല. എല്ലാ ജോലികളും കൂട്ടായി ചെയ്യുക എന്നതാണ് ഇവിടുത്തെ രീതി. സമാജത്തിന്റെ ആദർശങ്ങളെ പരിപോഷിപ്പിക്കുന്നതിൽ അർപ്പണം ചെയ്യുന്നവരാണ് ആശ്രമവാസികൾ. ആശ്രമത്തിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന ഔഷധങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടു തന്നെ വടകര നഗരത്തിൽ ഒരു സിദ്ധ മരുന്നു കടയും ഒരു ഡോക്ടറും ഉണ്ട്. ഇങ്ങിനെ ലഭിക്കുന്ന വരുമാനവും പൊതു ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കപ്പെടുന്നത്.
ആശ്രമത്തിലെത്തുന്നവർക്കെല്ലാം ഭക്ഷണം നൽകുന്ന രീതി 1921 ൽ ഇത് സ്ഥാപിച്ച കാലം മുതൽ തുടരുന്നുണ്ട്. വൃശ്ചികമാസത്തിലെ കാർത്തിക നാളിലാണ് ഇവിടത്തെ പ്രധാന ആഘോഷം. ശിവാനന്ദ പരമഹംസരുടെ ജന്മ ദിനമാണ് അന്ന്. ആ ദിവസം ഔഷധങ്ങളടങ്ങിയ പ്രത്യേക പഞ്ചാമൃതം നൽകി വരുന്നു. മാത്രമല്ല മൂന്ന് നേരത്തെ ഭക്ഷണവും സന്ദർശകർക്കായി നൽകുന്നു. എന്നാൽ ജന്മ ദിനത്തിൽ വിളക്ക് കൊളുത്തൽ, മറ്റ് ആരാധനകൾ ഒന്നുമില്ല. കഴിഞ്ഞ വർഷത്തെ ആഘോഷത്തിൽ പതിനയ്യായിരത്തിലേറെ പേർ ആശ്രമത്തിലേക്കെത്തിയെന്ന് ഒരു വക്താവ് സാക്ഷ്യപ്പെടുത്തുന്നു.
സന്ദർശകരായി ആരു വന്നാലും അവർക്ക് ഭക്ഷണം നൽകി ശേഷിക്കുന്നുണ്ടെങ്കിൽ മാത്രമേ അന്തേവാസികൾ കഴിക്കാറുള്ളൂ. ആശ്രമവാസികളുടെ ഭക്ഷണ രീതിയിലുമുണ്ട് പ്രത്യേകത. ഭക്ഷണ പദാർത്ഥങ്ങൾ ഒന്നിച്ചു കലർത്തി പാത്രങ്ങളിലോ ഇലയിലോ വിളമ്പി അതിൽ നിന്നും എടുത്തു കഴിക്കുന്നതാണ് ഇവിടുത്തെ രീതി. അതിന് സഗ്ദി സപീതി എന്ന് പറയുന്നു. എല്ലാവരും നിന്നാണ് ആഹാരം കഴിക്കേണ്ടത്. കുട്ടികളും യാത്ര ചെയ്തു എത്തിയവരും രോഗികളായ അന്തേവാസികളേയും ഇതിൽ നിന്ന് ഒവിവാക്കിയിട്ടുണ്ട്. എന്നാൽ സന്ദർശകർക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
ലോക ക്ഷേമവും രാഗശാന്തിയും ഉണ്ടാകണമെന്ന മുഖ്യ ലക്ഷ്യമാണ് സമാജം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയവും അന്യരെ ആശ്രയിക്കാത്ത ഒരു സ്വതന്ത്ര സമുദായം കൊണ്ടേ ഇത് നേടാനാവൂ. ലോകത്ത് നടമാടുന്ന അശാന്തിക്ക് കാരണം ഞാൻ, എന്റേത്, എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ ബന്ധുക്കൾ, എന്റെ സ്വന്തം ശത്രു, അവനെ കൊല്ലണം. എന്നീ രാഗദ്വേഷ്യങ്ങൾ, കാരണമാണ്. പക്ഷികൾ അനുഭവിക്കുന്ന ശാന്തിയേയും സ്വസ്ഥതയേയും സഹോദര സ്നേഹത്തേയും മനുഷ്യവർഗ്ഗം നഷ്ടപ്പെടുത്തിയിരിക്കുന്നു.
ജീവന് മേൽ ഗതി വരുത്തുന്ന ബഹ്മവിദ്യ, പ്രാണായാമം എന്നെല്ലാം വിളിക്കുന്ന ഊർദ്ദ ഗതിയാണ് ഇതിന് പരിഹാരം. ഈ മാർഗ്ഗമാണ് സിദ്ധ വിദ്യ എന്ന പേരിൽ അറിയപ്പെടുന്നത്. അതാണ് ശിവാനന്ദപരമഹംസർ ജനങ്ങൾക്കായി ഉപദേശിക്കുന്നത്.
തുടരും.....
- TODAY
- LAST WEEK
- LAST MONTH
- പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
- മ്യൂസിയത്തെ വഴിയോര കച്ചവടക്കാരിക്ക് വിറ്റ ലോട്ടറിക്ക് കോടി അടിച്ചെന്ന് നറക്കെടുപ്പ് കഴിഞ്ഞപ്പോൾ മനസ്സിലാക്കിയ ഭാഗ്യക്കുറി കച്ചവടക്കാരൻ; വെറും 700 രൂപ നൽകി സുകുമാരിയമ്മയെ പറ്റിച്ചു; വാവിട്ട ആഘോഷം സത്യം കാട്ടൂതീ പോലെ പടർത്തി; കോടിപതിയാകാൻ ശ്രമിച്ച അത്യാഗ്രഹി കണ്ണൻ അഴിക്കുള്ളിൽ
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- ശാരീരിക പീഡനത്തിന് ശേഷം ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഭർത്താവിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത്; സ്ത്രീകളാരും പോയില്ല; അന്ന് യാത്ര ചെയ്ത ഹോണ്ടാ അമൈസിൽ രക്തക്കറ; കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ചാരനായ പൊലീസുകാരൻ രാജേഷിന്റെ സുഹൃത്ത്; പന്തീരാങ്കാവിൽ ആ കൂട്ടുകാരൻ ചില്ലറക്കാരനല്ല
- വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്