പുറത്താകുന്നത് കടകംപള്ളിയുടെ രണ്ടാമത്തെ ജീവനക്കാരൻ; മന്ത്രിമാർ പേടിച്ചു നിൽക്കുമ്പോഴും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അഴിമതിക്കാരെന്ന റിപ്പോർട്ട് നൽകിയത് ജേക്കബ് തോമസ്; മുഴുവൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി; മന്ത്രിമാർ അറിയാതെ ഒന്നും നടക്കുന്നില്ലെന്ന് കരുതുന്നവരും ഏറെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിനേയും സ്റ്റാഫിനേയും നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ മൂന്നാം കണ്ണിൽപ്പെട്ടത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെ രണ്ട് ജീവനക്കാരാണ്. ഇതിൽ രണ്ടാമനെയാണ് പേഴ്സണൽ സ്റ്റാഫിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയത്. അസുഖം കാരണം പേഴ്സണൽ സ്റ്റാഫിൽ നിന്ന് സ്വയം ഒഴിഞ്ഞതാണ് പികെ വൽസല കുമാറെന്ന് കടകംപള്ളിയുടെ ഓഫീസ് വിശദീകരിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെ അല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന.
ഈ സാഹചര്യത്തിലാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിന്റെ യോഗം 26നു മുഖ്യമന്ത്രി പിണറായി വിജയൻ ഗവ. ഗെസ്റ്റ് ഹൗസിൽ വിളിച്ചു ചേർക്കന്നത്. പഴ്സനൽ സ്റ്റാഫിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും കുറ്റമറ്റതും ആക്കുകയാണു ലക്ഷ്യം. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണു യോഗം വിളിച്ചു ചേർക്കുന്നത്. താൽപര്യമുണ്ടെങ്കിൽ മന്ത്രിമാർക്കും പങ്കെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പഴ്സനൽ സ്റ്റാഫിലെ എല്ലാവരെയും യോഗത്തിലേക്ക് അയയ്ക്കണമെന്നു മുഖ്യമന്ത്രി രേഖാമൂലം മന്ത്രിമാരോടു നിർദേശിച്ചു. നേരത്തേ, സിപിഐ(എം) മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം പാർട്ടി വിളിച്ചു ചേർത്തു നിർദേശങ്ങൾ നൽകിയിരുന്നു. പഴ്സനൽ സ്റ്റാഫിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണു കഴിഞ്ഞ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതും ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്യും. പഴ്സനൽ സ്റ്റാഫ് എങ്ങനെ പ്രവർത്തിക്കണമെന്നും അവരിൽ നിന്നു താൻ പ്രതീക്ഷിക്കുന്നത് എന്തെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചർച്ചാവിഷയങ്ങൾ മുൻകൂട്ടി അറിയിച്ചിട്ടില്ല. ഇതെല്ലാം കടകംപള്ളിയുടെ ഓഫീസുമായി ഉണ്ടായ വിവാദങ്ങൾ കാരണമാണ്. വളരെ കരുതലോടെയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ജേക്കബ് തോമസ് നൽകിയത്. ഇതു പ്രകാരം മന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ മന്ത്രിമാരുടെ ഓഫീസിൽ അഴിമതിക്കാരുണ്ടെന്നാണ് വിശദീകരിച്ചത്. എന്നാൽ മന്ത്രിമാരറിയാതെ അഴിമതി നടക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയത് ഒരു കോടി രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണെന്നറിയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചതു തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാവാണെന്നും സൂചനയുണ്ട്. മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനായിരുന്നു പി.കെ.ശ്രീവൽസ കുമാർ. എന്നാൽ മുൻ ഏര്യാ സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ഔദ്യോഗിക പക്ഷത്തെ നേതാവിന്റെ അടുപ്പക്കാരനായി മന്ത്രിയുടെ സ്റ്റാഫ് ആയതോടെ ശ്രീവൽസ കുമാർ മാറി. ഇതാണ് അഴിമതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കടകംപള്ളിയെപ്പോലൊരു മന്ത്രിയുടെ ഓഫിസിലിരുന്ന് ഒരു പഴ്സനൽ സ്റ്റാഫിന് അഴിമതി നടത്താൻ എങ്ങനെ കഴിഞ്ഞു എന്നതു മുഖ്യമന്ത്രി വളരെ ഗൗരവത്തോടെയാണു കാണുന്നത്. ഒരു മാസത്തിനിടെ കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിൽ നിന്നു പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ആളാണു പി.കെ.ശ്രീവൽസ കുമാർ. ഒരു മാസം മുൻപ് അഡീഷനൽ പിഎസ് രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ട് അന്വേഷണം നടത്തിയാണു ശ്രീവൽസ കുമാറിനെതിരെ നടപടിയെടുത്തതെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ നേരിട്ടാണ് റിപ്പോർട്ട് നൽകിയത്.
ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഒരു കേസിൽ ഇടപെട്ടതിനാണു ശ്രീവൽസ കുമാറിനെതിരെ നടപടിയെടുത്തത് എന്നാണു സൂചന. ഈ കേസിൽ ഹാജരായ സർക്കാർ പ്ലീഡർ തന്നെയാണ് ഇതു സംബന്ധിച്ചു കോടിയേരിക്കു വിശദമായ കത്തെഴുതിയത്. അഞ്ചു കോടി രൂപ പിഴ അടയ്ക്കേണ്ട കേസിൽ അത് ഒഴിവാക്കാൻ ഒരു കോടിയോളം രൂപ കോഴയായി പാർട്ടിയിലെ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു നേതാവിനു കൈമാറി എന്നാണ് ആരോപണം. മന്ത്രി അറിയാതെ നേതാവ് ശ്രീവൽസ കുമാറിനെ സ്വാധീനിച്ച് ഇതിനുള്ള അരങ്ങ് ഒരുക്കുകയായിരുന്നുവത്രെ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട കേസാണിത്.
അതേസമയം, ശ്രീവൽസ കുമാറിനെ പിരിച്ചുവിട്ടുവെന്ന വാർത്ത മന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥനായ ശ്രീവൽസ കുമാർ ഇതുവരെ അഴിമതിയാരോപണം നേരിട്ടിട്ടില്ല. മികച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹത്തെ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നു ചികിൽസയിലായ ഇദ്ദേഹം പഴയതു പോലെ വിശ്രമമില്ലാതെ പ്രവർത്തിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പഴ്സനൽ സ്റ്റാഫിൽ നിന്നു സ്വയം പിരിഞ്ഞുപോവുകയായിരുന്നുവെന്നാണ് വിശദീകരണം. കടകംപള്ളി സഹകരണ ബാങ്കിലെ ആദായ നികുതി വകുപ്പ് റെയ്ഡ് വാർത്തയ്ക്ക് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന സംശയം മന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരനെ പിണക്കാത്ത തരത്തിൽ പത്രക്കുറിപ്പ് ഇറക്കിയത്.
സഹകരണ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് കടകംപള്ളി പ്രതിക്കൂട്ടിലാണ്. അഴിമതിയുടെ പേരിൽ മന്ത്രി പുറത്താക്കിയ ഉദ്യോഗസ്ഥൻ ങ്ങെനെ സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നുവെന്ന ചോദ്യവും സജീവമായിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സർവ്വീസിലെ ജോലിയും ഈ ഉദ്യോഗസ്ഥന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അതുണ്ടായാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഈ ഉദ്യോഗസ്ഥൻ നടത്തുമെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരനെ സംരക്ഷിക്കുന്ന പത്രക്കുറിപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍