Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

യൂറോപ്പിനെ ഭീതിയിലാഴ്‌ത്തി വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; കോവിഡിന്റെ കേന്ദ്രമായി റഷ്യയും ജർമനിയും

യൂറോപ്പിനെ ഭീതിയിലാഴ്‌ത്തി വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; കോവിഡിന്റെ കേന്ദ്രമായി റഷ്യയും ജർമനിയും

സ്വന്തം ലേഖകൻ

ലണ്ടൻ: യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്‌ത്തി കോവിഡ് കേസുകൾ ഉയരുകയാണ്. ഒരു സമയത്ത് കോവിഡ് ഗണ്യമായി കുറഞ്ഞെങ്കിലും വീണ്ടും ഇപ്പോൾ കോവിഡ് കേസുകൾ യൂറോപ്പിൽ ക്രമാതീതമായി ഉയരുകയാണ്. കേസുകൾ വർദ്ധിക്കുന്നത് അനുസരിച്ച് മരണ നിരക്കും ഉയരുന്നുണ്ട്. കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടർച്ചയായി വർധിക്കുന്ന ഏക മേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്.

ഇന്ത്യയും ബ്രസീലും അടക്കം കോവിഡ് ക്രമാതീതമായി ഉയർന്ന രാജ്യങ്ങളിൽ മഹാമാരിയുടെ തോത് വളരെ കുറയുമ്പോൾ അമേരിക്ക, റഷ്യ, ബ്രസീൽ, തുർക്കി, ജർമനി എന്നീ രാജ്യങ്ങളിൽ ലോകത്ത് ഏറ്റവുമധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മരണ നിരക്ക് കുറയാത്ത ഏക മേഖലയും യൂറോപ്പാണ്. ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ മൂന്നിൽ രണ്ടും (19 ലക്ഷം) റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകൾ ഏഴ് ശതമാനമാണ് വർധിച്ചത്.

മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിൻ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയുടെ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ പറയുന്നു. വർധിക്കുന്ന കോവിഡ് കേസുകൾ മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജർമനിയിലും പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. റഷ്യയിലും കോവിഡ് കുതിച്ചുയരുന്നു. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. ഇതാദ്യമാണ് രാജ്യത്തെ പ്രതിദിന കണക്കുകൾ 50,000 കടക്കുന്നതും.

ജർമനിയിൽ നാലാം തരംഗം അസാധാരണമാം വിധത്തിൽ ആഞ്ഞടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞത്. രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമേ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ വിതരണം പൂർത്തിയാകാത്തതിനിലാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജർമനിയുടെ ചില മേഖലകളിലും ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങൾ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP