ഏതുനിമിഷവും അറസ്റ്റിലാകാം; വയനാട് ഡിസിസിയിൽ കെ.സി.വേണുഗോപാലിന്റെ നോമിനി ആയി വച്ചിരിക്കുന്നത് വിജിലൻസ് കേസിൽ പെട്ട ആളെ; പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ കെ.കെ.എബ്രഹാം നടത്തിയത് ആറു കോടിയുടെ വായ്പാ ക്രമക്കേട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസ് ഡിസിസി പുനഃസംഘടന അന്തിമ പട്ടികയിൽ അനുയായികളെ തിരുകി കയറ്റുന്നതിൽ മത്സരിക്കുകയാണ് നേതാക്കൾ. കെ സുധാകരൻ, കെസി വേണുഗോപാൽ, കെ മുരളീധരൻ എന്നിവരുടെ നോമിനികൾ ആണ് ലിസ്റ്റിൽ അധികവും.
കെസി വേണുഗോപാലിന്റെ അനുയായികൾ ആയി കെകെ എബ്രഹാം വയനാട് നിന്നും, മണക്കാട് സുരേഷ് തിരുവനന്തപുരത്ത് നിന്നും ഡിസിസി അധ്യക്ഷ സാധ്യതാ പട്ടികയിൽ ഇടം നേടി. ഇതിൽ വയനാട്ടിലെ കെസിയുടെ നോമിനി ആയ കെ.കെ.എബ്രഹാം വിജിലൻസ് അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ ആറു കോടിയുടെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് അന്വേഷണം.
കുടിയേറ്റ മേഖലയുടെ ആശ്രയമായിരുന്ന ഒരു സഹകരണ സ്ഥാപനത്തെ നശിപ്പിച്ച വ്യക്തിയെ ആണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സി നോമിനേറ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആക്ഷേപം. അന്വേഷണത്തിന്റെ ഭാഗമായി കെ.കെ.എബ്രഹാം ഏതുനിമിഷവും അറസ്റ്റിലാകാം. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിൽ സെക്ഷൻ 13(1), സെക്ഷൻ 13(2) പ്രകാരമാണ് വിജിലൻസ് കുറ്റം ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്താൽ ഒരുലക്ഷം രൂപയുടെ ജാമ്യത്തുകയും, തുല്യ തുകയ്ക്കുള്ള ആൾജാമ്യവും കെട്ടണം.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ, നിയമവിരുദ്ധമായി വായ്പകൾ വിതരണം ചെയ്ത് 6,oo,5o,5oo കോടിയുടെ നഷ്ടം വരുത്തിയെന്നാണ് ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഭരണ സമിതി പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയതിനാണ് കെ.കെ.എബ്രഹാമിനെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്.
കെ.കെ.എബ്രഹാമിന് എതിരെയുള്ള മുഖ്യ ആരോപണങ്ങൾ:
*വ്യവസ്ഥ സംഘിച്ച് ഉപ നിബന്ധനകൾ ഇല്ലാതെ സുരക്ഷിതമല്ലാത്ത വായ്പകൾ മന:പുർവം വിതരണം ചെയ്തു.
*സജീവൻ കൊല്ലപ്പള്ളി എന്ന ആളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് 1.644 കോടി രൂപ വകമാറ്റി അതുവഴി ബാങ്കിന് നഷ്ടം വരുത്തി
*അംഗങ്ങൾക്ക് സ്വന്തമായി അവകാശപ്പെട്ട ഭൂമിയുടെ ഈടിന്മേൽ മാത്രമേ വായ്പ കൊടുക്കാവൂ എന്ന നിബന്ധന തെറ്റിച്ചു.
*സജീവൻ കൊല്ലപ്പള്ളി യഥാർത്ഥ ഭൂവുടമകളെ കബളിപ്പിച്ച് തയ്യാറാക്കിയ രജിസ്റ്റർ ചെയ്യാത്ത സാധുത ഇല്ലാത്ത പവർ ഓഫ് അറ്റോർണിയിൻ മേൽ വായ്പ കൊടുത്ത് പണം വകമാറ്റി.
*അനധികൃതമായി ഭൂമിയുടെ വില ഉയർത്തി കാട്ടി ക്രമക്കേട് കാട്ടി ബാങ്കിന് നഷ്ടം വരുത്തി.
*ഒരു വായ്പാ ഫയൽ പോലും പരിശോധിക്കാതെ കെ.കെ.എബ്രഹാം പ്രോപ്പർട്ടി ഇൻസ്പക്ഷൻ ഫീസിനത്തിൽ ബാങ്കിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റി.
മൂല്യം കുറവുള്ള ഭൂമിയുടെ ഉടമകൾ, ചെറിയ തുകയ്്ക്കുള്ള വായ്പയ്ക്കായി വരുമ്പോൾ വായ്പ നിഷേധിച്ചു. അതേസമയം, സജീവൻ കൊല്ലപ്പള്ളി ഈ സാഹചര്യം മുകലെടുത്ത് ഭൂവുടമകളിൽ നിന്ന് വായ്പ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് കെ.കെ.എബ്രഹാം പ്രസിഡന്റായ ഭരണസമിതിയുടെ സഹായത്തോടെ ഭീമമായ തുകയുടെ വായ്പ തരപ്പെടുത്തി. നാമമാത്രമായ തുക വായ്പക്കാരന് നൽകി, ബാക്കി പണം സജീവൻ കൊല്ലപ്പള്ളിയുടെ പോക്കറ്റിലേക്ക് പോവുകയും ചെയ്തു.
ബാങ്ക് നിയമങ്ങൾക്ക് വിരുദ്ധമായി സംഘത്തിന്റെ പണം ചെലവഴിച്ചാൽ, നഷ്ടത്തിന് ഉത്തരവാദികളിൽ നിന്ന് സർചാർജ്ജ് ഈടാക്കണമെന്നാണ് കേരള സഹകരണ നിയമം അനുശാസിക്കുന്നത്. എന്നാൽ കോവിഡ് ആയതിനാൽ തങ്ങളുടെ ഭാഗം പൂർണ്ണമായും കേട്ടില്ല എന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞപ്പോൾ അവരുടെ ഭാഗം ഒന്നുകൂടി കേൾക്കാൻ കോടതി പറഞ്ഞു. വീണ്ടും കേൾക്കാൻ നോട്ടീസ് അയച്ചെങ്കിലും കെ.കെ.എബ്രഹാം ഹാജരായില്ല. രണ്ട് ആഴ്ചക്കുള്ളിൽ പഴയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സഹകരണ വകുപ്പ് ഒരുങ്ങുകയാണ്.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കുട്ടിച്ചോറാക്കിയെ വ്യക്തിയെ തന്നെ വയനാട് ഡിസിസിയിലേക്ക് പരിഗണിക്കുന്നതിൽ എ-ഐ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. തങ്ങളെ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തിയത് കൂടി കണക്കിലെടുത്ത് പുതിയ പോർമുഖം തുറക്കാൻ ഒരുങ്ങുകയാണ് എ-ഐ ഗ്രൂപ്പുകൾ.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് ഇങ്ങനെ
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വ്യാപക വായ്പ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം നടന്ന അന്വേഷണത്തിൽ കണ്ടെത്തി. 2015-16 വർഷത്തിൽ നടന്നിട്ടുള്ള വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപർട്ടി ഇൻസ്പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
സജീവൻ കൊല്ലപ്പള്ളി എന്ന അംഗത്തിന്റെ സഹായത്തോടെ ബാങ്കിലെ അംഗങ്ങൾക്കെന്ന വ്യാജേന വായ്പകൾ പാസാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായും ഇയാളുടെ ബന്ധുക്കളുടെ പേരിലുള്ള മൂല്യം കുറവുള്ള ഭൂമി തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൂല്യം കുറഞ്ഞ ഭൂമിക്ക് വൻ തുക മൂല്യമുള്ളതായി ഭരണസമിതിയംഗങ്ങൾ വ്യാജ റിപ്പോർട്ട് തയ്യാറാക്കി. വസ്തു വിറ്റാൽ പോലും വായ്പ നൽകിയ തുക തിരിച്ചുപിടിക്കാനാവാത്ത വിധമാക്കി. ഇപ്രകാരം അനുവദിച്ച വായ്പ തുകകൾ പൂർണ്ണമായോ ഭാഗീകമായോ സജീവൻ കൊല്ലപ്പള്ളിയുടെ സേവിങ്സ് അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് പ്രസിഡന്റിന്റെയും ഭരണസമിതിയംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ പേരിലെടുത്തിരിക്കുന്ന വായ്പകളും സജീവന്റെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. വീടോ കെട്ടിടമോ ഇല്ലാത്ത ഈട് വസ്തുവിൽ ഇവയുണ്ടെന്ന് വ്യാജ റിപ്പോർട്ട് തയ്യാറാക്കി ഇയാളുടെ അക്കൗണ്ടിലേക്ക് 1.64 കോടി രൂപയുടെ ബാങ്ക് ഫണ്ട് ചോർത്തുന്നതിന് ഭരണസമിതി കൂട്ടുനിന്നു. പുൽപള്ളി പഞ്ചായത്ത് മാത്രം പ്രവർത്തന പരിധിയുള്ള ബാങ്ക്, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകളിൽ വരെയുള്ള ഭൂമിക്ക് മേൽ വായ്പ അനുവദിച്ചു. ഇപ്രകാരം നൽകിയ വായ്പകളിൽ ഭൂരിഭാഗവും സജീവന്റെ അക്കൗണ്ടിലേക്കാണെത്തിയിരിക്കുന്നത്.
ബാങ്ക് ഫണ്ടിന്റെ വലിയൊരു ഭാഗം ഒരു വ്യക്തിയുടെ കൈകളിലേക്ക് മാത്രമെത്തിയത് ബാങ്കിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കി. സാധാരണ അംഗങ്ങൾക്ക് വായ്പ ലഭിക്കുന്നതിന് ഇത് തടസ്സമായി. തരളധനം സൂക്ഷിക്കാൻ പോലും കെൽപില്ലാതെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തകർന്നു. ആറു ലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള സ്ഥലത്തിന് ഭരണസമിതിയംഗം 65 ലക്ഷം രൂപ മൂല്യം നിശ്ചയിച്ച് 25 ലക്ഷം രൂപ വായ്പ നൽകിയിട്ടുണ്ട്. സാധാരണക്കാരായ അംഗങ്ങളുടെ രേഖകൾ ഉപയോഗിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വൻ തുകകൾ വായ്പയായി അനുവദിച്ച് തട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് സെക്രട്ടറി കെ.ടി. രമാദേവി, ലോൺ സെക്ഷൻ മേധാവിയും ഇന്റേണൽ ഓഡിറ്ററുമായ പി.യു. തോമസ് എന്നിവർക്ക് ബാങ്കിൽ നടന്ന ക്രമക്കേടിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം, ഭരണസമിതിയംഗങ്ങളായ ടി.എസ്. കുര്യൻ, വി എം. പൗലോസ്, എൻ.യു. ഉലഹന്നാൻ, സി.വി. വേലായുധൻ, ജനാർദനൻ പാമ്പനാൽ, ടി.പി. മുകുന്ദൻ, സണ്ണി തോമസ്, സുജാത ദിലീപ്, ബിന്ദു ചന്ദ്രൻ, ഫിലോമിന കാഞ്ഞൂക്കാരൻ എന്നിവരാണ് ക്രമക്കേടുകൾക്ക് ഉത്തരവാദികളായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ സണ്ണി തോമസ് 2015ൽ ഭരണസമിതിയംഗത്വം രാജിവെച്ചിരുന്നു. ഇയാൾ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴിയും നിർണായകമായി. ഭരണസമിതിയോഗത്തിൽ പരിശോധിക്കാത്ത പല വായ്പകളും പിന്നീട് മിനുട്ട്സിൽ എഴുതി ചേർത്തത് ശ്രദ്ധയിൽപ്പെട്ടതായി ഇയാൾ വെളുപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകൾ മൂലം ബാങ്കിന് 60050500 രൂപയുടെ നഷ്ടം സംഭവിച്ചെന്നും 2017-18 വർഷത്തിൽ നഷ്ടം 9.42 കോടി രൂപയായി വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക ലാഭമെന്ന ലക്ഷ്യത്തോടെ ചതി, വിശ്വാസ വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവ നടന്നിട്ടുണ്ടെന്നും ഇവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും കേരള സഹകരണ വകുപ്പ് നിയമം സെക്ഷൻ 94, 948എ, 948ബി പ്രകാരവും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അസി. രജിസ്ട്രാർ ടി.എസ്. ജോൺസൺ, യൂണിറ്റ് ഓഡിറ്റർ ഷിജി വർഗീസ്, ഓഫീസ് ഇൻസ്പെക്ടർ സി.ആർ. പ്രതീഷ് കുമാർ, സ്പെഷ്യൽ സെയിൽ ഓഫീസർ എ.കെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് രണ്ട് അംഗങ്ങൾ രാജിവെച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്