Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ നാടകീയ വഴിത്തിരിവ്; ആ ഭൂമി പുറമ്പോക്കല്ല, വസന്ത സ്ഥലം സുഗന്ധി എന്നയാളിൽ നിന്നും വില കൊടുത്ത് വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ; പരിശോധിക്കേണ്ടത് വിൽപന സാധുവാണോ എന്നു മാത്രം; ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപോരാട്ടം നടത്തിയത് തെറ്റായ രേഖയെ ആശ്രയിച്ചെന്ന് സൂചന

നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ നാടകീയ വഴിത്തിരിവ്; ആ ഭൂമി പുറമ്പോക്കല്ല, വസന്ത സ്ഥലം സുഗന്ധി എന്നയാളിൽ നിന്നും വില കൊടുത്ത് വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ; പരിശോധിക്കേണ്ടത് വിൽപന സാധുവാണോ എന്നു മാത്രം; ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപോരാട്ടം നടത്തിയത് തെറ്റായ രേഖയെ ആശ്രയിച്ചെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റ് രാജൻ എന്നയാൾ മരിക്കാൻ ഇടയായ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. മരിച്ച രാജൻ നെയ്യാറ്റിൻകരയിലെ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ റിപ്പോർട്ടു നൽകി. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസിൽദാറിന്റെ റിപ്പോർട്ട്. റിപ്പോർട്ട് തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു. രാജന്റെ അയൽവാസിയായ വസന്ത, സുഗന്ധി എന്നയാളിൽ നിന്നും ഭൂമി വില കൊടുത്ത് വാങ്ങിയതാണെന്നാണ് തഹസിൽദാർ നൽകിയത റിപ്പോർട്ട്. അതേസമയം ഭൂമിയുടെ വിൽപന സാധുവാണോയെന്നത് സർക്കാർ പരിശോധിക്കണ്ടേതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയൽവാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവാകാശത്തെക്കുറിച്ച് കളകട്ർ നെയ്യാറ്റിൻകര തഹസിൽദാറോട് റിപ്പോർട്ട് തേടിയത്.

വസന്തയുടെ ഹർജിയിൽ രാജൻ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിൻകര എസ്‌ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്റഭൂമിയിൽ ഷെഡ് കെട്ടിതാമസിക്കുന്ന രാജൻ ഭാര്യയൊമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുകയായിരുന്നു.

ഇതേ ഭൂമി മറ്റ് മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നു വിവരാവകാശ രേഖ രാജന് നൽകിയത് നേരത്തെ വാർത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്ക് ഭൂമി സ്വന്തമാക്കാൻ രാജൻ പോരാട്ടം നടത്തിയത്. നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്ന് രാജന് നേരത്തെ ലഭിച്ച രേഖയിൽ ഇതേ ഭൂമി വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ എസ് സുകുമാരൻ നായർ, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണ് രാജൻ നിയമ വിദദ്ധരുടെ അഭിപ്രായം തേടിയതെന്ന് കരുതുന്നു.

പട്ടയം ലഭിച്ചയാൾ ഭൂമി ഉപേക്ഷിച്ച് പോയതിനാൽ, ഈ ഭൂമിയിൽ താമസിക്കാനും താലൂക്ക് ഓഫിസിൽ തന്റെ പേരിൽ പട്ടയം ലഭിക്കാൻ അപേക്ഷ നൽകാനും രാജന് നിയമോപദേശം ലഭിച്ചെന്നാണ് കരുതപ്പെടുന്നത്.ഒഴിഞ്ഞു കിടന്ന ഭൂമിയിൽ രാജൻ ഷെഡ് നിർമ്മിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുമ്പായിരുന്നു. മാസങ്ങൾക്ക് ശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജൻ സെപ്റ്റംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു.

ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നത്.തങ്ങൾ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്ക് ഭൂമിയിലെന്നാണ് അച്ഛൻ കരുതിയിരുന്നതെന്ന് രാജന്റെ മക്കൾ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളിൽ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. അവർക്കെതിരെയും നടപടി വേണമെന്നായിരുന്നു രാജന്റെ മക്കളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP