കേരളത്തിന്റെ വടക്കേയറ്റത്തെ ഒരുകാലത്ത് വിറപ്പിച്ച കാലിയ റഫീഖ് കടത്തിയിരുന്നത് ചാരായവും മയക്കുമരുന്നും മണലും കോഴിയും മാത്രമല്ല ആയുധങ്ങളും; കൊല്ലപ്പെടുന്നതിന് നാല് വർഷം മുമ്പ് ഉപ്പളയിലെ ഗൂണ്ടാത്തലവന്റെ കൈയിൽ നിന്ന് പിടിച്ചത് വൻതോതിലുള്ള ആയുധശേഖരം; കേസുമായി അധോലോക കുറ്റവാളി രവി പൂജാരിക്കും ബന്ധം; പുനരന്വേഷണത്തിന് തീരുമാനിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി
മറുനാടൻ ഡെസ്ക്
കാസർകോഡ്: കേരളത്തിൽ ചാരായം നിരോധിച്ചതോടെ ഗൂണ്ടാത്തലവനായി വളർന്ന കാലിയ റഫീഖ് സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ ഒരു കാലത്ത് വിറപ്പിച്ചിരുന്നു. 2017 ൽ ഇയാൾ വെടിയേറ്റ് കൊല്ലപ്പെടും വരെ. കർണാടക അതിർത്തി കേന്ദ്രീകരിച്ച് ചാരായവും മയക്കുമരുന്നും കടത്തി ഭായി എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന കാലിയ റഫീഖും അനുയായികളും വിളയാടി. സ്വർണവും പണവും കടത്തുവാൻ മംഗലാപുരത്തെ അധോലോകവുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് നാല് വർഷം മുമ്പ് 2013 ൽ ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ കേസ് വീണ്ടും അന്വേിഷിക്കുന്നു. ക്രൈംബ്രാഞ്ചാണ് കേസ് പുനരന്വേഷിക്കുന്നത്്. കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തെളിവുകൾ ലഭിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനം.
കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം, 2017ൽ കാലിയ റഫീക്ക് കൊല്ലപ്പെട്ടതോടെ മുന്നോട്ട് നീങ്ങിയില്ല. ഒഴുക്കൻ മട്ടിലുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ രവി പൂജാരിക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി ഡിജിപിയെ അറിയിച്ചതിനെത്തുടർന്നാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനോ സംഘത്തെ രൂപീകരിക്കാനോ ഉള്ള ചുമതല ക്രൈംബ്രാഞ്ച് മേധാവിക്കാണ്.
കർണാടക പൊലീസിന്റെ കസ്റ്റഡിയിൽ ബെംഗളൂരുവിലുള്ള രവി പൂജാരിയെ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ചിൽ ചോദ്യം ചെയ്തിരുന്നു. കർണാടക പൊലീസ് സംഘത്തിനൊപ്പമായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലർ വെടിവയ്പു കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. ഇതിനിടെയാണ് ഈ കേസുമായി ബന്ധമില്ലാത്ത കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായത്.
ചില കൊലക്കേസുകളിൽ വീണ്ടും അന്വേഷണം നടത്തുമെന്നും സൂചനയുണ്ടായിരുന്നു. ഏതായാലും ആയുധക്കടത്തുമായി രവി പൂജാരിക്കു ബന്ധമുണ്ടെന്ന തെളിവുകൾ കിട്ടിയതോടെയാണ് കേസ് പുനരന്വേഷിക്കുന്നത്. ആന്റണി ഫർണാണ്ടസ് എന്ന പേരിൽ ബുർഖാനോ ഫാസോയിൽ റസ്റ്റോറന്റ് നടത്തിപ്പുകാരനായാണ് രവി പൂജാരി സെനഗലിൽ കഴിയവേയായിരുന്നു അറസ്റ്റ്്.. മുംബൈ അധോലോകത്തിലെ ഛോട്ടാ രാജൻ സംഘാംഗമായിരുന്ന രവി പൂജാരിക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെ ഇരുന്നൂറോളം കേസുകളുണ്ട്.
കഴിഞ്ഞവർഷം ഡിസംബറിൽ സെനഗലിൽ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നിരുന്നു. അവിടെനിന്ന് റോയും സെനഗൽ പൊലീസും ചേർന്നാണ് വീണ്ടും അറസ്റ്റുചെയ്തത്.
കാലിയ റഫീഖിന്റെ കൊലപാതകം
2017 ഫെബ്രുവരി 14 നായിരുന്നു കാലിയ റഫീഖിനെ എതിരാളികൾ വകവരുത്തിയത്. കാസർഗോഡ് ജില്ലയിലും കർണ്ണാടക, മഹാരാഷ്ട്ര, ഗോവ, സംസ്ഥാനങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകിയ കാലിയാ റഫീഖ് എന്ന അധോലോക നായകൻ അതിദാരുണമായ രീതിയിലാണ് കൊലപ്പെട്ടത്.
താൻ നടത്തിപ്പോന്നിരുന്ന അക്രമങ്ങളുടെ അതേ നാണയത്തിൽ തന്നെയായിരുന്നു റഫീക്കിന്റെ അന്ത്യവും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാലിയാ റഫീഖ് തോക്കും മറ്റ് മാരാകായുധങ്ങളും ഏന്തിയാണ് സഞ്ചരിക്കാറ്. കാസർഗോഡ് ഉപ്പള സ്വദേശിയായ കാലിയാ റഫീഖ് മംഗളൂരുവിൽ വച്ചാണ് കൊല ചെയ്യപ്പെട്ടത്. അർദ്ധരാത്രി കഴിഞ്ഞ് 12.30 ഓടെ മംഗളുരു ക്വാട്ടെക്കാറിൽ വച്ചാണ് കൊല ചെയ്യപ്പെട്ടത്. 38 കാരനായ കാലിയാ റഫീഖ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ അന്ത്യം തന്റെ അനുയായികൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു.
മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മറ്റൊരു അധോലോക സംഘമായിരുന്നു ഇതിന് പിന്നിൽ. കാറിൽ സഞ്ചരിക്കുകയായിരുന്ന കാലിയാ റഫീഖിനെ ടിപ്പർ ലോറിയിൽ പൻതുടർന്നായിരുന്നു എതിർ സംഘം ആക്രമിച്ചത്. കാറിൽ നിന്നും റഫീഖ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചിടുകയും തുടർന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
1994 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചാരായ നിരോധനം നടപ്പാക്കിയതോടെയാണ് മുഹമ്മദ് റഫീഖ് കാലിയാ റഫീഖെന്ന കടത്തുകാരനായി മാറിയത്. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ മൂലവെട്ടി എന്ന പേരിൽ അറിയപ്പെടുന്ന കർണാടക പാക്കറ്റ് ചാരായം വൻ തോതിൽ ചെലവഴിക്കപ്പെട്ടിരുന്നു. കർണ്ണാടകത്തിൽ നിന്നും കള്ളക്കടത്തായി കേരളത്തിലേക്ക് കടത്തുന്നതിൽ കാലിയാ റഫീഖിന്റെ നേതൃത്വത്തിൽ വൻ സംഘം തന്നെ പ്രവർത്തിച്ചു പോന്നിരുന്നു. അതിലൂടെ വൻ സമ്പത്തിന് ഉടമയായ കാലിയാ റഫീഖ് തന്റേതായ ഒരു സാമ്രാജ്യം തന്നെ രൂപപ്പെടുത്തിയെടുത്തു. കർണ്ണാടകവും ഗോവയും കടന്ന് മഹാരാഷ്ട്ര വരെ നീണ്ട അധോലോക നായകനായി പ്രവർത്തിച്ചു. കേരള- കർണ്ണാടക അതിർത്തിയിലെ മുപ്പതോളം വരുന്ന ഊടുവഴികളാണ് കാലിയാ റഫീഖിന്റെ അധോലോകം വളർത്തുന്നതിന് സഹായകമായത്.
പൊലീസിനും ഭരണകൂടത്തിനും നേരിടാനാവാത്ത വിധം വളർന്ന കാലിയാ റഫീഖ് കേരള- കർണാടക ചെക്കു പോസ്റ്റുകൾ അവഗണിച്ച് മണൽ കടത്തും കോഴിക്കടത്തും വ്യാപകമായി നടത്തി. കർണ്ണാടകത്തിലെ പ്രധാന നദിയിയായ നേത്രാവതിയിലെ മണൽ വൻ ലോറികളിലായി ഉത്തരകേരളത്തിലെ മുക്കിലും മൂലയിലും എത്തിച്ച റഫീഖ് മണൽ കടത്തിന്റേയും രാജാവായി. എതിർക്കുന്നവരെ കൊലപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന ഒരു വൻ സംഘം റഫീഖിന്റെ തണലിൽ വളർന്നുവരുകയും ചെയ്തു. സ്വന്തം നാട്ടിൽ പോലും എതിർപ്പുണ്ടെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്താനും വരുതിയിൽ നിർത്താനും ഇയാളുടെ സംഘം പ്രവർത്തിച്ചു.
ഉപ്പളയിലെ ഇയാളുടെ എതിരാളിയായ കസായി അലിയെന്ന അധോലോക നായകനെ വെടിവെക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.കാലിയ റഫീഖിനെ പരിഹസിച്ചു എന്ന പേരിൽ ഒരു യുവാവിനെ കടലോരത്ത് കഴുത്തറ്റം വരെ കുഴിച്ചു മൂടി അക്രമിച്ച സംഭവവും ഉണ്ടായിരുന്നു്. കാപ്പ ചുമത്തി കണ്ണൂർ സെൻ്ട്രൽ ജയിലിലായെങ്കിലും പുറത്തിറങ്ങിയതോടെ ഇയാൾ വീണ്ടും തന്റെ സംഘത്തെ വിപുലമാക്കാൻ ശ്രമിച്ചു. അതിനിടെയാണ് മംഗളൂരുവിൽ വച്ച് റഫീഖ് കൊല്ലപ്പെടുന്നത്. രണ്ടു ദശാബ്ദങ്ങളിലേറെയായി കാസർഗോഡിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കാലിയാ റഫീഖിന്റെ യുഗം അങ്ങനെയാണ് അവസാനിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍