ഡൽഹി കലാപത്തിന്റെ അസ്വസ്ഥതകൾ ബ്രിട്ടീഷ് പാർലമെന്റിൽ; തീ പാറിയ ചർച്ചയ്ക്കു ചുക്കാൻ പിടിച്ചത് ബർമിങാം എംപി ഖാലിദ് മുഹമ്മദ്; മോദിക്കെതിരെ ആഞ്ഞടിച്ചു മുസ്ലിം വംശജരായ എംപിമാർ; മഷിയിട്ടു നോക്കിയാൽ കാണാത്ത വാർത്ത പ്രത്യക്ഷപ്പെട്ടത് പാക്കിസ്ഥാനിലെ ജിയോ ടിവിയിലും കേരളത്തിലെ ചില ചാനലുകളിലും മാത്രം
പ്രത്യേക ലേഖകൻ
ലണ്ടൻ: 'ഡൽഹിയെ നിലയ്ക്ക് നിർത്തണം, അതിൽ ബ്രിട്ടൻ മുന്നിൽ നിൽക്കണം', മിനിഞ്ഞാന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും 25 എംപിമാർ നയിച്ച ചർച്ചയുടെ കാതൽ ഇതായിരുന്നു. ഇപ്പോൾ കലാപത്തെ മുന്‍നിർത്തി ആയിരുന്നു ചർച്ച എങ്കിൽ കഴിഞ്ഞ വർഷം കാശ്മീർ വിഷയം ആസ്പദമാക്കിയാണ് ബ്രിട്ടീഷ് പാർലമെന്റിൽ സമാന ഗതിയിൽ ഉള്ള ചർച്ച നടന്നത്. ഈ ചർച്ചയിൽ പാക് അധീന കാശ്മീരിൽ നിന്നുള്ള നേതാക്കൾ അടക്കം പങ്കെടുത്തതിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചപ്പോൾ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടല്ല ഇത്തരം ചർച്ചകൾ എന്നായിരുന്നു ബ്രിട്ടന്റെ മറുപടി.
ഏതെങ്കിലും എംപി പാർലമെന്റ് ഹാൾ ബുക്ക് ചെയ്തു നടത്തുന്ന ചർച്ചകൾക്ക് ഔദ്യോഗിക പരിവേഷം നൽകേണ്ടെന്നും ബ്രിട്ടൻ ഇന്ത്യയെ അറിയിച്ചു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ പാർലമെന്റിൽ ഔദ്യോഗികമായി തന്നെ മുസ്ലിം വംശജരായ എംപിമാർ മുൻകൈ എടുത്തു ചർച്ച സംഘടിപ്പിച്ചത്. തങ്ങളുടെ മണ്ഡലങ്ങളിൽ ഉള്ള ഇന്ത്യൻ വംശജരായ ആളുകളുടെ ആശങ്ക മുൻനിർത്തിയാണ് ചർച്ചയെന്നും എംപിമാർ വിശദീകരിച്ചു.
അതിനിടെ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച ചർച്ചയുടെ വിശദാംശങ്ങൾ 24 മണിക്കൂർ പിന്നിട്ടിട്ടും മാധ്യമ ശ്രദ്ധയിൽ എത്തിയില്ല എന്നതാണ് കൗതുകം. ഇന്ത്യയെ അടിക്കാൻ വടി കിട്ടിയാൽ കാരണവശാലും നഷ്ടമാക്കാത്ത പാക്കിസ്ഥാനിലെ ഡോൺ പത്രം പോലും കാര്യമായി ഈ വിഷയം പരിഗണിക്കാതിരിക്കെ പാക്കിസ്ഥാനിൽ നിന്നും തന്നെയുള്ള ജിയോ ടിവിയാണ് വാർത്ത ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ചത്. തുടർന്ന് കേരളത്തിലെ ഏതാനും ചാനലുകളിലും വാർത്ത എത്തിയിരുന്നു. അടുത്തകാലത്തായി ഇന്ത്യയിൽ നിന്നുള്ള വാർത്തകൾക്കു വിദേശ മാധ്യമങ്ങൾ നല്ല പ്രചാരം നൽകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ആവശ്യത്തിന് ഗൗരവം കിട്ടാതെ പോയതും ചർച്ചയാകുന്നുണ്ട്.
ഇന്ത്യയിൽ മുസ്ലിംങ്ങൾ വ്യാപകമായി വംശഹത്യ നേരിടുന്നു എന്നതാണ് പാർലമെന്റിൽ ചർച്ചയിൽ പങ്കെടുത്തുവർ പൊതുവായി ചൂണ്ടിക്കാട്ടിയത്. ഇത് തടയാൻ ബ്രിട്ടൻ ഇടപെടണം എന്നും ആവശ്യം ഉണ്ടായി. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷ പാർട്ടിയുടെ സർക്കാരിൽ നിന്നും മുസ്ലിംങ്ങൾക്ക് നീതി കിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ ആശങ്ക ഉയർത്തി. അതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്റർ വഴി മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താൻ ഉള്ള നീക്കവും സംശയിക്കപ്പെടണം. ഈ സാഹചര്യത്തിൽ അടുത്തിടെ നടന്ന കലാപത്തിൽ സമാധാനമായി പ്രതിഷേധം നടത്തിയവർക്ക് നേരെ അക്രമം ഉണ്ടായപ്പോൾ സർക്കാർ നിഷ്ക്രിയമായി നോക്കി നിന്നതു അപലപിക്കപ്പെടേണ്ടതാണ്.
പാർലമെന്റിൽ വിദേശ കാര്യാ, കോമൺവെൽത്ത് സെക്രട്ടറി ഡൊമനിക് റബ്ബിനോടുള്ള ചോദ്യമായാണ് വിഷയം ഉയർന്നത്. ഡൊമനിക് റബ്ബിന്റെ അഭാവത്തിൽ സഹമന്ത്രി നൈജിൽ ആഡംസ് ആണ് മറുപടി നൽകിയത്. ന്യൂഡൽഹിയിലെ സംഭവങ്ങൾ ബ്രിട്ടീഷ് ഹൈ കമ്മീഷണർ വളരെ ഗൗരവത്തോടെ കാണുന്നുണ്ട് എന്നും വിവരങ്ങൾ ബ്രിട്ടീഷ് സർക്കാരിനെ അറിയിക്കുന്നുണ്ട് എന്നുമാണ് നൈജിൽ മറുപടി നൽകിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലോർഡ് താരിഖ് അഹമ്മദും സ്ഥിഗതികൾ നിരീക്ഷിക്കുന്നുണ്ട് എന്നും നൈജിൽ വ്യക്തമാക്കി. ബ്രിട്ടന് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ടെന്നും സ്ഥിഗതികൾ ഉടൻ നിയന്ത്രണ വിധേയം ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മറുപടിയിൽ വിശദമാക്കി.
കലാപത്തെ എക്കാലവും ബ്രിട്ടൻ അപലപിക്കും, ഇത് ലോകത്തു എവിടെ നടന്നാലും ഒരേ നയത്തിലാണ് പ്രതികരണം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നത് ബ്രിട്ടന് എവിടെ ആയാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മറുപടിയിൽ തൃപ്തനാകാതെ ബ്രിട്ടൻ യാഥാർഥ്യത്തിൽ നിന്നും ഓടി ഒളിക്കാൻ തിടുക്കം കാട്ടുക ആണെന്ന് ഖാലിദ് മുഹമ്മദ് കുറ്റപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച വിഷയം പാർലമെന്റിൽ എത്തിച്ചിട്ടും സർക്കാർ മറുപടി നൽകാൻ ചൊവ്വാഴ്ച വരെ സമയം എടുത്തതും ഖാലിദ് ചൂണ്ടിക്കാട്ടി. പൗരത്വ രജിസ്റ്ററിൽ പേരില്ലാത്ത മുസ്ലിംകൾ തടങ്കൽ പാളയത്തിൽ എത്തുമെന്നും അദ്ദേഹം ഉന്നയിച്ചു.
ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രം എന്നതാണ് മോദി ശൈലിയെന്നും ഇക്കാര്യം മോദി തന്നെ അടുത്തിടെ ഒരു മുദ്രാവാക്യം മുഖേനെ ഉയർത്തിയതാണെന്നും ഖാലിദ് പറഞ്ഞു. യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ബന്ധുക്കൾ ഇന്ത്യയിൽ ഉള്ളതിനാൽ വിഷയം കൂടുതൽ ഗൗരവത്തിൽ ബ്രിട്ടൻ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംങ്ങൾക്കു ഒപ്പം മതേതര വിശ്വാസികൾ ആയ ഹിന്ദുക്കളും ഉണ്ട് പ്രതിഷേധത്തിൽ എന്നതും നല്ല സൂചനയാണ്. ഇന്ത്യ യുഎൻ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വം നേടാൻ നടത്തുന്ന ശ്രമങ്ങളെയും ഖാലിദ് വിമർശിച്ചു.
ഏകദേശം 40 മിനിട്ടു നീണ്ട ചർച്ചയിൽ പ്രധാന പാർട്ടികളിൽ നിന്നുള്ള മുസ്ലിം എംപിമാർ ആണ് പ്രധാനമായും പങ്കെടുത്തത്. അഞ്ചു വർഷത്തെ ഭരണം നൽകിയ കരുത്തിൽ നിന്നും തുടർ ഭരണം കിട്ടിയപ്പോൾ ഏകപക്ഷീയമായി മോദി സർക്കാർ മുസ്ലികൾക്കു എതിരെ തിരിയുക ആണെന്ന് ബോൾട്ടണിലെ ലേബർ എംപി യാസ്മിൻ ഖുറേഷി ആരോപണമുയർത്തി. നാസികളോട് സാമ്യപ്പെടുത്താവുന്ന ആർ എസ എസ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
സ്ലോ എംപി തൻ മൻ ജിത് സിങ് 84ൽ താൻ ഡൽഹിയിൽ പഠിച്ചിരുന്നപ്പോൾ ഉണ്ടായ കലാപത്തെ മുന്‍നിർത്തി നടുക്കുന്ന ഓർമ്മകളുമായാണ് സംസാരിച്ചത്. ഇദ്ദേഹം ബ്രിട്ടീഷ് പാർലിമെന്റിൽ ആദ്യ സിഖ് എംപി കൂടിയാണ്. ബെഡ്ഫോർഡിലെ ലേബർ എംപി മുഹമ്മദ് യാസിൻ ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകിയ ഡൽഹി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. തികച്ചും വേദനാജനകമായ സംഭവം എന്നാണ് അദ്ദേഹം വിവരിച്ചത്. ഈസ്റ്റ്ഹാമിലെ ലേബർ എംപി സ്റ്റീഫൻ ടിംസ് ഇന്ത്യ ഭരണഘടനാ തത്ത്വങ്ങളിൽ നിന്നും അകലുകയാണ് എന്ന ആശങ്കയാണ് ഉയർത്തിയത്. യുകെ മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് സ്റ്റീഫൻ. ലേബറിന്റെ കവൻട്രിയിലെ പുതിയ എംപിയായ സാറ സുൽത്താന ജമ്മു കാശ്മീർന്റെ സ്വയം ഭരണ അധികാരം നഷ്ടമായതിലെ വേദനയാണ് പങ്കിട്ടത്.
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- വൺസൈഡ് നവോത്ഥാനവാദം ജിയോ ബേബിയെ തിരിഞ്ഞുകൊത്തുമ്പോൾ
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍