ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമില്ല; വെള്ളംകയറിയ വീടുകൾ വൃത്തിയാക്കി നൽകിയും ക്യാമ്പുകളിൽ ബിരിയാണിവെച്ചും വസ്ത്രങ്ങളെത്തിച്ചും അവർ ആഘോഷിക്കുകയാണ്; പെരുന്നാളിന് തുറക്കുന്ന സ്പെഷ്യൽ പടക്ക വിപണികൾ എവിടെയുമില്ല; ദുരിതാശ്വാസത്തിൽ ശ്രദ്ധിക്കാൻ പെരുന്നാൾ നമസ്ക്കാരത്തിൽ ഖത്തീബുമാരുടെ ആഹ്വാനം; ബലിപ്പെരുനാൾ ദുരിതാശ്വാസ ക്യാമ്പിൽ ആഘോഷിച്ച് മലബാറുകാർ
ജംഷാദ് മലപ്പുറം
മലപ്പുറം: 'ഇപ്പോഴെല്ലാം കൊടുക്കുവാനുള്ളതാണ്. നിങ്ങളുടെ ഭക്ഷണം, വസ്ത്രം, പണം ഒന്നും നിങ്ങളുടേതല്ല. ഇപ്പോൾ നിങ്ങളുടെ വീട് നിങ്ങൾക്ക് മാത്രം പാർക്കുവാനുള്ളതല്ല. ഈ ഭൂമി നിങ്ങൾക്ക് മാത്രം ജീവിക്കാനുള്ളതല്ല '.- പ്രൊഫ.എം.എം.വിജയൻ തന്റെ മഹാദുരന്തങ്ങൾ എന്ന ലേഖന സമാഹരത്തിൽ ഇങ്ങനെ കുറിച്ചിടുന്നു. മലബാർ മേഖലസാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനൊടുവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങളെ ചേർത്തു പിടിച്ചാണ് സമൂഹം വിജയൻ മാഷിന്റെ വരികളെ അന്വർഥമാക്കുന്നത്.
പ്രളയത്തെ അതിജീവിക്കാൻ ആഘോഷങ്ങളോ, ദുർചെലവുകളോ ഒന്നും തന്നെയില്ലാതെ ഇത്തവണ മലബാറിലെ മുസ്ലിംമത വിശ്വാസികളുടെ ബലിപ്പെരുന്നാൾ ദിനം. ഭൂരിഭാഗം പേരും പെരുന്നാൾ ദിനത്തിലെത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനും, അവർക്കുവേണ്ട സഹായങ്ങൾ എത്തിക്കാനും ഇന്നുരാവിലെ നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ പള്ളികളിലെ ഖത്തീബുമാർ ആഹ്വാനംചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാളുകൾക്കു നടക്കുന്ന ഈദ്ഗാഹുകൾ ഒന്നും ഇത്തവണയുണ്ടായില്ല. രാവിലെ മസ്ജിദുകളിൽവച്ചായിരുന്ന പെരുന്നാൾ നമസ്കാരം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യക്കാരെ സഹായിക്കുന്നതിനോടൊപ്പം മലപ്പുറം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്നദ്ദസംഘടനകളുടേയും, വ്യക്തികളുടേയും നേതൃത്വത്തിൽ ബിരിണായിവെച്ചു വിതരണം ചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാൾ ദിനങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കലും, പടക്കംപൊട്ടിച്ചും, കുട്ടികൾക്കു കളിക്കോപ്പുകൾ വാങ്ങിച്ചു നൽകിയും നടത്തിയിരുന്ന ആഘോഷങ്ങൾ ഒന്നും തന്നെ ഇത്തവണ മലബാറിൽ കാണാൻ കഴിയില്ല.
രാവിലെയുള്ള പെരുന്നാൾ നമസ്കാരം കഴിഞ്ഞ വലിയൊരു വിഭാഗം യുവാക്കളും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുപോയപ്പോൾ, മറ്റൊരു വിഭാഗം വെള്ളംകയറി ചളിനിറഞ്ഞ വീടുകൾ വൃത്തിയാക്കാനുള്ള തിരിക്കിലായിരുന്നു. യുവാക്കൾ കൂട്ടമായി വീട്ടുകാരോടൊപ്പം സഹായമായി നിന്ന് വിവിധ വീടുകൾ ഈരീതിയിൽ വൃത്തിയാക്കി നൽകി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകൾ കഴിയുമ്പോൾ തങ്ങൾക്ക് ഈ രീതിയിലുള്ള ആഘോഷം ഒന്നും നടത്താൻ കഴിയില്ലെന്നാണു ഇവർ പറയുന്നത്. പ്രളയംവരുന്നതിനു മുമ്പു പുതുവസ്ത്രം വാങ്ങിയവർ മാത്രമാണ് ഇത്തവണ പെരുന്നാൾ നമസ്കാരത്തിനുവരെ പുത്തൻവസ്ത്രങ്ങൾ ധരിച്ചത്. ഭൂരിഭാഗംപേരും പുത്തൻവസ്ത്രങ്ങൾപോലും ഈ പെരുന്നാൾ ദിനത്തിൽ വാങ്ങിയില്ല. പുതുവസ്ത്രം ധരിച്ച് രാവിലെ പെരുന്നാൾ നമസ്കാരത്തിനുപോകുന്നത് ഏറെ പുണ്യമുള്ള കാര്യമായി വിശ്വാസിക്കുമ്പോഴും മറ്റു സഹോദരങ്ങൾ അനുഭവിക്കുന്ന വേദനയിൽ തങ്ങൾക്ക് ആഘോഷിക്കാൻ കഴില്ലെന്നുമാണ് ഇവർ പറയുന്നത്. ഇതിനുപുറമെ പെരുന്നാളാഘോഷത്തിന് തുറക്കുന്ന സ്പെഷ്യൽ പടക്ക വിപണികൾ ഇത്തവണ എവിടേയുമില്ല.
മലപ്പുറം ജില്ല ഇന്നോളം കണ്ടിട്ടില്ലാത്ത വലിയ ദുരിതത്തിനൊടുവിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മുസ്ലിം ജന വിഭാഗത്തിന് ഇന്ന് നിറം മങ്ങിയ പെരുന്നാളാണ്. ജില്ലയിൽ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പെരുന്നാൾദിനത്തിൽ കഴിയുന്നത്. പൂർണ്ണമായും, ഭാഗികമായുംവീട് തകർന്നവരും, ഉടൻ വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവരുമായ നിരവധി പേരാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. ദിവസങ്ങളായി ആരംഭിച്ച ക്യാമ്പുകളിൽ നിന്ന് വെള്ളമിറങ്ങിയതോടെ തന്നെ നിരവധി പേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. ഭാഗികമായി വീടുകൾ തകർന്ന ചിലർ ബന്ധുവീടുകളിലേക്കും പോയി.എന്നാൽ പ്രളയം സർവ്വവും കവർന്നെടുത്തവർ എങ്ങോട്ടു പോകുമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്. ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തിയ ദുരന്തത്തിനൊടുവിൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഉള്ളിൽ സങ്കടങ്ങളുടെ പെരുമ്പറ മുഴങ്ങുമ്പോഴും അവർ ക്യാമ്പുകളിൽ പെരുന്നാൾ ആഘോഷിക്കുകയാണ്. പരസ്പരം പങ്കുവെച്ചും, ദുഃഖങ്ങൾ ഉള്ളിലൊതുക്കിയും സന്തോഷത്തോടെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ പെരുന്നാൾ കൊണ്ടാടുന്നത്.
ത്യാഗ സ്മരണയായ ബലിപ്പെരുന്നാൾ ദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കാൻ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണിൽ ജീവൻ രക്ഷിക്കാൻ അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നിൽക്കുന്നവർക്കു നേരെ ആശ്വാസത്തിന്റെ കൈകൾ നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപ്പെരുന്നാളിന്റെ വിശ്വാസപരമായ കർമങ്ങൾ പൂർത്തിയാക്കിയാലുടൻ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോർത്തിറങ്ങിയാൽ ദുരന്ത ഭൂമികളിൽ നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങൾ പലതും പരിഹരിച്ചു കൊടുക്കാൻ കഴിയും. ആ മഹത്തായ ലക്ഷ്യത്തിൽ ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നിൽക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാളെന്നാണ് ഹൈദരലി തങ്ങൾ പറഞ്ഞത്.
പേമാരിക്കും പ്രളയത്തിനുമിടയിലെ ഈ പെരുന്നാൾ പുനരാലോചനക്കുംപുതു പ്രതിജ്ഞകൾക്കുമുള്ളതാകണമെന്ന് ബലി പെരുന്നാൾ സന്ദേശത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. പ്രകൃതിയോടും ഒപ്പമുള്ള മനുഷ്യരോടുമുള്ള നമ്മുടെ നിലപാടുകൾ നീതി പൂർവ്വമായിരുന്നോയെന്ന പുനരാലോചനയും വ്യക്തിപരമായും കൂട്ടായും ചെയ്ത തെറ്റുകൾ മനസ്സിലാക്കി പുതിയൊരു ജീവിതം നയിക്കുമെന്ന പ്രതിജ്ഞയുമാവണം ഈദുൽ അക്ബറിന്റെ കാതൽ.
പ്രവാചക കുലപതി ഇബ്റാഹീം നബിയുടെ ധന്യമായ ഓർമകളിരമ്പുന്ന ബലി പെരുന്നാൾ പരീക്ഷണങ്ങൾക്കു പിറകെയുള്ള വിജയത്തിന്റെ സന്ദേശമാണ് നൽകുന്നത്. നമ്മുടെ പിറവിയോടൊപ്പമുള്ള കഷ്ടപ്പാടുകളും പ്രയാസങ്ങളും ജീവിതത്തെക്കുറിച്ച് ആശ മുറിക്കുന്നതാവരുത്. തനിക്ക് എല്ലാ കാലവും ദുരിതമാണെന്ന് സ്വയം ശപിച്ച് ജീവിതത്തെക്കുറിച്ചുള്ള ആശ മുറിയുന്നവരാകരുത്. ഇപ്പോഴത്തെ പ്രളയത്തെക്കാളും വലിയ പ്രളയവും പേമാരിയും മഹാമാരികളുമെല്ലാം മനുഷ്യ കുലത്തെ ഗ്രസിച്ചിട്ടുണ്ട്. അവയെയെല്ലാം അതി ജീവിച്ച അനുഭവമാണ് മനുഷ്യ വംശത്തിന്റേത്. തെറ്റു കുറ്റങ്ങൾ മനസ്സിലാക്കി തിരുത്തിയും പശ്ചാതപിച്ചും ജീവിതത്തെ നന്മകൾ കൊണ്ട് നിറച്ചുമാണ് ഇത്തരം അവസരങ്ങളെ നാം നേരിടേണ്ടത്.
ചെളിയും ചേറും നിറഞ്ഞ് നിറം മങ്ങിയ ജീവിതങ്ങളാണ് പ്രളയാനന്തരം നമുക്കു മുന്നിലുള്ളത്. അവരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ ചായങ്ങൾ നിറക്കണം നാം. അതിനുള്ള അസുലഭാവസരമാണ് ബലി പെരുന്നാൾ. ഒപ്പമുള്ളവരുടെ സന്തോഷത്തിലാണ് നമ്മുടെ പെരുന്നാളിന്റെ പൊലിമ. ഇതു മനസ്സിലാക്കി, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സഹായ സംരംഭങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകാനും മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർന്നവർക്ക് കരുത്തു പകരാനുമാവണം.പ്രവാചക കുലപതി ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും സമർപ്പണത്തിന്റെ ഓർമകളിരമ്പുന്ന പുണ്യ ദിനങ്ങൾ, കേരളത്തിന് ഉയിർത്തെഴുന്നേൽപ്പിന്റേതു കൂടിയാവണം. ദുരിത പ്രളയത്തിൽ തരിച്ചു നിൽക്കാതെ നാം ഉജ്ജ്വലമായി തിരിച്ചു വരികയാണ്. ഈദുൽ അക്ബർ നമുക്ക് പുനർ ജനിയുടെ ആഘോഷമാവുകയാണെന്നും ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.
Stories you may Like
- ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും?
- ഉദുമയിൽ അമ്മയും അഞ്ചുവയസുള്ള കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ
- റുബിന കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയത് എന്തിന്?
- യുവതിയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ
- പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി; ഇത്തവണയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- അനിലയുടെ അരുംകൊല, പെരുവഴിയിലാക്കിയത് വിമുക്തഭടന്റെ കുടുംബത്തെ; പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിശ്വസിച്ചു ഷിജുവിന് വീടിന്റെ താക്കോൽ കൊടുത്തത് വിനയായി; ക്രൂയിസ് വിനോദ യാത്ര പോലും ആസ്വദിക്കാൻ കഴിയാതെ മടക്കം; ഇത് ജിറ്റി ജോസഫിന്റെ വേദനയുടെ കഥ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സുരേഷ് ഗോപിക്ക് നാലു ലക്ഷം വോട്ട് കിട്ടും; രാജീവ് ചന്ദ്രശേഖറിന് 3.60ലക്ഷവും; തിരുവനന്തപുരത്തും തൃശൂരിലും താമര വിരിയുമെന്ന് ബിജെപി വിലയിരുത്തൽ; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷ; ആലപ്പുഴയിലും വോട്ട് കൂടും; പാലക്കാടും അത്ഭുതം സംഭവിക്കാം; വോട്ടു വിഹിതം 20 ശതമാനമാകും; അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ
- തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ; കോടികളുടെ നിക്ഷേപത്തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിൽ; അകത്താകുന്നത് കേരളാ കോൺഗ്രസ് എം മുൻ ട്രഷറർ; നിക്ഷേപ തട്ടിപ്പിൽ നടപടി
- ശുചിമുറിയിലെ പ്രസവിച്ചത് ആരേയും ഒന്നും അറിയിക്കാതെ; കൊച്ചിയിലെ ഹോസ്റ്റലിലെ പ്രസവത്തിൽ ട്വിസ്റ്റ്; ആ യുവതിയെ കുട്ടിയുടെ അച്ഛൻ താലികെട്ടും; ഇരവരുടേയും ബന്ധുക്കൾക്കും വിവാഹത്തിന് സമ്മതം; ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്താൽ കല്യാണം
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്