അപകട സ്ഥലത്ത് നിന്ന് ഓടിയത് പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനോ? കലാഭവൻ സോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷ്ണുവിനെതിരെ സംശയമുയർത്തി അച്ഛൻ ഉണ്ണി; പള്ളിപ്പുറത്ത് അപകട സമയം ലതയുടെ മകൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുന്നു; വണ്ടി ഓടിച്ചത് താനെന്ന് അർജുൻ പറഞ്ഞതായുള്ള പ്രകാശൻ തമ്പിയുടെ മൊഴിയും വമ്പൻ ട്വിറ്റ്; ജ്യൂസ് കടയിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാൻ നടപടികൾ; ബാലാഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീളുന്നത് പാലക്കാട്ടേക്ക് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അപകടസമയത്ത് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് അർജുനാണെന്ന് പ്രകാശ് തമ്പിയും സമ്മതിച്ചു. ഇതോടെ ബാലുവാണ് വണ്ടി ഓടിച്ചതെന്ന അർജുന്റെ മൊഴി മാറ്റം ദുരൂഹമായി. അതിനിടെ സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐ സംഘം ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണിയുടെ മൊഴിയെടുത്തു. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഡിആർഐയോട് ഉണ്ണി ഉന്നയിച്ചത്. ബാലഭാസ്കറിന്റെ മരണത്തിൽ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ഉണ്ണി ഇപ്പോഴും. ഡി ആർ ഐയ്ക്ക് അപകട മരണത്തെ കുറിച്ച് അന്വേഷിക്കാൻ കഴിയില്ല. എങ്കിലും നൽകിയ മൊഴി ഏറെ നിർണ്ണായകമാണ്.
ബാലഭാസ്കറിനെ അപായപ്പെടുത്തിയതുതന്നെയെന്ന് ഉണ്ണി ആവർത്തിച്ചു. ബാലഭാസ്കറിന്റെ തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ കൂടുതൽ ദൃശ്യങ്ങൾ പ്രകാശൻ തമ്പി കൈവശപ്പെടുത്തിയതായി സംശയിക്കുന്നു. മാത്രമല്ല, അപകട സ്ഥലത്തുനിന്ന് ഓടിപ്പോയതായി പറയുന്ന വ്യക്തി ജിഷ്ണുവാണെന്ന് സംശയിക്കുന്നതായും ഉണ്ണി പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലഭാസ്കർ അപകടത്തിൽപ്പെട്ട വിവരം രണ്ടു മണിക്കൂറിന് ശേഷം തന്നെ വിളിച്ചറിയിക്കുന്നത് ജിഷ്ണുവാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമ രവീന്ദ്രന്റെ മകനാണ് ജിഷ്ണു. ബാലഭാസ്കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ആയുർവേദ ആശുപത്രി നടത്തിപ്പുകാരെ കേന്ദ്രീകരിച്ച് കൂടതുതൽ അന്വേഷണം വേണമെന്ന് ഉണ്ണി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം പാലക്കാട്ടെത്തി അവരുടെ മൊഴി എടുത്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇവർ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ് നിഗമനം.
ജിഷ്ണുവിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഹിമാലയത്തിലാണ് ഇയാളെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ജിഷ്ണു തന്നെ ക്രൈംബ്രാഞ്ചിനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. വിളിച്ചാലുടൻ വരാമെന്നും അറിയിച്ചു. ബാലഭാസ്കർ മരിക്കുമ്പോൾ ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പ്രകാശ് തമ്പിക്കൊപ്പമാണ് ഇയാൾ ഉണ്ടായിരുന്നതെന്നും സംശയമുണ്ട്. ബാലഭാസ്കറിന്റെ തൃശൂർ യാത്രയ്ക്ക് സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വടക്കുംനാഥ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്താനുള്ള സാഹചര്യമൊരുക്കിയതും ജിഷ്ണുവാണ്. ഈ സാഹചര്യത്തിൽ ജിഷ്ണു തിരുവനന്തപുരത്ത് എത്തിയെന്നതിനെ ഗൗരവത്തോടെയാണ് ക്രൈംബ്രാഞ്ച് കാണുന്നത്. അപകട സ്ഥലത്ത് നിന്ന് ഒരാൾ ഓടിപോയത് കണ്ടെന്ന് കലാഭവൻ സോബിൻ മൊഴി നൽകിയിരുന്നു. ഇത് ജിഷ്ണുവാകാമെന്ന സംശയമാണ് അച്ഛൻ ഉണ്ണി ഉന്നയിക്കുന്നത്.
ഇതിനിടെയാണ് ജയിലിലെത്തി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രകാശൻ തമ്പിയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് സബ്ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. വാഹനം ഓടിച്ചത് താൻതന്നെയാണെന്ന് അപകടശേഷം അർജുൻ താനടക്കമുള്ളവരോട് സമ്മതിച്ചിരുന്നു. എന്നാൽ, പൊലീസിനു മുന്നിൽ ഈ നിലപാട് മാറ്റി. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് പറയാൻ കാരണമെന്ന് അന്വേഷിച്ചു. ഫോൺവിളിച്ചാണ് അന്വേഷിച്ചത്. എന്നാൽ, പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ഫോൺ കട്ടാക്കി. പിന്നീട് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്തു. അർജുനെ കാണാനും കഴിഞ്ഞില്ല. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ബാലഭാസ്കറും അർജുനും വെള്ളം കുടിച്ച ജ്യൂസ് കടയിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് പരിശോധിച്ചത്.
സുഹൃത്തുക്കളായ ജമീൽ, ചിക്കു എന്ന സനൽരാജ് എന്നിവർക്കൊപ്പമാണ് കൊല്ലം പള്ളിമുക്കിലെ കടയിലേക്ക് പോയത്. കടയുടമയുടെ ബന്ധുവിന്റെ സഹായത്തോടെ ഹാർഡ് ഡിസ്ക് കൈക്കലാക്കി ദൃശ്യം പരിശോധിച്ചതായും പറഞ്ഞു. എന്നാൽ, യാത്രസംബന്ധിച്ച ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും ഈ ദൃശ്യങ്ങൾ ഡിലീറ്റായി പോയെന്നുമാണ് പ്രകാശൻ തമ്പി പറഞ്ഞത്. എന്നാൽ, ഇത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നും കൂടുതൽ കാര്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലുമാണ് സംഘം. ഇത് അന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും. അതിനിടെ ഫോറൻസിക് പരിശോധനയിലൂടെ ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള നടപടികൾ വേഗത്തിലാകും. അർജുന്റെ മൊഴിമാറ്റത്തിന് പിന്നിൽ ചില സ്വാധീനങ്ങളുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ സംശയം. ഇത് പാലക്കാട്ടെ സ്വാധീനം മൂലമാണോ എന്നും അന്വേഷിക്കും.
ജമീൽ, സനൽരാജ് എന്നിവർക്കൊപ്പമാണ് ജൂസ് കടയിൽ പോയതെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി. കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി കടത്തിയെന്ന് വ്യക്തമാകാൻ കൂടെയെത്തിയ രണ്ട് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. െപ്രാകാശ് തമ്പി കടയിൽ നിന്നും ദൃശ്യങ്ങൾ കൊണ്ടുപോയിട്ടില്ലെന്ന് കടയുടമ ഷംനാദ് മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ പ്രകാശൻ തമ്പിയോടൊപ്പം വന്ന രണ്ട് പേരുടെ മൊഴി നിർണ്ണായകമാണ്. അതേസമയം അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുനാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുകയാണ്. ബാലഭാസ്കർ അപകടത്തിൽ പെടുമ്പോൾ വാഹനമോടിച്ചത് അർജുൻ ആകാമെന്നാണ് പൊലീസ് നിയോഗിച്ച ഫോറൻസിക് സംഘത്തിന്റെ നിഗമനം.
ഇതേസമയം, അർജുൻ ഇപ്പോഴും ഒളിവിലാണ്. അസമിലേക്ക് കടന്നതായാണ് വിവരം. നിലവിൽ ലഭ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഇതിനുശേഷമാകും കൂടുതൽപേരെ ചോദ്യംചെയ്യുന്ന കാര്യം തീരുമാനിക്കൂ. ചോദ്യംചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു. എസ്ഐ ആർ പി അനൂപ് കൃഷ്ണനും സംഘത്തിലുണ്ടായി. വാഹനത്തിൽ നിന്ന് സ്വർണ്ണവും പണവും കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.ആഭരണങ്ങൾ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറിയിരുന്നു.
ഡിആർഐ സംഘം ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണിയുടെ മൊഴി പൂജപ്പുരയിലെ വീട്ടിൽ എത്തിയാണ് എടുത്തത്്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശൻതമ്പി, വിഷ്ണു എന്നിവരെക്കുറിച്ച് ഉണ്ണിയോട് അന്വേഷിച്ചു. ബാലഭാസ്കറിന് ഒപ്പം ഇവരെ കണ്ടിട്ടുള്ളതായി മൊഴി നൽകി. ബാലഭാസ്കറും ഇവരും തമ്മിലുള്ള പരിചയം, ബാലുവിന്റെ സ്വത്ത് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. മറ്റു കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- 'അപകട സ്ഥലത്തുനിന്ന് ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാർത്ത; പ്രസിഡന്റിനായി പ്രാർത്ഥിക്കണം'; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്തി; മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാകുന്നുവെന്നും ഇറാൻ വാർത്താ ഏജൻസി; ഹൃദയവും പ്രാർത്ഥനയും ഇറാൻ ജനതയ്ക്കുമൊപ്പമെന്ന് ഹമാസ്
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കണക്കു പുസ്തകം സൂക്ഷിച്ചത് 'ബോസിന്' വിൽപ്പന വിവരങ്ങൾ ശരിയായി അറിയാൻ; സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തി വയ്ക്കുന്നതിന്റെയും ചിത്രങ്ങളും മൊബൈലിൽ; അൽകാ ബോണിക്ക് സിനിമാക്കാരുമായും ബന്ധം; മോഡലിങ് പ്രമുഖർ നിരീക്ഷണത്തിൽ; വരാപ്പുഴയിൽ എല്ലാം വ്യക്തം
- ടോസിനു പിന്നാലെ വീണ്ടും മഴ; രാജസ്ഥാൻ-കൊൽക്കത്ത മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു; ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റൺറേറ്റിൽ രാജസ്ഥാന് തിരിച്ചടി; എലിമിനേറ്ററിൽ ആർസിബിയുമായി ഏറ്റുമുട്ടും
- സാധാരണക്കാരെ പണം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകും; ഇറാനിലെ ആശുപത്രിയിലെത്തിച്ച് അവയവ വിൽപന; അന്താരാഷ്ട്ര അവയവക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ തൃശ്ശൂർ സ്വദേശി കൊച്ചിയിൽ പിടിയിൽ
- പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു
- സംഘർഷത്തിനിടെ പോക്കറ്റിൽനിന്ന് വീണ ഫോൺ പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യം; കായംകുളത്ത് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം; ഫോണും വാച്ചും തട്ടിയെടുത്തു; മൂന്നുപേർ അറസ്റ്റിൽ
- പോക്സോ കേസിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പ്രതിയെ പിടികൂടി; ഡൽഹി എയർപോർട്ടിൽ നിന്ന് പിടിയിലായ മലയാളി യുവാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; മുങ്ങിയത് കേരളത്തിലേയ്ക്കുള്ള യാത്രക്കിടെ
- 'ബിഭവ് കുമാറിന്റെ ഫോൺ ഫോർമാറ്റ് ചെയ്തു; പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു'; സ്വാതി മലിവാളിനെ മർദിച്ച കേസിൽ ബിഭവിനെതിരെ ശക്തമായ തെളിവുകൾ; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളെന്ന് സ്വാതി
- 'ബിജെപിക്ക് ഇപ്പോൾ ആർഎസ്എസിന്റെ സഹായം ആവശ്യമില്ല; ബിജെപി വളർന്ന് സ്വയം പര്യാപ്തത നേടി; ആർഎസ്എസ് സാംസ്കാരിക സാമൂഹിക സംഘടന; ഞങ്ങളൊരു രാഷ്ട്രീയ സംഘടന'; കാശിയിലും മഥുരയിലും തർക്കപ്രദേശത്ത് ക്ഷേത്രം പണിയാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും ജെ പി നഡ്ഡ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍