വ്യവസായ വകുപ്പ് ജയരാജന് തിരികെ നൽകും; അഴിച്ചു പണിയിൽ കെടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും കിട്ടും; എസി മൊയ്ദീന് തദ്ദേശ സ്വയം ഭരണം; കടകംപള്ളിക്ക് നഷ്ടമുണ്ടാകില്ല; ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുകയുമില്ല; അഴിച്ചു പണിയിൽ നേട്ടം കൊയ്ത് ജലീലും; ഇപിയെ രണ്ടാമനാക്കാനുള്ള പിണറായിയുടെ തീരുമാനത്തിന് സിപിഎമ്മിന്റെ അനുമതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ തിരിച്ചെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് തന്നെ തിരിച്ചു നൽകും. ഇതോടെ എസി മൊയ്ദിന് തദ്ദേശ ഭരണ വകുപ്പും കിട്ടും. കെടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകാനും സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിന് സിപിഎം സംസ്ഥാന സമിതിയും അംഗീകാരം നൽകും. ഇതോടെ ഇപി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കും. നാലരമണിക്ക് ഇതിനായി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നുണ്ട്.
സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാനും തീരുമാനമായി. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെയാണ് സിപിഐ അവകാവശ വാദം ഉന്നയിച്ചത്. സിപിഎം-സിപിഐ അനൗദ്യോഗിക നേതൃതല ചർച്ചയിലാണ് ചീഫ് വിപ്പ് നൽകാൻ തീരുമാനിച്ചത്. ഇതും സിപിഎം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ചീഫ് വിപ്പിനെ തീരുമാനിക്കാൻ സിപിഐ എക്സിക്യുട്ടീവ് ഈ മാസം 20-ന് ചേരും. പ്രധാന വകുപ്പുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ സിപിഐ തീരുമാനിച്ചത്. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി.ജയരാജനെ മടക്കി കൊണ്ടുവരാൻ നേരത്തെ ധാരണയായിരുന്നു. ജയരാജൻ തിരിച്ചെത്തുന്നതോടെ അഴിച്ചുപണയിൽ തങ്ങൾക്കും ഒരു കാബിനറ്റ് പദവി നൽകണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് സിപിഎം നേരത്തെ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്.
അതിനിടെ ജയരാജനെ മന്ത്രിസഭയിലേക്കു തിരികെ കൊണ്ടുവരാനുള്ള നീക്കം അധാർമികമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. ഇ.പി.ജയരാജൻ അഴിമതി നടത്തിയതായി അദ്ദേഹത്തിന്റെ പാർട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തിയതാണ്. അതിനാലാണല്ലോ സിപിഎം കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെയും പി.കെ.ശ്രീമതിയെയും താക്കീത് ചെയ്തത്. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെറ്റു സമ്മതിച്ചതായി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. ഇപ്പോൾ വിജിലൻസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണു പറയുന്നത്. പാർട്ടി അന്വേഷിച്ചപ്പോൾ തെറ്റുകാരനായി കണ്ടെത്തിയ ആൾ വിജിലൻസ് അന്വേഷിച്ചപ്പോൾ എങ്ങനെ തെറ്റുകാരനല്ലാതായി ? വിജിലൻസ് എന്ന സാധനം ഇപ്പോൾ ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു. എന്നാൽ കോടതി കുറ്റവിമുക്തനാക്കിയ ജയരാജനെ മന്ത്രിയാക്കാമെന്ന തീരുമാനത്തിലാണ് സിപിഎമ്മിലെ ചർച്ചകൾ എത്തിയത്.
മുഖ്യമന്ത്രി അമേരിക്കയിൽ ചികിൽസയ്ക്ക് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ജയരാജനെ രണ്ടാമനാക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ചുമതലയും ജയരാജന് ലഭിക്കും. കണ്ണൂർ ലോബിയിൽ നിന്ന് ഭരണ നിയന്ത്രണം പോകാതിരിക്കാൻ കൂടിയാണ് ഇത്. ജയരാജൻ പോയതോടെ എകെ ബാലനായിരുന്നു മന്ത്രിസഭയിലെ രണ്ടാം സ്ഥാനം. എന്നാൽ ബാലനോട് മുഖ്യമന്ത്രിക്ക് പൂർണ്ണ തൃപ്തിയില്ല. ഈ സാഹചര്യത്തിലാണ് ജയരാജനെ മന്ത്രിയാക്കുന്നത്. ജയരാജനെ രാജിവയ്പ്പിച്ചപ്പോൾ നേട്ടമുണ്ടായത് കടകംപള്ളിക്കായിരുന്നു.
മൊയ്ദീനെ വ്യവസായ മന്ത്രിയാക്കിയപ്പോൾ സഹകരണം അധികമായി കടകംപള്ളിക്ക് കിട്ടി. അതുകൊണ്ട് തന്നെ ജയരാജൻ മന്ത്രിയായി തിരിച്ചെത്തുമ്പോൾ കടകംപള്ളിയിൽ നിന്ന് വകുപ്പുകൾ എടുത്തു മാറ്റുമെന്ന സൂചനയും കിട്ടി. എന്നാൽ നഷ്ടമുണ്ടായത് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് മാത്രമാണ്. രവീന്ദ്രനാഥിൽ നിന്ന് ഉന്നത വിദ്യാഭ്യാസം എടുത്ത് ജലീലിന് നൽകി. പകരം ജലീലിൽ നിന്ന് തദ്ദേശ ഭരണം മൊയ്ദീനും. ഇതിലൂടെ ജലീലിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന ചർച്ചയുണ്ടാക്കാനും കഴിഞ്ഞു.
ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെയാണ് രണ്ട് വർഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത് തിങ്കളാഴ്ച എൽ.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതുമുതൽ ഇ.പിയുടെ മടങ്ങി വരവിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.
ഇ.പി പുറത്ത് പോയപ്പോൾ പകരം സിപിഎം നേതാവായ എം.എം മണി മന്ത്രിസഭയിലെത്തി വൈദ്യുതി മന്ത്രിയായി. നിലവിൽ മന്ത്രിസഭയിൽ 19 മന്ത്രിമാരാണ് ഉള്ളത്. ആരെയും ഒഴിവാക്കാതെ പുതിയ മന്ത്രിയെ സിപിഎം കൊണ്ടുവന്നാൽ സിപിഐ മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തിൽ സമവായത്തിനാണ് ചീഫ് വിപ്പ് സ്ഥാനം നൽകുന്നത്.
മന്ത്രി സഭാ പുനഃസംഘടന സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ പത്രസമ്മേളനം
സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി വേണം.എൽഡിഎഫിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കണം. തുടർ നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇ.പി ജയരാജൻ മന്ത്രി സഭയിൽ ഉൾപ്പെടുമ്പോൾ നിലവിലുള്ള സിപിഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളിലാണ് ചില മാറ്റം വരുത്താൻ സിപിഎം നിർദ്ദേശിക്കുന്നത്. സിപിഎമ്മിന് ഭാഗമായി മന്ത്രിസഭയിൽ പന്ത്രണ്ടു പേരാണ് ഉള്ളത്. 12 എന്നത് 13 ആയി വർധിക്കും. സിപിഎമ്മിന്റെ മന്ത്രിമാർ വഹിക്കുന്ന വകുപ്പുകളിൽ മാറ്റം വരുത്തണമെന്നാണ് നിർദ്ദേശം. ഇ.പി ജയരാജന് വ്യവസായവും വാണിജ്യവും യുവജനക്ഷേമവും കായികവും വകുപ്പ് കൈമാറണമെന്നാണ് സിപിഎം നിർദ്ദേശിക്കുന്നത്. ഇന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ കൈകാര്യം ചെയ്യുന്നത് ഈ വകുപ്പുകളാണ് ഇ.പി ജയരാജന് കൈമാറണമെന്ന് സിപിഎം നിർദ്ദേശിച്ചത്. ഈ സന്ദർഭത്തിൽ വകുപ്പുകൾ മാറുമ്പോൾ എ.സി മൊയ്തീന് തദ്ദേശഭരണ വകുപ്പ് നൽകണമെന്നാണ് പാർട്ടി നിർദ്ദേശിച്ചത്.
കെ.പി ജലീൽ ഇന്ന് കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകൾ വെൽഫെയർ ഓഫ് മൈനോറിറ്റീസും, വഖഫ്, ഹജ്ജ് പിൽഗ്രിമേജും കെ.ടി ജലീൽ തന്നെ കൈകാര്യം ചെയ്യും. വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളും കെ.ടി ജലീലിന് നൽകണമെന്നാണ് പാർട്ടി അഭിപ്രായം. പൊതു വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാൻ പുനക്രമീകരണം വേണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് കേരളത്തിൽ പ്രത്യേക കേന്ദ്രീകരണം വരണമെന്നുമുള്ളതുകൊണ്ട് ഒരു മന്ത്രി പ്രത്യേകമായി അത് ശ്രദ്ധിക്കണം എന്ന കാഴ്ച്ചപ്പാടിലാണ് ഇത്തരം ഒരു വിഭജനവും വകുപ്പുകളിൽ മാറ്റവും വരുത്തി ഒരു പുനഃസംഘടന വരുത്തണമെന്ന നിർദ്ദേശം സിപിഎം തയാറാക്കി എൽഡിഎഫിന് മുന്നിൽ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിൽ ചർച്ച ചെയ്യുന്നതനുസരിച്ച് മറ്റ് ക്രമീകരണങ്ങൾ മുഖ്യമന്ത്രി ഏർപ്പെടുത്തുന്നതായിരിക്കും. ഇതാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സിപിഎം നിർദ്ദേശം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- അശ്ലീല വീഡിയോകളുടെ അടിമ; 62കാരിയെ ആദ്യം കൊലപ്പെടുത്തിയത് സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് കരുതൽ എടുത്തതിന്റെ പക; ബഹളം കേട്ട് എത്തിയ ഭർത്താവിനേയും കുത്തിമലർത്തി; ആവഡിയിലേത് രാജസ്ഥാൻ തൊഴിലാളിയുടെ പക; നിർണ്ണായകമായത് ആ മൊബൈൽ ഫോൺ
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- യുകെയിലേക്കും ജർമ്മനിയിലേക്കും കാനഡയിലേക്കും അടക്കം മലയാളികൾ കൂടു മാറിയത് കേരളം സിംഗപ്പൂരാകുന്നത് കാത്തുനിൽക്കാതെ; പതിനായിരങ്ങൾ കേരളം ഉപേക്ഷിച്ചത് ആദ്യം പ്രതിഫലിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ചാലക്കുടി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിൽ; കേരളമൊട്ടാകെ വോട്ടു ചെയ്യാൻ ആളു കുറയുന്ന കാലം
- തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു; ദുർബല സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിപിഐയുടെ സീറ്റെന്ന് പറഞ്ഞൊഴിഞ്ഞ് ഇ. പി; വൈദേകം റിസോർട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ ഇ.പി വയലന്റായി; കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ
- വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കെ എസ് ആർ ടി സി ഡ്രൈവറും ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുന്നത് നിയോപദേശത്തിന്റെ അടിസ്ഥാനത്തിൽ; യദു ഹൈക്കോടതിയിലേക്ക് പോകുന്നത് നിർണ്ണായകം; റോഡിലെ 'ഷോയിൽ' കള്ളക്കളികൾ
- കോവിഡ് വാക്സിൻ അപൂർവ്വമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് നിർമ്മാതാക്കൾ; കോവിഷീൽഡ് പോലുള്ള വാക്സിനുകൾ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം എന്ന് അസ്ട്ര സെനെക് സമ്മതിക്കുന്നത് ഇതാദ്യമായി; തുറന്നു പറച്ചിൽ നടത്തിയത് കോടതിയിൽ കേസ് വിചാരണക്കിടെ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍