Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഓണത്തിന് സദ്യ കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ? തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല, അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും; പെരുന്നാൾ നിസ്‌കരിക്കാൻ അവര് വരില്ല; പെരുന്നാൾ ഭക്ഷണം കഴിക്കും; കുറ്റിച്ചിറ ജുമഅത്ത് പള്ളിയിൽ ഖാസിയാര് സാമൂതിരിക്ക് വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു; ഇന്നാണെങ്കിൽ അയാളെ പിടിച്ച് ഇസ്ലാമിന്ന് പുറത്താക്കൂലേ: വൈറലായി റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം

ഓണത്തിന് സദ്യ കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ? തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല, അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും; പെരുന്നാൾ നിസ്‌കരിക്കാൻ അവര് വരില്ല; പെരുന്നാൾ ഭക്ഷണം കഴിക്കും; കുറ്റിച്ചിറ ജുമഅത്ത് പള്ളിയിൽ ഖാസിയാര് സാമൂതിരിക്ക് വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു; ഇന്നാണെങ്കിൽ അയാളെ പിടിച്ച് ഇസ്ലാമിന്ന് പുറത്താക്കൂലേ: വൈറലായി റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമുള്ള മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയ മറുപടി നൽകിയത് അടപടലം പൊങ്കാല ഇട്ടു കൊണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ അന്ന് സജീവ ചർച്ചകൾക്കും വഴിവെച്ചു. സിംസാറുൽ ഹുദവിയുടെ നിലപാടിനെ വിമർശിച്ച് മുസ്ലിം മതനേതാക്കൾ അടക്കം രൂക്ഷമായി വിമർശിച്ചിരുന്നു.

എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലീങ്ങളെന്നും ഓണത്തിന് ഹൈന്ദവവീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങൾ പണ്ടുകാലം മുതലേ തങ്ങളെല്ലാം സ്വീകരിച്ചിരുന്നെന്നും അത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ മുൻപും ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നുമാണ് ഇക്കാര്യത്തിൽ ഇ കെ വിഭാഗത്തിലെ പ്രമുഖ പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി പറയുന്നത്.

ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീയെന്ന് ചോദിച്ചുകൊണ്ടായിരുന്നു റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം. ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല. അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും. പെരുന്നാൾ നിസ്‌കരിക്കാൻ അവര് വരില്ലെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുത്താൽ അവർ കഴിക്കും. ഇങ്ങനെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ആ പഴയകഥ ഓർമ്മിപ്പിക്കുകയാണ് റഹ്മത്തുള്ള ഖാസിമി.

സാമൂതിരി രാജാവിന് ദീർഘായുസ്സുണ്ടാവാൻ വേണ്ടി കുറ്റിച്ചറി ജുമഅത്ത് പള്ളിയിൽ ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നെന്നും ഇന്നാണ് അത് സംഭവിച്ചതെങ്കിൽ അദ്ദേഹത്തെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി നിങ്ങൾ കാഫിറാക്കുമായിരുന്നെന്നും റഹ്മത്തുള്ള ഖാസമി പ്രസംഗത്തിൽ പറയുന്നുണ്ട്. പുതിയ പുതിയ രീതികൾ ഇവിടെ ഉണ്ടാക്കരുതെന്നും പഴയ കാലത്തെ സൗഹൃദം എങ്ങനെയായിരുന്നോ അതേപോലെ തന്നെ സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഖുറാൻ സ്റ്റഡി സെന്ററിൽ നടത്തിയ പ്രഭാഷണത്തിലാണ് റഹ്മത്തുള്ള ഖാസിമി വ്യക്തമാക്കുന്നത്.

റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം ഇങ്ങനെയാണ്:

'ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളുമൊക്കെ ഏകോദര സഹോദരങ്ങളായി ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ചുവന്നിട്ടുണ്ട്. അന്ന് അവർ കാണിച്ച നിയമം, ഇപ്പോൾ നമ്മുടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വീടുകളിൽ പരസ്പരം സഹകരിക്കും. അതേസമയം തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങള് പോകുമോ? ഇന്ന് അതാണെഡാ ഉള്ളത്.

തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല. അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും. പെരുന്നാൾ നിസ്‌കരിക്കാൻ അവര് വരില്ല. പക്ഷേ ഭക്ഷണം ഉണ്ടാക്കിക്കൊടുത്താൽ അവർ കഴിക്കും. ഇത് ഇവിടെ ആയിരക്കൊല്ലങ്ങളായി നടക്കുന്നതാണ്. ഇതിൽ വേറെ ചോദ്യമുണ്ടോ? ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ?

ആർക്കാണ് വിശപ്പുള്ളത്, അവർക്കൊക്കെ കൊടുക്കണം. എനിക്ക് കോഴി അറത്ത് തരുന്നതിനേക്കാൾ കൂലി കിട്ടുക രാമന്റെ മകന് കൊടുക്കുന്നതിനായിരിക്കും. ആ സാധുവായ കുട്ടിയുടെ വീട്ടിൽ ചിലപ്പോൾ അങ്ങനത്തെ ഒരു ഭക്ഷണം ഉണ്ടാവില്ല. അത് അള്ളാഹുവിന്റെ സൃഷ്ടിയല്ലേ. മൊയ്ല്യാരായ എനിക്ക് തരുന്നതിനേക്കാൾ രാമന്റെ മകന് കൊടുക്കുന്നതായിരിക്കും കൂലിയുണ്ടാകുക. ആ കുട്ടിക്ക് അത് ആഗ്രഹമല്ലേ. കാര്യങ്ങൾ മനസിലാക്കാതെ നടക്കരുത്. പുതിയ പുതിയ രീതികൾ ഉണ്ടാക്കരുത്. പഴയ കാലത്ത് ഇവിടെ എങ്ങനെയാണ് സൗഹൃദം അതൊക്കെ സഹകരിച്ച് മുന്നോട്ടുപോകാൻ അള്ളാഹു ഇനിയും നമുക്ക് തൗഫീഖ് തരട്ടെ. അതാണ് പഴയകാലത്തെ ഭാരതം. അതാണ് പഴയ കാലത്തെ ഇന്ത്യ. അത് നമ്മൾ മനസിലാക്കണം.

കുറ്റിച്ചിറ ജുമഅത്ത് പള്ളിയിൽ സാമൂതിരിക്ക് വേണ്ടി അദ്ദേഹത്തിന് ദീർഘായുസ്സുണ്ടാവാൻ വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു ആര് ഖാസിയാര്, ആര്ക്ക് സാമൂതിരിക്ക്. ഇന്നാണെങ്കിൽ നിങ്ങൾ അയാളെ പിടിച്ച് പുറത്താക്കൂലെ ഇസ്ലാം മതത്തിൽ നിന്ന്. സാമൂതിരി രാജാവിന് ദീർഘായുസ്സുണ്ടാകാനും ആപത്ത് വരാതിരിക്കാനും ശത്രുക്കളെ പരാജയപ്പെടുത്താനുള്ള കെൽപ്പ് ഉണ്ടാവാനും വേണ്ടി  ദുഅ ചെയ്യുകയാണ് കുറ്റിച്ചിറ പള്ളിയിലെ മിമ്പറന്റെ മുകളീന്ന് വെള്ളിയാഴ്ച ജുമഅയ്ക്ക്. നിങ്ങളൊക്കെ ഉണ്ടാവുന്നേന് മുന്നെ അവരൊക്കെ മരിച്ചത്  നന്നായി. അല്ലേൽ ഇപ്പോൾ കാഫിറെറക്കും. കാര്യങ്ങൾ മനസിലാക്കാതെ പോകരുത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP