കർണാടകയിൽ വിശ്വാസ വോട്ട് വലിച്ചുനീട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കി കോൺഗ്രസ്; രാത്രി സഭയിൽ ധർണയിരുന്ന് എരിവ് കൂട്ടി ബിജെപി എംഎൽഎമാർ; നാളെ ഉച്ചയ്ക്ക് 1.30 നകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്; വിശ്വാസവോട്ടെടുപ്പ് നീട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായെന്നും വാജുവായി വാല; തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടേണ്ടതില്ലെന്നും ഗവർണറുടെ നിർദ്ദേശം തള്ളാനും കോൺഗ്രസ് ധാരണ
മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർണാടകത്തിൽ നാളെ ഉച്ചയ്ക്ക് 1.30 നകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്. എന്നാൽ, ഗവർണറുടെ നിർദ്ദേശം തള്ളാനാണ് കോൺഗ്രസിന്റെ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ഗവർണറുടേത് അധികാരദുർവിനിയോഗമാണെന്നാണ് പാർട്ടിക്ക് ലഭിച്ച നിയമോപദേശം. വിശ്വാസ വോട്ടിൽ ചർച്ച വെള്ളിയാഴ്ച രാവിലെ 11.30 ന് പുനരാരംഭിക്കും. വിശ്വാസവോട്ടെടുപ്പ് നീട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ല. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാണെന്നും ഗവർണർ കത്തിൽ പറഞ്ഞു. അതേസമയം സഭയ്ക്കകത്ത് ധർണയിരിക്കാനാണ് ബിജെപി എംഎൽഎമാരുടെ തീരുമാനം. രാപകൽ ധർണയാണ് പാർട്ടി നടത്തുന്നത്.
പ്രതിസന്ധിയിൽ കോൺഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാനാണ് നിയമവഴി തേടുന്നത്. വിപ്പ് നൽകുന്നതിൽ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്നാണ് പാർട്ടി നിലപാട്. രാത്രി ധർണയിരിക്കുന്ന എംഎൽഎമാർക്ക് വേണ്ടി തലയണകളും മെത്തയും ആഹാരവും എത്തിക്കാൻ യെദ്യൂരപ്പ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭയുടെയും ജനങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറഞ്ഞതുകൊണ്ടാണ് കുമാരസ്വാമി വിശ്വാസ വോട്ടിനെ ഭയക്കുന്നതെന്ന് യെദ്യുരപ്പ പറഞ്ഞു. കോൺഗ്രസ് -ജെഡിഎസ് സഖ്യത്തിനൊപ്പം 98 എംഎൽഎമാർ മാത്രമേ ഉള്ളുവെന്ന് എല്ലാവർക്കും അറിയാമെന്നും യെദ്യൂരപ്പ പറഞ്ഞു.
13 മാസം പ്രായമായ സർക്കാർ ഇന്നുതന്നെ വിശ്വാസ വോട്ട് തേടണമെന്ന് ഗവർണർ വാജുവായി വാല നിർദ്ദേശിച്ചതോടെ വ്യാഴാഴ്ച കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു. സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചതോടെ, വിശ്വാസ വോട്ട് വ്യാഴാഴ്ചയും മുടങ്ങി.
വിശ്വാസപ്രമേയത്തിൽ വ്യാഴാഴ്ച തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ഗവർണർ നിർദ്ദേശം നൽകിയത്. സഭാ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. അർദ്ധരാത്രിയായാലും വിശ്വാസ വോട്ട് ഇന്ന് തന്നെ തേടണമെന്ന് ബിജെപി നേതാവ് യെദിയൂരപ്പ ആവശ്യപ്പെട്ടു. ഇതോടെ കോൺഗ്രസ് എതിർപ്പുമായി രംഗത്തെത്തി. ഇങ്ങനെ നിർദ്ദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസ് നിലപാട്. സഭയിൽ 20 പേർ കൂടി സംസാരിക്കാനുണ്ടെന്നും കോൺഗ്രസ് വാദിച്ചു. ഗവർണർ ഇടപെട്ടതോടെ സ്പീക്കർ കെ.ആർ.രമേഷ് കുമാർ വീണ്ടും നിയമോപദേശം തെടി. അതേസമയം, കോൺഗ്രസ് ഗവർണറെ അപമാനിക്കുകയാണെന്നാണ് ബിജെപി ആരോപണം.
അതിനിടെ, തങ്ങളുടെ എംഎൽഎമാരെ ബിജെപി കിഡ്നാപ്പ് ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചു. തങ്ങൾക്കൊപ്പമുണ്ടായിരുന്ന ശ്രീമന്ത പാട്ടീലിനെ ബിജെപി തട്ടിയെടുത്തെന്നാണ് ആരോപണം. പാട്ടീലിനെ കിഡ്നാപ്പ് ചെയ്ത് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി.കെ.ശിവകുമാർ ചർച്ചയ്ക്കിടെ ആരോപിച്ചു. ആശുപത്രി കിടക്കയിൽ പാട്ടീൽ കിടക്കുന്ന ചിത്രങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട്. പാട്ടീൽ സെന്റ് ജോർജ് ആശുപത്രിയിലാണെന്നാണ് അറിയുന്നത്. പാട്ടീലിന് എന്തുസംഭവിച്ചെന്ന റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രിക്ക് കർണാടക സ്പീക്കർ നിർദ്ദേശം നൽകി. എംഎൽഎ ആശുപത്രിയിലാണെന്ന രേഖകൾ വിശ്വസനീയമല്ലെന്ന് സ്പീക്കർ പറഞ്ഞു.
കുമാരസ്വാമി സർക്കാരിന്റെ വിശ്വാസവോട്ട് വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ സമീപിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാർ വിശ്വാസപ്രമേയ ചർച്ച നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി ഗവർണർക്ക് കത്തുനൽകി. ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവനിൽ നിന്ന് സ്പെഷൽ ഓഫീസർ വിധാൻ സൗധയിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.
വിശ്വാസ വോട്ടെടുപ്പ് ചർച്ച ഭരണ-പ്രതിപക്ഷ തർക്കം മൂലം തടസപ്പെട്ടിരുന്നു. സഭയിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഉച്ചവരെ പ്രമേയത്തിൽ ചർച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടർന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട.അതേസമയം, രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എംഎൽഎമാർക്കും വിപ്പുനൽകാൻ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ജൂലൈ 6ന് 13 കോൺഗ്രസ് എംഎൽഎമാരും, മൂന്ന് ജെഡിഎസ് എംഎൽഎമാരും രാജിവച്ചതോടെയാണ് സർക്കാർ പ്രതിതസന്ധിയിലായത്. ഇതോടെ 117 ൽ നിന്ന് 101 ആയി ഭരണകക്ഷിയുടെ അംഗസംഖ്യ കുറഞ്ഞു. 224 അംഗ സഭയിൽ ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനടക്കം 105 പേരെ ബിജെപി സഭയിലെത്തിച്ചു.
15 വിമതരടക്കം 18പേർ വിട്ടുനൽക്കുന്ന സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 104 പേരുടെ പിന്തുണ വേണം. ഇത് സർക്കാരിനുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വോട്ടെടുപ്പ് നീട്ടുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയത്.
Stories you may Like
- കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി
- 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
- യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്
- 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍