തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:'തോറ്റാൽ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല' തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എം പി.കോൺഗ്രസിൽ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തകർച്ചയിൽ നേതൃത്വത്തിനെതിരേ രൂക്ഷമായ ഭാഷയിലായിരുന്നു എം പിയുടെ പ്രതികരണം.യുഡിഎഫിൽ ഐക്യമില്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പോലത്തെ മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ലെന്നും മുരളീധരൻ ആഞ്ഞടിച്ചു.സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ തോൽവി അംഗീകരിക്കാതെ വാർത്താ സമ്മേളനം നടത്തിയതിനെ പരസ്യമായി നിരാകരിച്ചാണ് മുരളീധരൻ രംഗത്തെത്തിയത്.
കെ മുരളീധരൻ പറഞ്ഞത്
വടകരയുടെ പഞ്ചായത്തുകളിൽ യുഡിഎഫിന് മുന്നേറ്റമുണ്ടായി. ഈ തകർച്ചയ്ക്കിടയിലും എന്റെ മണ്ഡലത്തിൽ എൽഡിഎഫിന്റെ പഞ്ചായത്തുകൾ തിരിച്ചുപിടിച്ചു. വടകര മുൻസിപാലിറ്റിയിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പയ്യോളിയിൽ നേട്ടമുണ്ടായി. ഇങ്ങനെ ഓരോരുത്തരും സ്വന്തം സ്ഥലങ്ങൾ നോക്കിയിരുന്നെങ്കിൽ നേട്ടമുണ്ടായേനെ. കൊച്ചി കുറേ നാളുകളായി ചില ആളുകളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ലോക്സഭ മുതൽ തുടങ്ങിയ സൂക്കേടായിരുന്നു.
ഞാനും അടൂർ പ്രകാശും ലോക്സഭയിലേക്ക് പോയയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പക്ഷേ, എറണാകുളത്ത് ആരുനിന്നാലും ജയിക്കുമായിരുന്നു. അവിടെ സിറ്റിങ് മെമ്പറെ മാറ്റി, എംഎൽഎയെ വെച്ചു. അപ്പോൾത്തന്നെ ജനം പ്രതികരിച്ചിരുന്നു. നിയമസഭയിൽ 22000 വോട്ടിന് ജയിച്ച എറണാകുളം 3000 വോട്ടിലേക്ക് ചുരുങ്ങി. അത് ജനങ്ങളുടെ പ്രതികരണമായിരുന്നു. വെള്ളപ്പൊക്കമായതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന് അന്ന് പറഞ്ഞു.
ജനങ്ങൾ കോൺഗ്രസിനെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ചില സമയങ്ങളിൽ മുന്നറിയിപ്പ് നൽകുകയാണ്. ആ മുന്നറിയിപ്പ് മനസിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കോർപറേഷൻ കയ്യിൽനിന്ന് പോയി. വിമതർ കുത്തി മെരുക്കി എന്ന് പറയുന്നതിന്റെ കാരണം എന്താണ്? അവരെങ്ങനെ വിമതരായി? അർഹതപ്പെട്ടവർക്ക് സീറ്റു നൽകാത്തതുകൊണ്ടാണ് അവർ വിനമതരായത്. ഇനി അവർ തിരിച്ചുവരുമോ എന്ന് കണ്ടറിയാം. കാരണം ആകെ അധികാരം എൽഡിഎഫിനൊപ്പമാണ്. അതുകൊണ്ടവർ വിമതന്മാരെ പിടിക്കും. അങ്ങനെ വരുമ്പോൾ തൃശ്ശൂരും കൊച്ചിയിലും എൽഡിഎഫിന് അധികാരം കിട്ടാനാണ് സാധ്യത.
ചുരുക്കിപ്പറഞ്ഞാൽ, ഒരു കെട്ടുറപ്പോടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടില്ല. എന്തായാലും ജയിക്കും, ഒതുക്കണ്ടവരെയൊക്കെ ഒതുക്കാം എന്ന് കരുതി. അതിന് ജനങ്ങൾ നൽകിയ ശിക്ഷയാണ്.
തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് രോഗം മാറില്ല. ഒരു മേജർ സർജറി വേണം. പക്ഷേ, അതിനുള്ള സമയമില്ല. ഇപ്പോൾ വലിയ ശസ്ത്രക്രിയ നടത്തിയാൽ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥയുണ്ടാവും. അതുകൊണ്ട് കൂട്ടായ ഒരു ആലോചന ആവശ്യമാണ്.
ജംബോ കമ്മറ്റികളെ ആദ്യം പിരിച്ചുവിടണം. ഈ കമ്മറ്റികൾ ഒരു ഭാരമാണ്. എന്തുവന്നാലും കെപിസിസി ഓഫീസിൽ മുറിയടച്ചിട്ടിരുന്ന് ചർച്ച നടത്തും. അവിടെയാണല്ലോ ആലോചനകൾ നടക്കുന്നത്. ഞങ്ങളൊക്കെ പുറത്തിരിക്കും. ഒരു അർഹതയുമില്ലാത്ത ചില ആളുകൾ ഭാരവാഹികളായി വരും. പ്രവർത്തിക്കുന്നവർ മുഴുവൻ പുറത്താവും.
വിമർശിക്കുന്നവരെ ശരിപ്പെടുത്തുക. ഇങ്ങനെപോയാൽ ഈ ഫലം തന്നെയായിരിക്കും ഭാവിയിലും. അത് ഒഴിവാക്കണമെങ്കിൽ എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചർച്ച നടത്തി പരിഹാരമുണ്ടാക്കണം. ആരും സ്ഥാനമൊഴിയണമെന്നൊന്നും ഞാൻ പറയുന്നില്ല. എസ്ക് മാറി വൈ വന്നാലൊന്നും രക്ഷപെടില്ല. അത്തരം ട്രീറ്റ്മെന്റുകൊണ്ടൊന്നും കാര്യം നടക്കില്ല. മുതിർന്നവരെ വിശ്വാസത്തിലെടുത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി ഒരു സംവിധാനമുണ്ടാക്കിയാൽ വിജയിക്കാൻ കഴിയും.
പൂർണ ആരോഗ്യവാനാണ്, പക്ഷേ വെന്റിലേറ്ററിൽ കിടക്കുകയാണെന്നാണ് കെപിസിസി അധ്യക്ഷന്റെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി. നമ്മൾ പറയുന്നതൊക്കെ ഞങ്ങൾ കാണുന്നുണ്ടെന്ന യാഥാർത്ഥ്യം നമ്മളെങ്കിലും മനസിലാക്കണം. സ്പനയും സ്വർണവും കള്ളക്കടത്തും മയക്കുമരുന്നും എല്ലാമുള്ള സാഹചര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. നായനാരുടെയും അച്യുതാനന്ദന്റെയുമൊക്കെ കാലത്ത് ഇതിനേക്കാൾ എത്രയോ നല്ല കാലമായിരുന്നു. അന്ന് പോലും ആ സർക്കാരുകളെ നിഷ്പ്രയാസം പുറത്താക്കാൻ കഴിഞ്ഞു. ജില്ലാ കൗൺസിലുകളിൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും നിയമസഭ പിടിക്കാൻ കഴിഞ്ഞു. അതെല്ലാം അന്ന് നയിച്ച നേതാക്കൾക്ക് പാർട്ടി ജയിക്കണമെന്ന് ഉണ്ടായിരുന്നു. ഇപ്പോൾ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തണമെന്ന ചിന്താഗതിയാണ്. ആത്മപരിശോധന നടത്തണം. മന്ത്രിയാവാനും മുഖ്യമന്ത്രിയാവാനുമൊക്കെ തയ്യാറെടുത്ത് നിൽക്കുന്നവർ അതനുസരിച്ച് പെരുമാറണം. എങ്ങനെയാണ് സഹായിക്കേണ്ടതെന്ന് പറഞ്ഞാൽ ഞങ്ങൾ സഹായിക്കും. പക്ഷേ, ഇതിന്റെ ക്ഷീണം പ്രവർത്തരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. പ്രവർത്തകരുടെ തെരഞ്ഞെടുപ്പിന് നേതാക്കൾ തമ്മിൽതല്ലുന്നു. ഇനി നേതാക്കന്മാരുടെ തെരഞ്ഞെടുപ്പിന് പ്രവർത്തകർ ഒന്നിച്ച് നിൽക്കണമെന്ന് പറഞ്ഞാൽ, അതവർക്ക് സഹിക്കാൻ പറ്റില്ല. തോറ്റിട്ടെന്നപോലെ ജയിച്ചിട്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന്
- രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്ഷോയും; മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി; ബലാൽക്കാരത്തിനിരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍