കടുത്ത നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോൾ തിരിച്ചടിക്കാൻ തക്കംപാർത്ത് ഭീകരവാദികൾ; പഞ്ചാബി ആപ്പിൾ കച്ചവടക്കാരനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ; അനന്ത്നാഗിൽ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാ സേനയും; തുടർച്ചയായ 73ാം ദിവസവും കശ്മീർ താഴ്വരയിൽ സ്ഥിതിഗതികൾ മെച്ചമല്ല; പുറത്തേക്കു അയക്കുന്ന ആപ്പിളുകളിൽ പോലും ഇന്ത്യാവിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങൾ; ഇളവുകൾ കൊണ്ട് കാര്യമില്ലെന്നായപ്പോൾ നിയന്ത്രണങ്ങൾ പലയിടത്തും പുനഃസ്ഥാപിച്ചു സുരക്ഷാ സേന; കാശ്മീരിൽ ഒന്നും ശരിയാകുന്നില്ല
മറുനാടൻ ഡെസ്ക്
ശ്രീനഗർ: കാശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പു റദ്ദു ചെയ്ത കേന്ദ്രസർക്കാർ നടപടിക്ക് ശേഷം കാശ്മീർ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിയന്ത്രണങ്ങളിൽ പതിയെ ഇളവുകൾ വരുത്തുമ്പോഴും കിട്ടിയ അവസരത്തിൽ തിരിച്ചടിക്കാൻ തക്കം പാർത്തിരിക്കയാണ് തീവ്രവാദികൾ. അതുകൊണ്ട് തന്നെ താഴ്വരയിൽ ഇപ്പോഴും നിഴലിക്കുന്നത് ഭീതിയാണ്. തുടർച്ചയായ 73ാം ദിവസവും താഴ്വരയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ മുതലെടുക്കാൻ തീവ്രവാദികൾ രംഗത്തുവരുന്ന സാഹചര്യത്തിൽ പലയിടത്തും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ് ഉള്ളത്.
അതിനിടെ ഓഗസ്റ്റ് ആദ്യം സൗറ മേഖലയിൽ പ്രതിഷേധം സംഘടിപ്പിച്ച ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റ് ചെയ്തത് സർക്കാറിന് നേട്ടമായി വിലയിരുത്തപ്പെടുന്നു. ഓഗസ്റ്റ് 6,7 തീയതികളിൽ നടന്ന വൻ പ്രതിഷേധങ്ങൾക്കു രാജ്യാന്തര മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു. ജനങ്ങളെ അക്രമങ്ങളിലേക്ക് നയിച്ചത് അഹമ്മദ് ഭട്ടാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതു വലിയ നേട്ടമാണെന്നും പൊലീസ് അവകാശപ്പെട്ടു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ടിരുന്ന ഭട്ടിനെതിരെ നേരത്തേ തന്നെ കേസുകളുണ്ട്. പുതിയ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, തുടർച്ചയായ 73ാം ദിവസവും കശ്മീർ താഴ്വരയിൽ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ചന്തകളും കടകളും അടഞ്ഞു കിടന്നു. വാർത്താ വിനിമയ ബന്ധങ്ങൾ വീണ്ടും നിശ്ചലമായി. സ്കൂളുകൾ തുറന്നിട്ടുണ്ടെങ്കിലും കുട്ടികളില്ല. തിങ്കളാഴ്ച മൊബൈൽ സർവീസ് പുനരാരംഭിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ എസ്എംഎസ് സൗകര്യം വീണ്ടും പിൻവലിച്ചു. ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ മുന്മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം തടവിലോ വീട്ടുതടങ്കലിലോ ആണ്.
ശ്രീനഗറിൽ കഴിഞ്ഞ ദിവസം സമാധാനപരമായി പ്രതിഷേധിച്ചതിന് തന്റെ മാതാവ് ഹൗവ്വ ബഷീർ ഖാൻ ഉൾപ്പെടെ ബന്ധുക്കളായ ഒട്ടേറെ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണെന്നു മുംബൈയിൽ പ്രശസ്ത നടനും സംവിധായകനുമായ ആമിർ ബഷീർ അറിയിച്ചു. അറസ്റ്റിലായ സ്ത്രീകളെല്ലാം 70, 80 വയസ്സ് പ്രായമുള്ളവരാണ്. ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയും മകളും അറസ്റ്റിലാണ്. ഇതിനിടെ, കശ്മീരിൽ നിന്നു വന്ന ആപ്പിളുകളിൽ ഇന്ത്യ വിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങൾ എഴുതിയതായി പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ കശ്മീരിലെ അനന്തനാഗിൽ പൊലീസും സുരക്ഷാസേനയും ചേർന്ന് 3 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. നാട്ടുകാരായ ഇവർ ഈയിടെയാണു ഭീകരസംഘടനയിൽ ചേർന്നതെന്ന് അധികൃതർ അറിയിച്ചു. സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസും സേനയും ഈ മേഖലയിൽ തിരച്ചിൽ നടത്തുകയും ഭീകരർ ഒളിത്താവളമാക്കിയിരുന്ന വീടു വളയുകയുമായിരുന്നു. അന്യോന്യം നടന്ന വെടിവയ്പിൽ വീട് പൂർണമായി തകർന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
മൂവരും ഇരുപതിനടുത്തു വയസ്സുള്ളവരാണ്. ഇതിനിടെ, ഛത്തീസ്ഗഡിൽ നിന്നു കശ്മീരിൽ കുടിയേറിയ സേതി കുമാർ സാഗർ എന്ന തൊഴിലാളിയെ ദക്ഷിണകശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ വെടിവച്ചുകൊന്നു. തിങ്കളാഴ്ചയ്ക്കു ശേഷം കശ്മീരുകാരല്ലാത്ത തൊഴിലാളികൾക്കു നേരെ ഭീകരർ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച രാജസ്ഥാനിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ ഷോപ്പിയാൻ ജില്ലയിൽ വെടിവച്ചു കൊന്നിരുന്നു. നിയന്ത്രണരേഖയിൽ ഇന്ത്യ കരാർ ലംഘിച്ചു വെടിവയ്പു നടത്തിയതായി പാക്കിസ്ഥാൻ ആരോപിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ നാട്ടുകാരായ 3 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പാക്കിസ്ഥാൻ ആരോപിച്ചു.
ഷോപിയാനിൽ ആപ്പിൾ കച്ചവടക്കാരനെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തിയ വാർത്തയും പുറത്തുവന്നു. പഞ്ചാബ് സ്വദേശിയായ ചരൺജിത് സിങ്ങാണ് മരിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മൂന്ന് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം മൂന്നായി. രാത്രി 7.30 ഓടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാൾക്കൊപ്പമുണ്ടായിരുന്ന സഞ്ജീവ് എന്നയാൾക്കും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പുൽവാമയിലെ ജില്ലാ ആശുപത്രിയിൽനിന്ന് സഞ്ജീവിനെ ശ്രീനഗറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി.
ബുധനാഴ്ച ഛത്തീസ്ഗഡ് സ്വദേശിയായ സേതി കുമാർ സാഗറും ഭീകരരുടെ വെടിയേറ്റു മരിച്ചിരുന്നു. കശ്മീരിൽ ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്ന സേതി കുമാർ സുഹൃത്തുമായി സംസാരിച്ചിരിക്കെ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്ന് ഡിജിപി ദിൽഭാഗ് സിങ് പറഞ്ഞു. വ്യാപാരവാണിജ്യ മേഖലയിൽ ഭീതിയുണ്ടാക്കുന്നതിനായി കശ്മീരിനു പുറത്തുനിന്നെത്തുന്ന തൊഴിലാളികളെ ഭീകരർ ലക്ഷ്യമിടുന്നതായാണു വിവരം.
തിങ്കളാഴ്ച ഭീകരർ നടത്തിയ മറ്റൊരു ആക്രമണത്തിൽ രാജസ്ഥാനിൽനിന്ന് പഴങ്ങളുമായെത്തിയ ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഏഴു പേർക്കാണു പരുക്കേറ്റത്. അനന്ത്നാഗിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 14 പേർക്കും പരുക്കേറ്റു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീരിലെ മൊബൈൽ ഫോൺ സേവനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
- ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ
- ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍