1984ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ആക്രമിച്ചു; 1990ൽ മോട്ടോർ സൈക്കിളിലെത്തി വാളുകൊണ്ട് വെട്ടി; ക്രിസ്ത്യാനിയായ താൻ ഹിന്ദുമതത്തിലേക്ക് മാറണമെന്നും ആവശ്യം; കേരളത്തിൽ എത്തിയാൽ എത് നിമിഷവും കൊല്ലപ്പെടും; സിപിഎം മുൻ പ്രാദേശിക നേതാവിന് അഭയം നൽകി ന്യുസിലൻഡ്
മറുനാടൻ ഡെസ്ക്
വെല്ലിങ്ടൺ: ബിജെപി- ആർഎസ്എസ് പ്രവർത്തകർ മൂന്നരപ്പതിറ്റാണ്ടു തുടർച്ചയായി ആക്രമിച്ചതിനാൽ തനിക്ക് കേരളത്തിലേക്ക് മടങ്ങിപോകാൻ കഴിയില്ലെന്നും അഭയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള 63കാരനായ മുൻ സിപിഎം നേതാവിന്റെ അഭ്യർത്ഥന അംഗീകരിച്ച് ന്യൂസിലൻഡ് സർക്കാർ. കേരളത്തിലേക്ക് തിരിച്ചുപോയാൽ ബിജെപിക്കാർ കൊല്ലൂമെന്നും, സുരക്ഷയൊരുക്കാൻ കേരളത്തിലെ സർക്കാരിന് കഴിയില്ലെന്നുമാണ് മലയാളിയായ ഇയാൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ക്രിസ്ത്യാനിയായ താൻ ഹിന്ദുമതത്തിലേക്ക് മാറണമെന്നും ആർഎസ്എസുകാർ ആവശ്യപ്പെടുന്നുണ്ട്. ഓസ്ട്രേലിയയിൽ നിന്ന് ഇറങ്ങുന്ന പ്രശ്സ്തമായ എസ് ബി എസ് മലയാളം പോഡ് കാസ്റ്റാണ് ഈ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടത്. സുരക്ഷാ കാരണങ്ങളാൽ ഇയാളുടെ പേര് അധികൃതർ പുറത്തിവിട്ടിട്ടില്ലെന്ന് ലേഖകൻ ഡീജു ശിവാദാസിന്റെ റിപ്പോർട്ടിൽ പറയുന്നു.
എസ് ബി എസ് മലയാളം പോഡ് കാസ്റ്റ് വാർത്തയുടെ പ്രസ്ക്തഭാഗങ്ങൾ ഇങ്ങനെ.
കേരളത്തിലേക്ക് തിരിച്ചുപോയാൽ ബിജെപി അപായപ്പെടുത്തുമെന്നും, സുരക്ഷയൊരുക്കാൻ കേരളത്തിലെ സർക്കാരിന് കഴിയില്ലെന്നും ആരോപിച്ച് സിപിഎമ്മിന്റെ മുൻ പ്രാദേശിക നേതാവ് ന്യൂസിലന്റിൽ അഭയം തേടി. കേരളത്തിലേക്ക് തിരിച്ചെത്തിയാൽ ഇവരുടെ ജീവൻ തന്നെ അപകടത്തിലാകാമെന്ന് ചൂണ്ടിക്കാട്ടി ന്യൂസിലന്റ് കുടിയേറ്റകാര്യ ട്രിബ്യൂണൽ ഈ കുടുംബത്തിന് അഭയം നൽകാൻ ഉത്തരവിട്ടു.
തിരുവനന്തപുരം സ്വദേശിയായ 63കാരനെയും ഭാര്യയെയും മകളെയുമാണ് അഭയാർത്ഥികളായി അംഗീകരിക്കാൻ ന്യൂസിലാന്റിലെ ഇമിഗ്രേഷൻ ആൻഡ് പ്രൊട്ടക്ഷൻ ട്രിബ്യൂണൽ ഉത്തരവിട്ടത്.
1970കളിലും 80കളിലും സി പി എമ്മിന്റെ പ്രാദേശിക നേതാവായിരുന്ന തനിക്കു നേരേ ഇപ്പോഴും ബിജെപി- ആർഎസ്എസ് ഭീഷണിയുണ്ടെന്നും, കേരളത്തിലേക്ക് തിരിച്ചെത്തിയാൽ ജീവനു പോലും ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ 2018ൽ ന്യൂസിലന്റിൽ അഭയം തേടിയത്. ക്രിസ്ത്യൻ മതവിശ്വാസിയായതുകൊണ്ട് ആക്രമണ ഭീഷണി കൂടുതലാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
ഇത് അംഗീകരിച്ചുകൊണ്ടാണ് കുടുംബത്തെ അഭയാർത്ഥികളായി അംഗീകരിക്കുന്നതെന്ന് എസ് ബി എസ് മലയാളത്തിന് ലഭിച്ച ഉത്തരവിന്റെ പകർപ്പ് വ്യക്തമാക്കുന്നു.സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇവരുടെ പേരും മറ്റു വിശദാംശങ്ങളും ട്രിബ്യൂണൽ ഉത്തരവിൽ വെളിപ്പെടുത്തിയിട്ടില്ല. സമീപകാലത്ത് മക്കൾക്ക് നേരേയും ആക്രമണ ഭീണിയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഈ കുടുംബം അഭയം തേടിയത്.2018ൽ സന്ദർശക വിസയിൽ ന്യൂസിലന്റിലെത്തിയ ഇവർ അഭയാർത്ഥി അപേക്ഷ നൽകുകയായിരുന്നു. കുടിയേറ്റകാര്യ വകുപ്പ് ഈ അപേക്ഷ തള്ളിയെങ്കിലും, അപ്പീൽ പരിഗണിച്ച ട്രിബ്യൂണൽ അഭയം നൽകാൻ ഉത്തരവിട്ടു.ഇവരെ ന്യൂസിലന്റിൽ നിന്ന് നാടു കടത്താൻ പാടില്ല എന്നാണ് ഉത്തരവ്.
1970കളിൽ തിരുവനന്തപുരത്ത് എസ് എഫ് ഐ അംഗമായി പ്രവർത്തിക്കുകയും, പിന്നീട് സിപിഎം അംഗമാകുകയും ചെയ്തയാളാണ് അഭയത്തിനായി അപേക്ഷ നൽകിയത്. ആറു വർഷം സി പി എമ്മിന്റെ 'വാർഡുതല സെക്രട്ടറി''യായിരുന്നു എന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. 1984ൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെ പത്തു ബിജെപി പ്രവർത്തകർ ചേർന്ന് തന്നെ ആക്രമിച്ചെന്നും, ഗുരുതരമായി പരുക്കേറ്റ് രണ്ടു ദിവസം ആശുപത്രിയിലായിരുന്നുവെന്നും ഇതിൽ പറയുന്നു. 1986ൽ പാർട്ടി അംഗത്വം ഉപേക്ഷിച്ചെങ്കിലും ബിജെപി പ്രവർത്തകരിൽ നിന്നുള്ള ഭീഷണി തുടർന്നു. 1990ൽ മോട്ടോർ സൈക്കിളിലെത്തിയ ബിജെപി പ്രവർത്തകർ വാളു കൊണ്ട് വെട്ടി കാലിന് പരുക്കേൽപ്പിച്ചു എന്നും ഇയാൾ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ കേസുകളിലെല്ലാം തെളിവില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതികളെ വെറുതെവിട്ടു.അതിനു ശേഷം ദുബായിലേക്കും, അമേരിക്കയിലേക്കും, അസർബൈജാനിലേക്കും ജോലിക്കായി പോയെങ്കിലും, തിരിച്ച് കേരളത്തിലെത്തി വീണ്ടും പെയിന്ററായി ജോലി നോക്കുകയായിരുന്നു.
അതിനിടെ 2017ൽ പെൺമക്കൾക്ക് നേരേ വീണ്ടും ആക്രമണഭീഷണിയുണ്ടായെന്നും, ഇക്കാരണത്താലാണ് 2018ൽ ഒരു മകൾക്കൊപ്പം ന്യൂസിലന്റിൽ അഭയം തേടിയത് എന്നുമാണ് അപേക്ഷയിൽ പറഞ്ഞത്.ക്രിസ്ത്യൻ മതവിശ്വാസിയായതിന്റെ പേരിലും ആക്രമണങ്ങളുണ്ടായെന്നും, ഹിന്ദുമതത്തിലേക്ക് മാറണമെന്ന് അക്രമികൾ ആവശ്യപ്പെട്ടെന്നും ഈ കുടുംബം അഭയത്തിനായുള്ള അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് അപേക്ഷയിന്മേൽ ട്രിബ്യൂണൽ തീർപ്പുകൽപ്പിച്ചത്. സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം കേരളത്തിൽ പതിവാണെന്ന റിപ്പോർട്ടുകൾ ട്രിബ്യൂണൽ ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതോടൊപ്പം, കേരളത്തിൽ ക്രിസ്തുമത വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണങ്ങളും പരിവർത്തന ശ്രമങ്ങളും നടക്കുന്നുണ്ട് എന്ന മാധ്യമറിപ്പോർട്ടുകളും ട്രിബ്യൂണൽ ഉത്തരവിൽ ഉദ്ധരിക്കുന്നു.
കേരളത്തിലെ സർക്കാർ തങ്ങളെ സംരക്ഷിക്കുമെന്ന് ഒട്ടും വിശ്വാസമില്ലെന്നും ഇവർ വാദിച്ചു.ഈ മൂന്നു പേരും 36 വർഷമായി നേരിടുന്ന ഭീതിയും ആക്രമണഭീഷണിയുമെല്ലാം ഇവരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, തിരിച്ച് കേരളത്തിലേക്ക് പോയാൽ അവർ ഇനിയും അത്തരം പീഡനം നേരിടേണ്ടി വരുമെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.അതിനാലാണ്, റെഫ്യൂജീ കൺവെൻഷന്റെ 129ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ഇവരെ അഭയാർത്ഥികളായി സ്വീകരിക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്.ഇവരെ ന്യൂസിലന്റിൽ നിന്ന് നാടുകടത്തരുത് എന്നും ട്രിബ്യൂണൽ ഉത്തരവിട്ടു.എന്നാൽ പ്രത്യേക സംരക്ഷണം (ുൃീലേരലേറ ുലൃീെി)െ ഇവർക്ക് നൽകേണ്ടതില്ല എന്നാണ് ഉത്തരവ്. - ഇങ്ങനെയാണ് എസ് പി എസ് ന്യൂസ് വാർത്ത അവസാനിപ്പിക്കുന്നത്.
ഇവർക്ക് അഭയം നൽകുന്നതായുള്ള ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ് ബി എസ് മലയാളം ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. സ്വകാരത്യാവിഷയം ഉള്ളതിനാൽ, ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എസ് ബി എസ് മലയാളത്തിന് നേരിട്ട് പരിശോധിക്കാനും സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല എന്നള്ള ഡിസ്ക്ലയിമറോടെയാണ് അവർ വാർത്ത അവസാനിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം; പനമ്പള്ളി നഗറിൽ പൊലീസ് നീക്കങ്ങളും അതിവേഗത്തിൽ
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ല; കണ്ടക്ടറോടാണ് സംസാരിച്ചത്; പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജം; അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ചു'; നിയമനടപടി തുടരുമെന്ന് സച്ചിൻ ദേവ്
- വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത്
- കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍